Connect with us

kerala

എം.എസ്.എഫ് നേതാക്കളെ കയ്യാമം വെച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകും: പി.കെ കുഞ്ഞാലിക്കുട്ടി

പോലീസിനെയും ഉദ്യോഗസ്ഥരെയും കയറൂരി വിട്ടിരിക്കുകയാണ്.

Published

on

എം.എസ്.എഫ് നേതാക്കളെ കയ്യാമം വെച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് വണ്ണിന് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട എം.എസ്.എഫ് നേതാക്കളെയാണ് കയ്യാമം വെച്ചത്. ന്യായമായ ആവശ്യമാണിതെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് തന്നെ അറിയാം. ഇതെവിടുത്തെ മര്യാദയാണ്? എന്ത് ന്യായമാണ് പറയാനുള്ളത്? ക്രിമിനല്‍ കേസില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ വി.ഐ.പികളെ കൊണ്ടുപോകുന്നതു പോലെയാണ് കൊണ്ടുപോകുന്നത്. സുപ്രിംകോടതി വിധിക്കെതിരെയാണ് പോലീസ് പ്രവര്‍ത്തിച്ചത്. കയ്യാമം വെക്കാന്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് വേണം. സ്റ്റേഷന്‍ ജാമ്യം കൊടുക്കേണ്ട കേസിനാണ് ഇത് ചെയ്തത്. കരിങ്കൊടി കാണിച്ചു എന്നല്ലാതെ ഒരക്രമവും അവര്‍ കാണിച്ചിട്ടില്ല. ജനാധിപത്യപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികളെയാണ് കയ്യാമം വെച്ച് കൊണ്ടുപോകുന്നത്. മാര്‍ക്ക് തട്ടിപ്പ് നടത്തിയവരെ വി.ഐ.പികളെ പോലെ കൊണ്ടുപോകുന്നു. ഇതിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും. – അദ്ദേഹം വ്യക്തമാക്കി.

പോലീസിനെയും ഉദ്യോഗസ്ഥരെയും കയറൂരി വിട്ടിരിക്കുകയാണ്. എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും ഈ സര്‍ക്കാര്‍ പഠിക്കാന്‍ അവസരം നല്‍കുന്നില്ല. മെറിറ്റ് കഴിഞ്ഞിട്ടാണ് കമ്യൂണിറ്റി ക്വാട്ട. എന്നാല്‍ അത് അട്ടിമറിച്ച് മെറിറ്റില്‍ സാധ്യതയുള്ളവരെയും കമ്യൂണിറ്റി ക്വാട്ടയിലേക്ക് മാറ്റുകയാണ്. ഉദ്യോഗസ്ഥര്‍ തോന്നിയ പോലെയാണ് നീങ്ങുന്നത്. വളരെ ഗൗരവമുള്ള സ്ഥിതിവിശേഷമാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരിക തന്നെ ചെയ്യും.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സഊദിയില്‍ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം

Published

on

ദമ്മാം: സഊദി അറേബ്യ യിലെ കിഴക്കന്‍ മേഖലയില്‍ ദമ്മാമിനടുത്ത അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം.

Continue Reading

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

kerala

തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം: ഒരാൾക്ക് പരുക്ക്

ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല

Published

on

തൃശൂർ മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടെ തൊഴിലാളികളുടെ മേൽ മൺകൂന ഇടിഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല. പഞ്ചായത്തംഗം അജിത കൃഷ്ണന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പൊലീസ് ഉടനെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Continue Reading

Trending