Connect with us

india

ഒരു വർഷത്തിനിടെ ഇലക്ടോറൽ ബോണ്ട് വഴി ബിജെപിക്ക് കിട്ടിയത് 1300 കോടി

ഈ വര്‍ഷം ബിജെപിക്ക് ആകെ ലഭിച്ച സംഭാവന 2120 കോടി രൂപയാണ്. ഇതില്‍ 61 ശതമാനവും കിട്ടിയത് ഇലക്ടോറല്‍ ബോണ്ട് വഴിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ ബിജെപി നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

2022-23 വര്‍ഷത്തില്‍ ബിജെപിക്ക് ഇലക്ടോറല്‍ ബോണ്ട് വഴി ലഭിച്ച സംഭാവന 1294 കോടി രൂപ. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ 7 മടങ്ങ് കൂടുതല്‍ തുകയാണ് ഭരണകക്ഷിക്ക് ലഭിച്ചത്. ഈ വര്‍ഷം ബിജെപിക്ക് ആകെ ലഭിച്ച സംഭാവന 2120 കോടി രൂപയാണ്. ഇതില്‍ 61 ശതമാനവും കിട്ടിയത് ഇലക്ടോറല്‍ ബോണ്ട് വഴിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ ബിജെപി നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1775 കോടി രൂപയാണ് സംഭാവനയിനത്തില്‍ ലഭിച്ചത്. ആകെ വരുമാനം 2360.8 കോടി രൂപ. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1917 കോടി രൂപ മാത്രമായിരുന്നു.

2022-23 വര്‍ഷത്തില്‍ 171 കോടി രൂപ മാത്രമാണ് ഇലക്ടോറല്‍ ബോണ്ട് വഴി കോണ്‍ഗ്രസിന് കിട്ടിയത്. 2021-22ല്‍ ഇത് 236 കോടി രൂപയായിരുന്നു. കോണ്‍ഗ്രസിന്റെ ആകെ വരുമാനം 452 കോടി രൂപ. അംഗീകൃത സംസ്ഥാന പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിക്ക് ബോണ്ടുകള്‍ വഴി 3.2 കോടി രൂപ ലഭിച്ചു. മുന്‍ വര്‍ഷം ഇതു ലഭിച്ചിരുന്നില്ല. മറ്റൊരു സംസ്ഥാന കക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിക്ക് 34 കോടി രൂപയാണ് ബോണ്ട് വഴി കിട്ടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ പത്ത് മടങ്ങ് കൂടുതലാണിത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പലിശയിനത്തില്‍ മാത്രം 237 കോടി രൂപ ബിജെപിയുടെ അക്കൗണ്ടിലെത്തി. മുന്‍ വര്‍ഷം ഇത് 135 കോടിയാരുന്നു. ഹെലികോപ്ടര്‍, എയര്‍ക്രാഫ്റ്റ് ഇനത്തില്‍ 78.2 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. മുന്‍ വര്‍ഷം ഇത് 117.4 കോടി രൂപയായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായമായി 76.5 കോടി രൂപയാണ് അനുദവിച്ചത്. മുന്‍ വര്‍ഷം ഇത് 146.4 കോടിയായിരുന്നു.

2022-23 വര്‍ഷത്തില്‍ രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇലക്ടോറല്‍ ബോണ്ട് വഴി ആകെ സംഭാവനയായി ലഭിച്ചത് 2800 കോടി രൂപയാണ്. ഇതില്‍ 46 ശതമാനവും എത്തിയത് ബിജെപി അക്കൗണ്ടിലാണ്. കോണ്‍ഗ്രസിന് കിട്ടിയത് ആറു ശതമാനം മാത്രവും.

2023 മാര്‍ച്ച് വരെ ബോണ്ടുകള്‍ വഴി ബിജെപി സ്വീകരിച്ചത് 6564 കോടി രൂപയാണ്. ആകെ ബോണ്ടുകളുടെ 55 ശതമാനം. കോണ്‍ഗ്രസിന് ലഭിച്ചത് 1135 കോടി രൂപയും. ആകെ ബോണ്ടിന്റെ 9.5 ശതമാനം.

ഇലക്ടോറൽ ബോണ്ട്

എസ്ബിഐയുടെ ഔദ്യോഗിക ശാഖകളില്‍നിന്ന് ഇന്ത്യയിലെ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ വാങ്ങാന്‍ കഴിയുന്ന പലിശരഹിത ബോണ്ടാണ് ഇലക്ടോറല്‍ ബോണ്ട്. 1000, 10000, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിവയുടെ ബോണ്ടുകളാണ് ലഭിക്കുക. ഇതുവഴി ഏത് അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സംഭാവന അയയ്ക്കാം. പ്രത്യേക സമയത്ത് ബോണ്ടുകള്‍ സമര്‍പ്പിച്ച് പാര്‍ട്ടികള്‍ക്ക് ഇത് കാശാക്കി മാറ്റാം.

ബോണ്ടുകളില്‍ നല്‍കിയ ആളുടെ പേരോ മറ്റു വിവരങ്ങളോ നല്‍കേണ്ടതില്ല. വാങ്ങാന്‍ കഴിയുന്ന ഇലക്ടോറല്‍ ബോണ്ടുകള്‍ക്ക് പരിധിയും നിശ്ചയിച്ചിട്ടില്ല. 2016, 2017 വര്‍ഷങ്ങളിലെ ധനനിയമങ്ങള്‍ വഴിയാണ് ഇലക്ടോറല്‍ ബോണ്ട് പദ്ധതി പ്രാബല്യത്തിലായത്.

ഇതിന് മുമ്പ് ഇരുപതിനായിരം രൂപയില്‍ കൂടുതലുള്ള ഏതു സംഭാവനയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വെളിപ്പെടുത്തേണ്ടതുണ്ടായിരുന്നു. കോര്‍പറേറ്റ് കമ്പനികള്‍ക്ക് ആകെ ലാഭത്തിന്റെ 7.5 ശതമാനത്തില്‍ കൂടുതലും വരുമാനത്തിന്റെ പത്ത് ശതമാനത്തില്‍ കൂടുതലും സംഭാവന നല്‍കാന്‍ കഴിയുമായിരുന്നില്ല. പുതിയ നിയമത്തോടെ ഇവ രണ്ടും ഇല്ലാതായി.

പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്ത ഇലക്ടോറല്‍ ബോണ്ട് ഔദ്യോഗികമായ അഴിമതിയാണ് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബോണ്ടുകളുടെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന് മുമ്പാകെയാണുള്ളത്. ബോണ്ടുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ് എന്ന് ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, സഞ്ജയ് ഹെഗ്ഡെ, വിജയ് ഹന്‍സാരിയ, കപില്‍ സിബല്‍, നിസാം പാഷ എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചിട്ടുള്ളത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തക

മണിരത്‌നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

Published

on

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്‌നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്‌നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

2023 ല്‍ മണിരത്‌നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്‌നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.

ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്‌നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്‌നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

india

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്‌പേര്‍ പിടിയില്‍

പാക് ചാര സംഘടനയായ ഐഎസ്‌ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

Published

on

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്‌പേര്‍ അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്‌ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.

പാകിസ്താന്‍ ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.

Continue Reading

india

പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം

ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Published

on

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദേശം നല്‍കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കര്‍ശന നിര്‍ദേശം നല്‍കി.

അതേസമയം, ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തന്നതിനായി ജപ്പാനിലേക്കുള്ള ആദ്യസംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും. യുഎഇ സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും എംപിയും ഉണ്ടാകും.

Continue Reading

Trending