Connect with us

kerala

ആദ്യ ഹജ്ജ് വിമാനം നാളെ; ജൂണ്‍ 22 വരെ വിദേശ തീര്‍ഥാടകരുടെ വരവ്

Published

on

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുമായി ആദ്യ വിമാനം ഈ മാസം 21ന് സൗദിയിലെത്തും. ജൂണ്‍ 22 വരെ വിദേശ തീര്‍ഥാടകരുടെ വരവ് തുടരും. ജൂലൈ ഒന്നിന് ആരംഭിക്കുന്ന മടക്കയാത്ര ആഗസ്റ്റ് രണ്ടുവരെ നീളും. വിമാനം വഴി തീര്‍ഥാടകരെ സൗദിയിലെത്തിക്കുന്നതിനും തിരിച്ചയക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനികള്‍ക്ക് നല്‍കി.

വിദേശങ്ങളില്‍നിന്ന് തീര്‍ഥാടകരുമായി എത്തുന്ന വിമാനങ്ങള്‍ ഹാജിമാരെ ഇറക്കിയതിനുശേഷം രണ്ടു മണിക്കൂറില്‍ കൂടുതല്‍ വിമാനത്താവളത്തില്‍ തങ്ങാന്‍ അനുവദിക്കില്ല. തീര്‍ഥാടകരെ തിരിച്ചു കൊണ്ടുപോകുമ്പോള്‍ മൂന്നു മണിക്കൂര്‍ വരെ വിമാനങ്ങള്‍ക്ക് വിമാനത്താവളത്തില്‍ തങ്ങാം. എന്നാല്‍, നാനൂറോ അതിലധികമോ യാത്രക്കാരെ വഹിക്കുന്ന വിമാനമാണെങ്കില്‍ ഇത് നാലു മണിക്കൂര്‍ വരെ അനുവദിക്കും.

കാലാവസ്ഥയും പ്രകൃതിദുരന്തങ്ങളും പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച് ഇതില്‍ മാറ്റംവന്നേക്കാം. തീര്‍ഥാടകരുടെ മടങ്ങിപ്പോക്ക് ഉറപ്പുവരുത്താന്‍ ദേശീയ, വിദേശ വിമാന കമ്പനികളോട് ബാങ്ക് ഗാരന്റി ആവശ്യപ്പെടാന്‍ അതോറിറ്റിക്ക് അവകാശമുണ്ടായിരിക്കും. തീര്‍ഥാടകരുടെ യാത്ര സംബന്ധിച്ച ഷെഡ്യൂളിന് വിമാനക്കമ്പനികള്‍ നേരത്തേതന്നെ അതോറിറ്റിയില്‍നിന്ന് അംഗീകാരം വാങ്ങിയിരിക്കണം.

തീര്‍ഥാടകരെ എത്തിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്ന വിമാനങ്ങളിലും ഷെഡ്യൂളുകളിലുമല്ലാതെ മറ്റു സര്‍വിസുകളില്‍ തീര്‍ഥാടകരെ എത്തിക്കാനോ തിരിച്ചയക്കാനോ പാടില്ല. തീര്‍ഥാടകരെ സാധാരണ യാത്രക്കാരില്‍നിന്ന് വേര്‍പെടുത്തണമെന്നും അവരുടെ ലഗേജ് ഉത്ഭവസ്ഥാനത്തുനിന്നുതന്നെ വ്യക്തമായ നിറങ്ങള്‍കൊണ്ട് അടയാളപ്പെടുത്തിയിരിക്കണമെന്നും അതോറിറ്റി.

ഹജ്ജ് വിമാനങ്ങളെ സ്വീകരിക്കാന്‍ നിയുക്ത വിമാനത്താവളങ്ങളില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങളെക്കുറിച്ച് പരിചിതനായ ഒരു മാനേജറെ കമ്പനികള്‍ വിമാനത്താവളത്തില്‍ നിയമിക്കണം. തീര്‍ഥാടകര്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമുള്ള കുത്തിവെപ്പ് നടപടികള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. തീര്‍ഥാടകര്‍ സൗദിയിലെത്തിയതിനുശേഷം മൂന്നു മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികളോട് അഭ്യര്‍ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം; മുസ്‌ലിം യൂത്ത് ലീഗ് മെഡിക്കല്‍ കോളേജ് മാര്‍ച്ച് ശനിയാഴ്ച്ച

‘കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം, സമഗ്ര അന്വേഷണം നടത്തുക, നിര്‍മ്മാണത്തിലെ അഴിമതി കണ്ടെത്തുക’

Published

on

കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രണ്ടുദിവസം തുടര്‍ച്ചയായി തീപിടിച്ചത് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം, കെട്ടിട നിര്‍മ്മാണങ്ങളിലെ അഴിമതി കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റയുടെ നേതൃത്വത്തില്‍ ശനിയാഴ്ച (മെയ് 20ന്) മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് സംഘടപ്പിക്കും.

ലക്ഷക്കണക്കിന് ആളുകള്‍ അവലംബിക്കുന്ന മലബാറിലെ പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കുവാന്‍ സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ഒറ്റുകൊടുക്കാനുള്ള അധികാരികളുടെ ശ്രമം കാലങ്ങളായി തുടരുന്നതിനെ യൂത്ത് ലീഗ് പ്രതിരോധിക്കും.

പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമത പാലിക്കാതെ കരാര്‍ ഏറ്റെടുത്തവര്‍ പണിപൂര്‍ത്തീകരിക്കുകയും വരാനിരിക്കുന്ന പുതിയ കെട്ടിട നിര്‍മ്മാണ കരാര്‍ ലഭ്യമാകാന്‍ വേണ്ടിയുള്ള ശ്രമം തുടരുകയും ചെയ്യുന്നത് ഗൗരവത്തോടെ കാണണം. ഇതിന് ഒത്താശ ചെയ്യുന്നവരില്‍ അധികാരികള്‍ ഉണ്ടെങ്കില്‍ അവരെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം.

കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി സമഗ്രമായി അന്വേഷിച്ച് കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി തുടരുന്ന അലംഭാവത്തിന് ഉത്തരവാദികളെ കണ്ടെത്തുക, മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള ശ്രമത്തെ ചെറുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള മാര്‍ച്ച് രാവിലെ പത്തിന് സിഎച്ച് സെന്റര്‍ സമീപത്ത് നിന്ന് ആരംഭിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പികെ ഫിറോസ് സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ല നേതാക്കള്‍ പങ്കെടുക്കും

മാര്‍ച്ചില്‍ പങ്കെടുക്കുന്ന പ്രവര്ത്തകര്‍ കൃത്യം 9:30 ന് സിഎച്ച് സെന്റര്‍ പരിസരത്ത് എത്തിച്ചേരണമെന്ന് ജില്ല പ്രസിഡന്റ് മിസ് ഹബ് കീഴറിയൂര്‍ ജനറല്‍ സിക്രട്ടറി ടി മൊയ്തീന്‍ കോയ എന്നിവര്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

എല്ലാവരും തെരഞ്ഞെടുപ്പ് വിദഗ്ദ്ധര്‍: കുഞ്ഞാലിക്കുട്ടി

പുതിയ കെ.പി.സി.സി നേതൃത്വത്തില്‍ മുസ്‌ലിം ലീഗിന് പൂര്‍ണ്ണ തൃപ്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

Published

on

മലപ്പുറം: പുതിയ കെ.പി.സി.സി നേതൃത്വത്തില്‍ മുസ്‌ലിം ലീഗിന് പൂര്‍ണ്ണ തൃപ്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. തീരുമാനം കോണ്‍ഗ്രസിന്റെ സംഘടന സ്വാതന്ത്ര്യമാണ്. എല്ലാവരും അതത് മേഖലയില്‍ യു.ഡി.എഫിനെ വിജയത്തിലേക്ക് നയിച്ചവരാണ്. പ്രതികൂല സാഹചര്യത്തില്‍ പാര്‍ട്ടിക്കും യു.ഡി.എഫിനും കുരുത്തു പകര്‍ന്നു. മാത്രവുമല്ല പുതുതായി വന്നവര്‍ എല്ലാവരും തെരഞ്ഞെടുപ്പ് വിദഗ്ദ്ധരാണ് എന്ന പ്രത്യേകത കൂടിയുണ്ട്. വരും തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇതു വഴി സാധിക്കും. എല്ലാവരും മുസ്‌ലിംലീഗുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണ്. മറ്റു കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കാലഘട്ടത്തിന് അനുസരിച്ചുള്ള തീരുമാനം മുസസ്‌ലിം ലീഗിലും ഉണ്ടാകും. ചരിത്രത്തില്‍ ഏറ്റവും നല്ല കാലത്തിലൂടെയാണ് പാര്‍ട്ടി കടന്നു പോകുന്നത്. സി.പി.എമ്മിനെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന് പുറത്തും ലീഗിന് വളര്‍ച്ചയാണ്. ഡല്‍ഹിയില്‍ ഓഫീസ് ആയി. അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ ഗുണമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

വേടന്റെ പരിപാടിക്ക് ലൈറ്റ് സെറ്റ് ചെയ്യാനെത്തിയ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു

റാപ്പര്‍ വേടന്റെ പരിപാടിക്കായി എല്‍ഇഡി ഡിസ്‌പ്ലേ സെറ്റ് ചെയ്യുന്ന ടെക്‌നീഷ്യനാണ് ഷോക്കേറ്റ് മരിച്ചത്.

Published

on

തിരുവനന്തപുരം കിളിമാനൂരില്‍ ഷോക്കേറ്റ് ടെക്‌നീഷ്യന്‍ മരിച്ചു. റാപ്പര്‍ വേടന്റെ പരിപാടിക്കായി എല്‍ഇഡി ഡിസ്‌പ്ലേ സെറ്റ് ചെയ്യുന്ന ടെക്‌നീഷ്യനാണ് ഷോക്കേറ്റ് മരിച്ചത്.

ആറ്റിങ്ങല്‍ കോരാണി സ്വദേശി ലിജു ഗോപിനാഥാണ് (42) മരിച്ചത്. മൃതദേഹം കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending