Connect with us

crime

കാട്ടാക്കട തെരഞ്ഞെടുപ്പ് ആള്‍മാറാട്ടം; സര്‍വകലാശാല പൊലീസില്‍ പരാതി നല്‍കും

Published

on

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങി കേരള സര്‍വകലാശാല. ക്രിമിനല്‍ കേസ് എടുക്കാനാണ് പരാതി നല്‍കുക. ഡോ. ജി.ജെ ഷൈജുവിനെ പ്രസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെടും. പദവിയില്‍ നിന്ന് നീക്കിയില്ലെങ്കില്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കും. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും അധ്യാപകനെ മാറ്റി നിര്‍ത്തും.

ഇലക്ഷന്‍ മാറ്റിവെച്ചതിലുണ്ടായ നഷ്ടം ഈടാക്കാനും നടപടിയുണ്ടാകും. കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച അനഘയുടെ പേര് മാറ്റി എസ്.എഫ്.ഐ നേതാവായ വിശാഖിന്റെ പേര് ഉള്‍പ്പെടുത്തിയത് കേരളസര്‍വകലാശാലയ്ക്കും നാണക്കേട് ഉണ്ടാക്കിയിരുന്നു. ഈ വിഷയത്തില്‍ കെ.എസ്.യു ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ കേസ് എടുത്തിട്ടില്ല.

പ്രിന്‍സിപ്പലിന് ഗുരുതരമായ തെറ്റ് ഇക്കാര്യത്തില്‍ സംഭവിച്ചുവെന്നാണ് സര്‍വകലാശാല വിലയിരുത്തല്‍. എസ്.എഫ്.ഐ നേതാവ് വിശാഖും പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവും പ്രഥമദൃഷ്യട്യാ കുറ്റക്കാരനാണെന്നാണ് സര്‍വകലാശാല കണക്ക് കൂട്ടുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസില്‍ പരാതി നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.

crime

കര്‍ണാടകയില്‍ ഇസ്രാഈലി വനിതയടക്കം രണ്ട് പേര്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവം: ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് തീവ്ര ഹിന്ദുത്വ വാദികള്‍

ഹിന്ദുത്വവാദികള്‍ ഇസ്രാഈലി യുവതി ബലാത്സംഗത്തിനിരയായത് പ്രത്യേകം എടുത്തുകാണിക്കുകയും കുറ്റകൃത്യത്തെ ഇസ്രാഈല്‍- ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധിപ്പിക്കുകയും ചെയ്തു.

Published

on

കര്‍ണാടകയില്‍ ഇസ്രാഈലി വനിതയും ഹോംസ്‌റ്റേ ഉടമയും കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ഹിന്ദുത്വ വാദികള്‍. കര്‍ണാടകയിലെ ഗംഗാവതിയിലെ സനാപൂര്‍ തടാകത്തിന് സമീപമാണ് 27 കാരിയായ ഇസ്രാഈല്‍ ടൂറിസ്റ്റും ഹോംസ്‌റ്റേ ഉടമയും ഉള്‍പ്പെടെ രണ്ട് സ്ത്രീകളെ ചിലര്‍ ക്രൂരമായി ആക്രമിച്ച് കൂട്ടബലാത്സംഗം ചെയ്തത്.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുത്വ വാദികള്‍ അപകടകരമായ വിദ്വേഷ പ്രചാരണം ആരംഭിച്ചു.

തീവ്ര ഹിന്ദുത്വവാദികള്‍ ഇസ്രാഈലി യുവതി ബലാത്സംഗത്തിനിരയായത് പ്രത്യേകം എടുത്തുകാണിക്കുകയും കുറ്റകൃത്യത്തെ ഇസ്രാഈല്‍- ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഫലസ്തീനിലെ മുസ്‌ലിംകള്‍ക്ക് വേണ്ടി ഇസ്രഈലിനോടുള്ള പ്രതികാരമായാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഈ കുറ്റകൃത്യം ചെയ്തതെന്ന് അവര്‍ ആരോപിച്ചു.

തങ്ങളുടെ തെറ്റായ അവകാശവാദങ്ങള്‍ സാധൂകരിക്കുന്നതിനായി ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് ഇസ്രാഈലികളോട് വെറുപ്പാണെന്നവര്‍ ആരോപിക്കുകയും ചെയ്തു. മുസ്‌ലിംകളാണ് ഇസ്രാഈല്‍ പൗരന്മാരെ ആക്രമിക്കാന്‍ ആഗ്രഹിക്കുന്നവരെന്നും അവര്‍ വാദിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ടാഗ് ചെയ്ത് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നിരവധി അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഇതേ അടിക്കുറിപ്പുകളോടെ പോസ്റ്റുകള്‍ അപ്‌ലോഡ് ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ കുപ്രസിദ്ധനായ, എക്‌സ്ഹാന്‍ഡ്‌ലറായ മിസ്റ്റര്‍ സിന്‍ഹയാണ് ഇത്തരം പ്രചാരണങ്ങളില്‍ സുപ്രധാനി.

‘കര്‍ണാടകയില്‍ ഒരു ഇസ്രാഈലി വിനോദസഞ്ചാരിയും ഒഡീഷയില്‍ നിന്നുള്ള ഒരു സ്ത്രീയും ബലാത്സംഗത്തിന് ഇരയായി, മറ്റ് മൂന്ന് പുരുഷ കൂട്ടാളികളും ക്രൂരമായി ആക്രമിക്കപ്പെട്ടു. അവരില്‍ ഒരാളെ ഒരു കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഒരു ഇസ്രാഈലി പൗര ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍, ഫലസ്തീന്‍ അനുകൂല ഘടകങ്ങളുടെ പങ്കാളിത്തം നിഷേധിക്കാനാവില്ല. @ഹോം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ ഈ കേസ് സി.ബി.ഐക്ക് നല്‍കണം. അങ്ങനെ കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാറിനെ ഈ വിഷയം മൂടിവയ്ക്കാന്‍ അനുവദിക്കരുത്. ഒരു ഇസ്രാഈലി പൗര ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍, ഫലസ്തീന്‍ അനുകൂല ഘടകങ്ങളുടെ പങ്കാളിത്തം നിഷേധിക്കാനാവില്ല’ എന്നായിരുന്നു കുറിപ്പ്.

സിന്‍ഹയുടെ വ്യാജ അവകാശവാദങ്ങള്‍ ന്യൂനപക്ഷ സമുദായത്തിനെതിരെ വിമര്‍ശനമുയര്‍ത്താന്‍ നിരവധി ആളുകളെ പ്രേരിപ്പിച്ചു. ചിലര്‍ നിരാശ പ്രകടിപ്പിക്കുകയും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ രാജ്യവ്യാപകമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യയും ഇസ്രാഈലും തമ്മിലുള്ള നല്ല ബന്ധം തകര്‍ക്കാന്‍ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ചിലര്‍ ആരോപിച്ചു. അതേസമയം കൊപ്പല്‍ ജില്ലയിലെ വിനോദസഞ്ചാരിയെയും ഹോംസ്‌റ്റേ ഉടമയെയും കൂട്ട ബലാത്സംഗം ചെയ്യുകയും കൂടെയുണ്ടായിരുന്ന യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തതായി കര്‍ണാടക മന്ത്രി ശിവരാജ് തങ്കഡഗി ഞായറാഴ്ച പറഞ്ഞു. കുറ്റകൃത്യത്തില്‍ മൂന്ന് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

crime

യു.പിയില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി സ്വകാര്യ സര്‍വകലാശാല; ചാന്‍സിലറടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

2022ല്‍ രാജസ്ഥാനിലെ ഫിസിക്കല്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യാജ ബിരുദം നല്‍കിയതിന് പിന്നാലെയാണ് നടപടി

Published

on

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ആസ്ഥാനമായ പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ ചാന്‍സലര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍, രജിസ്ട്രാര്‍, ഉള്‍പ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

2022ല്‍ രാജസ്ഥാനിലെ ഫിസിക്കല്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യാജ ബിരുദം നല്‍കിയതിന് പിന്നാലെയാണ് നടപടി. ഓം പ്രകാശ് ജോഗീന്ദര്‍ സിങ് സര്‍വകലാശാലയിലാണ് സംഭവം. രാജസ്ഥാനിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പിന്നാലെ സമാനമായി തന്നെ യു.പിയിലെ ജഗദീഷ് സിങ് സര്‍വകലാശാലയിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം വ്യാജ ബി.പി.എഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും കണ്ടെത്തിയെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പൊലീസ് വി.കെ സിങ് പറഞ്ഞു.

പരീക്ഷയിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലുകളും പശ്ചാത്തലങ്ങളും പരിശോധിക്കുന്നതിനിടെയാണ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിഷയം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരും ആള്‍മാറാട്ടം നടത്തിയതായും ഇത്തരത്തിലാണ് യോഗ്യത നേടിയതെന്നും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കണക്കുകള്‍ പ്രകാരം 2022ലെ പി.ടി.ഇ പരീക്ഷ എഴുതിയ 254 പേരില് 108 പേര്‍ക്ക് വ്യാജ ബിരുദമുള്ളതായും എന്നാല്‍ സര്‍വകലാശാലയുടെ കണക്ക് പ്രകാരം 100 പേര്‍ക്ക് മാത്രമേ ബിരുദം നല്‍കിയിട്ടുള്ളൂവെന്നുമാണ് കണക്ക്. വെരിഫിക്കേഷന്‍ പ്രക്രിയയില്‍ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ജെ.എസ്. സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ടെന്നും അപേക്ഷാ പ്രക്രിയയില്‍ അവര്‍ മറ്റൊരു സര്‍വകലാശാലയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

എസ്.ഒ.ജി സമന്‍സ് അയച്ചതിനെത്തുടര്‍ന്ന് ചാന്‍സലര്‍ സുകേഷ് വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചതായും ദല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വ്യാജ ഡിഗ്രി റാക്കറ്റുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ എസ്.ഒ.ജി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഈ വര്‍ഷം ജനുവരിയില്‍ സര്‍വകലാശാലയ്ക്ക് പി.എച്ച്.ഡി ബിരുദങ്ങള്‍ നല്‍കുന്നതില്‍ നിന്ന് യു.ജി.സി വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Continue Reading

crime

താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം: യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കുട്ടികളെ തട്ടികൊണ്ട് പോകല്‍,മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

Published

on

താനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാണാതായ സംഭവത്തില്‍ ഒപ്പം യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍. എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ തട്ടികൊണ്ട് പോകല്‍,മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയത് യാദൃശ്ചികമെന്നും പൊലീസ് കണ്ടത്തിയിട്ടുണ്ട്.

അതേസമയം, കുട്ടികളുമായി പൊലീസ് സംഘം തിരൂരിലെത്തി. ഗരിബ് എക്‌സ്പ്രസില്‍ 12 മണിക്കാണ് പെണ്‍കുട്ടികളും സംഘവും തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

കഴിഞ്ഞ ബുധനനാഴ്ചയാണ് താനൂര്‍ ദേവദാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ കുട്ടികളെ കാണാതായത്. സ്‌കൂളില്‍ പരീക്ഷയെഴുതാനായി പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങിയത്. സ്‌കൂളില്‍ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്.

മൂന്നാം തീയതി ഇരുവരും സ്‌കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മുംബൈ ലോണാവാലയില്‍ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്നാണ് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികളാരംഭിച്ചത്.

Continue Reading

Trending