gulf
ഇന്തോ-അറബ് ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിസ്തുലം: സാദിഖലി തങ്ങള്‍
ഗള്‍ഫ് രാഷ്ട്രങ്ങളുടെ വികസനപ്രകൃയകളില്‍ പ്രധാന പങ്ക് വഹിച്ച പ്രവാസികളുടെ കഠിനാദ്ധ്വാനത്തെക്കുറിച്ചു പലപ്പോഴും ഗള്‍ഫ് ഭരണാധികാരികള്‍തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

റസാഖ് ഒരുമനയൂര്‍
അബുദാബി: ഇന്തോ-അറബ് ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിസുതലമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 2023-2024 വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര ബന്ധങ്ങളില്‍ പ്രവാസികളുടെ കഠിനാദ്ധ്വാനവും വിശ്വാസ്യതയും ഇന്ത്യയെക്കുറിച്ചുള്ള വിവിധ രാജ്യങ്ങളുടെ കാഴ്ചപ്പാടിന് കൂടുതല്‍ തിളക്കം ചാര്‍ത്തിയിട്ടുണ്ട്.
ഗള്‍ഫ് രാഷ്ട്രങ്ങളുടെ വികസനപ്രകൃയകളില്‍ പ്രധാന പങ്ക് വഹിച്ച പ്രവാസികളുടെ കഠിനാദ്ധ്വാനത്തെക്കുറിച്ചു പലപ്പോഴും ഗള്‍ഫ് ഭരണാധികാരികള്‍തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.തൊഴില്‍ – വാണിജ്യ മേഖലകളില്‍ പ്രവാസികളോട് ഭരണകൂടം വെച്ചുപുലര്‍ത്തുന്ന വിശ്വാസ്യതക്കും ആത്മാര്‍ത്ഥതക്കും ലഭിച്ച ഏറ്റവും വലിയ അംഗീകാരവും സാക്ഷ്യപത്രവുമാണ് ഇതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
പ്രവാസികള്‍ വിദേശരാജ്യങ്ങളിലേക്ക് യാത്ര തിരിച്ചത് രാജ്യങ്ങള്‍ കാണുന്നതിനോ ആസ്വാദനത്തിനോവേണ്ടിയല്ല, മറിച്ചു സ്വന്തം കുടുംബത്തെപോറ്റാനുള്ള വ്യഗ്രതയില്‍ സര്‍വ്വവും മറന്നു പ്രവാസത്തിന്റെ മുള്‍കിരീടം ചാര്‍ത്തിയവരാണ് പ്രവാസികള്‍. എന്നാല്‍ അതോടൊപ്പം രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്നതിലും രാജ്യാന്തര ബന്ധങ്ങളില്‍ സുപ്രധാന കണ്ണികളായിമാറുന്നതിലും പ്രവാസികള്‍ സുപ്രധാന പങ്കുവഹിച്ചു.
അറബ് ഭരണാധികാരികള്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രത്യേക വാത്സല്യവും സ്നേഹവും വെച്ചുപുലര്ത്തുന്നവരാണെന്നത് പതിറ്റാണ്ടുകളുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിയതാണ്. നൂറ്റാണ്ടുകളുടെ പൈതൃകവും പതിറ്റാണ്ടുകളുടെ പ്രവാസവും ഇഴ ചേര്‍ന്നപ്പോള്‍ രാജ്യാന്തര ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായിമാറി. ഒരുരാജ്യത്തിനും ഒറ്റയ്ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. ഐക്യരാഷ്ട്രസഭകള്‍ സ്നേഹത്തിന്റെ ഒത്തുകൂടല്‍ വേദിയാണ്. ലോകരാഷ്ട്രങ്ങളുടെ സഹകരണവും സാമ്പത്തിക-സാങ്കേതിക കൈമാറ്റങ്ങളും അനിവാര്യമായിമാറി. അതിനൂതന സാങ്കേതിക വിദ്യ മനുഷ്യ ചിന്താശേഷിക്കുമപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞു തങ്ങള്‍ വ്യക്തമാക്കി.
പ്രസിഡണ്ട് പി ബാവ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ യുഎഇ പ്രസിഡണ്ടിന്റെ മുന്‍മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷിമി, ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് യൂസുഫലി എംഎ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. സഫീര്‍ ദാരിമി ഖിറാഅത്ത് നടത്തി.
ഇന്ത്യന്‍ എംബസ്സി ഡപ്യൂട്ടി ചീഫ് മിഷ്യന് എ അമൃതനാഥ്, യുഎഇ കെഎംസിസി ജനറല്‍ സെ്ക്രട്ടറി അന്‍വര്‍ നഹ, വര്‍ക്കിംഗ് പ്രസിഡണ്ട് യു.അബ്ദുല്ല ഫാറൂഖി, സെക്രട്ടറി എംപിഎം റഷീദ്, അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, സുന്നിസെന്റര്‍ പ്രസിഡണ്ട് കബീര്‍ ഹുദവി പ്രസംഗിച്ചു.കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്, മോഹന്‍ ജാഷന്‍മാല്‍, സയ്യിദ് പൂകോയതങ്ങള്‍, സിംസാറുല്‍ഹഖ് ഹുദവി, മലയാളി സമാജം പ്രസിഡണ്ട് റഫീഖ്, അബ്ദുല്‍ റഊഫ് അഹ്സനി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് ബീരാന്‍കുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ട്രഷറര്‍ ഹിദായത്തുല്ല നന്ദി രേഖപ്പെടുത്തി.
gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
gulf
ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു
. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.
ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.
നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്
gulf
അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു
അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.
അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.
ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india2 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
kerala2 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി