Connect with us

india

രാഹുല്‍ഗാന്ധിയുടെ ജനപ്രിയത കുത്തനെ കൂടി: മോദിയുടെ കുറഞ്ഞു- സര്‍വേ ഫലം

നേരത്തെ 44 ഉണ്ടായിരുന്നതാണ് മോദിക്ക് ഒരുശതമാനം കുറഞ്ഞത്.

Published

on

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ജനപ്രിയത കുത്തനെ വര്‍ധിച്ചതായി അഭിപ്രായസര്‍വേ ഫലം. 2019ല്‍ 24 ഉണ്ടായിരുന്നത് ഇപ്പോള്‍ 27 ആയി ഉയര്‍ന്നെന്ന് എന്‍ഡിടിവി നടത്തിയ സര്‍വേയില്‍ വ്യക്തമായി. ഭാരത് ജോഡോ യാത്രയും ജനങ്ങളുമായി ഇടപഴകിയതുമാണ് രാഹുലിനെ ജനപ്രിയനാക്കിയത്. അതേസമയം മോദിക്ക് തന്നെയാണ് ഇപ്പോഴും രാജ്യത്ത് ജനപ്രിയത കൂടുതലെന്ന് സര്‍വേ പറയുന്നു. കര്‍ണാടക നിയമസഭാഫലം ബി.ജെ.പിക്ക് ക്ഷീണമുണ്ടാക്കിയെങ്കിലും ബി.ജെ.പിക്ക് തന്നെ തിരിച്ചുവരാന്‍ കഴിയുമെന്ന് സര്‍വേ പറയുന്നു. 43 ശതമാനം പേര്‍ മോദിയാണ് അടുത്ത തവണ വീണ്ടും പ്രധാനമന്ത്രിയാകുകയെന്ന് പറഞ്ഞതായും അദാനിയുടെ ചാനലായ എന്‍ഡിടിവി പറയുന്നു. നേരത്തെ 44 ഉണ്ടായിരുന്നതാണ് മോദിക്ക് ഒരുശതമാനം കുറഞ്ഞത്.
മമത ബാനര്‍ജിക്കും അരവിന്ദ് കെജ്രിവാളിനുമാണ് തൊട്ടടുത്ത് പ്രധാനമന്ത്രിപദത്തിന് ജനങ്ങളുടെ പിന്തുണയെന്നും ഫലം വ്യക്തമാക്കുന്നു.
ആരെയും ഇഷ്ടപ്പെടാത്തവരുടെ എണ്ണം 25 ശതമാനമാണ്. കോണ്‍ഗ്രസിന്റെ വോട്ട് അനുപാതം 19ല്‍നിന്ന് 29 ആയി ഉയര്‍ന്നപ്പോള്‍ ബി.ജെ.പിയുടേത് 2 ശതമാനം മാത്രമാണ് വര്‍ധിച്ചത്- 39 ശതമാനം.
അടുത്ത പ്രധാനമന്ത്രിയായി മോദിയെ നേരിടാന്‍ ശേഷിയുള്ളത് രാഹുല്‍ഗാന്ധിക്കാണെന്ന് 34 ശതമാനം പേര്‍ പറയുന്നു. കെജ്രിവാളാണ് മൂന്നാംസ്ഥാനത്ത്. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ 27 ശതമാനം പേര്‍ അതൃപ്തി രേഖപ്പെടുത്തി. 38 ശതമാനം പേര്‍ക്ക് മാത്രമേ ചെറിയ തൃപ്തിയുള്ളൂ.
ലോക്‌നീതി -സിഡിഎസ് കൂട്ടായ്മയാണ് 7202 പേരിലായി സര്‍വേ നടത്തിയത്. രാജ്യത്തെ 71 ലോക്‌സഭാമണ്ഡലങ്ങളിലാണ് സര്‍വേയെന്ന് ചാനല്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അമൃത്സറില്‍ പാകിസ്താന് വേണ്ടി ചാര പ്രവര്‍ത്തി; 2 പേരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്

പാലക് ഷെര്‍ മസിഹ്, സൂരജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Published

on

ചാരവൃത്തിക്കെതിരായ സുപ്രധാനമായ ഓപ്പറേഷനില്‍, അമൃത്സറിലെ ആര്‍മി കന്റോണ്‍മെന്റ് ഏരിയകളുടെയും എയര്‍ ബേസുകളുടെയും തന്ത്രപ്രധാനമായ വിവരങ്ങളും ഫോട്ടോകളും ചോര്‍ത്തുന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് പേരെ അമൃത്സര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലക് ഷെര്‍ മസിഹ്, സൂരജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നിലവില്‍ അമൃത്സര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഹാപ്പി എന്ന പിട്ടു എന്ന ഹര്‍പ്രീത് സിംഗ് വഴി സ്ഥാപിച്ച പാകിസ്ഥാന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകരുമായി ഇവരുടെ ബന്ധം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പഞ്ചാബ് പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ഗൗരവ് യാദവ് ഈ വിവരം നല്‍കി.

ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്, അന്വേഷണം തുടരുകയാണ്. അന്വേഷണം കൂടുതല്‍ ശക്തമാകുമ്പോള്‍ കൂടുതല്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കുന്നു- യാദവ് പറഞ്ഞു.

പഞ്ചാബ് പോലീസ് ഇന്ത്യന്‍ സൈന്യത്തോടൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കടമയില്‍ അചഞ്ചലമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”നമ്മുടെ സായുധ സേനയുടെ സുരക്ഷയെ തകര്‍ക്കാനുള്ള ഏതൊരു ശ്രമവും ഉറച്ചതും ഉടനടി നടപടിയുമായി നേരിടും,” അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

അതേസമയം, പഹല്‍ഗാം ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീനഗറിലും പരിസരത്തുമുള്ള ഹോട്ടലുകളില്‍ താമസിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ സാധ്യതയുള്ളതായി സുരക്ഷാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും മുന്‍കൂര്‍ ഇന്റലിജന്‍സ് ലഭിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഈ അവകാശവാദം നിരസിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പുതിയ പ്രതികരണമെന്ന നിലയില്‍, പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ വസ്തുക്കളുടെയും ഇറക്കുമതിയും ഗതാഗതവും ഇന്ത്യ ശനിയാഴ്ച നിരോധിച്ചു. നേരിട്ടുള്ള വ്യാപാരം അവസാനിപ്പിച്ച അട്ടാരി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഏപ്രില്‍ 24ന് അടച്ചതിനെ തുടര്‍ന്നാണിത്. പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ മെയില്‍, പാഴ്‌സല്‍ സേവനങ്ങളും ഇന്ത്യയും വിമാനത്തിലൂടെയും കരയിലൂടെയും നിര്‍ത്തിവച്ചു.

Continue Reading

india

ഇന്ത്യ ആക്രമണം നടത്തിയാല്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കും; പാകിസ്ഥാന്‍ പ്രതിനിധിയുടെ മുന്നറിയിപ്പ്

നേരത്തെ പാകിസ്താന്‍ മന്ത്രിയായ ഹനീഫ് അബ്ബാസിയും ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

Published

on

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അപകടകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന്, റഷ്യയിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി, ഇന്ത്യ ഒരു ആക്രമണം നടത്തിയാല്‍ തന്റെ രാജ്യം അതിന്റെ ”പൂര്‍ണ്ണ ശക്തി” ഉപയോഗിച്ച് പ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘ഇന്ത്യയുടെ ഉന്മാദ മാധ്യമങ്ങളും നിരുത്തരവാദപരമായ പ്രസ്താവനകളും ഞങ്ങളെ നിര്‍ബന്ധിതരാക്കി. പാകിസ്ഥാനിലെ ചില പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ തീരുമാനിച്ച മറ്റ് ചില രേഖകളും ചോര്‍ന്നിട്ടുണ്ട്. അതിനാല്‍, ഇത് സംഭവിക്കുമെന്നും അത് ആസന്നമായിരിക്കുമെന്നും ഞങ്ങള്‍ക്ക് തോന്നുന്നു.’റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ടിയോട് സംസാരിക്കവേ, ജമാലി പറഞ്ഞു.

‘ഇന്ത്യയുടെയും പാകിസ്ഥാന്റെയും കാര്യം വരുമ്പോള്‍, ഈ സംഖ്യാബലത്തിന്റെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പരമ്പരാഗതവും ആണവപരവുമായ ശക്തിയുടെ മുഴുവന്‍ സ്‌പെക്ട്രവും ഞങ്ങള്‍ ഉപയോഗിക്കും.’ ജമാലി പറഞ്ഞു.

നേരത്തെ പാകിസ്താന്‍ മന്ത്രിയായ ഹനീഫ് അബ്ബാസിയും ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അതിര്‍ത്തികളില്‍ 130 മിസൈലുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Continue Reading

india

തമിഴ്‌നാട്ടില്‍ വാനും ബസും കൂട്ടിയിച്ച് അപകടം; നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം

വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Published

on

തമിഴ്‌നാട് തിരുവാരൂരില്‍ വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബാലരാമപുരം നെല്ലിമൂട് സ്വദേശികളായ സജിനാഥ്, രാജേഷ് , രാഹുല്‍, സജിത്ത് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മലയാളികള്‍ സഞ്ചരിച്ച വാഹനം ഓമിനി വാന്‍ ആണെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവാരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഏഴുപേരാണ് വാനിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാലുപേര്‍ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Continue Reading

Trending