Connect with us

kerala

ആ കുഞ്ഞിന്റെ മുഖം മനസ്സില്‍നിന്ന് മായുന്നില്ല: സയ്യിദ് സാദിഖലി തങ്ങള്‍

ആ കുഞ്ഞിന്റെ മുഖം മനസ്സില്‍നിന്ന് മായുന്നില്ലെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

ആ കുഞ്ഞിന്റെ മുഖം മനസ്സില്‍നിന്ന് മായുന്നില്ലെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ആലുവയില്‍ അഞ്ചുവയസുള്ള കുരുന്ന് അതിദാരുണമായി കൊലചെയ്യപ്പെട്ട സംഭവം ഹൃദയാന്തരങ്ങളിലേക്ക് നോവായി പടരുകയാണ്. മാധ്യമങ്ങളില്‍ വരുന്ന വിവരണങ്ങള്‍ മനസ്സിലേക്ക് കൂരമ്പുപോലെയാണ് തറച്ചുകയറുന്നത്. ആ കുഞ്ഞുമോളുടെ നിഷ്‌കളങ്കമായ മുഖവും ചിരിയും മനസില്‍ നിന്നും മായുന്നേയില്ല. ഇനിയൊരു കുഞ്ഞിനും ഇങ്ങനെയൊരു ഗതി വരാതിരിക്കട്ടെ.

പിഞ്ചുമക്കളെ പോലും ക്രൂരമായി കൊലചെയ്യാന്‍ തക്കവണ്ണം നമ്മുടെ സാമൂഹ്യപരിസരം മാറിയിരിക്കുന്നുവെന്നത് അത്യധികം വേദനയും ഞെട്ടലുമുളവാക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു.

മനസ്സ് മരവിപ്പിക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളില്‍ മിക്കപ്പോഴും വില്ലനാകുന്നത് ലഹരിയാണ്. മദ്യനയത്തെ കുറിച്ച് ജനങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണം. ഏത് സര്‍ക്കാര്‍ ആയാലും ലഹരി സുലഭമാക്കുന്നതിന് പകരം അതിനെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. നാടിനെ കുരുതി കൊടുത്തിട്ടല്ല വരുമാനം ഉണ്ടാക്കേണ്ടത്.

മാരകമായ പല ലഹരികളും ഇന്ന് പല രൂപത്തില്‍ സമൂഹത്തില്‍ വ്യാപകമാണ് ഇതിനെതിരെ നമ്മുടെ നിയമ സംവിധാനം കടുത്ത നടപടികള്‍ എടുത്തേ പറ്റൂ. ഈ സംഭവം നമുക്ക് ഒരു ഓര്‍മപ്പെടുത്തലും മുന്നറിയിപ്പുമാകട്ടെ. ഇനിയും ഇങ്ങനെയൊന്ന് സംഭവിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം അദ്ദേഹം പറഞ്ഞു.

kerala

റിമാൻഡിലായ മകനെ കണ്ട് പുറത്തിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Published

on

വാറന്‍റ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്‍റെ ഭാര്യ സൂസമ്മയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

കോടതി റിമാന്‍ഡ് ചെയ്ത മകന്‍ ചെറിയാനെ (43) പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ചശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്‍വശത്തെ കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ഹൃദയവാല്‍വ് മാറ്റി വെക്കുകയും ചെയ്തിരുന്നു.

2022 ഒക്‌ടോബര്‍ 12ന് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതിയായ ചെറിയാനെതിരെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ കോടതിയില്‍ നേരിട്ട് ഹാജരായ ചെറിയാനെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ചെറിയാനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിവരം അറിഞ്ഞാണ് അമ്മ സൂസമ്മ കാണാനെത്തിയത്.

Continue Reading

kerala

പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവം: പ്രതിക്ക് 43 വര്‍ഷം തടവ്

Published

on

കോഴിക്കോട് വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

2023 ലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഇതതിനിടെയാണ് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പത്തുവയസ്സുകാരിയുടെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്.

 

 

Continue Reading

kerala

യാക്കോബായ സഭക്ക് പുതിയ ഇടയന്‍; പുതിയ കാതോലിക്കയായി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു

ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്.

Published

on

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി.

ബെയ്‌റൂത്തിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റത്.

കുര്‍ബാനമധ്യേയുള്ള ചടങ്ങുകള്‍ക്ക് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിച്ചു.

Continue Reading

Trending