Connect with us

kerala

സുധാകരന്റെ അറസ്റ്റില്‍ വ്യാപകപ്രതിഷേധം ;സര്‍ക്കാര്‍ശ്രമം കുളം കലക്കി മീന്‍പിടിക്കാന്‍

സംസ്ഥാനത്തിന്റെ പലസ്ഥലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയാണ്. കരിദിനം ആചരിക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

Published

on

കെ.പി.സി സി അധ്യക്ഷന്‍ കെ.സുധാകരനെ അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാര്‍ വ്യക്തമാക്കുന്നത് പ്രതിപക്ഷത്തെ നിഴലില്‍ നിര്‍ത്താന്‍. തെളിവില്ലാത്ത കേസെന്ന് പൊലീസ് തന്നെ വ്യക്കമാക്കിയിട്ടും സര്‍ക്കാരിന്റെയും രാഷ്ട്രീയനേതാക്കളുടെയും സമ്മര്‍ദമാണ് അറസ്റ്റിന് കാരണം. മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകേസ് പറഞ്ഞാണ് ചിരവൈരിയായ നേതാവിനെ സി.പി.എം കണ്ണൂര്‍നേതാക്കള്‍ സുധാകരനെ കുടുക്കിയത്. എന്നാല്‍ തെളിവില്ലെന്ന് വ്യക്തമായിട്ടും ഇതി്‌ന പൊലീസ് തയ്യാറായത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് വിവരം. ഏഴുമണിക്കൂര്‍ ചോദ്യംചെയ്തിട്ടും യാതൊരു തെളിവും ലഭിക്കാതിരിക്കെ അറസ്റ്റ് വേണ്ടെന്നായിരുന്നു പൊലീസ് നിലപാട്. തട്ടിപ്പുകേസില്‍ കെ.പി.സി.പസി അധ്യക്ഷനെ കുടുക്കിയത് നേരത്തെയുള്ള ഗൂഢാലോചനവെച്ചാണ്. പോക്‌സോ കേസില്‍ പോലും സുധാകരനെ കുടുക്കാന്‍ ശ്രമിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയിലുണ്ട്. പോക്‌സോ കേസില്‍ മാവുങ്കലിനെ ശിക്ഷിച്ചിട്ടും സുധാകരനെ കുറ്റക്കാരനായി സുധാകരനെ കണ്ടിരുന്നില്ല. മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ അന്വേഷണം നടത്തിയതെല്ലാം പിണറായിയുടെ പൊലീസാണ്. അവിടെയെവിടെയും സുധാകരന്റെ പേര് പറയാതിരിക്കെയാണ് പൊടുന്നനെ സുധാകരനെ ഉള്‍പെടുത്തുന്നത്.
ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയരുകയാണ്. സംസ്ഥാനത്തിന്റെ പലസ്ഥലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയാണ്. കരിദിനം ആചരിക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തെ നിഴലില്‍ നിര്‍ത്താനും ജനങ്ങളില്‍ സംശയം ജനിപ്പിക്കാനുമാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ശ്രമം. കേന്ദ്രത്തില്‍ രാഹുല്‍ഗാന്ധിയെ എങ്ങനെ അകാരണമായി മോദിസര്‍ക്കാര്‍ കുടുക്കിയോ അതേപോലെ തന്നെ കേരളത്തിലും കോണ്‍ഗ്രസ് നേതാക്കളെ കുടുക്കാനാണ് സി.പി.എം നീക്കം. പ്രതിപക്ഷനേതാവിനെതിരെയും കേസുണ്ടാക്കി പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് സര്‍ക്കാര്‍. സര്‍ക്കാരും സി.പി.എമ്മും മാധ്യമപ്രവര്‍ത്തകരെയും പ്രതിപക്ഷത്തെയും ഏതുപരിധിവരെയും കേസില്‍ കുടുക്കി അപകീര്‍ത്തിപ്പെടുത്തുമെന്നതിന്റെ തെളിവാണ് കഴിഞ്ഞദിവസങ്ങളിലായി കാണുന്നത്. ഇതിനെതിരെ വലിയ ജനരോഷം ഉയര്‍ന്നുവരുമെന്നതിന് തെളിവാണിത്.
വലിയ അഴിമതിയാരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന സമയത്താണിതെന്നതാണ് കൗതുകകരം. കെ.ഫോണിലും റോഡ് ക്യാമറയിലും മറ്റും നടന്ന കോടികളുടെ അഴിമതിയാണ് പൊതുജനസമക്ഷം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകകൂടിയാണ് സി.പി.എം ശ്രമം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരക്കും രാജ്യം കണക്ക് പറയിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ

Published

on

കോഴിക്കോട്: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരക്കും നമ്മുടെ രാജ്യം കണക്ക് പറയിക്കുക തന്നെ ചെയ്യുമെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഹിമാൻഷി എന്ന ഇന്ത്യയുടെ മകളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞതിന്‍റെ പ്രതികാരം നമ്മൾ വീട്ടിയത് ആ ദൗത്യത്തിന് ഓപറേഷൻ സിന്ദൂർ എന്ന പേര് നൽകിയാണെന്നും എഫ്.ബി പോസ്റ്റിൽ രാഹുൽ ചൂണ്ടിക്കാട്ടി.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

വിവാഹം കഴിഞ്ഞു കേവലം ആറ് ദിവസം മാത്രമായ ഹിമാൻഷി നർവാൾ തന്റെ പ്രിയ പാതിയും ഇന്ത്യൻ നാവിക സേന ഓഫീസറുമായ ലെഫ്റ്റ്നന്റ് വിനയ് നർവാളിന്റെ മൃതശരീരത്തിന് അരികിൽ ഇരുന്ന് പൊട്ടിക്കരയുന്ന ചിത്രം പെഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന ഓർമ്മയായിരുന്നു.

ഹിമാൻഷി എന്ന ഇന്ത്യയുടെ മകളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞതിന്റെ പ്രതികാരം നമ്മൾ വീട്ടിയത് ആ ദൗത്യത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നല്കി മാത്രമല്ല..

പാക്കിസ്ഥാനിൽ കയറി നമ്മൾ ഭീകരരെ ആക്രമിച്ചതിന് ശേഷം നമ്മൾ ആ കണക്ക് വീട്ടി എന്ന് ലോകത്തോട് വിളിച്ചു പറയിച്ചത് രണ്ട് ധീര വനിതകളെ കൊണ്ടാണ്.

കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിംഗും…

ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരയ്ക്കും കണക്ക് പറയിക്കുക തന്നെ ചെയ്യും നമ്മുടെ രാജ്യം❤️

Continue Reading

india

മലയാളി യുവാവിനെ പുല്‍വാമയിലെ വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. അബ്ദുല്‍ സമദ് – ഹസീന ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്.

ബംഗളൂരുവില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പുല്‍വാമയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവാവ് എങ്ങനെ ജമ്മു കശ്മീരില്‍ എത്തിയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Continue Reading

kerala

ഇന്ത്യന്‍ സൈന്യം ആക്രമിച്ചത് ഭീകരതക്കെതിരെയാണ്: ഒമര്‍ അബ്ദുള്ള

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കശ്മീർ സജ്ജമാണെന്നും ആളുകൾ മറ്റിടങ്ങളിലേക്ക് മാറേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു

Published

on

ശ്രീനഗർ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കശ്മീർ സജ്ജമാണെന്നും ആളുകൾ മറ്റിടങ്ങളിലേക്ക് മാറേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യമില്ല. ആശുപത്രികളില്‍ രക്തബാങ്കുകള്‍ സജ്ജമാണ്. ഗതാഗതത്തിനായി ദേശീയപാതകള്‍ തുറന്നിട്ടുണ്ട്. ജനങ്ങള്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. ഇവിടെ നിന്നും ഓടിപ്പോകേണ്ടതില്ല. ജമ്മുകശ്മീരിലെയും ശ്രീനഗറിലെയും സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. ശ്രീനഗറിലെ എയര്‍പോര്‍ട്ട് അടച്ചു’.

പാകിസ്താനിലെ ഒരു സാധാരണക്കാരൻ പോലും ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യ പരമാവധി ശ്രമിച്ചു. അവർ ഭീകര കേന്ദ്രങ്ങളാണ് ആക്രമിച്ചത്. എന്നാൽ ഇതിനു വിപരീതമായാണ് പാകിസ്താൻ പ്രവർത്തിച്ചത്. ജമ്മു കശ്മീരിലെ സിവിലിയൻ പ്രദേശങ്ങളിൽ പാകിസ്താൻ ഷെല്ലാക്രമണം നടത്തിയെന്നും ഒമർ അബ്ദുള്ള ആരോപിച്ചു. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

“പാകിസ്താൻ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നതിൽ അതിരുകടന്ന നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകൾ വരുന്നു. എല്ലാ ജില്ലാ കളക്ടർമാരുമായും ഞാൻ ഒരു വീഡിയോ കോൺഫറൻസ് നടത്തി. സ്ഥിതിഗതികൾ വിലയിരുത്തി,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം തകർത്തത് പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി. സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

Continue Reading

Trending