Connect with us

More

പുലിമുരുകനെ വിമര്‍ശിച്ചപ്പോള്‍ നേരിടേണ്ടി വന്ന ആക്രമണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്‍

Published

on

കോഴിക്കോട്: മാധ്യമപ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ സത്യസന്ധമായി അവതരിപ്പിച്ചപ്പോള്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ച് വനിതാ മാധ്യമപ്രവര്‍തത്തക ഷാനി പ്രഭാകരന്‍. ‘എഡിറ്റര്‍മാരില്ലാത്ത മാധ്യമലോകം’ എന്ന സെമിനാറില്‍ സംസാരിക്കുമ്പോഴാണ് വാര്‍ത്തകള്‍ സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ദുരനുഭവങ്ങളെക്കുറിച്ച് ഷാനി പറഞ്ഞത്. പുലിമുരുകന്‍ ചിത്രത്തെക്കുറിച്ച് വിമര്‍ശിച്ചപ്പോള്‍ നേരിട്ട പ്രയാസങ്ങളും അവര്‍ വെളിപ്പെടുത്തി.

പുലിമുരുകന്‍ ചിത്രത്തിലെ സ്ത്രീവിരുദ്ധതയേയും വംശീയതയേയും വിമര്‍ശിച്ചതിനായിരുന്നു തനിക്കുനേരെ ആക്രമണമുണ്ടായത്. ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചതിന്റെ പിറ്റേ ആഴ്ച്ചയിലായിരുന്നു സംഭവം. പുലിമുകനെ വിമര്‍ശിച്ച് ‘പറയാതെ വയ്യ’ എന്ന പരിപാടിയില്‍ പരാമര്‍ശമുണ്ടായിരുന്നു. നൂറ് കോടി ക്ലബ്ബിലെത്തുന്ന ചിത്രത്തില്‍പോലും എന്തിനായിരുന്നു സ്ത്രീവിരുദ്ധത? ഇത്രമേല്‍ ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന ജനകീയ താരത്തിന് പോലും സിനിമയില്‍ ഒളിഞ്ഞും തെളിഞ്ഞും വംശീയത കലര്‍ത്തേണ്ടി വരുന്നത് എന്തിനാണ്? എന്നിങ്ങനെയായിരുന്നു വിമര്‍ശനം. ഒരു സമുദായത്തിലെ ആളുകളെ വളരെ ടിപ്പിക്കലായി മോശക്കാരായി ചിത്രീകരിക്കുന്നുവെന്നും പറഞ്ഞതോടെയായിരുന്നു തനിക്കുനേരെ ആക്രമണം ഉണ്ടായത്. പരിപാടി എയര്‍ ചെയ്തതിനുശേഷം ഫോണ്‍വിളികള്‍ വന്നുകൊണ്ടിരുന്നു. പുലിമുരുകന്റെ നിര്‍മ്മാതാവുള്‍പ്പെടെ രംഗത്തുവന്നു.

അന്നൊരു ഞായറാഴ്ച്ചയായിരുന്നിട്ടും ചാനലിലെ മാര്‍ക്കറ്റിംങ് വിഭാഗവും ഓഫീസിലെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പ്രോഗ്രാം ചുമതലയുള്ള ജോണി സാര്‍ തന്നോട് ചോദിച്ചു. എന്നാല്‍ ചിത്രത്തില്‍ സ്ത്രീവിരുദ്ധത ഉണ്ടെന്നതില്‍ താന്‍ ഉറച്ചുനിന്നു. അത്തരം ഭാഗങ്ങള്‍ കാണിച്ചുതരാന്‍ തയ്യാറാണെന്നും പറഞ്ഞു. വിമര്‍ശനാത്മകമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ മാര്‍ക്കറ്റിംങ് വിഭാഗവും സമ്മര്‍ദ്ദത്തിലാഴ്ത്തി. എന്നാല്‍ പ്രോഗ്രാം എഡിറ്റ് ചെയ്യില്ലെന്നും തനിക്ക് ബോധ്യമുള്ള കാര്യമാണ് പറഞ്ഞതെന്നും പറഞ്ഞ് താനതില്‍ ഉറച്ചുനിന്നു. എഡിറ്റ് ചെയ്ത് പ്രോഗ്രാം സംപ്രേഷണം ചെയ്യേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സിനിമ ശരാശരിയിലും താഴെയാണ് എന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യം ആലോചിക്കാമെന്ന് പറയേണ്ടിവന്നു. എന്നാല്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് മാനേജ്‌മെന്റ് എത്തിയിരുന്നു. സംഭവത്തിനുശേഷം തനിക്കുനേരെ ഫേസ്ബുക്കില്‍ തെറിവിളി നടന്നു. പ്രൊഫൈല്‍ ചിത്രത്തിനു താഴെവന്ന് തെറിവിളിയായിരുന്നുവെന്നും ഷാനി പറയുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്നും തനിക്കുനേരെ ആക്രമണം നടന്നതായി ഷാനി വെളിപ്പെടുത്തി. തന്റെ വീട്ടില്‍ എട്ടുലക്ഷം കള്ളപ്പണം ഉണ്ടെന്ന പോസ്റ്റര്‍ പ്രചരിപ്പിക്കുകയായിരുന്നു. ആദ്യ ചിരിച്ചുതള്ളിയെങ്കിലും പിന്നീട് സൈബര്‍സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.

ചാനലില്‍ എഡിറ്റര്‍മാര്‍ പല വെല്ലുവിൡകളും നേരിടേണ്ടി വരുന്നുണ്ടെന്ന് ഷാനി പറയുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ എഡിറ്റേര്‍സ് ആയി മാറേണ്ടത് ഓരോ പ്രേക്ഷകനുമാണ്. തത്സമയ ടെലിവിഷന്‍ ചര്‍ച്ചകളിലാണ് എഡിറ്ററുടെ അസാന്നിധ്യം നമ്മള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുകയെന്നും വസ്തുതകളുടെ കാര്യത്തില്‍ സംസാരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ഷാനി കൂട്ടിച്ചേര്‍ത്തു. അറിയില്ലെങ്കില്‍ അറിയില്ല എന്ന് പറയുക.-ഷാനി പറയുന്നു.

kerala

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്

Published

on

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്.

ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു.

പിന്നാലെയാണ് തനിക്കെതിരായ വ്യാജ പീഡന പരാതിയില്‍ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കിയത്. ഡിജിപിക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്.

Continue Reading

kerala

ആർഎസ്എസ് നേതാവ് റാം മാധവിനെയും അജിത് കുമാർ കണ്ടു; കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച

Published

on

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിരം.

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തൃശൂരിൽവച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപിയും ബിജെപി നേതൃത്വവും സമ്മതിച്ചതിനു പിന്നാലെയാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച വിവരവും പുറത്തുവരുന്നത്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാം മാധവുമായി എഡിജിപി സ്ഥാനത്തുള്ള എംആര്‍ അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

Continue Reading

Film

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’; 69 വയസ്സില്‍ എഐ പഠിക്കാന്‍ ഉലകനായകന്‍ അമേരിക്കയിലേക്ക്‌

90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്

Published

on

വീണ്ടും പഠിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. എ ഐ ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായാണ് താരം അമേരിക്കയിൽ പോയിരിക്കുന്നത്. 90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്. കരാറിലേർപ്പെട്ടിരിക്കുന്ന ഷൂട്ടിങ്ങുകള്‍ പൂർത്തിയാക്കാൻ ഉള്ളതിനാൽ 45 ദിവസം മാത്രമേ താരം കോഴ്‌സ് അറ്റൻഡ് ചെയ്യുകയുള്ളൂ.

പുത്തന്‍ സാങ്കേതികള്‍ വിദ്യകളില്‍ അറിവ് നേടുന്നതില്‍ നിന്ന് ഈ പ്രായം എന്നെ പിന്നോട്ട് വലിക്കുന്നില്ലായെന്ന് കമൽ ഹാസൻ പറയുന്നു.

“പുതിയ സാങ്കേതികവിദ്യയില്‍ എനിക്കു വലിയ താല്പര്യമാണുള്ളത്. എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാനാകും. സിനിമയാണ് എന്റെ ജീവിതം. എന്റെ സാമ്പാദ്യങ്ങള്‍ എല്ലാം പലവഴിയിലൂടെ സിനിമയിലേക്കു തന്നെയാണ് പോയിരിക്കുന്നത്. ഞാനൊരു നടൻ മാത്രമല്ല, ഒരു നിർമാതാവ് കൂടിയാണ്,” കമല്‍ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

Continue Reading

Trending