Connect with us

kerala

നിലമ്പൂർ കൃഷിയിടത്തിൽ നാശം വിതച്ച് കാട്ടാന

Published

on

നിലമ്പൂർ ചാലിയാർ വൈലാശ്ശേരി മേഖലയിൽ കാട്ടാനയിറങ്ങി. കെ.വി.ജേക്കബിന്റെ കൃഷിയിടത്തിൽ ചുള്ളിക്കൊമ്പൻ വ്യാപക നാശം വിതച്ചു. രാത്രി 11 ന് കൃഷിയിടത്തിൽ കടന്ന ആന, വാച്ചർ താമസിക്കുന്ന വീടിന്റെ അടുത്ത് വരെ എത്തി. ശബ്ദം കേട്ട് നോക്കിയ വാച്ചർ കണ്ടത് ജനാല അഴികൾക്ക് ഇടയിലൂടെ തുമ്പിക്കൈ നീട്ടാൻ ശ്രമിക്കുന്നതാണ്.

ഭയന്ന് നിശ്ശബ്ദനായി നിന്നു. ശ്രമം പരാജയപ്പെട്ട് ആന വിളകൾ നശിപ്പിക്കാൻ തുടങ്ങി. വലിയ പ്ലാവ് തള്ളിയിട്ടു ചക്ക തിന്നു. വാഴക്കൂട്ടം, കമുക് എന്നിവ നശിപ്പിച്ചു. കായ് ഫലമുള്ള മാവ് തള്ളിയിട്ടു. തുടർന്ന് എറക്കൽ ബിജുവിന്റെ കൃഷിയിടത്തിൽ കടന്നു.തേക്ക് മരം മറിച്ചിട്ട് സൗരോർജ വൈദ്യുതി വേലി തകർത്താണ് അകത്ത് കടന്നത്. കമുകിൻ തൈകൾ, വാഴ, തേക്ക് എന്നിവയും വയലിൽ ഇറങ്ങി നെൽക്കൃഷിയും നശിപ്പിച്ചു.

വീടുകളുടെ മുറ്റത്തു കൂടിയുള്ള ആനയുടെ രാത്രി സഞ്ചാരം നാട്ടുകാരുടെ ഉറക്കം കെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.മനോഹരൻ , വൈസ് പ്രസിഡന്റ് ഗീത ദേവദാസ്, സുരേഷ് തോണിയിൽ, ജേക്കബ്, വി.ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നോർത്ത് ഡിഎഫ്ഒക്ക് നിവേദനം നൽകി. ചുങ്കത്തറ പഞ്ചായത്ത് ഒന്നാം വാർഡ് ഇടമലയുടെ പൂച്ചക്കുത്ത്, മുണ്ടപ്പാടം, കൈപ്പിനി, മാർത്തോമ്മാ കോളജ്, എച്ച്എസ്എസ്, ആശുപത്രി ഭാഗങ്ങൾ ആന ഭീഷണി നേരിടുന്നു. പ്രദേശത്ത് പകലും ആന ഇറങ്ങുന്നുണ്ട്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശമാരുടെ നിരാഹാര സമരം 11 ദിവസം പിന്നിടുന്നു

നാളെ തലമുടി മുറിച്ച് പ്രതിഷേധം

Published

on

സെക്രട്ടറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍സമരം ഇന്ന് 49-ാം ദിവസവും തുടരുന്നു. നിരാഹാര സമരം 11 ദിവസവും പിന്നിടുകയാണ്. ആശാവര്‍ക്കര്‍മാര്‍ അടുത്തഘട്ടമായി നാളെ മുതല്‍ മുടിമുറിക്കല്‍ സമരം നടത്തും. സ്ത്രീ തൊഴിലാളികളുടെ അവകാശ പോരാട്ടം എന്ന നിലയില്‍ അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ആശസമരത്തിന്റെ ഭാഗമായി നടത്താന്‍ പോകുന്ന മുടി മുറിക്കല്‍ സമരം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം.

154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകള്‍ അംഗമായുള്ള ആഗോള തൊഴിലാളി ഫെഡറേഷന്‍ പബ്ലിക് സര്‍വീസ് ഇന്റര്‍നാഷണല്‍ (പി സി ഐ) ആശ സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എസ്.എസ് അനിതകുമാരി, ബീന പിറ്റര്‍, എസ്.ബി രാജി എന്നിവരാണ് ഇപ്പോള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് എസ്. ഷൈലജയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് രാജി സമരം ഏറ്റെടുത്തത്.

അതേസമയം ആശസമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുലര്‍ത്തുന്നത് അങ്ങേയറ്റം ഖേദകരമായ നിലപാടാണെന്ന് ആശ വര്‍ക്കേഴ്‌സ് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടുവെന്നും മന്ത്രി ആദ്യം നിന്നിടത്തുതന്നെയാണ് നില്‍ക്കുന്നതെന്നും മിനി വ്യക്തമാക്കി. ചര്‍ച്ചയില്‍ മന്ത്രി മോശമായിട്ടാണ് പെരുമാറിയതെന്നും മിനി ആരോപിച്ചു.

Continue Reading

kerala

കൊച്ചിയില്‍ 500 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

Published

on

കൊച്ചിയില്‍ വന്‍ ലഹരിവേട്ട്. കറുകപ്പള്ളിയില്‍ വീട്ടില്‍ സൂക്ഷിച്ച 500 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മുഹമ്മദ് നിഷാദ് എന്നയാളുടെ വാടക വീട്ടില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഡാന്‍സാഫും പൊലീസും ചേര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. പൊന്നാനി സ്വദേശിയായ നിഷാദ് ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു. ലഹരിയുടെ ഉറവിടമറിയാനുള്‍പ്പെടെ ഇയാളെ ചോദ്യംചെയ്ത് വരികയാണ്.

ആലുവയില്‍ കുടിവെള്ളത്തിന്റെ ബിസിനസ് നടത്തുന്നയാളാണ് പ്രതി. 15 വര്‍ഷത്തിലേറെയായി ഇയാള്‍ രാസലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴി നല്‍കി. കഴിഞ്ഞ ദിവസം ഇയാളുടെ സുഹൃത്തായ മറ്റൊരാളെ പൊലീസ് പിടികൂടിയിരുന്നു.

മറ്റ് പലര്‍ക്കും വിതരണം ചെയ്യുന്നതിനാണ് പ്രതി ഇത്രയധികം ലഹരി കൈവശം വെച്ചതെന്നാണ് സൂചന. വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തതെന്നും ചോദ്യംചെയ്യലിന് പ്രതി സഹകരിക്കുന്നില്ലെന്നും നര്‍കോട്ടിക്‌സ് അസി. കമീഷണര്‍ അബ്ദുല്‍ സലാം വ്യക്തമാക്കി.

 

Continue Reading

kerala

ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കും

പ്രത്യേക പരീക്ഷ നടത്തി ഉടന്‍ ഫലപ്രഖ്യാപനം

Published

on

കേരള സര്‍വ്വകലാശാലയില്‍ എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ വിഷമത്തിന്റെ സാഹചര്യത്തില്‍ അതിവേഗം സ്‌പെഷ്യല്‍ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തുമെന്ന് സിന്‍ഡിക്കേറ്റ്. അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതേസമയം, ഒരു വര്‍ഷം കഴിഞ്ഞ ശേഷം വീണ്ടും പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുന്നതില്‍ നീതീകരണമില്ലെന്നും സെമസ്റ്ററിലെ മറ്റ് പേപ്പറുകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ ആനുപാതിക മാര്‍ക്ക് നഷ്ടപ്പെട്ട പേപ്പറിനും നല്‍കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

അധ്യാപകന്റെ പക്കല്‍ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും പരീക്ഷയെഴുതാന്‍ 71 വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ജനുവരി 13-ന് ഉത്തര പേപ്പര്‍ നഷ്ടപ്പെട്ടിട്ടും നടപടിയെടുക്കാന്‍ സര്‍വ്വകലാശാല വൈകിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

ഏപ്രില്‍ ഏഴിനാണ് വീണ്ടും പരീക്ഷ എഴുതേണ്ട കാര്യം ഇ-മെയില്‍ വഴി അറിയിച്ചത്. എന്നാല്‍ അധിക കുട്ടികളും വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്. അതേസമയം ഉത്തര പേപ്പര്‍ നഷ്ടമായത് പാലക്കാട് നിന്നാണെന്നും അധ്യാപകന്‍ സ്ഥിരീകരിച്ചിരുന്നു. ജനുവരി 13-ന് രാത്രി 10 മണിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഉത്തരക്കടലാസ് സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടമായതെന്നാണ് അധ്യാപകന്‍ പറഞ്ഞിരുന്നത്.

Continue Reading

Trending