Connect with us

Football

ബ്രസീലിന്റെ പുതിയ പരിശീലകനായി ഡോറിവര്‍ ജൂനിയര്‍

ടുന്ന ബ്രസീല്‍ ദേശീയ ടീമിന് പ്രതീക്ഷയേകി പുതിയ പരിശീലകനെത്തുന്നു. സാവോ പോളോ എഫ്‌സിയുടെ ഹെഡ് കോച്ച് ഡാറിവല്‍ ജൂനിയറാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. ബ്രസീലിന്റെ ക്ഷണം ഡോറിവല്‍ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

ഖത്തര്‍ വേള്‍ഡ് കപ്പിന് ശേഷം സ്ഥിരത പുലര്‍ത്താന്‍ പ്രയാസപ്പെടുന്ന ബ്രസീല്‍ ദേശീയ ടീമിന് പ്രതീക്ഷയേകി പുതിയ പരിശീലകനെത്തുന്നു. സാവോ പോളോ എഫ്‌സിയുടെ ഹെഡ് കോച്ച് ഡാറിവല്‍ ജൂനിയറാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. ബ്രസീലിന്റെ ക്ഷണം ഡോറിവല്‍ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മോശം പ്രകടനത്തെ തുടര്‍ന്ന് താല്‍കാലിക കോച്ച് ഫെര്‍ണാണ്ടോ ഡിനിസിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നതിനായി ഡോറിവല്‍ ജൂനിയര്‍ സാവോ പോളോയുടെ മുഖ്യ പരിശീലക സ്ഥാനം രാജിവച്ചതായി ക്ലബ് പ്രസ്താവനയിലൂടെ അറിയിച്ചു.നേരത്തെ സാന്റോസ് എഫ്‌സി, ഫ്‌ളമെംഗോ, അത്‌ലറ്റികോ മിനെറോ തുടങ്ങി പത്തിലധികം ക്ലബ്ബുകളെ 61കാരന്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

സാവോ പോളോ, ഫ്‌ളമെംഗോ, സാന്റോസ് എഫ്‌സി എന്നീ ക്ലബ്ബുകള്‍ക്കൊപ്പം ബ്രസീലിയന്‍ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജൂണില്‍ നടക്കുന്ന കോപ്പ അമേരിക്കയാണ് പുതിയ പരിശീലകനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിന് മുന്നോടിയായി ടീമിനെ ഒരുക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്.

ലോകകപ്പിന് ശേഷം ടിറ്റെ ഒഴിഞ്ഞതിനു ശേഷമാണ് പരിശീലക സ്ഥാനത്തേക്ക് ഡിനിസ് എത്തിയത്. കഴിഞ്ഞ ജൂലൈയില്‍ സ്ഥാനമേറ്റെടുത്ത ദിനിസിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. ആറ് മാസത്തെ പരിശീലനത്തിനിടെ ബ്രസീലിന് രണ്ട് വിജയങ്ങള്‍ മാത്രമാണ് നേടാനായത്. നവംബറില്‍ അര്‍ജന്റീനയോട് സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ടു.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ തുടര്‍ച്ചയായ 3 പരാജയങ്ങള്‍ നേരിട്ടിരുന്നു. തുടര്‍ന്ന് വിദേശ പരിശീലകനെ കൊണ്ടുവരുന്നതിനും ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശ്രമം നടത്തി. റയല്‍മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ അന്‍സലോട്ടിയായെയായിരുന്നു ലക്ഷ്യമിട്ടത്.

എന്നാല്‍ അടുത്തിടെ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡുമായി 2 വര്‍ഷത്തേക്ക് കൂടി ഇറ്റാലിയന്‍ പരിശീലകന്‍ കരാര്‍ പുതുക്കിയതോടെ ബ്രസീലില്‍ നിന്നുതന്നെ പരിശീലകനെ കണ്ടെത്തുകയായിരുന്നു.

 

 

Football

എന്നാലും കായികമന്ത്രി ഇത്ര വേണമായിരുന്നോ?

Published

on

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്താ ചാനലുകളിലെയും പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു അര്‍ജന്റീന ഫുട്‌ബോള്‍ കേരളത്തിലെത്തുമെന്നും ഇവിടെ ഒരു സൗഹൃദ മത്സരം നടക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ കേരളത്തിന്റെ കായിക മന്ത്രിയും. എന്നാല്‍ ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യസന്ധമാണെന്ന് പരിശോധിക്കേണ്ടിയിരുന്നുവെന്ന് അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റും ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റുമായ കമാല്‍ വരദൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ അതിവിഖ്യാതമായ മോണമെന്റല്‍ സ്‌റ്റേഡിയത്തില്‍ അര്‍ജന്റിന ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ചിലേയുമായി കളിക്കുന്ന ദിവസം അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളെല്ലാം ആ സ്‌റ്റേഡിയത്തിലുണ്ട്. ആ ദിവസമാണ് താങ്കളും സംഘവും അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്താനെന്ന പേരില്‍ സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്‍ എത്തുന്നത്.

അര്‍ജന്റീനയുടെ കുറെ രാജ്യാന്തര താരങ്ങള്‍ സ്പാനിഷ് ലാലീഗയില്‍ പന്ത് തട്ടുന്നുണ്ട്. പക്ഷേ അവരുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ ആസ്ഥാനം മാഡ്രിഡിലേക്ക് മാറ്റിയതായി അറിവില്ല. പിന്നെ ഈ ചിത്രത്തില്‍ ആരാണ് അര്‍ജന്റിനയുടെ അസോസിയേഷന്‍ ഭാരവാഹി..? താങ്കള്‍ക്കൊപ്പമുളള ആള്‍ ഉയര്‍ത്തിയിരിക്കുന്നത് മെസിയുടെ ജഴ്‌സിയാണ്. അര്‍ജന്റീനിയന്‍ അസോസിയേഷന്‍
ഒരു താരത്തിന്റെ ജഴ്‌സി ഔദ്യോഗികമായി കൈമാറില്ല. ദേശിയ ടിം ജഴ്‌സിയാണ് കൈമാറുക. ഇത് മാഡ്രിഡിലോ പരിസരത്തോ ഉള്ള ഒരു കൊച്ചു സ്‌റ്റേഡിയത്തില്‍ പോയി നടത്തിയ ഒരു ഉഡായിപ്പാണ്. അതാണ് മെസി കേരളത്തിലേക്ക്, മലപ്പുറത്ത് അര്‍ജന്റീനയുടെ അക്കാദമി എന്നെല്ലാം പറഞ്ഞ് വാഴ്ത്തപ്പെടുന്നത്. കഷ്ടം, കായിക രാഷ്ട്രീയം

Continue Reading

Football

മെസിയില്ലാതെയും അര്‍ജന്റീന; ചിലിയെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു, ഡിബാലക്ക് ഗോള്‍ നേട്ടം

മാക്ക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ്, പൗലോ ഡിബാല എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്.

Published

on

സഹീലു റഹ്മാന്‍

ലാറ്റിനാമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തട്ടുതകര്‍പ്പന്‍ വിജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ ചിലിയെ തകര്‍ത്തു വിട്ടു.
ലിവര്‍പൂള്‍ താരമായ മാക്ക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ്, പൗലോ ഡിബാല എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്.

ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന മത്സരത്തിനിറങ്ങിയത്. പതിവിനു വിരുദ്ധമായി ഇത്തവണ 3-5-2 എന്ന ശൈലിയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോനി പരീക്ഷിച്ചത്. കടുത്ത ആക്രമണമാണ് അര്‍ജന്റീന മത്സരത്തിലുടനീളം നടത്തിയത്. ചിലിയാകട്ടെ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് നിന്നത്.

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വന്നത്. രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റില്‍ മാക്ക് അലിസ്റ്ററാണ് ചിലിയന്‍ പ്രതിരോധം പൊളിച്ച് പന്ത് വലയിലെത്തിച്ചത്. പിന്നീട് ഗോളിനായി ശ്രമിച്ചെങ്കിലും അവസാന പത്ത് മിനിറ്റിനിടെയാണ് ശേഷിക്കുന്ന രണ്ട് ഗോളുകളും പിറന്നത്.

84ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് രണ്ടാം ഗോള്‍ നേടി. ഇഞ്ച്വറി സമയത്തായിരുന്നു ഡിബാലയുടെ വക മൂന്നാം ഗോള്‍ വന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ടീമിലെത്തിയ ഡിബാല ഗോളിലൂടെയാണ് വരവറിയിച്ചത്. 7 കളിയില്‍ അര്‍ജന്റീനയുടെ ആറാം ജയമാണിത്. 18 പോയിന്റുകളുമായി അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ഒരു തോല്‍വിയാണ് മാത്രമാണ് ലോകകപ്പ ചാമ്പ്യന്മാര്‍ക്കുള്ളത്. മറ്റൊരു മത്സരത്തില്‍ ബൊളീവിയ മറുപടിയില്ലാത്ത 4 ഗോളുകള്‍ക്ക് വെനസ്വലയെ തകര്‍ത്തു.

Continue Reading

Football

കരിയറില്‍ 900 ഗോളുകള്‍, സിആര്‍7ന്‌ ചരിത്ര നേട്ടം

ക്രൊയേഷ്യക്കെതിരായ നേഷന്‍സ് ലീഗ് മത്സരത്തില്‍ പോര്‍ച്ചുഗലിനായി 34ാം മിനിറ്റില്‍ നൂനോ മെന്‍ഡസിന്റെ ക്രോസ് വലയിലെത്തിച്ചാണ് അദ്ദേഹത്തിന്റെ ചരിത്രം നേട്ടം.

Published

on

ഔദ്യോഗിക മത്സരങ്ങളില്‍ രാജ്യത്തിനും ക്ലബിനുമായി 900 ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഇട്ട് പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രൊയേഷ്യക്കെതിരായ നേഷന്‍സ് ലീഗ് മത്സരത്തില്‍ പോര്‍ച്ചുഗലിനായി 34ാം മിനിറ്റില്‍ നൂനോ മെന്‍ഡസിന്റെ ക്രോസ് വലയിലെത്തിച്ചാണ് അദ്ദേഹത്തിന്റെ ചരിത്രം നേട്ടം. ഗോളടിച്ച ശേഷം വികാരഭരിതനായ താരം ഗ്രൗണ്ടില്‍ കിടന്നു.

മറ്റെല്ലാ നാഴികകല്ല് പോലെയാണ് ഈ നേട്ടവും എന്നാണ് തോന്നുക. എന്നാല്‍ ഇതിന് എത്രമാത്രം പരിശ്രമിച്ചിട്ടുണ്ടെന്ന് തനിക്ക് മാത്രമെ അറിയികയുള്ളൂ എന്നായിരുന്നു റൊണാള്‍ഡോ മത്സര ശേഷം പറഞ്ഞത്. ‘900 ഗോള്‍ നേട്ടം മറ്റെല്ലാ നാഴികകല്ല് പോലെ തന്നെ തോന്നും. എന്നാല്‍ ഇതിന് പിന്നിലെ കഠിന പ്രയത്‌നം എനിക്ക് മാത്രമെ അറിയുകയുള്ളൂ. 900 ഗോള്‍ നേടാന്‍ എല്ലാ ദിവസവും എത്ര മാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് അറിയാം. എന്റെ കരിയറിലെ തന്നെ അതുല്യമായ ഒരു നേട്ടമാണ് ഇത്. ഞാന്‍ റെക്കോര്‍ഡ് തകര്‍ക്കാറില്ല റെക്കോഡാണ് എന്നെ വേട്ടയാടുന്നത്,’ റൊണാള്‍ഡോ പറഞ്ഞു.

പോര്‍ച്ചുഗലിനായി 131 ഗോള്‍ നേടിയ റോണോ ക്ലബ് തലത്തില്‍ റയല്‍ മാഡ്രിഡിനായി 450ഉം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 145ഉം യുവന്റസിനായി 101ഉം അല്‍നസ്‌റിനായി 68ഉം ഗോളുകളാണ് അടിച്ചുകൂട്ടിയത്. റൊണാള്‍ഡോയുടെ തൊട്ടുപിന്നില്‍ ഗോള്‍വേട്ടയില്‍ രണ്ടാമതുള്ളത് അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയാണ്. ഔദ്യോഗിക മത്സരങ്ങളില്‍ നിന്നും 838 ഗോളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. റൊണാള്‍ഡോക്ക് പുറമെ ഡിയോഗോ ഡലോട്ട് ഗോളും സെല്‍ഫ് ഗോളും നേടിയ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 2-1നാണ് ക്രൊയോഷ്യക്തെതിരെ വിജയിച്ചത്.

Continue Reading

Trending