Connect with us

kerala

റിയാസ് മൗലവി കൊലക്കേസ്: കേസ് പരാജയപ്പെട്ടതിൻ്റെ കാരണം അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച: പി.കെ ഫിറോസ്

ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് നടന്ന കൊലപാതകം ഏഴ് വർഷത്തിന് ശേഷം വിധി പറയുമ്പോൾ റിയാസ് മൗലവിയുടെ കുടുംബത്തിന് നീതി ലഭിക്കാത്തതിൻ്റെ ഒന്നാമത്തെ ഉത്തരവാദി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്

Published

on

കോഴിക്കോട് : കാസർകോഡ് മദ്റസ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച കൊണ്ടാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. അന്വേഷണത്തിൽ ഉണ്ടായ വീഴ്ച്ച പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ സൃഷ്ടിച്ചു. ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് നടന്ന കൊലപാതകം ഏഴ് വർഷത്തിന് ശേഷം വിധി പറയുമ്പോൾ റിയാസ് മൗലവിയുടെ കുടുംബത്തിന് നീതി ലഭിക്കാത്തതിൻ്റെ ഒന്നാമത്തെ ഉത്തരവാദി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. ഒരു ഭാഗത്ത് ന്യൂനപക്ഷ സ്നേഹത്തിൻ്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന സി.പി.എം, മറുഭാഗത്ത് ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ സംഘ് പരിവാർ ശക്തികൾക്ക് കുട പിടിക്കുകയാണെന്നും പി.കെ ഫിറോസ് ആരോപിച്ചു.

ലാവ് ലിൻ, ലൈഫ്മിഷൻ, സ്വർണ്ണക്കടത്ത് കേസുകളിൽ സി.പി.എം നേതാക്കൾക്ക് ബി.ജെ.പി സംരക്ഷണം ഒരുക്കുന്നതും ഈ കേസിൻ്റെ അട്ടിമറിയും തമ്മിൽ ബന്ധമുണ്ടോ എന്നത് ന്യായമായ സംശയമാണ്. ഇത് സംബന്ധിച്ച് ബാഹ്യമായ ഇടപെടൽ നടന്നിട്ടുണ്ടോ എന്നുള്ളത് നിഷ്പക്ഷ അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരണമെന്നും റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്‌ലിം യൂത്ത് ലീഗ് നിയമപരമായ പിന്തുണ നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ലോഗര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍

ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയത്

Published

on

വടകര ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയതിനാണ് കണ്ണൂര്‍ കല്യാശേരി സ്വദേശിയായ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ പിടികൂടുന്നത്.

ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. മുഹമ്മദ് നിഹാലിന്റെ കാര്‍ കോഴിക്കോട് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഉരസിയിരുന്നു. പിന്നാലെ വടകര സ്റ്റാന്‍ഡിലെത്തിയ തൊപ്പിയും സുഹൃത്തുക്കളും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നിഹാല്‍ തോക്ക് ചൂണ്ടിയത്. തുടര്‍ന്ന് സ്ഥലം വിടാന്‍ ശ്രമിച്ച ഇവരെ ബസ് ജീവനക്കാര്‍ പിടിച്ചുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Continue Reading

kerala

മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

വടക്കന്‍ പറവൂര്‍ സ്വദേശി എം ആര്‍ അജയനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്

Published

on

മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി. വടക്കന്‍ പറവൂര്‍ സ്വദേശി എം ആര്‍ അജയനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇന്ററിം സെറ്റില്‍മെന്റ് രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. സിഎംആര്‍എല്‍, എക്സാലോജിക്, ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് മറ്റുഎതിര്‍കക്ഷികള്‍. പൊതുതാല്‍പര്യഹര്‍ജി നാളെ പരിഗണിക്കും.

അതേസമയം, കേസില്‍ എസ്എഫ്ഐഒയുടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇ ഡിക്ക് കൈമാറാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

ഇടുക്കിയില്‍ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു

വെങ്കലപാറ സ്വദേശി ചെമ്പകരയില്‍ ബെന്നിയാണ് മരിച്ചത്.

Published

on

ഇടുക്കിയില്‍ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു. വെങ്കലപാറ സ്വദേശി ചെമ്പകരയില്‍ ബെന്നിയാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് വെള്ളം തുറന്നുവിടാന്‍ പോയപ്പോള്‍ ബെന്നി അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കുളത്തിലെ വെള്ളം വറ്റിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

Continue Reading

Trending