Connect with us

GULF

അസാധാരണ നിരക്കുമായി എയര്‍ലൈനുകള്‍ വീണ്ടും പ്രവാസികളെ പിഴിയുന്നു

സ്‌കൂള്‍ അവധിക്കാലം, പെരുന്നാള്‍-ക്രിസതുമസ്സ്-ഓണം ആഘോഷങ്ങള്‍ എന്നിവയ്ക്ക് വന്‍തുക ഈടാക്കുന്ന എയര്‍ലൈനുകള്‍ ഇപ്പോള്‍ സാധാരണ സയമങ്ങളിലും താങ്ങാനാവാത്ത നിരക്ക് ഈടാക്കുകയാണ്

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എക്കാലവും അമിത നിരക്ക് ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്ന എയര്‍ലൈനുകള്‍ അസാധാരണ നിരക്കിലൂടെ ഇപ്പോള്‍ വീണ്ടും പിഴിയുന്നു. സ്‌കൂള്‍ അവധിക്കാലം, പെരുന്നാള്‍-ക്രിസതുമസ്സ്-ഓണം ആഘോഷങ്ങള്‍ എന്നിവയ്ക്ക് വന്‍തുക ഈടാക്കുന്ന എയര്‍ലൈനുകള്‍ ഇപ്പോള്‍ സാധാരണ സയമങ്ങളിലും താങ്ങാനാവാത്ത നിരക്ക് ഈടാക്കുകയാണ്.

ഈ ആഴ്ച നാട്ടില്‍നിന്നും ഗള്‍ഫ് നാടുകളിലേക്ക് മടങ്ങുന്നവരില്‍നിന്നും അസാധാരണമായ നിരക്കാണ് ഈടാക്കുന്നത്. മുന്‍കാലങ്ങൡ ജനുവരി ആദ്യവാരം കൂടുതല്‍തുക ഈടാക്കുക പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനുവരി പകുതിയായിട്ടും നിരക്ക് കുറക്കാതെ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്.
ഇന്നും നാളെയുമെല്ലാം ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ മുപ്പതിനായിരം രൂപയോളം നല്‍കിയാണ് ടിക്കറ്റെടുക്കുന്നത്.

പ്രവാസികളുടെ സാമ്പത്തിക പ്രയാസത്തിന് താങ്ങായും യാത്രാക്ലേശത്തിന് പരിഹാരമായും ആരംഭിച്ച എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ടിക്റ്റ് നിരക്ക് ഏകദേശം ഇത്തിഹാദ് എയര്‍ പോലെയുള്ള വന്‍കിട എയര്‍ലൈനുകള്‍ക്ക് തുല്യമാണ്. ഇന്‍ഡിഗോ കൊച്ചിയില്‍നിന്നും അബുദാബിയിലേക്ക് 31,500 രൂപയാണ് ഇന്നും നാളെയുമെല്ലാം ഈടാക്കുന്നത്.

ടിക്കറ്റ് നിരക് കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് ഇരുട്ടടിയായാണ് നിരക്ക് വീണ്ടും കുത്തനെ ഉയര്‍ത്തിയിട്ടുള്ളത്. അവധിക്ക് നാട്ടില്‍പോയ പ്രവാസികള്‍ക്ക് യഥാസമയം ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ളതുകൊണ്ട് ഉര്‍ന്ന നിരക്ക നല്‍കിയും ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എയര്‍ഇന്ത്യ എക്‌സ്പ്രസ്സ നിരക്ക് കുറക്കുകയാണെങ്കില്‍ ഇതര എയര്‍ലൈനുകളും നിരക്ക് കുറക്കുവാന്‍ നിര്‍ബന്ധിതരായിത്തീരുമെന്നതില്‍സ സംശയമില്ല.

അടുത്തകാലം വരെ സാധാരണക്കാരായ പ്രവാസികള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സിനെയാണ് കൂടുതലും ആശ്രയിച്ചിരുന്നതെങ്കില്‍ ഈയിടെയായി എക്‌സ്പ്രസ്സിനെ കൈവിട്ടിരിക്കുകയാണ്. ദേശീയ എയര്‍ലൈന്‍ പദവി മാറി സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായതോടെ എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ഭക്ഷണം ഇല്ലാതാക്കി. മാത്രമല്ല നിരക്ക് ഇതര എയര്‍ലൈനുകള്‍ക്ക തുല്യമാക്കിമാറ്റുകയും ചെയ്തു. അതേസമയം യുഎഇയുടെ ദേശീയ എയര്‍ലൈനായ എയര്‍അറേബ്യ വിവിധ ഓപ്ഷനുകള്‍ നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്.

അമിത നിരക്ക് ഈടാക്കുന്ന എയര്‍ലൈന്‍ സമീപനത്തിനെതിരെ പ്രവാസികളുടെ ശബ്ദത്തിന് ആകാശയാത്രയോളം തന്നെ പഴക്കമുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ യാതൊരുവിധ മാറ്റങ്ങളും ഉണ്ടായിട്ടില്ല. പ്രതീക്ഷയോടെ ആരംഭിച്ച എയര്‍ഇന്ത്യ എക്‌സ്പ്രസ്സും ഇപ്പോള്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

റമദാനിൽ 237 യാചകരെ അബുദാബി പൊലീസ് പിടികൂടി

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

Published

on

അബുദാബി: റമദാനിലെ മൂന്നാഴ്ചക്കിടെ 237 യാചകരെ പിടികൂടിയതായി അബുദാബി പൊലീസ് അറിയിച്ചു.

ഭിക്ഷാടനവും പൊതുജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നവരെ യാതൊരു പരിഗണനയും നൽകാതെ
അറസ്റ്റ് ചെയ്യുന്നതിനുള്ള തുടർച്ചയായ കാമ്പെയ്‌നുകൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

ഗൾഫ് നാടുകളിൽ യാചന കർശനമായി നിരോധിച്ചിട്ടുണ്ട്. വിവിധ ഗൾഫ് നാടുകളിൽ വ്യാപകമായ പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്

Continue Reading

GULF

തിരക്കൊഴിയാതെ മക്ക; ആത്മനിര്‍വൃതിയില്‍ ജനലക്ഷങ്ങള്‍

ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു

Published

on

റസാഖ് ഒരുമനയൂര്‍

മക്ക: പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ പുണ്യഭൂമിയിലെത്തിയ ജനലക്ഷങ്ങളാല്‍ ഹറം ഷരീഫും മ ക്കാ നഗരവും നിറഞ്ഞൊഴുകുകയാണ്.
ഏറ്റവും തിരക്കേറിയ  ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടിയെത്തിയ രാത്രിയില്‍ 30.4 ലക്ഷം വിശ്വാസികള്‍ എത്തിയതായി അഥോറിറ്റി സിഇഒ എഞ്ചിനീയര്‍ ഗാസി അല്‍ഷഹ്റാനി പറഞ്ഞു.
റമദാനിലെ എല്ലാ സമയത്തെ നമസ്‌കാരങ്ങളിലും വിശ്വാസികള്‍ ഹറമില്‍ നമസ്‌കരിക്കാനെത്തിയിരുന്നുവെങ്കിലും ഇഷാ നമസ്‌കാരത്തിനുപുറമെ തറാവീഹ്, ഖിയാമുല്ലൈല്‍ എന്നീ പ്രത്യേക രാത്രി പ്രാര്‍ത്ഥനകളിലാണ് ഏറ്റവും കൂടുതല്‍പേര്‍ പ്രാര്‍ത്ഥനക്കെത്തിയത്.
 രണ്ട് വിശുദ്ധ പള്ളികളുടെ കാര്യാ ലയങ്ങളുടെ ജനറല്‍ അഥോറിറ്റി തലവനായ ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍സുദൈസിന്റെ നേതൃത്വത്തില്‍ നടന്ന  പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് ഖിയാമുല്ലൈല്‍ പ്രാര്‍ത്ഥന അവസാനിച്ചത്. ഉംറ തീര്‍ത്ഥാടകര്‍  പാപമോചനത്തിനായി കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് പ്രാർത്ഥന നടത്തി. പ്രാർത്ഥനാ നേരത്ത് പെയ്ത നേര്‍ത്ത മഴ അന്തരീക്ഷത്തെ കുളിരണിയിച്ചു.
തീര്‍ത്ഥാടകരുടെ സുഗമവും ക്രമാനുഗതവുമായ ഒഴുക്ക് സുഗമമാക്കുന്നതിന് അധികൃതര്‍ മാ നുഷികവും യാന്ത്രികവുമായ സര്‍വ്വ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു.
ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ് കാരം കഴിഞ്ഞശേഷമാണ് പലരും ഇവിടെനിന്നും മടങ്ങുകയുള്ളു. മലയാളി ഉംറ തീര്‍ത്ഥാടകര്‍ ചിലര്‍ മദീനയില്‍ പോയാണ് മക്കയിലെത്തിയത്. എന്നാല്‍ നിരവധി സംഘങ്ങള്‍ ഇന്ന് മക്കയില്‍നിന്നും മദീനയിലേക്ക് പോകും.

Continue Reading

GULF

എറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഡോ.ഷംസീര്‍ മൂന്നാമന്‍

മുഹമ്മദ് അല്‍അബ്ബാര്‍, അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്

Published

on

ദുബൈ: അറേബ്യന്‍ ബിസ്നസ്സ് തയാറാക്കിയ ദുബൈയിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ വിപിഎസ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംസീര്‍ വയലില്‍ മൂന്നാമനായി തെരഞ്ഞെടുത്തു.

ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അല്‍അബ്ബാര്‍, മഷ്രിഖ് ബാങ്ക് അല്‍ഗുറൈര്‍ ഇന്‍വെസ്റ്റ്മെന്റ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

Continue Reading

Trending