Connect with us

kerala

താനൂര്‍ കസ്റ്റഡിക്കൊലപാതകം; മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാന്‍ സാക്ഷികള്‍ക്ക് നിര്‍ദേശം

മന്‍സൂര്‍, കെ ടി മുഹമ്മദ്, ജബീര്‍, ആബിദ് എന്നിവരോടാണ് മൊഴികൊടുക്കാന്‍ നിര്‍ദേശം നല്‍കിയത്

Published

on

താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. കേസിലെ പ്രധാന സാക്ഷികളോട് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാന്‍ സിബിഐ നിര്‍ദേശം നല്‍കി.

മന്‍സൂര്‍, കെ ടി മുഹമ്മദ്, ജബീര്‍, ആബിദ് എന്നിവരോടാണ് മൊഴികൊടുക്കാന്‍ നിര്‍ദേശം നല്‍കിയത്. താമിറിനൊപ്പം കസ്റ്റഡിയിലെടുത്ത് പൊലീസ് വിട്ടയച്ച ഏഴംഗ സംഘത്തില്‍പ്പെട്ട യുവാക്കളാണ് ഇവര്‍. ഇവരെ കൂടാതെ മറ്റു രണ്ട് ദൃക്‌സാക്ഷികളും മൊഴി നല്‍കും.

എറണാകുളം സിബിഐ കോടതിയിലെത്തി മൊഴി കൊടുക്കാനാണ് നിര്‍ദേശം. യുവാക്കളുടെ വിശദമായ മൊഴി നേരത്തെ സിബിഐ രേഖപ്പെടുത്തിയിരുന്നു. താമിര്‍ ജിഫ്രിയെ മര്‍ദ്ദിക്കുന്നത് നേരിട്ട് കണ്ട ഇവരുടെ മൊഴി കേസില്‍ ഏറ്റവും നിര്‍ണായകമാകും.

ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് അനിയനെ ജ്യേഷ്ഠന്‍ കുത്തി പരിക്കേല്‍പ്പിച്ചു

പ്രതിയായ രാഹുല്‍ സംഭവത്തിനുശേഷം ഒളിവിലാണ്

Published

on

തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയനെ ജ്യേഷ്ഠന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഉച്ചക്കട സ്വദേശി ഗാംഗുലിയെ ജ്യേഷ്ഠന്‍ രാഹുലാണ് കുത്തി പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ രാഹുല്‍ സംഭവത്തിനുശേഷം ഒളിവിലാണ്.

ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് കത്തികുത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കുത്തേറ്റ ഗാംഗുലിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണം നിഷേധിച്ച നടപടി ബിജെപിയുടെ മറ്റൊരു കടുത്ത ന്യൂനപക്ഷ വിരുദ്ധ നീക്കം; രമേശ് ചെന്നിത്തല

പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച നടപടിയില്‍ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു

Published

on

ഓശാനയോട് ബന്ധപ്പെട്ട് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് നടപടി ബിജെപിയുടെ മറ്റൊരു കടുത്ത ന്യൂനപക്ഷ വിരുദ്ധ നീക്കമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജബല്‍പൂരില്‍ സംഘ് പരിവാര്‍ സംഘടനകള്‍ ക്രൈസ്തവ പുരോഹിതരെ തല്ലിച്ചതച്ചതിന്റെ പിന്നാലെയാണ് ഈ പൊലീസ് നടപടി. സെന്റ് മേരീസ് പള്ളിയില്‍നിന്ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലേക്കു നടക്കാനിരുന്ന ഈ പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച നടപടിയില്‍ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ എത്തിയാല്‍ ക്രൈസ്തവ ദേവലായങ്ങളിലെത്തി മുട്ടിലിഴയുന്ന കേന്ദ്രമന്ത്രിയും താന്‍ ക്രിസ്ത്യാനിയാണെന്ന് പാര്‍ലമെന്റില്‍ വിശദീകരിക്കുന്ന കേന്ദ്ര മന്ത്രിയുമൊക്കെ ബിജെപിയുടെ കപട മതേതര മുഖങ്ങളാണ് എന്ന് ഇന്ത്യയിലെ ക്രൈസ്തവര്‍ തിരിച്ചറിയണം. ഇന്നലെ വഖഫ് ബോര്‍ഡിനെ ഉന്നം വെച്ചവര്‍ നാളെ സഭയുടെ സ്വത്തുക്കളെ ഉന്നം വെക്കുമെന്നു മനസിലാക്കണം. ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇവര്‍ ഭിന്നിപ്പിച്ചു കീഴടക്കും എന്നതു മനസിലാക്കണം – ചെന്നിത്തല പറഞ്ഞു.

Continue Reading

kerala

ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

സമീപത്തെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മരിച്ച ഫാത്തിമ

Published

on

മലപ്പുറത്ത് ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വളാഞ്ചേരി അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് മരിച്ചത്. സമീപത്തെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മരിച്ച ഫാത്തിമ.

വീടിന് പിന്‍വശത്തുള്ള ആമയെ വളര്‍ത്തുന്ന വാട്ടര്‍ ടാങ്കില്‍ ഇന്ന് ഉച്ചയോടെയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. ആമയ്ക്ക് തീറ്റനല്‍കാന്‍ എത്തിയ ജോലിക്കാരനാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഈ വീട്ടിലുള്ളത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending