Connect with us

india

ഡൽഹിയിലെ മെഹ്റോളിയിൽ തകർത്ത പള്ളിയിൽ പ്രാർത്ഥനക്ക് അനുമതി നിഷേധിച്ച് ഡൽഹി ഹൈക്കോടതി

ഡല്‍ഹി വഖഫ് ബോര്‍ഡിന് കീഴിലുള്ള പരിപാലന കമ്മിറ്റിയാണ് ഹരജി നല്‍കിയത്.

Published

on

ഡല്‍ഹിയിലെ മെഹ്‌റോളിയില്‍ തകര്‍ത്ത അഖൂന്ദ്ജി മസ്ജിദില്‍ ബറാത്ത് ദിനവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നല്‍കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ബറാഅത്ത് രാവില്‍ മുസ്ലിംകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങള്‍ക്കും പൂര്‍വികര്‍ക്കും പാപമോചനം തേടി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കാറുണ്ട്.

ഡല്‍ഹി വഖഫ് ബോര്‍ഡിന് കീഴിലുള്ള പരിപാലന കമ്മിറ്റിയാണ് ഹരജി നല്‍കിയത്. നിലവില്‍ ഡല്‍ഹി നഗരവികസന അതോറിറ്റിയുടെ (ഡി.ഡി.എ) കൈവശമുള്ള ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവുണ്ടെന്ന് ജസ്റ്റിസ് പുരുഷേന്ദ്ര കുമാര്‍ ഖോരവ് ചൂണ്ടിക്കാട്ടി.
600 വര്‍ഷം പഴക്കമുള്ള പള്ളി അനധികൃത കയ്യേറ്റമെന്നാരോപിച്ച് ഡി.ഡി.എ പൊളിച്ചുമാറ്റിയ പരാതിയുടെ ഭാഗമായാണ് പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നതിനുള്ള ഹരജി നല്‍കിയത്.

സമീപത്തെ കല്ലറയില്‍ ബന്ധുക്കളെ അടക്കം ചെയ്തിട്ടുള്ള വിശ്വാസികള്‍ക്ക് ബറാഅത്ത് രാവില്‍ പ്രാര്‍ത്ഥന നടത്തുവാന്‍ അനുവാദം നല്‍കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയില്‍ കുറേ വര്‍ഷങ്ങളായി പ്രാര്‍ത്ഥന നടന്നുവരുന്നുണ്ടെന്നും ഹരജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

പള്ളി പൊളിച്ചുമാറ്റിയ കേസില്‍ മാര്‍ച്ച് എഴിലേക്ക് വിധി പറയാന്‍ മാറ്റിവെച്ച സാഹചര്യത്തില്‍ ഇപ്പോള്‍ മറ്റ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് അപേക്ഷ തള്ളുകയാണെന്നും കോടതി പറഞ്ഞു. ജനുവരി 30നാണ് സഞ്ജയ് വനഭൂമിയിലെ അനധികൃത നിര്‍മിതിയെന്ന് ആരോപിച്ച് ഡി.ഡി.എ അഖൂന്‍ജി മസ്ജിദും ബെഹ്റുല്‍ ഉലൂം മദ്രസയും പൊളിച്ചുമാറ്റിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തെലങ്കാന വഖഫ് ബോർഡ് സിഇഒയെ നീക്കിയ ഉത്തരവ് റദ്ദാക്കി

Published

on

ഹൈദരാബാദ്​: തെലങ്കാന വഖഫ് ബോർഡ് സിഇഒ എംഡി അസദുല്ലയെ തൽസ്ഥാനത്ത് തുടരാൻ അനുവദിച്ച്​ തെലങ്കാന ഹൈക്കോടതി. സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് താൽക്കാലികമായി റദ്ദാക്കുകയായിരുന്നു. ഡെപ്യൂട്ടി സെക്രട്ടറി കേഡറിൽ ഉൾപ്പെടാത്തയാളാണെന്നും സിഇഒ സ്ഥാനത്തിന് യോഗ്യനല്ലെന്നും അവകാശപ്പെട്ട് സമർപ്പിച്ച ഹർജിയെത്തുടർന്ന് ജസ്റ്റിസ് നാഗേഷ് ഭീമാപക നേരത്തെ അസദുല്ലയെ നീക്കാൻ ഉത്തരവിട്ടിരുന്നു. ലിയാഖത്ത് ഹുസൈനോട് ഇൻ-ചാർജ് സിഇഒയായി തുടരാനും ജഡ്ജി നിർദ്ദേശിച്ചു.

എന്നാൽ, തെലങ്കാന സർക്കാർ ഈ തീരുമാനത്തെ ചോദ്യം ചെയ്തു. വഖഫ് ഭൂമി കൈയേറ്റത്തിൽനിന്ന് സംരക്ഷിക്കുന്നതിൽ അസദുല്ല നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും തെലങ്കാന വഖഫ് ബോർഡ് സിഇഒ ആയി അസദുല്ല തുടരണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ജസ്റ്റിസ് അഭിനന്ദ് കുമാർ ഷാവിലി, ജസ്റ്റിസ് തിരുമല ദേവി ഈഡ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അസദുല്ല സംസ്ഥാന സിവിൽ സർവീസസിൽ പെട്ടയാളാണെന്ന് സർക്കാർ വിശദീകരിച്ചു. ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലകളിൽനിന്ന് വ്യത്യസ്തമായി അദ്ദേഹം എക്സിക്യൂട്ടീവ് ജോലികൾ കൈകാര്യം ചെയ്യുന്നുണ്ട്​. എസ്‌ജിഡിസി ഒരു അഡീഷണൽ കലക്ടറായി പ്രവർത്തിക്കുന്നുവെന്നും സർക്കാർ വ്യക്​തമാക്കി. തുടർന്നാണ്​ ഹൈക്കോടതി അസദുല്ലയെ സിഇഒ ചുമതലയിൽ തുടരാൻ അനുവദിച്ചത്​.

Continue Reading

india

കഴിഞ്ഞ 36 വര്‍ഷായി ഭാര്യയുടെ പ്രേതത്തെ പേടിച്ച് സ്ത്രീയായി ജീവിച്ച് പുരുഷന്‍

ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് സംഭവം.

Published

on

കഴിഞ്ഞ 36 വര്‍ഷായി ഭാര്യയുടെ പ്രേതത്തെ പേടിച്ച് സ്ത്രീയായി ജീവിച്ച് പുരുഷന്‍. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് സംഭവം. രണ്ടാം ഭാര്യയുടെ ആത്മാവ് തന്നെ വേട്ടയാടുന്നതായാണ് ഇയാള്‍ പറയുന്നത്. ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും ജീവന്‍ രക്ഷിക്കാനായി സ്ത്രീ വേഷം ധരിച്ചുവെന്നും ഇയാള്‍ പറയുന്നു.

മൂന്ന് തവണ ഇയാള്‍ വിവാഹം കഴിക്കുകയും എന്നാല്‍ രണ്ടാമത്തെ ഭാര്യയുടെ ആത്മാവാണ് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ വാദിക്കുന്നു. തന്റെ ജീവന്‍ അപകടത്തിലാണെന്നും ഇയാള്‍ ദേശീയമാധ്യമങ്ങള്‍ക്ക് നല്‍കിയ റിപ്പേീര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സാരിയും വലിയ മാലകളും മൂക്കൂത്തിയും ധരിച്ച് സിന്ദൂരവും പൊട്ടും അണിഞ്ഞ് സ്ത്രീ വേഷധാരിയായാണ് ഇയാള്‍ ജീവിക്കുന്നത്.

അതേസമയം, ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളുള്ളതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഭാര്യയുടെ മരണശേഷം ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയതായും
മതിയായ ചികിത്സയും ബോധവത്കരണവും നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

അതേസമയം പ്രേതങ്ങളുണ്ടെന്ന ഇയാളുടെ വാദത്തെ മറ്റുചിലര്‍ അംഗീകരിക്കുകയും ചെയ്യുന്നു.

 

 

Continue Reading

india

നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; കാമുകന്‍ പിടിയില്‍

മഹാരാഷ്ട്രയില്‍ നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

Published

on

മഹാരാഷ്ട്രയില്‍ നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാന്‍ ആശുപത്രിയിലെ നഴ്സായ മോണിക്ക സുമിത് നിര്‍മലിന്റെ (30) മൃതദേഹമാണ് വെള്ളിയാഴ്ച ലാസൂരിനടുത്തുള്ള ഫാമില്‍ നിന്ന് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകന്‍ ശൈഖ് ഇര്‍ഫാന്‍ ശൈഖ് പാഷയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഔഹംഗാബാദ് ഡിവിഷനിലെ ജല്‍നയിലെ മോണിക്കയെ ഫെബ്രുവരി ആറുമുതല്‍ കാണാതായിരുന്നു. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് യുവതി അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഫെബ്രുവരി ആറിന് ജോലിക്ക് പോയ മകളെ തിരിച്ചു കാണാത്തതിനെ തുടര്‍ന്ന് അമ്മ കാഡിം ജല്‍ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ പിടിയിലാവുകയായിരുന്നു. ആദ്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ചുവെങ്കിലും ഇയാളുടെ കോള്‍ റെക്കോര്‍ഡുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്ന് യുവതിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഫെബ്രുവരി ആറിന് ലാസൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അവസാനമായി യുവതിയെ പ്രതി കണ്ടതെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ലാസൂരിനടുത്തുള്ള ഫാമിലെ ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ യുവതി തൂങ്ങിമരിച്ചതായി കാമുകന്‍ പൊലീസിനെ അറിയിച്ചു. വെള്ളിയാഴ്ച ഛത്രപതി സംഭാജിനഗര്‍ റൂറല്‍ പൊലീസിന്റെയും ഷിലേഗാവ് പൊലീസിന്റെയും സഹായത്തോടെ ഒരു സംഘം ഗംഗാപൂര്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മോണിക്കയുടെ മൃതദേഹം കണ്ടെടുത്തു.

ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടത്തി. യുവതിയുടെ വസ്ത്രങ്ങളുടെ കത്തിയ കഷ്ണങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

Continue Reading

Trending