Connect with us

News

ഗ്ലോബല്‍ കെ.എം.സി.സി ജൂലൈയില്‍ നിലവില്‍ വരും: പി.എം.എ സലാം

Published

on

ദോഹ: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി പ്രസ്ഥാനവും ജീവകാരുണ്യ സംഘടനയുമായ കെ.എം.സി.സിയുടെ ഗ്ലോബല്‍ സമിതി ജൂലൈയില്‍ നിലവില്‍ വരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ സലാം. ദോഹയില്‍ ഖത്തര്‍ കെ.എം.സി.സി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ആദര്‍ശം മുന്നോട്ടുവെക്കുന്ന സംഘടനയാണ്. 70 രാജ്യങ്ങളില്‍ കെ.എം.സി.സി സാന്നിധ്യമുണ്ട്. എല്ലാ രാജ്യങ്ങളിലേയും കെ.എം.സി.സി (കേരളാ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍) കൂട്ടായ്മകളെ ഏകീകൃത ഭരണ ഘടനയ്ക്കും സംവിധാനത്തിനും കീഴില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.

ഈ വര്‍ഷം ജൂലൈ മാസം കോഴിക്കോട് വെച്ച് ലോക രാജ്യങ്ങളിലെ എല്ലാ കെ.എം.സി.സി ഘടകങ്ങളേയും പങ്കെടുപ്പിച്ച് ശില്‍പ്പശാല സംഘടിപ്പിക്കും. കോവിഡ് കാലത്തും പല പ്രതിസന്ധി ഘട്ടങ്ങളിലും വിദേശ രാജ്യങ്ങളിലെ സര്‍ക്കാര്‍ വരെ കെ.എം.സി.സിയുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ പോലുള്ള രാഷ്ട്രങ്ങളിലെ കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ നാം തിരിച്ചറിഞ്ഞതാണ്. സഊദിയില്‍ ഹജ്ജ് സീസണ്‍ വരാനിരിക്കുന്നു. സഊദിയിലെ കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍മാര്‍ അവിടെയുള്ള ഭരണകൂടത്തിന്റെ സേവകരായാണ് പ്രവര്‍ത്തിക്കുന്നത്. തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പ മേഖലകളില്‍ ആശ്വാസവുമായി എത്തിയ സംഘടനാണ് കെ.എം.സി.സി എന്നും അദ്ദേഹം വിശദീകരിച്ചു. ദോഹ സൈത്തൂന്‍ റസ്റ്റോറന്റില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുസ്സമദ്, ജനറല്‍സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പി.എസ്.എം ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച സംഭവം; റിജാസിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തു

നിലവില്‍ മഹാരാഷ്ട്ര പൊലീസിന്റെ കസ്റ്റഡിയിലാണ് റിജാസ് എം. ഷീബ ഉള്ളത്.

Published

on

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും തെളിവുകള്‍ പിടിച്ചെടുത്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് ആണ് പിടികൂടിയത്. നിലവില്‍ മഹാരാഷ്ട്ര പൊലീസിന്റെ കസ്റ്റഡിയിലാണ് റിജാസ് എം. ഷീബ ഉള്ളത്.

ഐബി ഉദ്യോഗസ്ഥരും മഹാരാഷ്ട്ര എടിഎസും ചേര്‍ന്നാണ് റിജാസിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. റിജാസിനെതിരെ കേരളത്തിലുള്ള കേസുകളുടെ വിശദാംശങ്ങളും എടിഎസ് ശേഖരിച്ചു.

മെയ് എട്ടിനാണ് നാഗ്പൂരിലെ ഹോട്ടലില്‍ നിന്ന് ഡെമോക്രാറ്റിന് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഡിഎസ്എ) പ്രവര്‍ത്തകനായ റിജാസിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്ത് ബിഹാര്‍ സ്വദേശി ഇഷയെ പിന്നീട് വിട്ടയച്ചു.

Continue Reading

kerala

കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു

കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിന്റെ തലയാണ് രണ്ടംഗ സംഘം അടിച്ചു പൊട്ടിച്ചത്.

Published

on

കൊല്ലം കിളികൊല്ലൂരില്‍ പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിന്റെ തലയാണ് രണ്ടംഗ സംഘം അടിച്ചു പൊട്ടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടപ്പോള്‍ എല്ലാം തീര്‍ന്നുവെന്നും പറഞ്ഞതോടെയായിരുന്നു അക്രമം.

ബൈക്കിലെത്തിയ യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷം അക്രമിക്കുകയായിരുന്നു. ഇടിക്കട്ട ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് മര്‍ദനമേറ്റ കടയുടമ പറയുന്നു. അക്രമികളില്‍ ഒരാളെ അറിയാമെന്നും സ്ഥിരം പ്രശ്നക്കാരാണെന്നും അമല്‍ കുമാര്‍ പറയുന്നു. അക്രമത്തിനിടയില്‍ പോലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

നുസൂഖ് പോര്‍ട്ടല്‍ പൂട്ടി; 42,000 തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാനാവില്ല

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവസരം നഷ്ടപ്പെട്ടതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Published

on

സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ ഈ വര്‍ഷം അപേക്ഷിച്ച 42,000 തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാനാവില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ നുസൂഖ് പോര്‍ട്ടല്‍ അടച്ചു. ഈ വര്‍ഷം അവസരം നഷ്ടപ്പെട്ട തീര്‍ഥാടകര്‍ക്ക് പണം തിരികെ നല്‍കുകയോ അടുത്തവര്‍ഷം അവസരം നല്‍കുകയോ ചെയ്യുമെന്നാണ് സൂചന.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹജ്ജ് യാത്ര തുടങ്ങിയിരുന്നു. ഇതോടെ സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷച്ചവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ഇത്തവണ പോകാനാവില്ലെന്ന് ഉറപ്പായി. 10,000 പേര്‍ക്ക് മാത്രമാണ് ആകെയുള്ള സ്വകാര്യ കോട്ടയായ 52,000 യാത്രക്കാരില്‍ ഇത്തവണ അവസരം ലഭിച്ചത്. അവസാന നിമിഷം 42000 പേര്‍ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് നടന്നില്ല.

ഈ മാസം ആദ്യം തന്നെ നുസൂഖ് പോര്‍ട്ടല്‍ പൂട്ടിയിരുന്നു. സ്വകാര്യ ഏജന്‍സികള്‍ പണമടക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്‌തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ പൂര്‍ത്തായാക്കാത്തതാണ് തീര്‍ഥാടകര്‍ക്ക് വിനയായത്. ഈ വര്‍ഷം അവസരം നഷ്ടപ്പെട്ടവര്‍ക്ക് അടുത്ത വര്‍ഷം അവസരം നല്‍കുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വൃത്തങ്ങള്‍ നല്‍കുമെന്ന സൂചന.

ഏജന്‍സികള്‍ അടച്ച തുക ഐബാന്‍ അക്കൗണ്ടില്‍ ഉള്ളതിനാല്‍ അത് തിരികെ നല്‍കാന്‍ സാധിക്കില്ല. രണ്ടിലും മന്ത്രാലയ തല തീരുമാനം വേണമെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പല ഏജന്‍സികളും വിമാനടിക്കറ്റ് എടുത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവസരം നഷ്ടപ്പെട്ടതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Continue Reading

Trending