Connect with us

india

പാര്‍ലിമെന്റ് അംഗങ്ങളുടെ ശബ്ദം ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കും: മുസ്ലിം ലീഗ്

മുസ്ലിം ലീഗ് എംപിമാരായ ഇ. ടി.മുഹമ്മദ് ബഷീര്‍, നവാസ് ഗനി അടക്കമുള്ള 33 ലോക്‌സഭാംഗങ്ങളെ ഈ പാര്‍ലമെന്റ് സെഷന്റെ അവസാനം വരെ ലോക്‌സഭ സസ്‌പെന്‍ഡ് ചെയ്തു.

Published

on

പാര്‍ലിമെന്റ് അംഗങ്ങളുടെ ശബ്ദം ഇല്ലാതാക്കുവാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങളെ പാര്‍ലിമെന്റിന് അകത്തും പുറത്തും ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ് എംപിമാരായ ഇ. ടി. മുഹമ്മദ് ബഷീര്‍, ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുല്‍ വഹാബ്, കെ. നവാസ് ഗനി എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

പാര്‍ലിമെന്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമസംഭവങ്ങളെ നിസ്സാരവത്കരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ പാര്‍ലിമെന്റിനകത്ത് പ്രതിഷേധിച്ചതിന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഉള്‍പ്പെടെ 33 പേരെയാണ് ഇന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

മുസ്ലിം ലീഗ് എംപിമാരായ ഇ. ടി.മുഹമ്മദ് ബഷീര്‍, നവാസ് ഗനി അടക്കമുള്ള 33 ലോക്‌സഭാംഗങ്ങളെ ഈ പാര്‍ലമെന്റ് സെഷന്റെ അവസാനം വരെ ലോക്‌സഭ സസ്‌പെന്‍ഡ് ചെയ്തു.

ഇക്കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ ഉണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് ഇന്ത്യ ഗവണ്‍മെന്റ് ഇതുവരെ എടുത്തുപോന്ന സമീപനങ്ങള്‍ മന:സാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ സുരക്ഷാ ക്രമീകരണങ്ങളെ പോലും അപമാനപ്പെടുത്തുന്ന വിധത്തില്‍ ഉണ്ടായ സംഭവവികാസങ്ങളെ അത് അര്‍ഹിക്കുന്ന രീതിയില്‍ കണക്കിലെടുത്തുകൊണ്ട് തുടര്‍നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്.

ഈ പ്രശ്‌നത്തില്‍ പാര്‍ലിമെന്റില്‍ വന്ന് പാര്‍ലമെന്റ് അംഗങ്ങളുടെയും രാഷ്ട്രത്തിൻ്റെച്ചം ലോകരാജ്യങ്ങളുടെയും മുമ്പില്‍ കൃത്യമായി കാര്യങ്ങള്‍ പറയുന്നതിന് പകരം എല്ലാ കാര്യങ്ങളും ഒഴുക്കന്‍ മട്ടില്‍ കൊണ്ടുപോകുകയും തങ്ങള്‍ക്കെന്തോ മറച്ചുവെക്കാന്‍ ഉണ്ടെന്ന ഭാവേന പ്രവര്‍ത്തിക്കുകയുമാണ് ഗവണ്‍മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഈ പ്രശ്‌നം പ്രതിപക്ഷ പാര്‍ട്ടികള്‍ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ തുറന്നു കാട്ടിയപ്പോള്‍ പ്രതിപക്ഷ പ്രസ്ഥാനത്തെ തന്നെ ഒതുക്കുവാനും നിശബ്ദമാക്കുവാനുമുള്ള പരിശ്രമത്തിലാണ് ഗവണ്‍മെന്റ് ഏര്‍പ്പെട്ടിരിക്കുന്നത്.

ഈ സര്‍ക്കാരിനെതിരെ ആരും ഒന്നും പറയാന്‍ പാടില്ലെന്ന സമീപനം ഗവണ്‍മെന്റ് എടുക്കുന്നത് തീര്‍ച്ചയായും ലജ്ജാകരമാണ്. തങ്ങള്‍ക്ക് കുഴലൂത്ത് നടത്തുന്നവരുടെ പ്രതികരണങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടുവാന്‍ ക്രൂരമായ അവസരമുണ്ടാക്കുകയാണ് ഗവണ്‍മെന്റ് ചെയ്തു വരുന്നത്.

ഇന്ത്യയില്‍ സമീപകാലത്തായി നടക്കുന്ന ഏറ്റവും വലിയ അതിക്രമം ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുള്ള കാര്യങ്ങളില്‍ പ്രതികരിക്കുവാനുള്ള പൗരന്മാരുടെ അവകാശത്തിന്മേല്‍ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളാണ്.

ഒട്ടനവധി മാധ്യമങ്ങളും ജനനേതാക്കളും പൊതുപ്രവര്‍ത്തകരും സ്വതന്ത്ര ചിന്തകന്മാരുമെല്ലാം ഈ കടന്നാക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ഇത്രയേറെ ജനപ്രതിനിധികളെ ഒന്നിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്ന് സസ്പെൻഡ് ചെയ്യുന്ന ആദ്യ സംഭവമാണ്. മാത്രമല്ല ഗവണ്‍മെന്റിന് ഒരു ഒളി അജണ്ട കൂടിയുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂന്ന് ബില്ലുകള്‍ വരാന്‍ പോകുകയാണ്. ഈ ബില്ലുകള്‍ വരുന്ന സമയത്ത് അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഇഷ്ടം പോലെ ചെയ്യുവാനും രാജ്യത്തിന്റെ കുറ്റപരിഹാര നടപടി ക്രമങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയെടുക്കാനുമുള്ള ഒരു അജണ്ടയുണ്ട്. ആ അജണ്ട തങ്ങള്‍ക്ക് ഇഷ്ടപ്രകാരം ഏകപക്ഷീയമാക്കി നടത്തിയെടുക്കാന്‍ മറ്റു എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനും വേണ്ടിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സസ്‌പെന്‍ഷന്‍ എന്നതില്‍ സംശയമില്ല.

ഇനിയും തുടര്‍ച്ചയായി ഇത്തരം രാഷ്ട്രീയത്തിലെ ധാര്‍മികതയെ ഉയര്‍ത്തിക്കാണിച്ചു കൊണ്ടുള്ള നീക്കങ്ങള്‍ പാര്‍ലിമെന്റിന് അകത്തും പുറത്തും നടത്തുമെന്ന് എംപിമാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

Published

on

ഡല്‍ഹി: ജമ്മു കശ്മീരിലെ ത്രാലില്‍ രണ്ടാം ഓപ്പറേഷന്‍ നടന്നുവെന്ന് സൈന്യം. ത്രാല്‍ ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നതെന്നും കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്നും സൈന്യം വ്യക്തമാക്കി. ശ്രീനഗറില്‍ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്.

പഹല്‍ഗാം ആക്രമണത്തിന് ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്‍ മേഖലയില്‍ ഭീകര സാനിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങി.സേനയ്ക്ക് നേരെ ഭീകരര്‍ വെടിവച്ചു. മലമേഖലയിലെ വനത്തില്‍ ഏറെ ദുഷ്‌കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഷഹിദ് കൂട്ടെ ഉള്‍പ്പെടെയുളള ഭീകരരെയാണ് ഓപ്പറേഷനില്‍ വധിച്ചതെന്നും സൈന്യം വ്യക്തമാക്കി. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭാഗമായുളള ടിആര്‍എഫിന്റെ പ്രധാന കമാന്‍ഡറാണ് ഷാഹിദ് കൂട്ടെ. ഷാഹിദിനെ വധിക്കാനായത് വലിയ നേട്ടമാണെന്ന് സൈന്യം പറഞ്ഞു. അതിര്‍ത്തി കടക്കാതെയാണ് ഇന്ത്യന്‍ സൈന്യം പാകിസ്താന് മറുപടി നല്‍കിയത്. പുതിയ ഇന്ത്യ എന്ന സന്ദേശം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കിയത്. തദ്ദേശിയമായി നിര്‍മ്മിച്ച മിസൈലുകളാണ് ഇന്ത്യ പ്രതിരോധത്തിനായി ഉപയോഗിച്ചത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിനു മുന്നില്‍ ശത്രുക്കള്‍ നിഷ്പ്രഭരായെന്നും സൈന്യം അറിയിച്ചു.

Continue Reading

india

തുര്‍ക്കി സ്ഥാപനമായ സെലബിയുടെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം

ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ തുര്‍ക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം.

Published

on

ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ തുര്‍ക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം. ഗ്രൗണ്ട് ഹാന്‍ഡിലിങ്ങില്‍ നിന്ന് സെലബിക്ക് വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം ഈ നീക്കം യാത്രക്കാരെയോ കാര്‍ഗോ നീക്കത്തേയോ ബാധിക്കില്ലെന്ന് സിയാല്‍ അറിയിച്ചു. കൂടാതെ, സെലബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ നിര്‍ദേശം. കമ്പനിക്ക് കീഴില്‍ 300 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ഇവരെ BFS , AIASL, അജൈല്‍ എന്നീ കമ്പനികളിലേക്ക് പുനക്രമീകരിച്ചു. തുര്‍ക്കി ആസ്ഥാനമായുള്ള സെലബി എയര്‍പോര്‍ട്ട് സര്‍വീസസസിനെതിരെയാണ് നടപടി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലികള്‍ക്ക് തടസ്സം വന്നിട്ടില്ലെന്നും സിയാല്‍ വിശദീകരണം നല്‍കി. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സെലബിയാണ് കൈകാര്യം ചെയ്യുന്നത്. ഡല്‍ഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് നടത്തുന്നത് ഈ കമ്പനിയാണ്.

Continue Reading

india

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി

തീരുമാനം ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയില്‍

Published

on

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി. ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായ് പാകിസ്താന്‍ ഡിജിഎംഒയുമായി ഹോട്ട്ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തിയത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഈ വിഷയത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

അതേസമയം, ഏറ്റുമുട്ടലില്‍ ജെയ്ഷെ ഭീകരരെ വധിച്ച ജമ്മുകശ്മീരിലെ ത്രാലില്‍ അതീവ ജാഗ്രത. വനമേഖല കേന്ദ്രീകരിച്ച് കൂടുതല്‍ ഭീകരര്‍ക്കായി സുരക്ഷാ സേന ഇന്നും തിരച്ചില്‍ തുടരും.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് നേരെ ഇന്ത്യ പ്രയോഗിച്ചത് ബ്രഹ്‌മോസ് മിസൈലുകളെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ അഫ്ഗാനിസ്താനുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ഇന്ത്യ ആരംഭിച്ചു. ഇന്ത്യന്‍ വ്യോമസേന നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്റെ 13 എയര്‍ബേസുകളില്‍ 11നും കേടുപാടുകള്‍ സംഭവിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശപ്രകാരമാണ് തിരിച്ചടിക്ക് ബ്രഹ്‌മോസ് തിരഞ്ഞെടുത്തത് എന്നാണ് വിവരം.

Continue Reading

Trending