Connect with us

india

ചാന്ദ്രയാന്‍ മൂന്ന്; 26 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ തുടങ്ങി, വിക്ഷേപണം നാളെ ഉച്ചക്ക് 2.35ന്

കൗണ്ട് ഡൗണ്‍ ആരംഭിച്ചതോടെ ശാസ്ത്രകുതുകികള്‍ ഉദ്വേഗത്തിന്റെ മുള്‍മുനയിലാണ്.

Published

on

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിനുള്ള ഐ.എസ്.ആര്‍.ഒ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. നാളെ ഉച്ചക്ക് 2.35നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് കുതിപ്പ് തുടങ്ങുക.

കൗണ്ട് ഡൗണ്‍ ആരംഭിച്ചതോടെ ശാസ്ത്രകുതുകികള്‍ ഉദ്വേഗത്തിന്റെ മുള്‍മുനയിലാണ്. അടുത്ത മാസം അവസാനത്തോടെയാകും പേടകം ചാന്ദ്രോപരിതലത്തിലെത്തുക. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന് ഉപയോഗിച്ച അതേ മാതൃകയിലുള്ള ലാന്‍ഡറും റോവറുമാണ് മൂന്നാം ദൗത്യത്തിലും ഉപയോഗിക്കുക.

വിക്രം, പ്രഗ്യാന്‍ എന്നീ പേരുകളില്‍ തന്നെയാണ് ഇവ മൂന്നാം ദൗത്യത്തിലും അറിയപ്പെടുകയെന്ന് ഐ.എസ്.ആര്‍. ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. ചാന്ദ്രോപരിതലത്തിലെ ജീവസാന്നിധ്യത്തിന്റെ സാധ്യതകള്‍ തേടിയുള്ള ഇന്ത്യയുടെ മൂന്നാം ദൗത്യത്തില്‍ കഴിഞ്ഞ ദൗത്യങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും പഠന വിധേയമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞു. ചാന്ദ്രോപരിതലത്തിലെ ധാതു പഠനം ഇതില്‍ പ്രധാനമാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 10 സെന്റീമീറ്റര്‍ വരെ താഴ്ചയിലുള്ള ധാതുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന സെന്‍സറുകള്‍ പേടകത്തിലുണ്ട്.

ഉപരിതലത്തിലെ പാറക്കല്ലുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ശേഖരിക്കും. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ചന്ദ്രനില്‍ ജീവസാന്നിധ്യമില്ലെന്നും അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് മാത്രം പഠിക്കാനുള്ള ഏതെങ്കിലും പ്രത്യേക ഉപകരണങ്ങള്‍ ചാന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനു പകരം ചന്ദ്രോപരിതലത്തിലെ തെര്‍മോ ഫിസിക്കല്‍ കണ്ടീഷന്‍, ഇലക്ട്രിക് കണങ്ങള്‍, പ്രകമ്പനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പഠന വിധേയമാക്കുക. ഭൂമിക്കു സമാനമായ മറ്റു ഗ്രഹങ്ങളെക്കുറിച്ച് ഭാവിയില്‍ നടക്കാനിരിക്കുന്ന പഠനങ്ങളില്‍ ഇത് നിര്‍ണായകമാണെന്നും ഐ.എസ്.ആര്‍. ഒ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 23നോ 24നോ ആയിരിക്കും പേടകം ചാന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുക.

india

ബംഗ്ലാദേശിനു മുന്നില്‍ കൂറ്റന്‍ ലീഡുയര്‍ത്തി ഇന്ത്യ

ബംഗ്ലാദേശിന് മുന്നില്‍ 515 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്.

Published

on

ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിനു മുന്നില്‍ കൂറ്റന്‍ ലീഡുയര്‍ത്തി ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ബംഗ്ലാദേശിന് മുന്നില്‍ 515 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്.

ടെസ്റ്റ് ക്രക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഇത് ആറാം സെഞ്ച്വറിയാണ്. രണ്ടു വര്‍ഷത്തിനുശേഷമാണ് പന്ത് രാജ്യാന്തര ടെസ്റ്റ് കളിക്കുന്നത്. ശുഭ്മന്‍ ഗില്ലിന് കരിയറിലെ അഞ്ചാം സെഞ്ച്വറിയാണ്. ഗില്ല് 119 റണ്‍സോടെയും കെ എല്‍ രാഹുല്‍ 22 റണ്‍സോടെയും പുറത്തുപോകാതെ നിന്നു. 109 റണ്‍സ് നേടിയാണ് ഋഷഭ് പന്ത് പുറത്തായത്.

161 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സും അടക്കമാണ് ഗില്‍ സെഞ്ച്വറി കുറിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരുടെയും സഖ്യം 167 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇത് ഇന്ത്യയെ മികച്ച ലീഡിലേക്കെത്തിക്കാന്‍ സഹായിച്ചു.

 

Continue Reading

india

അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കും: ഏണസ്റ്റ് ആന്‍ഡ് യംഗ് ചെയര്‍മാന്‍ രാജീവ് മെമാനി

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ വേണമെന്നും ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ്

Published

on

ജോലി ഭാരത്തെ തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അന്ന കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ഇടപെടലുമായി ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി. അന്നയുടെ കുടുംബത്തെ നേരില്‍ കാണുമെന്നും അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും ചെയര്‍മാന്‍ രാജീവ് മെമാനി അറിയിച്ചു.

അന്നയുടെ മാതാവ് ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി അധികൃതര്‍ക്ക് അയച്ചിരുന്ന കത്ത് പുറത്തു വന്നതിന് പിന്നാലെ കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്നയുടെ കുടുംബത്തെ നേരില്‍ കാണാന്‍ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി ചെയര്‍മാന്‍ രാജീവ് മെമാനി നേരിട്ടെത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ വേണമെന്നും ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

india

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ തിരുപ്പതി ലഡു വിതരണം ചെയ്തിരുന്നുവെന്ന് മുഖ്യപുരോഹിതന്‍

ലഡു ഉണ്ടാക്കാന്‍ ജഗ്ഗന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.

Published

on

ജനുവരി 22ന് അയോധ്യയില്‍ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ തിരുപ്പതി ക്ഷേത്രത്തില്‍ നിന്നുള്ള ലഡു ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തിരുന്നതായി രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡുവിനെച്ചൊല്ലി വിവാദം പുകഞ്ഞുകാണ്ടിരിക്കുന്നതിനിടെയാണ് മുഖ്യപുരോഹിതന്റെ വെളിപ്പെടുത്തല്‍.

ലഡു ഉണ്ടാക്കാന്‍ ജഗ്ഗന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.

”എത്ര ലഡു കൊണ്ടുവന്നുവെന്ന് എനിക്കറിയില്ല. കണക്കുകള്‍ ട്രസ്റ്റിന് അറിയാം. എവിടെ നിന്ന് കൊണ്ടുവന്ന ലഡുവാണെങ്കിലും അത് ഭക്തര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു” ആചാര്യ സത്യേന്ദ്ര ദാസ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പ്രതിഷ്ഠാ ചടങ്ങിനായി ഒരു ലക്ഷത്തിലധികം ലഡുക്കള്‍ അയച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ 8000 പ്രമുഖര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങില്‍ ഏലക്കാ വിത്ത് മാത്രമാണ് പ്രസാദമായി വിതരണം ചെയ്തതെന്ന് രാമക്ഷേത്രം ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര വ്യക്തമാക്കി. തിരുപ്പതി ലഡ്ഡുവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.’ഞങ്ങള്‍ ഭക്തര്‍ക്ക് ഏലക്കാ വിത്ത് വിതരണം ചെയ്യുക മാത്രമാണ് ചെയ്തത്, 1981ല്‍ ജീവിതത്തില്‍ ആദ്യമായി ഞാന്‍ തിരുപ്പതിയില്‍ പോയിരുന്നു, വിവാദത്തെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ല,’ റായ് കൂട്ടിച്ചേര്‍ത്തു.

തിരുപ്പതി ലഡു വിവാദം രാജ്യത്തെ പല ക്ഷേത്രങ്ങളിലെയും പ്രസാദത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രേരിപ്പിച്ചു. അയോധ്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തില്‍, ശുദ്ധമായ നെയ്യ് കൊണ്ടുള്ള ലഡ്ഡു മാത്രമാണ് പ്രസാദമായി നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Continue Reading

Trending