Connect with us

kerala

എം.എസ്.എഫ് വിദ്യാര്‍ഥി രാഷ്ട്രീയത്തെ നെഞ്ചോട് ചേര്‍ത്ത് മലപ്പുറം

കഴിഞ്ഞ തവണ 48 കോളജുകളില്‍ ഒറ്റക്ക് ഭരണം നേടിയ എം.എസ്.എഫ് ഇത്തവണ 71 കോളജുകളായി ഉയര്‍ത്തി

Published

on

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ സര്‍വകാല റെക്കോര്‍ഡ് വിജയവുമായി എം.എസ്.എഫ്. സര്‍ക്കാര്‍ കോളജുകളിലും എയ്ഡഡ്, അണ്‍ എയ്ഡഡ് കോളജുകളിലും എം.എസ്.എഫ് മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്.

എം.എസ്.എഫ് തനിച്ച് മത്സരിച്ച മലപ്പുറം ഗവ കോളജില്‍ മുഴുവന്‍ സീറ്റുകളും നിലനിര്‍ത്തി എം.എസ്.എഫ് പാരമ്പര്യം കാത്തപ്പോള്‍ മലപ്പുറം വനിത ഗവ കോളജ് എസ്.എഫ്.ഐയില്‍ നിന്നും തിരിച്ചുപിടിക്കാനും എം.എസ്.എഫിന് കഴിഞ്ഞു. ജില്ലയിലെ പത്ത് സര്‍ക്കാര്‍ കോളജുകളില്‍ ഒമ്പത് കോളജുകളിലും എം.എസ്.എഫ് മുന്നണിക്ക് വിജയിക്കാനായി.

ജില്ലയിലെ ഏക വനിത ഗവ കോളജായ മലപ്പുറം വനിത കോളജില്‍ എസ്.എഫ്.ഐ കുത്തക തകര്‍ത്താണ് എം.എസ്.എഫ് വിജയം. മലപ്പുറം, കൊണ്ടോട്ടി, നിലമ്പൂര്‍, തവനൂര്‍, പെരിന്തല്‍മണ്ണ പി.ടി.എം, താനൂര്‍, മങ്കട സര്‍ക്കാര്‍ കോളജുകളിലാണ് എസ്.എഫ്.ഐയെ തൂത്തെറിഞ്ഞ് എം.എസ്.എഫ് വിജയക്കൊടി പാറിച്ചത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലെത്തി.

കഴിഞ്ഞ തവണ 48 കോളജുകളില്‍ ഒറ്റക്ക് ഭരണം നേടിയ എം.എസ്.എഫ് ഇത്തവണ 72 കോളജുകളായി ഉയര്‍ത്തി. എം.എസ്.എഫ് കെ.എസ്.യു മുന്നണിയായി 21 കോളജുകളിലും ഭരണം നേടാനായി.

kerala

വിഴിഞ്ഞം പദ്ധതി ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടി കൊണ്ടു വന്നതാണെന്നും ഭരിക്കുന്നവർ അതിന്റെ അപ്പനാകുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോട്ടോ ആരുടെ വച്ചാലും കുഴപ്പമില്ല. ഉമ്മൻചാണ്ടിയെ അഴിമതിയിൽ മുക്കി എടുക്കാൻ നോക്കിയിട്ടും വിഴിഞ്ഞം യാഥാർഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണ്.

ജാതി സെൻസസ് ഇൻഡ്യ മുന്നണിയുടെ ആവശ്യമാണെന്നും ഗത്യന്തരമില്ലാതെയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം മാത്രമായി അവശേഷിക്കാതെ സമയബന്ധിതമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

GULF

മലയാളി ദമ്പതികള്‍ കുവൈത്തില്‍ കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കുത്തേറ്റ നിലയില്‍

Published

on

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ബാസിയായിലെ ഇവരുടെ ഫ്‌ളാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സാണ് സൂരജ്, ഭാര്യ ഭാര്യ ബിന്‍സി ഡിഫന്‍സില്‍ നഴ്സാണ്. ഇന്നലെ നൈറ്റ് ഡ്യൂറ്റി കഴിഞ്ഞാണ് ഇരുവരും താമസസ്ഥലത്ത് എത്തിയത്. രാവിലെ കെട്ടിട കാവല്‍ക്കാരനാണ് ഇരുവരെയും മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ നടന്നുവരുന്നതിനിടെയാണ് മരണം.
ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. ബിന്‍സിയും സൂരജും തമ്മില്‍ തര്‍ക്കമുണ്ടായതിന്റെ ശബ്ദവും മറ്റും അയല്‍പക്കത്ത് താമസിക്കുന്നവര്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി മറ്റു നടപടികള്‍ സ്വീകരിച്ചു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ്.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കന്യാകുമാരി തീരത്ത് നാളെ (02/05/2025) രാവിലെ 02.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

Continue Reading

Trending