Connect with us

kerala

റെയിലിന് പുറമെ ആകാശത്തും തിരിച്ചടി; പിണറായി സര്‍ക്കാരിന്റെ റോഡ്ക്യാമറ അഴിമതിയും പിടികൂടുന്ന വിധി

റോഡ് ക്യാമറ പദ്ധതിയുമായി സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കാലത്ത് രംഗത്തുവന്നതുതന്നെ അഴിമതി മണത്തിരുന്നു. ഏതായാലും അനാവശ്യമായ ജനത്തെ പിഴിഞ്ഞ് വിദേശടൂറുകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കും ഉന്നതര്‍ക്കുമുള്ള ഒന്നാന്തരം മുന്നറിയിപ്പാണ് കോടതി നല്‍കിയിരിക്കുന്നത്.

Published

on

കെ.പി ജലീല്‍

റോഡ് ക്യാമറ അഴിമതി പ്രതിപക്ഷം വ്യാപകമായി തെളിവുകളുടെ സഹായത്തോടെ പൊതുജനസമക്ഷം അവതരിപ്പിച്ചപ്പോഴെല്ലാം അത് തങ്ങള്‍ക്കറിയില്ലെന്നും സുതാര്യമാണെന്നുമൊക്കെയായിരുന്നു സര്‍ക്കാരിന്റെ മറുപടികള്‍. വികസനപദ്ധതികളെ പ്രതിപക്ഷം തകര്‍ക്കുകയാണെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും മറുപടി. എന്നാല്‍ ഹൈക്കോടതി ഇതിലെ അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്ന തരത്തില്‍ ഇന്ന് പുറപ്പെടുവിച്ച വിധി കെ.റെയിലിന്റെ കാര്യത്തിലെന്ന പോലെ എ.ഐ ക്യാമറ വിഷയത്തിലും സര്‍ക്കാരിന്റെ കോഴക്കഥ പിടികൂടും.
236വ കോടി രൂപ ചെലവഴിച്ച് റോഡരികില്‍ 756 എ.ഐ ക്യാമറ വെക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ ട്രോണിനെ കരാര്‍ ഏല്‍പിച്ചെങ്കിലും അതിനുള്ള സാങ്കേതിക ജ്ഞാനമോ പ്രവൃത്തി പരിചയമോ സ്ഥാപനത്തിനില്ലായിരുന്നിട്ടും കെ.ഫോണ്‍ ചുമതലയുള്ള എസ്.ആര്‍.ഐ.ടിയെ ഉപകരാര്‍ ഏല്‍പിക്കുകയായിരുന്നു. ചൈനയുടെ വിലകുറഞ്ഞ കേബിളുകള്‍ കെ.ഫോണിനായി വാങ്ങി വന്‍ അഴിമതി നടത്തിയ ഈ കമ്പനിയെ വീണ്ടും കെ.റോഡ് ക്യാമറകള്‍ സ്ഥാപിക്കാന്‍ ഏല്‍പിക്കുക വഴി സര്‍ക്കാരിലെയും സി.പി.എമ്മിലെയും ഉന്നതരുടെ നോട്ടം കോടികളുടെ കള്ളപ്പണവും കമ്മീഷനും അടിച്ചുമാറ്റുകയായിരുന്നു. അഴിമതിയോട് സന്ധിയില്ലെന്ന് ആണയിട്ട് അധികാരത്തിലെത്തിയവരാണ് ഇത്തരത്തില്‍ ശതകോടികള്‍ രണ്ട് പദ്ധതികളിലായി അടിച്ചുമാറ്റിയത്. കെ.റെയില്‍ പദ്ധതിക്കായി മഞ്ഞക്കുറ്റി ഇട്ടതിലും വലിയ അഴിമതി ആരോപണം ഉയരുകയും കോടതി കുറ്റിയിടീല്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു.
കെല്‍ട്രോണിനെ കരാര്‍ ഏല്‍പിച്ചെന്നും അവരെന്തുചെയ്‌തെന്ന് തങ്ങള്‍ക്കറിയേണ്ടതില്ലെന്നുമുള്ള ന്യായമാണ് കോടതി വിധിയോടെ പൊളിഞ്ഞിരിക്കുന്നത്. ഇതുവഴി ഖജനാവിന് ലാഭമാണോ നഷ്ടമാണോ എന്ന് കണ്ടെത്താനും ഇനി പണം കൊടുത്തുപോകരുതെന്നുമാണ് ജസ്റ്റിസുമാര്‍ കല്‍പിച്ചിരിക്കുന്നത്.
അഴിമതി കള്‍ മറയ്ക്കാനായി എസ്.എഫ്.ഐക്കാരുടെ കള്ളക്കളികളിന്മേല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും വിഷയം തിരിച്ചുവിടുകയും ചെയ്ത സര്‍ക്കാരിനും സി.പി.എമ്മിനുമേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി. ഏതായാലും ഇതിലൂടെ സര്‍ക്കാരിനെ കയ്യോടെ പിടികൂടാനുള്ള അവസരമാണ് പ്രതിപക്ഷത്തിനും ജനത്തിനും വന്നുചേര്‍ന്നിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലക്കും മാത്രമല്ല, പ്രതിപക്ഷത്തിനാകെയും ജനത്തിനും ഈ പോരാട്ടത്തില്‍ അഭിമാനിക്കാം. തമിഴ്‌നാട്ടിലോ മറ്റ് പലസംസ്ഥാനങ്ങളിലോ ഇതുവരെയും നടപ്പാക്കാത്ത റോഡ് ക്യാമറ പദ്ധതിയുമായി സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കാലത്ത് രംഗത്തുവന്നതുതന്നെ അഴിമതി മണത്തിരുന്നു. ഏതായാലും അനാവശ്യമായ ജനത്തെ പിഴിഞ്ഞ് വിദേശടൂറുകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കും ഉന്നതര്‍ക്കുമുള്ള ഒന്നാന്തരം മുന്നറിയിപ്പാണ് കോടതി നല്‍കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡിഎപിഎല്‍ സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Published

on

ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ്: ബഷീര്‍ മമ്പുറം (മലപ്പുറം), ജനറല്‍ സെക്രട്ടറി: കുഞ്ഞബ്ദുള്ള കൊളവയല്‍ (കാസര്‍ക്കോട്), ഓര്‍ഗനൈസിംഗ് സെക്രട്ടറി: സി.കെ നാസര്‍ (കോഴിക്കോട്), ട്രഷറര്‍: യൂനുസ് വാഫി (വയനാട്), വൈസ് പ്രസിഡന്റുമാര്‍: സിദ്ദീഖ് പള്ളിപ്പുഴ (കാസര്‍ഗോഡ്), ഇസ്മായില്‍ കൂത്തുപറമ്പ് (കണ്ണൂര്‍), യൂസുഫ് മാസ്റ്റര്‍ (പാലക്കാട്), കരീം പന്നിത്തടം (തൃശ്ശൂര്‍), അലി മൂന്നിയൂര്‍ (മലപ്പുറം), സുധീര്‍ അസീസ് (എറണാകുളം), ഹംസ (വയനാട്) സെക്രട്ടറിമാര്‍: ബഷീര്‍ കൈനാടന്‍ (മലപ്പുറം), അബ്ദുല്‍ അസീസ് നമ്പ്രത്തുകര (കോഴിക്കോട്), നജ്മുദ്ധീന്‍ കെ.ഐ (കൊല്ലം), മുസ്തഫ പയ്യന്നൂര്‍ (കണ്ണൂര്‍), അസീസ് ചേളാരി (മലപ്പുറം), നൗഷാദ് എസ്.എന്‍ പുരം (തിരുവനന്തപുരം), അശ്റഫ് കന്നാംപറമ്പില്‍ (കോട്ടയം). കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിട്ടേണിംഗ് ഓഫീസര്‍ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, നിരീക്ഷകന്‍ വി.എം ഉമ്മര്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി .മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനം പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ,മുസ്ലിംലീഗ് സംസ്ഥാനപ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി.

Continue Reading

kerala

ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി

ദേശീയപാത 66 ല്‍ കൂരിയാട് ഭാഗത്ത് ഉണ്ടായ തകര്‍ച്ച സംബന്ധിച്ച് ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നല്‍കി.

Published

on

ന്യൂഡല്‍ഹി: ദേശീയപാത 66 ല്‍ കൂരിയാട് ഭാഗത്ത് ഉണ്ടായ തകര്‍ച്ച സംബന്ധിച്ച് ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നല്‍കി.

നിര്‍മ്മാണം നടക്കുന്ന ഈ ഭാഗത്ത് ഉണ്ടായ അപകടത്തില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിര്‍മ്മാണത്തിലെ ഗൗരവമായ പിഴവുകള്‍ കൊണ്ടാണ് റോഡ് തകര്‍ന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് എംപി മന്ത്രിയോട് പറഞ്ഞു. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല.

ദേശീയ പാത 66 ന്റെ നിര്‍മ്മാണത്തെ കുറിച്ച് ക്രമക്കേടും അപാകതയും ഉണ്ടായെന്ന പരാതിയെക്കുറിച്ചു അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പാതയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ പതിവായിരികയാണെന്നും ഇത് സംസ്ഥാനമാകെയുള്ള പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചുള്ള നിര്‍മ്മാണം ആവശ്യമാണെന്നും, മണ്‍സൂണ്‍ കാലത്ത് വിള്ളലുകളും തകരാറുകളും പതിവാകുന്നതായും എം.പി ചൂണ്ടിക്കാട്ടി.

ഇത്തരം പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നാലും ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ അവ അവഗണിക്കുകയാണ് പതിവ്.

നിര്‍മ്മാണത്തില്‍ പാകപ്പിഴ ഉണ്ടെങ്കില്‍ കൃത്യമായ പരിശോധന നടത്തി ഉത്തരവാദികളായ കരാര്‍ കമ്പനിക്കെതിരെ തിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് എംപി ആവശ്യപ്പെട്ടു.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കരാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംപിയെ അറിയിച്ചു.

Continue Reading

kerala

ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു

ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു.

Published

on

ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. ടാറിങ് പൂര്‍ത്തീകരിച്ച ഭാഗത്ത് അമ്പത് മീറ്റര്‍ നീളത്തിലാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഈ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. കഴിഞ്ഞ മാസവും ഈ പാലത്തില്‍ അപകടം നടന്നിരുന്നു. നിര്‍മാണത്തിനിടെ പാലം ഇടിഞ്ഞ് ക്രെയിന്‍ റോഡിലേക്ക് വീണിരുന്നു. അതേസമയം പാലത്തില്‍ വിള്ളല്‍ കണ്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് പിന്നാലെ വടക്കന്‍ കേളത്തില്‍ വ്യാപകമായി ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളലുണ്ടായി.

മലപ്പുറം കൂരിയാട് തിങ്കളാഴ്ച ഉച്ചയോടെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗവും സര്‍വിസ് റോഡും തകര്‍ന്നത്. അപകടത്തില്‍ രണ്ട് കാറുകള്‍ തകരുകയും നാല് പേര്‍ക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

ചൊവ്വാഴ്ച രാവിലെ കാസര്‍കോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്‍വിസ് റോഡ് കനത്ത മഴയില്‍ തകര്‍ന്നു. ചെമ്മട്ടംവയലിലാണ് സര്‍വിസ് റോഡ് ഒരുഭാഗം പാടെ തകര്‍ന്നത്.

Continue Reading

Trending