Connect with us

award

സമാധാന നൊബേൽ ഇറാനിലെ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക്

.13 തവണ അറസ്റ്റിലായ നർഗസ് മുഹമ്മദി ഇപ്പോൾ ജയിൽ വാസമനുഭവിക്കുകയാണ്.

Published

on

സമാധാന നൊബേൽ ഇറാനിലെ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക്.ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന മനുഷ്യാവകാശ പ്രവർത്തകയാണ് നർഗസ് സഫിയ മുഹമ്മദി.13 തവണ അറസ്റ്റിലായ നർഗീസ് മുഹമ്മദി ഇപ്പോൾ ജയിൽ വാസമനുഭവിക്കുകയാണ്.വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വർഷത്തെ ജയിൽശിക്ഷയാണ് നർഗീസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.ജയിലിൽ വച്ചാണ് പുരസ്കാര വാർത്ത അറിഞ്ഞത്.

award

സമാധാനത്തിനുള്ള നൊബേല്‍ ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാൻക്യോയ്ക്ക്

ഒസ്‌ലോയിലെ നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Published

on

ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ആണവായുധ വിമുക്തലോകത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. ജപ്പാനിലെ ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് സ്‌ഫോടന അതിജീവിതരുടെ കൂട്ടായ്മയാണ് നിഹോൻ ഹിഡാൻക്യോ. ഒസ്‌ലോയിലെ നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

1956 ആഗസ്റ്റ് 10നാണ് നിഹോൻ ഹിഡാൻക്യോ രൂപം കൊള്ളുന്നത്. ആണവായുധങ്ങളെ തടയുകയും പൂർണമായി നിരോധിക്കുകയും ചെയ്യുക, ആണവബോംബ് സ്‌ഫോടനങ്ങളുണ്ടാക്കിയ നാശനഷ്ടങ്ങളും ദുരിതവും അതിന് ഇരകളായവരുടെ ജീവിതത്തിലൂടെ പുറം ലോകത്തെ അറിയിക്കുക, ബോംബ് ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

ഇറാനിയന്‍ ആക്ടിവിസ്റ്റ് നര്‍ഗിസ് മുഹമ്മദിക്കായിരുന്നു 2023ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം. സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരെ പോരാടിയതിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമുള്ള പോരാട്ടത്തിനുമായിരുന്നു പുരസ്കാരം. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയായിരുന്നു‌ നര്‍ഗിസ്.

Continue Reading

award

രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

ഡേവിഡ് ബക്കര്‍, ഡെമിസ് ഹസ്സാബിസ്, ജോണ്‍ എം. ജംപര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

Published

on

ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് മൂന്ന് പേര്‍ അര്‍ഹരായി. ഡേവിഡ് ബക്കര്‍, ഡെമിസ് ഹസ്സാബിസ്, ജോണ്‍ എം. ജംപര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രോട്ടീന്റെ ഘടനയും മറ്റുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

യു എസിലെ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസറായ ഡേവിഡ് ബക്കറിന് കംപ്യൂട്ടേഷനല്‍ പ്രോട്ടീന്‍ ഡിസൈനിനാണ് പുരസ്‌കാരം ലഭിച്ചത്.

അതേസമയം ഡെമിസ് ഹസ്സാബിസിനേയും ജോണ്‍ എം. ജംപറിനേയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത പ്രോട്ടീന്‍ സ്ട്രക്ച്ചര്‍ പ്രെഡിക്ഷന്‍ ഗവേഷണമാണ്. നിര്‍മിത ബുദ്ധിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി പ്രോട്ടീന്‍ ഘടന നിര്‍വചിക്കുന്ന നിര്‍ണായക പഠനമാണ് ഇവര്‍ നടത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ ലബോറട്ടറിയായ ഗൂഗിള്‍ ഡീപ് മൈന്‍ഡിലെ ഗവേഷകരാണ് രണ്ടു പേരും.

Continue Reading

award

അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്

11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

Published

on

തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിനഞ്ചാമത് അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ഷനോജ് ആർ.ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ എന്ന പുസ്തകം അർഹമായി. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.ഇ.സന്തോഷ്കുമാർ ചെയർമാനും സി.എസ്.ചന്ദ്രിക, വി.കെ.കെ രമേഷ്, ഡോ. രോഷ്നി സ്വപ്ന എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരത്തെടുത്തത്.

ആഖ്യാനചാരുത കൊണ്ട് സമ്പന്നമായ ഏഴു കഥകളുടെ സമാഹാരമാണിത്. കുട്ടനാടും അയല്‍പ്രദേശങ്ങളുമാണ് മിക്കവാറും എല്ലാ രചനകളുടെയും ഭൂമിക എന്നുണ്ടെങ്കിലും അവ സൂക്ഷ്മതലത്തില്‍ ചിത്രീകരിക്കുന്നത് മാനുഷികമായ അവസ്ഥകളുടെ അതിവിശാലമായ പരിസരത്തെയാണ്. അതിരുകളില്‍ നിലകൊള്ളുന്ന സമൂഹത്തിന്റെ മുറിവുകള്‍ ആവിഷ്‌ക്കരിക്കുന്നതിനായി കഥാകൃത്ത് തന്റെ ദേശത്തിന്റെ മിത്തുകളേയും ചരിത്രത്തെയും സമര്‍ത്ഥമായി ഉപയോഗിക്കുന്നു.

മണ്ണില്ലാത്തതുകൊണ്ട് ഒറ്റമുറിയില്‍ ഒരു മൃതദേഹം അടക്കം ചെയ്യുകയും അതിനുമേല്‍ നവദമ്പതികള്‍ക്കായുള്ള മണിയറ ഒരുക്കുകയും ചെയ്യുന്ന മനുഷ്യരുടെ കഥയാണ് ‘മീന്റെ വാലേല്‍ പൂമാല.’ അത് മരണത്തെയും കവിഞ്ഞു മുന്നോട്ടുപോകുന്ന ജീവിതത്തിന്റെ സഞ്ചാരത്തെ ചിത്രീകരിക്കുന്നു. ‘കാലൊടിഞ്ഞ പുണ്യാളന്‍’ എന്ന കഥയില്‍ വിശ്വാസവും ജീവിതവും കൂടിക്കലരുന്നതു നാം കാണുന്നു. നഷ്ടബോധത്തെക്കുറിച്ചുള്ള ഒരു വ്യസനസങ്കീര്‍ത്തനം പോലെ രചിക്കപ്പെട്ട ഈ കഥ സമീപകാലത്ത് മലയാളത്തിലുണ്ടായ ഏറ്റവും മികച്ച കഥകളിലൊന്നാണ്. ‘ആമ്പല്‍പ്പാടത്തെ ചങ്ങാടം,’ ‘കുളിപ്പുരയിലെ രഹസ്യം,’ ‘അരയന്നം’ എന്നീ കഥകളില്‍ രതിയുടെ മോഹിപ്പിക്കുന്ന പക്ഷികള്‍ നിര്‍ത്താതെ ചിറകടിക്കുന്നതു കേള്‍ക്കാം.

അയത്‌നലളിതമായൊരു ഗദ്യം ഷനോജിന്റെ ആസ്തിയാണ്. സങ്കടഭരിതമായ നര്‍മ്മം അതിന്റെ അടിയൊഴുക്കായി ഭവിക്കുന്നു. കഥാപാത്രചിത്രീകരണങ്ങളിലെ മികവാണ് ‘കാലൊടിഞ്ഞ പുണ്യാള’നിലെ എല്ലാ കഥകളേയും വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. നമുക്ക് ഏറെ പരിചിതരാണെന്നു തോന്നുമ്പോഴും ഷനോജിന്റെ കഥകളിലെ മനുഷ്യരില്‍ അനന്യമായ ചില സ്വഭാവസവിശേഷതകള്‍ കാണാന്‍ സാധിക്കും.

സജീവമായ നമ്മുടെ കഥാരംഗത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ ശേഷിയുള്ള ‘കാലൊടിഞ്ഞ പുണ്യാളന്‍’ എന്ന കഥാസമാഹാരം, മലയാളചെറുകഥയുടെ ആകാശങ്ങളെ ദീപ്തവും വിശാലവുമാക്കിയ സി.വി ശ്രീരാമന്‍ എന്ന വലിയ എഴുത്തുകാരന്റെ പേരിലുള്ള അയനം- സി.വി ശ്രീരാമന്‍ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.

2024 ആഗസ്റ്റ് 30 വെള്ളി വൈകീട്ട് അഞ്ച് മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ പുരസ്കാരം സമർപ്പിക്കും.

വിജേഷ് എടക്കുന്നി
ചെയർമാൻ, അയനം

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:
ഇ.സന്തോഷ്കുമാർ, സി.എസ്.ചന്ദ്രിക,വിജേഷ് എടക്കുന്നി, പി.വി.ഉണ്ണികൃഷ്ണൻ, ഹാരീഷ് റോക്കി

ഷനോജ് ആർ.ചന്ദ്രൻ

ആലപ്പുഴ ജില്ലയിലെ പുല്ലങ്ങടിയിൽ ജനനം. മാതൃഭൂമി വിഷുപ്പതിപ്പ് കഥാസമ്മാനം, കേരള സംസ്ഥാന അക്കാദമിയുടെ ഹ്രസ്വ തിരക്കഥാ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിർമ്മാണ സംരംഭമായ ഒരു ബാർബറിന്റെ കഥ എന്ന ചിത്രം സംവിധാനം ചെയ്തു.

Continue Reading

Trending