Connect with us

FOREIGN

ഗസ്സയില്‍ നാലു ദിവസം താല്‍ക്കാലിക വെടിനിര്‍ത്തല്‍; ബന്ദികളെ കൈമാറും

ഇന്ത്യന്‍ സമയം കാലത്ത് ഏതാണ്ട് പത്തര മണിയോടെയാണ് വെടിനിര്‍ത്തല്‍ നടപ്പില്‍ വരിക

Published

on

48 നാളുകള്‍ നീണ്ട ആക്രമണത്തിനൊടുവില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ പ്രാദേശികസമയം 7 മണി മുതല്‍ പ്രാബല്യത്തില്‍ വരും. ബന്ദികളില്‍ 13 പേരെ വൈകീട്ട് കൈമാറും. ഇന്ത്യന്‍ സമയം കാലത്ത് ഏതാണ്ട് പത്തര മണിയോടെയാണ് വെടിനിര്‍ത്തല്‍ നടപ്പില്‍ വരിക. 4 ദിവസത്തെ താല്‍കാലിക യുദ്ധവിരാമത്തിനാണ് കരാര്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ബന്ദികളില്‍ നിന്നുള്ള ആദ്യ സംഘത്തെ വൈകീട്ട് 4 മണിയോടെ മോചിപ്പിക്കും. ഇവരുടെ പേരു വിവരങ്ങള്‍ ഇസ്രാഇൗലിന് കൈമാറിയതായി ഖത്തര്‍ അറിയിച്ചു.

അന്താരാഷ്ട്ര റെഡ്‌ക്രോസ്, റെഡ്ക്രസന്റ് എന്നീ കൂട്ടായ്മകള്‍ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കും. ഇരുപക്ഷവും കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കണമെന്നും മധ്യസ്ഥ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഖത്തര്‍ നേതൃത്വത്തില്‍ ഈജിപ്തും അമേരിക്കയുമായി സഹകരിച്ചാണ് വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നത്. ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ വെടിനിര്‍ത്തല്‍ വേളയില്‍ നീക്കം നടക്കുമെന്ന് അമേരിക്ക അറിയിച്ചു.

അതേസമയം, താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയം തീരുന്നതോടെ ആക്രമണവുമായി മുന്നോട്ടു പോകുമെന്നും രണ്ടു മാസമെങ്കിലും തുടര്‍ന്ന് യുദ്ധം നീണ്ടുനിന്നേക്കുമെന്നും ഇസ്രാഇൗല്‍ പ്രതിരോധ മന്ത്രി ഗാലന്റ് വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ മുതല്‍ ഗസ്സയിലുടനീളം കര, വ്യോമ മാര്‍ഗങ്ങളിലൂടെ താമസകേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് ഇസ്രായേല്‍ സേന തുടര്‍ന്നത്. വെടിനിര്‍ത്തലിന് മുമ്പുള്ള മണിക്കൂറുകള്‍ കൂട്ടക്കുരുതിക്കുള്ള അവസരമായി സൈന്യം കണ്ടുവെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഗസ്സയില്‍ മരണം ഏതാണ്ട് പതിനായ്യിരമായി.

ഇവരില്‍ 6150 പേര്‍ കുട്ടികളും നാലായിരം പേര്‍ സ്ത്രീകളും. പരിക്കേറ്റവരുടെ എണ്ണം 36,000 കവിഞ്ഞു. ഇവരില്‍ മൂന്നില്‍ രണ്ടും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറയുന്നത്. കാണാതായ ഏഴായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി സംസ്‌ക്കരിക്കാന്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉപകരിക്കും. സമ്പൂര്‍ണ വെടിനിര്‍ത്തലും, മേഖലയിലെ സമാധാനം പുനസ്ഥാപിക്കലുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് മധ്യസ്ഥ രജ്യമായ ഖത്തറും വിവിധ ലോകരാജ്യങ്ങളും വ്യക് തമാക്കുന്നുണ്ടെങ്കിലും ഹമാസിനെ അമര്‍ച്ച ചെയ്യാതെ പിന്‍വാങ്ങില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഇസ്രാഇൗല്‍.

കടുത്ത പോരാട്ടത്തിലൂടെ പിന്നിട്ട 48 ദിവസം ഇസ്രാഈലിന്റെ 335 സൈനിക വാഹനങ്ങള്‍ തകര്‍ക്കാനും നിരവധി സൈനികരെ കൊലപ്പെടുത്താനും സാധിച്ചതായി അല്‍ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വ്യക്തമാക്കി. ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ പുറന്തള്ളുന്നത് ചെറുക്കുമെന്ന് ഈജിപ്ത് പ്രസിഡന്റും പറഞ്ഞു. ലബനാനില്‍ നിന്ന് നിരവധി മിസൈലുകള്‍ വന്നതോടെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ശക്തമായ പ്രത്യാക്രമണം നടത്തിയെന്നും ഇസ്രാഈല്‍ സൈന്യം അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

യു.എ.ഇയില്‍ നബിദിനത്തില്‍ സ്വകാര്യമേഖലയില്‍ ശമ്പളത്തോടുകൂടിയ പൊതുഅവധി പ്രഖ്യാപിച്ചു

സെപ്തംബര്‍ 15 ഞായറാഴ്ച സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.

Published

on

നബിദിനത്തോടനുബന്ധിച്ച് ഈ മാസം 15 ന് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പളത്തോടു കൂടിയ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ. അറബ് മാസം റബീഊല്‍ അവ്വല്‍ 12-നാണ് നബിദിനം. സെപ്തംബര്‍ 15 ഞായറാഴ്ച സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.

‘ഈ ശുഭ അവസരത്തില്‍, യുഎഇ ഭരണകൂടത്തിനും പൗരന്മാര്‍ക്കും മറ്റ് താമസക്കാര്‍ക്കും ഞങ്ങള്‍ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുന്നു,” മന്ത്രാലയം എക്സില്‍ കുറിച്ചു. സെപ്റ്റംബര്‍ 7 ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് (എഫ്എഎച്ച്ആര്‍) അറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ യുഎഇയില്‍ ഭൂരിഭാഗം സ്വകാര്യ കമ്പനികള്‍ക്കും പ്രവൃത്തി ദിനങ്ങളാണ്.

ഇതിന് ശേഷം വരുന്ന ശനി, ഞായര്‍ ദിനങ്ങള്‍ അവധിയായിരിക്കും. അതിനാല്‍ ഇത്തവണത്തെ പൊതു അവധി ദിനത്തില്‍ ജോലിയില്‍നിന്ന് അവധിയെടുക്കാനുള്ള അവസരം ജീവനക്കാര്‍ക്ക് നഷ്ടമാകും. എങ്കിലും കരാര്‍ അടിസ്ഥാനത്തില്‍ ഞായറാഴ്ചയും ജോലി ചെയ്യുന്നവര്‍ക്ക് ഞായറാഴ്ച പൊതു അവധി വന്നത് ഗുണം ചെയ്യും. ദേശീയ ദിനമായി ആഘോഷിക്കുന്ന ഡിസംബര്‍ 2, 3 തീയതികളിലും ജീവനക്കാര്‍ക്ക് അവധിയായിരിക്കുമെന്ന് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

FOREIGN

‘സിജി”ക്ക് പുതിയ നിർവാഹക സമിതി നിലവിൽ വന്നു

2024 ഓഗസ്റ്റ് 24 ന് ഓൺലൈനിൽ വിവിധ അന്താരാഷ്ട്ര ചാപ്റ്ററുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

Published

on

ദമ്മാം: വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഇൻ്റർനാഷണൽ കമ്മിറ്റിയുടെ, 2024-2026 കാലയളവിലേക്കുള്ള പുതിയ നിർവാഹക സമിതി നിലവിൽ വന്നു. 2024 ഓഗസ്റ്റ് 24 ന് ഓൺലൈനിൽ വിവിധ അന്താരാഷ്ട്ര ചാപ്റ്ററുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

അബ്ദുൽ മജീദ് എം എം, ദമാം ചെയർമാനായും റുക്‌നുദ്ദീൻ അബ്ദുല്ല, ദോഹ ചീഫ് കോർഡിനേറ്ററായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നൗഷാദ് വി മൂസ (യാമ്പു) വൈസ് ചെയർമാനും അബൂബക്കർ കെ.ടി. (ജിദ്ദ) ട്രഷററുമാണ്. അബ്ദുൽറഊഫ് പി വി (എച്ച്ആർ), ഹാഷിം പി അബൂബക്കർ, ദുബൈ (സിഎൽപി), ഫൈസൽ നിയാസ് ഹുദവി, ദോഹ (സേജ്), അഫ്താബ് സി മുഹമ്മദ്, ദമാം (ആക്‌റ്റിവിറ്റി) മുജീബുള്ള കെഎം, ദുബൈ (കരിയർ ആൻഡ് ഡാറ്റ്) മുഹമ്മദ് ഹനീഫ് ടി, അബൂദബി (ഐടി), അനീസ ബൈജു ജിദ്ദ, ഫർഹ അബ്ദുൽറഹ്മാൻ കുവൈറ്റ് (വിമൺ കളക്റ്റീവ്), അക്മല ബൈജു, ജിദ്ദ, വസീം ഇർഷാദ്, ബെൽജിയം (ഗ്ലോബൽ പാത്ത്‌വേ). എന്നിവരാണ് കോർഡിനേറ്റർമാർ. ഷംസുദ്ദീൻ കെ പി, അമീർ തയ്യിൽ, അമീർ അലി പി എം, കെ.എം. മുസ്തഫ, മുഹമ്മദ് ഫിറോസ് സി എം എന്നിവർ സീനിയർ വിഷിനറിമാരായി പ്രവർത്തിക്കും.

മുൻ അധ്യക്ഷൻ കെ.എം.മുസ്തഫ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.സിജി ഇന്ത്യ പ്രസിഡൻ്റ് ഡോ. എബി മൊയ്തീൻ കുട്ടി വാർഷിക ജനറൽ ബോഡി സംഗമം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും കൃത്യമായ മാർഗനിർദേശത്തിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. സിജി ഇൻ്റർനാഷണൽ ചെയർമാൻ അബ്ദുൽമജീദ് എം എം അധ്യക്ഷനായി. ചീഫ് കോർഡിനേറ്റർ റുക്നുദീൻ അബ്ദുല്ല വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

സിജി ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഇസഡ് എ അഷ്റഫ് സംഘടനയുടെ പുരോഗതിയെക്കുറിച്ച് വിശദീകരിച്ചു. വിവിധ ചാപ്റ്റർ പ്രതിനിധികളും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ അവതരിപ്പിച്ചു. കെ.പി. ഷംസുദ്ദീൻ ഡോ. അംസ പറമ്പിൽ, മുഹമ്മദ് ഫിറോസ് സി.എം, റഷീദ് ഉമർ, റഷീദ് അലി എന്നിവർ സംസാരിച്ചു.നൗഷാദ് വി മൂസയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗം കെ ടി അബൂബക്കറിൻ്റെ ഉപസംഹാരത്തോടെയും പ്രാർത്ഥനയോടും കൂടി സമാപിച്ചു.

Continue Reading

FOREIGN

ഖത്തറിലെ കാരുണ്യപ്പെയ്ത്ത്

Published

on

സഫാരി സൈനുല്‍ ആബിദീന്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹങ്ങള്‍ക്കൊന്നാകെ തന്നെ അഭിമാനകരമാവുന്ന വിധത്തില്‍ കെഎംസിസി കൂട്ടായ്മകള്‍ ചെയ്തുവരുന്ന സാമൂഹ്യ സേവന കാരുണ്യപ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. സഹജീവി സ്‌നേഹത്തിന്റെയും സഹിഷ്ണ്തയുടെയും ഏറ്റവും ആര്‍ദ്രമായ അനുകരണീയ മാതൃകകളെയാണ് കെംഎംസിസി തീര്‍ക്കുന്നത്. ഇപ്പോള്‍ എന്റെ പ്രധാന കര്‍മ്മഭൂമിയായ ഖത്തറിലും സഹജീവി സ്‌നേഹത്തിന്റെ ഒരു പുതിയ ചരിത്രം തീര്‍ത്തിരിക്കുകയാണ് ഖത്തര്‍ കെഎംസിസി നേതൃത്വം.

ഖത്തറിലെ പാലക്കാട് മേപ്പറമ്പ് സ്വദേശികളായ ദമ്പതികളുടെ എസ്.എം.എ ടൈപ്പ് വണ്‍ രോഗം ബാധിച്ച ഒമ്പത് മാസം മാത്രം പ്രായമുള്ള മല്‍ക്കാ റൂഹി എന്ന പിഞ്ചു ബാലികയുടെ ചികില്‍സക്കായി കഴിഞ്ഞ ഏപ്രിലില്‍ മാസം മുതല്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ധനസമാഹരമാണ് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ലക്ഷ്യത്തിലെത്തിയത്.

ചികിത്സാ ധനസമാഹരണ ക്യാംപെയിന്റെ ഭാഗമായി കെ.എം.സി.സി. ഖത്തര്‍ സമാഹരിച്ചത് 677,850 ഖത്തര്‍ റിയാലാണ്. (ഒരു കോടി അമ്പത്തഞ്ച് ലക്ഷം രൂപ). മല്‍ക്കാ റൂഹിയെന്ന ചോരപ്പൈതലിന്റെ ജീവന്‍ രക്ഷിക്കാന്‍ നാം മുന്നിട്ടിറങ്ങുകയാണെന്ന് ഖത്തര്‍ കെംഎംസിസി നേതൃത്വം പ്രഖ്യാപിച്ചതു മുതല്‍ കര്‍മ്മനിരതനായ ഓരോ കെഎംസിസി പ്രവര്‍ത്തകനും. ഓരോ അംഗവും ഈ മഹത്തായ ഉദ്യമത്തിന്റെ ഭാഗമായെന്ന് ഉറപ്പു വരുത്തിയും സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബിരിയാണി ചലഞ്ചടക്കമുള്ള മറ്റു സംരംഭങ്ങളിലൂടെയുമാണ് ഈ ലക്ഷ്യത്തിലെത്താന്‍ സാധിച്ചതെന്ന് മനസ്സിലാക്കുന്നു.

അന്നം തരുന്ന നാടിന്റെ തുടിപ്പുകളോട് ചേര്‍ന്ന് നില്‍ക്കാനും അവിടുത്തെ സന്തോഷ സന്താപങ്ങളില്‍ ഒപ്പം നില്‍ക്കാനുമുള്ള മലയാളി മനസ്സിന്റെ നേര്‍സാക്ഷ്യമാണ് ഖത്തര്‍ കെഎംസിസി കാണിച്ചത്. ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കരിയ കെ എം സി സി ഖത്തര്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദിനും ജനറല്‍ സെക്രട്ടറി സലീം നാലകത്തിനും മറ്റു ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, അബ്ദു റഹീം പാക്കഞ്ഞി, സിദ്ധീഖ് വാഴക്കാട്, അലി മൊറയൂര്‍, താഹിര്‍ താഹക്കുട്ടി, വി.ടി.എം സാദിഖ്, സല്‍മാന്‍ എളയടം, ഷംസുദ്ദീന്‍ വാണിമേല്‍, കെഎംസിസി എന്ന മഹാ പ്രസ്ഥാനത്തിന്റെ സംസ്ഥാന, ജില്ലാ, മണ്ഡലം തല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എന്റെ ഹൃദയാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു….

മല്‍ക്കാ റൂഹി യെന്ന മോള്‍ക്ക് എത്രയും വേഗം സര്‍വ്വശക്തന്‍ ശമനം നല്‍കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു…

Continue Reading

Trending