Connect with us

kerala

സംവിധായകന്‍ സിദ്ദിഖിന് വിട; ഖബറടക്കം ഇന്ന് വൈകിട്ട്

അന്തരിച്ച സംവിധായകന്‍ സിദ്ദീഖിന്റെ മ്യതദേഹം ഇന്ന് രാവിലെ മുതല്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദീഖിന്റെ മ്യതദേഹം ഇന്ന് രാവിലെ മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 9 മുതല്‍ 11.30 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് 6 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കും.

ഇന്നലെ രാത്രി 9.15.ഓടെയായിരുന്നു മലയാളികളെ ചിരിപ്പിച്ച ഒട്ടേറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ സിദ്ദീഖ് (69) അന്തരിച്ചത്. അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം കഴിഞ്ഞമാസം 10 മുതല്‍ ആശുപത്രിയില്‍ ചികിത്സിയാലിരുന്ന സിദ്ദീഖിന് തിങ്കളാഴ്ച ഉച്ചയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് എക്‌മോ സപ്പോര്‍ട്ടിലായിരുന്നു.

കൊച്ചിയില്‍ ഇസ്മയില്‍ ഹാജി-സൈനബ ദമ്പതികളുടെ മകനായി 1954 ആഗസ്ത് ഒന്നിനാണ് സിദ്ദീഖ് ജനിച്ചത്. സജിദയാണ് ഭാര്യ. മക്കള്‍: സുമയ്യ, സാറ, സുകൂന്‍. മരുമക്കള്‍: നബീല്‍, ഷെഫ്‌സിന്‍. സഹോദരങ്ങള്‍: സലാഹുദ്ദീന്‍, അന്‍വര്‍, സക്കീര്‍, സാലി, ഫാത്തിമ, ജാസ്മിന്‍, റഹ്മത്ത്.

സിദ്ദീഖിന്റെ പിതാവ് ഇസ്മയില്‍ ഹാജി ജില്ലയിലെ സജീവ മുസ്‌ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. സിദ്ദീഖും വിദ്യാര്‍ത്ഥി കാലത്ത് എം.എസ്.എഫിന്റെ പ്രവര്‍ത്തകനായിരുന്നു.മിമിക്രി രംഗത്ത് നിന്നാണ് സീദ്ദിഖ് സിനിമയിലെത്തിയത്. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് സംവിധായകന്‍ ഫാസിലിന്റെ അസിസ്റ്റന്റായി സംവിധാന രംഗത്തെത്തി. കൊച്ചിന്‍ കലാഭവനില്‍ മിമിക്രി അവതരിപ്പിച്ചിരുന്ന കാലത്ത് ഫാസിലുമായി പരിചയപ്പെട്ട സിദ്ദീഖ് പിന്നീട് അദ്ദേഹത്തിന്റെ സംവിധായ സഹായിയായി ചേരുകയുമായിരുന്നു. നടനും സംവിധായകനുമായ ലാലിനോടൊന്നിച്ച് സിദ്ദീഖ്-ലാല്‍ എന്ന പേരില്‍ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയാണ് ആദ്യം സംവിധാനം ചെയ്തത്. ചിത്രം വിന്‍ വിജയമായിരുന്നു. തുടര്‍ന്ന് സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്‍ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങളും വിജയമായതോടെ ഇവര്‍ തൊണ്ണൂറുകളിലെ ഹിറ്റ് മേക്കേഴ്‌സ് ആയി. നാടോടിക്കാറ്റ്, മക്കള്‍ മഹാത്മ്യം എന്നീ ചിത്രങ്ങളുടെ കഥ സിദ്ദീഖ്-ലാലുമാരുടേതാണ്.

ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു സിദ്ദീഖിന്റെ മിക്ക സിനിമകളും. ഇതിനിടെ ലാലുമായി വേര്‍പിരിഞ്ഞ ശേഷം 13 ഓളം മലയാള സിനിമകള്‍ ഒറ്റക്ക് സംവിധാനം ചെയ്തു. ഇതില്‍ ഏതാനും ചിത്രങ്ങള്‍ നിര്‍മിച്ചത് ലാല്‍ ആയിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളും സിദ്ദിഖ് സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഹല്‍ചല്‍ എന്ന ഹിന്ദിചിത്രത്തിനായി കഥയും രചിച്ചു. സിദ്ദീഖ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ബോഡിഗാര്‍ഡ് തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്തു. സിദ്ദീഖ് തന്നെ സംവിധാനം നിര്‍വഹിച്ച ഈ ചിത്രങ്ങളും തമിഴ്‌നാട്ടിലും ബോളിവുഡിലും വന്‍ഹിറ്റ് ആയിരുന്നു. 2020ല്‍ പുറത്തിറങ്ങിയ ബിഗ് ബ്രദറാണ് അവസാനം സംവിധാനം ചെയ്ത സിനിമ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സഊദിയില്‍ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം

Published

on

ദമ്മാം: സഊദി അറേബ്യ യിലെ കിഴക്കന്‍ മേഖലയില്‍ ദമ്മാമിനടുത്ത അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം.

Continue Reading

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

kerala

തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം: ഒരാൾക്ക് പരുക്ക്

ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല

Published

on

തൃശൂർ മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടെ തൊഴിലാളികളുടെ മേൽ മൺകൂന ഇടിഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല. പഞ്ചായത്തംഗം അജിത കൃഷ്ണന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പൊലീസ് ഉടനെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Continue Reading

Trending