kerala
വിദേശ സര്‍വകലാശാല: ആശയക്കുഴപ്പത്തില്‍ ഇടതുപക്ഷം
വിദേശ സര്‍വകലാശാലാ കാമ്പസുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനെതിരെ സി.പി.എം-സി.പി.ഐ വിദ്യാര്‍ഥി സംഘടനകളും ഉയര്‍ത്തിയ എതിര്‍പ്പുകളുടെ മുനയൊടിക്കുകയാണ് കേരളത്തിന്റ തീരുമാനം.

ഉന്നത വിദ്യാഭ്യാസമേഖലയില്‍ വലിയ തോതില്‍ സ്വകാര്യ നിക്ഷേപവും വിദേശ സ്വകാര്യ മൂലധനവും കൊണ്ടുവരുന്നതിനും വിദേശ സര്‍വകലാശാല കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനമുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഇടതുപക്ഷത്തും ആശയക്കുഴപ്പങ്ങള്‍ ഏറെ.
വിദേശ സര്‍വകലാശാലാ കാമ്പസുകള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്നും അതിനായി ശ്രമം നടത്തുമെന്നും സര്‍ക്കാര്‍ ബജറ്റിലൂടെയാണ് പ്രഖ്യാപിച്ചത്. വിദേശ സര്‍വകലാശാലാ കാമ്പസുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനെതിരെ സി.പി.എം-സി.പി.ഐ വിദ്യാര്‍ഥി സംഘടനകളും ഉയര്‍ത്തിയ എതിര്‍പ്പുകളുടെ മുനയൊടിക്കുകയാണ് കേരളത്തിന്റ തീരുമാനം.
കേന്ദ്ര സര്‍ക്കാരിന്റ പുതിയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ച് നവ- ഉദാരീകരണ നയങ്ങള്‍ അതിവേഗത്തില്‍ നടപ്പാക്കുകാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാമെന്നാണ് ബജറ്റ് നല്‍കുന്ന സൂചന. അതേസമയം, സി.പി.എം പൊളിറ്റ് ബ്യാറോ 2023-ല്‍ മുന്നോട്ടുവെച്ച നിലപാടിന്റെ ലംഘനമാണ് ഇപ്പോഴത്തെ തീരുമാമെന്ന വിമര്‍ശനം ശക്തമാവുകയാണ്.
വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കം ഒരു കൂട്ടം ഉപരിവര്‍ഗ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സൃഷ്ടിച്ച്, രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ തകര്‍ക്കുമെന്നായിരുന്നു പി.ബി ചൂണ്ടിക്കാണിച്ചത്. മോദി സര്‍ക്കാരിന്റെ ഈ നീക്കത്തെ അതിനിശിതമായിട്ടാണ് പി.ബി വിമര്‍ശിച്ചത്.
ഏകപക്ഷീയമായ ഈ നീക്കത്തില്‍ നിന്ന് യു.ജി.സിയെയും കേന്ദ്ര സര്‍ക്കാരിനേയും പിന്തിരിപ്പിക്കുന്നതിന് എല്ലാ ജനാധിപത്യ, ദേശസ്‌നേഹശക്തികളും രംഗത്തിറങ്ങണമെന്നായിരുന്നു പി.ബിയുടെ പ്രസ്താവന. പൊളിറ്റ് ബ്യാറോ പറഞ്ഞതാണോ കേരളം പ്രഖ്യാപിച്ചതാണോ യഥാര്‍ഥ നിലപാടെന്ന് മനസിലാക്കാന്‍ കഴിയാതെ ഇടതു സഹയാത്രികരായ ബുദ്ധജീവികളും ഇരുട്ടില്‍ തപ്പുകയാണ്.
അതേസമയം, ബജറ്റില്‍ പുതിയ തീരുമാനം പ്രഖ്യാപിക്കുന്നതുവരെ തെരുവില്‍ വിദേശ സര്‍വകലാശാലകളുടെ കടന്നുവരവിനെതിരെ സംമരം ചെയ്തവാരാരും ഇടതു സര്‍ക്കാരിന്റെ നയം മാറ്റം അറിഞ്ഞില്ല. തുറന്ന സംവാദങ്ങള്‍ക്കൊപ്പം ഇട നല്‍കാതെയാണ് ബജറ്റില്‍ പുതിയ നയം പ്രഖ്യാപിച്ചത്. അതിനാല്‍, സി.പി.എം കേന്ദ്ര കമ്മിറ്റി നിലപാടിനെ ഉറ്റുനോക്കുകയാണ് ഇടത് ചിന്തകര്‍. ഈ വിഷയം വരുംദിനങ്ങളില്‍ വലിയ സംവാദങ്ങള്‍ക്ക് വഴിവെക്കും എന്ന കാര്യത്തില്‍ സംശയമില്ല.
kerala
‘ഒരു കാര്യം ഓര്‍ത്തോളു മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉയര്‍ന്നിരിക്കും’: സിപിഎമ്മിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടേണ്ടെന്ന സിപിഐഎം നേതാവ് പി.വി ഗോപിനാഥിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടണ്ട എന്ന് പറയുന്നത് ബിജെപി നേതാവല്ല ആർഎസ്എസിന്‍റെ തന്നെ മറ്റൊരു രൂപമായ സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. ഒരു കാര്യം ഓർത്തോളു അവിടെ ഗാന്ധിസ്തൂപം ഉയർന്നിരിക്കും എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കണ്ണൂരിൽ പ്രകോപന പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് ഇന്നലെ രംഗത്തെത്തിയിരുന്നു. മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് നേതാവ് സനീഷ് പി.ആറിനെതിരെയാണ് പ്രകോപനം. സനീഷിനെ നിലക്ക് നിർത്താൻ ബാലസംഘം മതി. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ സനീഷ് മെനക്കെടേണ്ട. സനീഷിന്‍റെ വീടിന്‍റെ അടുക്കളയിൽ പോലും ഗാന്ധി സ്തൂപം ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും ഗോപിനാഥ് പറഞ്ഞു. ഇന്നലെ മലപ്പട്ടത്ത് നടന്ന സിപിഎം യോഗത്തിലാണ് പ്രസംഗം.
മലപ്പട്ടം അഡുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും തകർക്കപ്പെട്ടത്.
kerala
പത്തനംതിട്ടയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട വടശ്ശേരിക്കരയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുവും വീട്ടുടമയുമായ റെജിയെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു.
പേങ്ങാട്ട്കടവിലെ റെജിയുടെ വീട്ടിലായിരുന്നു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോബിയുടെ ദേഹത്ത് പരിക്കുകളുമുണ്ടായിരുന്നു. കൊലപാതകമെന്നാണ് സംശയം.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം റെജി തന്നെയാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്. വീട്ടില്‍ മദ്യപാനവും തര്‍ക്കവുമുണ്ടായതായി പൊലീസ് പറയുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
kerala
സുരക്ഷിതമായ ക്രോസ്സിംഗ്: വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് ബോധവല്‍ക്കരണം

-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്‍കി ദേശീയ വനിതാ ലീഗ്
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്