Connect with us

india

ഇ.ഡിയെ പേടിക്കുന്നവരല്ലാതെ മറ്റൊരു ക്രൈസ്തവ വിശ്വാസിയും ബി.ജെ.പിയുമായി സന്ധിചേരില്ല: ഹൈബി ഈഡന്‍

എന്ത് കൊണ്ടാണ് മണിപ്പൂരില്‍ കലാപം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിനും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാറിനും സാധിക്കാത്തതെന്നും എന്ത് കൊണ്ടാണ് ന്യൂനപക്ഷങ്ങളുടെ പള്ളികള്‍ മാത്രം മണിപ്പൂരില്‍ തകര്‍ക്കപ്പെടുന്നത് എന്നും ഹൈബി ചോദിച്ചു.

Published

on

ഇ.ഡിയെ പേടിക്കുന്നവരല്ലാതെ മറ്റൊരു ക്രൈസ്തവ വിശ്വാസിയും ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ഹൈബി ഈഡന്‍ എം.പി. ക്രൈസ്തവ സഭകള്‍ക്ക് ബി.ജെ.പിയുടെ ആശയങ്ങളോട് ഒരിക്കലും യോജിക്കാനാകില്ലെന്നും ബി.ജെ.പിയുടെ അടിസ്ഥാന തത്വങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസിന്റെ മറ്റു താത്വിക ആചാര്യന്‍മാരും പറഞ്ഞിട്ടുള്ളത് ന്യൂനപക്ഷങ്ങലെ പുറത്താക്കണമെന്നാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു. എന്ത് കൊണ്ടാണ് മണിപ്പൂരില്‍ കലാപം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിനും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാറിനും സാധിക്കാത്തതെന്നും എന്ത് കൊണ്ടാണ് ന്യൂനപക്ഷങ്ങളുടെ പള്ളികള്‍ മാത്രം മണിപ്പൂരില്‍ തകര്‍ക്കപ്പെടുന്നത് എന്നും ഹൈബി ചോദിച്ചു.

‘ ക്രൈസ്തവ സഭകള്‍ക്ക് എങ്ങനെയാണ് ബി.ജെ.പിയുടെ ആശയത്തോട് യോജിക്കാന്‍ സാധിക്കുന്നത്. കാരണം, ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസിന്റെ താത്വികാചാര്യന്‍മാരും പറഞ്ഞിട്ടുള്ളത് ന്യൂനപക്ഷങ്ങളെ പുറത്താക്കണമെന്നും ന്യൂനപക്ഷങ്ങളെ തുടച്ചുനീക്കണമെന്നുമാണ്. അതാണ് അവരുടെ അടിസ്ഥാന തത്വം.
കേന്ദ്ര സര്‍ക്കാറിനും, സംസാഥന സര്‍ക്കാറിനും എന്ത് കൊണ്ടാണ് മണിപ്പൂരിലെ കലാപം തടയാന്‍ സാധിക്കാത്തത്. എന്ത് കൊണ്ടാണ് അവിടെ ന്യൂനപക്ഷങ്ങളുടെ ആരാധാനാലയങ്ങള്‍ മാത്രം തകര്‍ക്കപ്പെടുന്നത്. നോര്‍ത്തിന്ത്യയില്‍ ആരാധനാലയങ്ങള്‍ക്ക് പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ്. ബീഫ് കഴിക്കാനും ഹിജാബ് ധരിക്കാനും സ്വാതന്ത്ര്യമില്ല.
കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇ.ഡിയുടെ സഹായം ആവശ്യമുള്ളവരല്ലാതെ ഒരു ക്രൈസ്തവ വിശ്വാസിയും, ഇസ്‌ലാംമത വിശ്വാസിയും ന്യൂനപക്ഷവിഭാഗത്തില്‍ പെടുന്ന ആളും ബി.ജെ.പിയുമായി സന്ധി ചെയ്തുപോകുമെന്നും അവരടെ ആത്മാഭിമാനം അടിയറവ് വെക്കുമെന്നും തോന്നുന്നില്ല,’ ഹൈബി ഈഡന്‍ പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള തീരുമാനവുമായി ഇന്ത്യാ സഖ്യം

പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

Published

on

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള തീരുമാനവുമായി ഇന്ത്യാ സഖ്യം. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധവും ഭിന്നിപ്പ് ഉണ്ടാക്കുന്നതുമായ അജണ്ടയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ബില്ലിലെ നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷം നാളെ ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും ബില്ലിനെ എതിര്‍ക്കാനാണ് തീരുമാനം. അതേസമയം മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു.

ഭരണപക്ഷം പ്രകോപനമുണ്ടാക്കിയാലും സഭക്കുള്ളില്‍ തുടരുാനാണ് നീക്കം. ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും ഇറങ്ങി പോവില്ലെന്നും സഭയ്ക്കുള്ളില്‍ നിന്ന് ശക്തമായ എതിര്‍ വാദം ഉയര്‍ത്തുകയും വോട്ടെടുപ്പ് ആവശ്യപ്പെടാനും പ്രതിപക്ഷം തീരുമാനിച്ചു.

അതേസമയം നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വഖഫ് നിയമഭേദഗതി ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

Continue Reading

india

ഇന്ത്യന്‍ മ്യൂസിയത്തില്‍ ബോംബ് ഭീഷണി; താല്‍കാലികമായി അടച്ചു

വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്‍ ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്

Published

on

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിലുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് മ്യൂസിയം താല്‍കാലികമായി അടച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. മ്യൂസിയത്തിന്റെ ചുമതലയുള്ള സി.ഐ.എസ്.എഫ് ആണ് ന്യൂമാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.

ഇന്നാണ് മ്യൂസിയത്തിനുള്ളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഉറവിടം വ്യക്തമല്ലാത്ത ഇ-മെയിലില്‍ നിന്ന് സന്ദേശം അധികൃര്‍ക്ക് ലഭിച്ചത്. മ്യൂസിയത്തിനുള്ളിലെ 51 മുറികളില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്‍ ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്.

Continue Reading

india

ഉത്തര്‍പ്രദേശില്‍ വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവം; യോഗി സര്‍ക്കാറിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ഉടമകള്‍ക്ക് ആറു മാസത്തിനുള്ളില്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു

Published

on

ഉത്തര്‍പ്രദേശില്‍ അനധികൃതമായി നിര്‍മിച്ചെന്നു ആരോപിച്ച് വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ യോഗി സര്‍ക്കാറിനും പ്രയാഗ്രാജ് വികസന അതോറിറ്റിക്കും സുപ്രീംകോടതിയുടെ വിമര്‍ശനം. വീടുകള്‍ പൊളിച്ചുമാറ്റിയ നടപടി മനുഷ്യത്വരഹിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച്, പൊളിക്കല്‍ നടപടി ബലപ്രയോഗത്തിലൂടെയാണ് നടന്നതെന്ന് നിരീക്ഷിച്ചു.

രാജ്യത്ത് നിയമവാഴ്ച ഉണ്ട്. പാര്‍പ്പിടത്തിനായുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പൗരന്മാരുടെ പാര്‍പ്പിടങ്ങള്‍ ഈ രീതിയില്‍ പൊളിക്കാന്‍ കഴിയില്ല. നടപടി മനഃസാക്ഷിയെ ഞെട്ടിക്കുന്നത്. നിയമാനുസൃത നടപടിക്കുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പൊളിച്ചുമാറ്റിയ ഓരോ വീടിന്റേയും ഉടമകള്‍ക്ക് ആറു മാസത്തിനുള്ളില്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

അഭിഭാഷകനായ സുല്‍ഫിക്കര്‍ ഹൈദര്‍, പ്രൊഫസര്‍ അലി അഹമ്മദ് തുടങ്ങിയവരുടെ ഉള്‍പ്പെടെ വീടുകളാണ് പൊളിച്ചുമാറ്റിയത്. ഇവര്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള പ്രയാഗ്രാജിലെ പൊളിച്ചുമാറ്റലിനെ കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു.

Continue Reading

Trending