Connect with us

GULF

ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ്’ ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്തു

കഠിനാധ്വാനവും പാഷനുമുണ്ടെങ്കില്‍ ആര്‍ക്കും ഏത് മേഖലയിലും വിജയിക്കാനാകുമെന്നും ഇതാണ് തനിക്ക് നല്‍കാനുള്ള സന്ദേശമെന്നും ജോയ് ആലുക്കാസ് പുസ്തക പ്രകാശനത്തിലും ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞു.

Published

on

ഷാര്‍ജ: പ്രമുഖ വ്യവസായി ജോയ് ആലുക്കാസിന്റെ ‘സ്‌പ്രെഡിംഗ് ജോയ് ഹൗ ജോയ് ആലുക്കാസ് ബികേം ദി വേള്‍ഡ്‌സ് ഫേവറിറ്റ് ജ്യൂവലര്‍’ ആത്മകഥ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. ജോളി ജോയ് ആലുക്കാസ്, ഹാര്‍പര്‍ കോളിന്‍സ് സിഇഒ അനന്ത പത്മനാഭന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഷാര്‍ജ ബുക് അഥോറിറ്റി സിഇഒ അഹ്മദ് ബിന്‍ റക്കാദ് അല്‍ ആമിരിയും പ്രമുഖ ബോളിവുഡ് അഭിനേത്രിയും ജോയ് ആലുക്കാസ് ബ്രാന്റ് ഗ്‌ളോബല്‍ അംബാസഡറുമായ കജോള്‍ ദേവ്ഗനും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.

സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്നുള്ളവരുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രകാശന ചടങ്ങ്. പ്രമുഖ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും വ്യവസായികളും ജോയ് ആലുക്കാസ് കുടുംബാംഗങ്ങളും ചടങ്ങില്‍ സദസ്സിനെ സംബോധന ചെയ്തു.
ഈ പുസ്തകത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഇന്ത്യ, യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ എല്ലാ പ്രമുഖ ബുക് സ്റ്റോറുകളിലും പുസ്തകം ലഭ്യമാണ്. ആമസോണ്‍ യുഎഇ, ഇന്ത്യ, സിംഗപ്പൂര്‍, യുഎസ്എ, യുകെ എന്നിവയിലും പ്രമുഖ ഇകൊമേഴ്‌സ് പോര്‍ട്ടലുകളിലും നിന്ന് ഈ ആത്മകഥ സ്വന്തമാക്കാം. ഷാര്‍ജ പുസ്തക മേളയിലെ ജഷന്‍മാല്‍ പവലിയനില്‍ ഇംഗ്ലീഷ് പതിപ്പും, ഡിസി ബുക്‌സ് പവലിയനില്‍ മലയാള വിവര്‍ത്തനവും ലഭ്യമാണ്.

കഠിനാധ്വാനവും പാഷനുമുണ്ടെങ്കില്‍ ആര്‍ക്കും ഏത് മേഖലയിലും വിജയിക്കാനാകുമെന്നും ഇതാണ് തനിക്ക് നല്‍കാനുള്ള സന്ദേശമെന്നും ജോയ് ആലുക്കാസ് പുസ്തക പ്രകാശനത്തിലും ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞു. ഇത്രയും വര്‍ഷത്തെ സംരംഭക ജീവിതം വലിയ പാഠങ്ങളാണ് തനിക്ക് നല്‍കിയത്. ബിസിനസ് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മാതൃകയാകുമെങ്കില്‍ താന്‍ സന്തോഷിക്കും. ”ഇത് എന്റെ നേട്ടമാണ്. ഇത് മറ്റുള്ളവരുടെ വളര്‍ച്ചയ്ക്ക് ഗുണകരമാവണമെന്ന് താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു” – അദ്ദേഹം അഭിപ്രായപ്പെട്ടു. ബിസിനസ് ഏറെ എളുപ്പമാണെന്നാണ് സമൂഹത്തിലെ ചിലരെങ്കിലും കരുതുന്നത്. എന്നാല്‍, അതത്ര എളുപ്പമല്ല. വെല്ലുവിളികളും പ്രശ്‌നങ്ങളുമുണ്ടാവാം. അവ തരണം ചെയ്ത് മുന്നേറാന്‍ കഴിയുന്ന മാര്‍ഗങ്ങളും രീതികളും ഈ പുസ്തകത്തില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം ഐപിഒ പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

തന്റെ ജീവിത യാത്രയിലെ പ്രതിബദ്ധത, കഠിനാധ്വാനം, അഭിനിവേശം, സ്ഥിരോത്സാഹം എന്നിവയുടെ അനുഭവ സാക്ഷ്യമാണ് ഈ ആത്മകഥയെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. സ്വപ്നങ്ങളെ പിന്തുടരാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും പ്രതികൂല സാഹചര്യങ്ങളില്‍ പതറാതെ മുന്നേറാനുള്ള സന്ദേശവുമാണ് ആത്മകഥയിലൂടെ പങ്കു വെക്കാന്‍ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവിന്റെ ബ ിസിനസ് യാത്ര തനിക്ക് പ്രചോദനവും മാര്‍ഗദര്‍ശകവുമാണെന്ന് ജോണ്‍ പോള്‍ ജോയ് ആലുക്കാസ് പറഞ്ഞു.
ജോയ് ആലുക്കാസുമായി ദീര്‍ഘ കാലത്തെ ബന്ധമാണുള്ളതെന്നും ഈ പുസ്തകത്തിലെ അനുഭവങ്ങള്‍ മാതൃകയാണെന്നും ഇത് പ്രകാശനം ചെയ്ത കജോള്‍ ദേവ്ഗന്‍ അഭിപ്രായപ്പെട്ടു. ഈ യാത്ര അല്‍ഭുതകരമാണ്. തിരക്കുകള്‍ക്കിടയിലും ഇത്തരം ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം സമയം കണ്ടെത്തുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും കജോള്‍ പറഞ്ഞു. ഇതിന്റെ ശീര്‍ഷകം അര്‍ത്ഥവത്താണ്, ‘സ്‌പ്രെഡിംഗ് ജോയ്’. ഈ പുസ്തകം എല്ലാവരും വാങ്ങി വായിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

GULF

മലയാളി ദമ്പതികള്‍ കുവൈത്തില്‍ കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കുത്തേറ്റ നിലയില്‍

Published

on

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ബാസിയായിലെ ഇവരുടെ ഫ്‌ളാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സാണ് സൂരജ്, ഭാര്യ ഭാര്യ ബിന്‍സി ഡിഫന്‍സില്‍ നഴ്സാണ്. ഇന്നലെ നൈറ്റ് ഡ്യൂറ്റി കഴിഞ്ഞാണ് ഇരുവരും താമസസ്ഥലത്ത് എത്തിയത്. രാവിലെ കെട്ടിട കാവല്‍ക്കാരനാണ് ഇരുവരെയും മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ നടന്നുവരുന്നതിനിടെയാണ് മരണം.
ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. ബിന്‍സിയും സൂരജും തമ്മില്‍ തര്‍ക്കമുണ്ടായതിന്റെ ശബ്ദവും മറ്റും അയല്‍പക്കത്ത് താമസിക്കുന്നവര്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി മറ്റു നടപടികള്‍ സ്വീകരിച്ചു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ്.

Continue Reading

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

GULF

പ്രവാസികള്‍ക്ക് സന്തോഷവും അതിലേറെ സങ്കടവും നല്‍കിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് 20 വയസ്സ് 

പ്രവാസി കാര്യവകുപ്പ് മന്ത്രി വയലാര്‍ രവിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രത്യേകം താല്‍പര്യമെടുത്തതിനെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എന്ന ആശയം ഉടലെടുത്തത്. 

Published

on

റസാഖ് ഒരുമനയൂര്‍ 
അബുദാബി: ആകാശ യാത്രാ രംഗത്ത പ്രവാസികള്‍ക്ക് ആദ്യമൊക്കെ സന്തോഷവും പിന്നീട് നിരന്തരം സങ്കടവും സമ്മാനിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് 20 വയസ്സ്. 2005 ഏപ്രില്‍ 29നാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനം ആദ്യമായി സര്‍വ്വീസ് ആരംഭിച്ചത്. കൊച്ചിയില്‍നിന്നും അബുദാബിയിലേക്ക് ആദ്യയാത്ര നടത്തിക്കൊണ്ടായിരുന്നു സര്‍വ്വീസിന് തുടക്കം കുറിച്ചത്. അമിതമായ നിരക്കിന് അറുതി വരുത്തണമെന്ന പ്രവാസികളുടെ നിരന്തരമുള്ള മുറവിളിയെത്തുടര്‍ന്നാണ് ചെലവ് കുറഞ്ഞ സര്‍വ്വീസ് എന്ന നിലയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് തുടക്കം കുറിച്ചത്. അന്നത്തെ പ്രവാസി കാര്യവകുപ്പ് മന്ത്രി വയലാര്‍ രവിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രത്യേകം താല്‍പര്യമെടുത്തതിനെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എന്ന ആശയം ഉടലെടുത്തത്.
2005 ഏപ്രില്‍ 29 വെള്ളിയാഴ്ച ഉത്സവഛായ നിറഞ്ഞ അന്തരീക്ഷത്തിലാണ് എയര്‍ ഇന്ത്യ എക്സ് പ്രസ്സിനെ അബുദാബിയിലേക്ക് വരവേറ്റത്. പ്രഥമ സര്‍വ്വീസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വ ത്തിലുള്ള വിഐപി സംഘമാണ് അബുദാബിയില്‍ വന്നിറങ്ങിയത്. ആദ്യവിമാനത്തെ സ്വീകരിക്കാന്‍ ലു ലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അബുദാ ബി വിമാനത്താവളത്തില്‍ എത്തിയിരുന്നു. മലയാളി സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ആ ഘോഷവും എയര്‍ഇന്ത്യ സംഘടിപ്പിച്ചു. മലയാളി കൂടിയായ അന്നത്തെ എയര്‍ ഇന്ത്യ ചെയര്‍മാന്‍ വി തുളസീദാസിന്റെ നേതൃത്വത്തിലാണ് അബുദാബിയില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.
പതിവ് യാത്രാ അനുഭവങ്ങളില്‍നിന്നും വ്യത്യസ്ഥമായി നിരക്ക് കുറച്ചും യാത്രക്കിടയിലെ സൗകര്യങ്ങള്‍ ചുരുക്കിയുമാണ് എയര്‍ഇന്ത്യ എക്സ്പ്രസ്സ് രംഗപ്രവേശം ചെയ്തത്. ബജറ്റ് എയര്‍ എന്ന സംവിധാനം വിവിധ രാജ്യങ്ങളില്‍ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യയില്‍ ആദ്യമായി എയര്‍ ഇന്ത്യ എ ക്സ്പ്രസ്സാണ് ബജറ്റ് എയര്‍ പ്രാപല്യത്തില്‍ കൊണ്ടുവന്നത്. ആകാശയാത്രയിലെ സുഭിക്ഷമായ സൗജന്യ ഭക്ഷണം ഒഴിവാക്കിയും ടിക്കറ്റ് വിനിമയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയുമാണ് എയര്‍ ഇന്ത്യ എ ക്സ്പ്രസ്സ് രംഗപ്രവേശം ചെയ്തത്. സീറ്റുകളുടെ വിസ്തീര്‍ണ്ണം കുറച്ചും സീറ്റുകള്‍ക്കിടയിലെ അകലം കുറച്ചും വിമാനം ഇതിനായി പ്രത്യേകം സജ്ജീകരിക്കുകയും ചെയ്തു. ചായയും കോഫിയും മികച്ച ഭ ക്ഷണവുമായി ഓരോ യാത്രക്കാരന്റെയും അരികിലെത്തിയിരുന്ന എയര്‍ ഹോസ്റ്റസുമാരുടെ എണ്ണത്തിലും  കുറവ് വരുത്തുകയുണ്ടായി. മാത്രമല്ല, ഒരിയ്ക്കല്‍ എടുത്ത ടിക്കറ്റ് മാറ്റിയെടുക്കുന്നതിന് പ്രത്യേകം പണം നല്‍കല്‍ ഉള്‍പ്പെടെ വേറെയും നിരവധി നിബന്ധനകള്‍ കൊണ്ടുവരികയും ചെയ്തു.
അതേസമയം അതുവരെ എയര്‍ലൈനുകള്‍ ഈടാക്കിയിരുന്ന നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കി ല്‍ യാത്ര ചെയ്യാന്‍ കഴിയുന്നുവെന്നത് യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്നു. എയര്‍ഇന്ത്യ എക്സ്പ്രസ്സിന്റെ ആഗമനത്തോടെ ഇതര എയര്‍ലൈനുകളും തങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ഇതോടെ യാത്രാരംഗത്ത് വലിയ ആശ്വാസമാണ് പ്രവാസികള്‍ക്ക് ലഭ്യമായത്. തുടക്കം യാത്രക്കാര്‍ക്ക് ആശ്വാസകര മായിരുന്നുവെങ്കിലും അധികം പിന്നിടുംമുമ്പ് തന്നെ എയര്‍ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാരുടെ അപ്രീതിക്ക് പാത്രമായിമാറി. സര്‍വ്വീസ് മുടങ്ങലുകളും നിരന്തരമുള്ള വൈകുന്നതും യാത്രക്കാരെ വളരെയേറെ അസ്വസ്ഥരാക്കി.
തുടക്കത്തില്‍ ഇതില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്ക് ആവേശമായിരുന്നുവെങ്കില്‍ പിന്നീടത് നിര്‍ബന്ധിതാവസ്ഥയില്‍ ടിക്കറ്റെടുക്കുന്ന അവസ്ഥയായി മാറുകയായിരുന്നു. പ്രഖ്യാപിത സമയത്തില്‍നി ന്നും മണിക്കൂറുകള്‍ വൈകി സര്‍വ്വീസ് നടത്തുന്ന രീതി ആവര്‍ത്തിക്കപ്പെട്ടതോടെയാണ് യാത്രക്കാര്‍ക്ക് ഈ ചെലവ് കുറഞ്ഞ വിമാന സര്‍വ്വീസിനോട് അതൃപ്തി ഉണ്ടായത്.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ നൂറുകണക്കിന് സര്‍വ്വീസുകളാണ് മണിക്കൂറുകളോളം വൈകിപ്പിച്ചത്. ഇതില്‍ പലതും പിറ്റേന്നും രണ്ടാം ദിവസവും സര്‍വ്വീസ് നടത്തിയവയുമുണ്ട്. സങ്കടപ്പെട്ടാണ് പ്രവാസികള്‍ പലരും ഇരുപത്തിനാലും മുപ്പതും മണിക്കൂറുകള്‍ കാത്തിരുന്നത്. പലര്‍ക്കും ജോലി തന്നെ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയോടാണ് മണിക്കൂറുകള്‍ തള്ളിനീക്കിയത്. സാമ്പത്തിക പ്രയാസം മൂലമാണ് പ്രവാസികള്‍ പിന്നെയും എയര്‍ഇന്ത്യ എക്സ്പ്രസ്സിനുതന്നെ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ കുറഞ്ഞ നിരക്ക് മാതൃക പിന്‍പറ്റി വേറെയും എയര്‍ലൈനുകള്‍ ബജറ്റ് സര്‍വ്വീസുമായി രംഗപ്രവേശം ചെയ്തതോടെ പ്രവാസികള്‍ അത്തരം എയര്‍ലൈനുകളില്‍ ടിക്കറ്റെ ടുക്കുന്നതില്‍ കൂടുതല്‍ താല്‍പര്യം കാട്ടി. ഇതോടെ മറ്റു എയര്‍ലൈനുകളേക്കാള്‍ നിരക്ക് കുറവും യാത്രാ സമയ സൗകര്യവും നോക്കി മാത്രം എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് ടിക്കറ്റെടുക്കുന്ന രീതിയായി മാറി. യാ ത്രക്കാരില്‍നിന്ന് സംതൃപ്തിയുള്ള അഭിപ്രായങ്ങള്‍ നേടിയെടുക്കാനാവാതെയാണ് ഇരുപത് വര്‍ഷം പിന്നിടുന്നത് എന്നത് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വരുത്തേണ്ട കാതാലായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.
സര്‍വ്വീസില്‍ കൃത്യനിഷ്ഠത തന്നെയാണ് ഓരോ യാത്രക്കാരനും പ്രധാനമായും ആഗ്രഹിക്കുന്നത്. എയര്‍ഇന്ത്യ എക്സ്പ്രസ്സ് ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണുര്‍, ബംഗുളുരു, മംഗുളുരു, ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍നിന്ന് അബുദാബി, ദുബൈ, ഷാര്‍ജ, ദോഹ, റിയാദ്, കുവൈത്ത്, സിങ്കപ്പൂ ര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കായി പ്രതിവാരം 450 സര്‍വ്വീസുകള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

Continue Reading

Trending