Connect with us

india

ഇന്ത്യയില്‍ മതവിവേചനമില്ലെന്ന് മോദി; ചോദ്യംചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ബി.ജെ.പിയുടെ അധിക്ഷേപം

കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യത്ത് നടക്കുന്നതെന്ന പരാതിയാണല്ലോ ഉയരുന്നത് എന്നായിരുന്നു ചോദ്യം.

Published

on

അമേരിക്കയിലെ വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ,പ്രധാനമന്ത്രിയോട് നരേന്ദ്രമോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകക്ക് ബി.ജെ.പി നേതാക്കളുടെ അധിക്ഷേപം. ലേഖിക സബ്രിന്‍ സിദ്ദീഖിയാണ് മോദിയോട് ഇന്ത്യയിലെ മതവിവേചനത്തിനെതിരെ ചോദ്യം ചോദിച്ചത്. എന്ത് നടപടികളാണ് ഇക്കാര്യത്തില്‍ താങ്കളുടെ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നത്? കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യത്ത് നടക്കുന്നതെന്ന പരാതിയാണല്ലോ ഉയരുന്നത് എന്നായിരുന്നു ചോദ്യം.
ഇതിന് മറുപടിയായി മോദി പറഞ്ഞത്, ചോദ്യം തന്നെ ഞെട്ടിക്കുന്നുവെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യമായി അവസരം ലഭിക്കുന്നുണ്ടെന്നും തന്റെ സര്‍ക്കാര്‍ മതമോ ജാതിയോ വര്‍ഗമോ വര്‍ണമോ നോക്കാതെ എല്ലാവര്‍ക്കും ആനുകൂല്യം എത്തിക്കുന്നുണ്ടെന്നും മോദി മറുപടി പറഞ്ഞു. ഇതെല്ലാം കണ്ട് എന്തുകൊണ്ട് ബൈഡന്‍ മിണ്ടാതിരിക്കുന്നുവെന്നായിരുന്നു ബൈഡനോടുള്ള സബ്രീനയുടെ ചോദ്യം.
ഓരോ ചോദ്യം മാത്രമാണ് മോദിയോടും ബൈഡനോടും ചോദിക്കാന്‍ അവസരമുണ്ടായിരുന്നത.് ചോദ്യം ചോദിച്ചതോടോ ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ സബ്രീനയുടെ മതത്തെക്കുറിച്ചും പാക് ബന്ധത്തെക്കുറിച്ചുമെല്ലാം വിശദീകരിച്ച് കുറ്റപ്പെടുത്തലുമായി രംഗത്തെത്തി. സബ്രീന പാക്കിസ്താന്‍കാരിയും ഇസ്്‌ലാമിസ്റ്റുമാണെന്നായിരുന്നു മാളവ്യയുടെ ട്വീറ്റ്. ഇതോടെ ബി.ജെ.പി, സംഘപരിവാരം അപ്പാടെ സമൂഹമാധ്യമങ്ങളില്‍ സബ്രീനയെ അധിക്ഷേപിച്ച് രംഗത്തെത്തിയിക്കുകയാണ്.
എന്നാല്‍ താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സബ്രീന തിരിച്ചടിച്ചത്. ഇന്ത്യയില്‍ ജനിച്ചയാളാണ് സബ്രീനയുടെ പിതാവ്.
്പ്രമുഖ വാര്‍ത്താചാനലായ വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖികയാണ് അവര്‍. സി.എന്‍.എന്‍, ഹഫങ്ടണ്‍ പോസ്റ്റ് തുടങ്ങിയവയില്‍ കോളമെഴുതുന്നുമുണ്ടിവര്‍. പാക്കിസ്താന്‍കാരിയാണ് മാതാവ്. റോമില്‍ 24 ാംവയസ്സ് വരെ താമസിച്ച ഇവര്‍ 2016ല്‍ ഹിലാരി ക്ലിന്റന്റെ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. 2015ല്‍ ഗാര്‍ഡിയന്‍ പത്രത്തിലും ജോലിചെയ്തിരുന്നു.
പലരും സബ്രീനയെ പ്രശംസിച്ചും രംഗത്തുവന്നിട്ടുണ്ട്. ബൈഡന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക്കിന്റെ എഴുപതോളം എം.പിമാര്‍ മോദിയോട് മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ബൈഡന്‍ ചോദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

Published

on

സ്ത്രീകളെ കന്യകാത്വപരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. സ്ത്രീകളെ സംശയത്തിന്റെ പേരില്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിക്ക് അനുവാദം നല്‍കാനാകില്ലെന്ന് ഛത്തീസ്ഗഢ് കോടതി പറഞ്ഞു. ഇത് വ്യക്തികളുടെ അന്തസിനെ മുറിപ്പെടുത്തുന്നതാണെന്നും ആര്‍ട്ടിക്കിള്‍ 21 എന്നത് മൗലികാവകാശങ്ങളുടെ ഹൃദയമായി കണക്കാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ക്രിമിനൽ ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മയുടെ വിധി. 2024 ഒക്ടോബർ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് കോടതി ചോദ്യം ചെയ്തത്.

ഭാര്യയെ ഇത്തരമൊരു പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് അവരുടെ അവകാശലംഘനമാണെന്നും ഭാര്യയുടടെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ ഭര്‍ത്താവിന് സ്വയം പരിശോധനയ്ക്ക് വിധേയനായി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന മൗലികാവകാശം എന്തിന്റെ പേരിലായാലും വിട്ടുവീഴ്ച ചെയ്യാനാകുന്നതല്ല. ഒരു സ്ത്രീയുടേയും അന്തസ്സ് ഹനിക്കുന്ന വിധത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Continue Reading

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

Trending