Connect with us

kerala

ഗ്യാന്‍വാപി: സര്‍വേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വ്വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Published

on

ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വ്വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മസ്ജിദ് കോംപ്ലക്‌സിനകത്ത് സര്‍വേ നടത്താന്‍ ഉത്തരവിട്ട വരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദിന്റെ പരിപാലകരായ അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി ഇന്നലെയാണ് അലഹാബാദ് ഹൈക്കോടതി തള്ളിയത്. സര്‍വേയുടെ ഭാഗമായി നടക്കുന്ന ഉദ്ഖനന പ്രവൃത്തികള്‍ ചരിത്രസ്മാരകമായ പള്ളിയുടെ തകര്‍ച്ചക്ക് കാരണമാകുമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. എന്നാല്‍ ഉപാധികളോടെ സര്‍വേയുമായി മുന്നോട്ടു പോകാന്‍ അനുമതി നല്‍കിയ ഹൈക്കോടതി, ഡ്രഡ്ജിങ് (കുഴിച്ചുനോക്കല്‍) പാടില്ലെന്ന് പുരാവസ്തു വകുപ്പിനോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് പ്രീതിങ്കാര്‍ ദിവാകര്‍ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

കേസില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ സര്‍വേ തടഞ്ഞ് നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഹൈക്കോടതി വിധി പറഞ്ഞതോടെ ഈ വിലക്ക് സ്വാഭാവികമായി നീങ്ങുമെന്നതിനാലാണ് മസ്ജിദ് കമ്മിറ്റി അടിയന്തരമായി സുപ്രീംകോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചതായും ഹര്‍ജി പ്രോട്ടോകോള്‍ പ്രകാരം സുപ്രീംകോടതിക്ക് ഇ മെയില്‍ ചെയ്തതായും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ അഡ്വ. നിസാം പാഷ പറഞ്ഞു. ഇ മെയില്‍ താന്‍ ശരിയായ രീതിയില്‍ നോക്കുമെന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പ്രതികരണം. ഹര്‍ജിയില്‍ സുപ്രീംകോടതി അടിയന്തര വാദം കേള്‍ക്കലിന് സന്നദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം നല്‍കുന്ന സൂചന. അതേസമയം കേസില്‍ ഏതെങ്കിലും തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു പക്ഷം സുപ്രീംകോടതിയില്‍ കേവിയറ്റും ഫയല്‍ ചെയ്തിട്ടുണ്ട്.

നീതി നടപ്പാക്കാന്‍ സര്‍വേ അനിവാര്യമാണെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശം. ചില ഉപാധികളോടെ സര്‍വേ നടത്താം, ഡ്രഡ്ജിങ് പാടില്ല. റഡാര്‍ സര്‍വേ അടക്കം ശാസ്ത്രീയ പരിശോധനകള്‍ ആവാമെന്നും സുപ്രീംകോടതി ഉത്തരവു പ്രകാരം സീല്‍ചെയ്ത വുസുഖാന അടങ്ങുന്ന ഭാഗത്ത് സര്‍വേ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സാവകാശം പോലും അനുവദിക്കാതെ സര്‍വേക്ക് ഉത്തരവിട്ട വരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെയാണ് ആദ്യം സമീപിച്ചത്. എ.എസ്.ഐ ഉദ്യോഗസ്ഥര്‍ ഗ്യാന്‍വാപിയില്‍ സര്‍വേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതിനു പിന്നാലെയായിരുന്നു നീക്കം. തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് സര്‍വേ തടഞ്ഞ് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനകം ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് കമ്മിറ്റിയോട് നിര്‍ദേശിക്കുകയും മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി നിശ്ചിത സമയത്തിനകം ലിസ്റ്റ് ചെയ്യണമെന്ന് അലഹാബാദ് ഹൈക്കോടതി രജിസ്ട്രിയോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

ഗ്യാന്‍വാപി മസ്ജിദില്‍ ആരാധനക്ക് അനുമതി തേടി അഞ്ച് ഹിന്ദു സ്ത്രീകള്‍ വരാണസി കോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയാണ് കേസിന്റെ ആധാരം. ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ നൂറ്റാണ്ടുകളായി ഗ്യാന്‍വാപിയില്‍ മസ്ജിദ് നിലനില്‍ക്കുന്നുണ്ടെന്നും നിര്‍മ്മിച്ച കാലം മുതല്‍ തന്നെ ഇത് പള്ളിയാണെന്നുമാണ് മസ്ജിദ് കമ്മിറ്റി നിരത്തുന്ന വാദം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്‌പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി

Published

on

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി.

മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.

ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം അര്‍ജന്‍റീന ടീം ചൈനയില്‍ ആയിരിക്കുമെന്ന് സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു.

2011 ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.

Continue Reading

kerala

നരഭോജി കടുവക്കായി വ്യാപക തിരച്ചില്‍; 50 ക്യാമറകള്‍ സ്ഥാപിച്ചിട്ടും കണ്ടെത്താനായില്ല

Published

on

കാളികാവില്‍ ഒരാളെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പ്രദേശത്ത് 50 ക്യാമറകള്‍ സ്ഥാപിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകളും വെച്ചിട്ടുണ്ട്.

ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചത്. 20 പേരടങ്ങുന്ന 3 സംഘമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ നടത്താനായി 2 കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചു. അതേസമയം ക്യാമറകളിലെ ദൃശ്യങ്ങളില്‍ കടുവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.

വന്യജീവി പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കില്‍ സർക്കാർ രാജിവെച്ച്‌ പുറത്ത് പോവണമെന്ന് വിവിധ പാർട്ടികൾ. മലമ്പുഴയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ക്ക് അരികിലാണ് പുലി എത്തിയത്. ഉദ്യോഗസ്ഥരുടെ അലംഭാവം വന്യജീവി പ്രശ്നത്തിന് കാരണമാണ്. സാധാരണ പൗരന്മാരുടെ ജീവന് ഭീഷണിയായ വന്യമൃഗങ്ങളെ വെടി വെച്ച്‌ കൊല്ലണമന്ന് നാട്ടുകാർ.

Continue Reading

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

Trending