Connect with us

News

IPL: രാജസ്ഥാന്‍ ഇന്ന് ബെംഗളുരുവിനെതിരെ

രാജസ്ഥാനും ബെംഗളുരുവും തമ്മിലുള്ള അകലം കേവലം രണ്ട് പോയിന്റ് മാത്രമാണ്.

Published

on

ജയ്പ്പൂര്‍: സ്വന്തം വേദിയില്‍ ഇത് വരെ പെരുമക്കൊത്ത വിജയം സ്വന്തമാക്കാനായിട്ടില്ല രാജസ്ഥാന്‍ റോയല്‍സിന്. ഇന്നവര്‍ അവിടെ കരുത്തരായ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിനെ എതിരിടുന്നു. വലിയ സമ്മര്‍ദ്ദത്തില്‍ നടക്കുന്ന മല്‍സരത്തില്‍ തോല്‍വി രണ്ട് ടീമുകള്‍ക്കും ആഘാതമാവും. വൈകീട്ട് 3-30 ന് ആരംഭിക്കുന്ന ഈ അങ്കത്തിന് ശേഷം രാത്രിയിലെ പോരാട്ടത്തില്‍ മഹേന്ദ്രസിംഗ് ധോണിയുടെ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായും കളിക്കും.

രാജസ്ഥാനും ബെംഗളുരുവും തമ്മിലുള്ള അകലം കേവലം രണ്ട് പോയിന്റ് മാത്രമാണ്. സഞ്ജു സാംസണും സംഘവും അഞ്ചാമത് നില്‍ക്കുമ്പോള്‍ ഏഴാം സ്ഥാനത്താണ് ഫാഫ് ഡുപ്ലസിയും സംഘവും. രാജസ്ഥാന്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ചവരാണ്. ഇന്ന് ജയിക്കാനായാല്‍ അവര്‍ക്ക് മൂന്നാം സ്ഥാനത്തേക്ക് കയറാനാവും. പതിനൊന്ന് മല്‍സരങ്ങളില്‍ നിന്നായി 10 ലാണ് ബെംഗളുരു സംഘം. പ്ലേ ഓഫ് ബെര്‍ത്തിനായി എല്ലാവരും മല്‍സരിക്കുന്ന ഘട്ടത്തില്‍ ഓരോ പോയന്റും നിര്‍ണായകമാണ്. സഞ്ജു ആവര്‍ത്തിക്കുന്നത് ഇക്കാര്യമാണ്. അവസാന മല്‍സരത്തില്‍ നേടിയ തകര്‍പ്പന്‍ ജയം രാജസ്ഥാന് നല്‍കുന്നത് വര്‍ധിത ആത്മവിശ്വാസമാണ്. യശ്‌സവി ജയ്‌സ്‌വാള്‍, യൂസവേന്ദ്ര ചാഹല്‍ എന്നിവരുടെ മികവില്‍ കൊല്‍ക്കത്തയെ തകര്‍ത് സംഘത്തിന് അതേ വീര്യത്തില്‍ കളിക്കാനാവണം. പക്ഷേ മികവിനൊത്ത ആധികാരികതയില്‍ ടീം പിറകില്‍ പോവാറുണ്ട്. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ അഞ്ചില്‍ നാല് വിജയങ്ങളും സ്വന്തമാക്കി ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയ അവര്‍ പിന്നീട് തുടര്‍ച്ചയായി തോറ്റു. പല തോല്‍വികളും അവസാന പന്തിലുമായിരുന്നു. ജയ്‌സ്‌വാള്‍-ജോസ് ബട്‌ലര്‍ സഖ്യം നല്‍കുന്ന തുടക്കമാണ് ടീമിന് പ്രധാനം. എല്ലാ മല്‍സരങ്ങളിലും ഒന്നുങ്കില്‍ ജയ്‌സ്‌വാളോ, അല്ലെങ്കില്‍ ബട്‌ലറോ മിന്നാറുണ്ട്. കൊല്‍ക്കത്തക്കെതിരെ 13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി ചരിത്രം രചിച്ച ജയ്‌സ്‌വാളിനെ ഒതുക്കാന്‍ ഇന്ന് ബെംഗളുരുവിന് കഴിയാത്തപക്ഷം രാജസ്ഥാന്‍ വലിയ സ്‌ക്കോറിലേക്ക് പോവും. ബട്‌ലര്‍ അവസാന മല്‍സരത്തില്‍ ജയ്‌സ്‌വാളിന് വേണ്ടി റണ്ണൗട്ടാവുകയായിരുന്നു. അദ്ദേഹവും നിര്‍ണായക മല്‍സരത്തില്‍ വലിയ ഇന്നിംഗ്‌സിന് ശ്രമിക്കും.

സഞ്ജുവും കൊല്‍ക്കത്തക്കെതിരെ തകര്‍ത്തടിച്ചിരുന്നു. ബാറ്റിംഗില്‍ ആശങ്കപ്പെടാനില്ലാത്ത വിധം ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെത്തിമര്‍, രവിചന്ദ്രന്‍ അശ്വിന്‍, ധ്രുവ് ജൂറല്‍ എന്നിവരെല്ലാം ബാറ്റിംഗ് വിലാസമുളളവരാണ്. ജോ റൂട്ടിന് ഇത് വരെ അവസരം കിട്ടിയിട്ടുമില്ല. ബൗളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ട് നല്‍കുന്ന ഞെട്ടിക്കുന്ന തുടക്കം പ്രയോജനപ്പെടുത്താന്‍ ചാഹലിനെ പോലുള്ള അനുഭവ സമ്പന്നരുണ്ട്. ഐ.പി.എല്‍ ചരിത്രത്തിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി നില്‍ക്കുന്ന ചാഹലിനൊപ്പം അശ്വിനുമാവുമ്പോള്‍ പേടിക്കാനില്ല. ബെംഗളുരു സംഘം പൊട്ടിത്തെറിക്കുന്നവരാണ്. ഫാഫ് ഡുപ്ലസി അപാര ഫോമില്‍ കളിക്കുന്നു. റണ്‍വേട്ടയില്‍ സീസണില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ മുന്‍പന്തിയിലാണ്. വിരാത് കോലിയും ഫോമിലെത്തിയാല്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ വിയര്‍ക്കും. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ബാറ്റര്‍മാരിലെ അപകടകാരി. ഈ മൂന്ന് പേരെ നിയന്ത്രിക്കാനായാല്‍ വലിയ സ്‌ക്കോറില്‍ നിന്നും ടീമിനെ തടയാനാവും.

 

india

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് ജവാനെ ഇന്ത്യന്‍ ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്

രാവിലെ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പാക് ജവാന്‍ ഇന്ത്യന്‍ ബിഎസ്എഫിന്റെ പിടിയിലായത്.

Published

on

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് ജവാനെ ഇന്ത്യന്‍ ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്. രാവിലെ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പാക് ജവാന്‍ ഇന്ത്യന്‍ ബിഎസ്എഫിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അതേ സമയം പാകിസ്താന്‍ യുവതിയെ വിവാഹം കഴിച്ച സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പാക് യുവതിയുമായുള്ള വിവാഹം മറച്ചു വച്ചതിനെ തുടര്‍ന്നാണ് നടപടി. മുനീര്‍ അഹമ്മദ് എന്ന ജവാനെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്താന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവേശനം നിരോധിച്ചു. ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ പാകിസ്താന്‍ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താനില്‍ നിന്നുളള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചിട്ടുണ്ട്.

ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Continue Reading

News

കോഴിക്കോട് മെഡിക്കല്‍ കോളേജ് അപകടം; എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി പുന:സ്ഥാപിച്ചു

ഗ്രൗണ്ട് ഫ്ളോറില്‍ ഭാഗീകമായും മറ്റ് ആറ് നിലകളിലും പൂര്‍ണമായും വൈദ്യുതി പുന:സ്ഥാപിച്ചിട്ടുണ്ട്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അപകടത്തെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പുന:സ്ഥാപിച്ചു. ഗ്രൗണ്ട് ഫ്ളോറില്‍ ഭാഗീകമായും മറ്റ് ആറ് നിലകളിലും പൂര്‍ണമായും വൈദ്യുതി പുന:സ്ഥാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 7.45 ഓടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അപകടം നടന്നത്. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളില്‍ പടരുകയായിരുന്നു. റെഡ് സോണ്‍ ഏരിയയില്‍ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ രോഗികളെ പുറത്തു എത്തിക്കുകയും മെഡിക്കല്‍ കോളേജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. യുപിഎസ് റൂമിലേക്കുള്ള പ്രവേശനങ്ങളും പരിശോധിക്കും. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്.

Continue Reading

india

പഹല്‍ഗാം ആക്രമണം; ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാകിസ്ഥാന്‍ കപ്പലുകള്‍ നിരോധിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പതാകയുള്ള എല്ലാ കപ്പലുകളും ഇന്ത്യന്‍ തുറമുഖത്ത് പ്രവേശിക്കുന്നത് കേന്ദ്രം ശനിയാഴ്ച നിരോധിച്ചു.

Published

on

ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പതാകയുള്ള എല്ലാ കപ്പലുകളും ഇന്ത്യന്‍ തുറമുഖത്ത് പ്രവേശിക്കുന്നത് കേന്ദ്രം ശനിയാഴ്ച നിരോധിച്ചു.

മെയ് 3 ലെ വിജ്ഞാപനത്തില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഒരു ഇന്ത്യന്‍ കപ്പല്‍ ഒരു പാകിസ്ഥാന്‍ തുറമുഖവും സന്ദര്‍ശിക്കില്ലെന്ന് അറിയിച്ചു.
പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതിയും ഇന്ത്യ നിരോധിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്.

”പാകിസ്ഥാന്‍ പതാക വഹിക്കുന്ന ഒരു കപ്പല്‍ ഒരു ഇന്ത്യന്‍ തുറമുഖവും സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല,” ഉത്തരവില്‍ പറയുന്നു. ‘ഇന്ത്യന്‍ പതാകക്കപ്പല്‍ പാകിസ്ഥാനിലെ ഒരു തുറമുഖവും സന്ദര്‍ശിക്കരുത്.’ ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അത് പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

എല്ലാ പാകിസ്ഥാന്‍ കപ്പലുകളും തങ്ങളുടെ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയെന്നും മന്ത്രാലയം വിജ്ഞാപനത്തില്‍ പറഞ്ഞു.

‘ഇന്ത്യന്‍ ആസ്തികള്‍, ചരക്ക്, ബന്ധിപ്പിച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പൊതുതാല്‍പ്പര്യത്തിനും ഇന്ത്യന്‍ ഷിപ്പിംഗിന്റെ താല്‍പ്പര്യത്തിനും വേണ്ടിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്,” അതില്‍ പറയുന്നു.

”ഈ ഉത്തരവില്‍ നിന്നുള്ള ഏതെങ്കിലും ഇളവുകളും വിതരണവും ഓരോ കേസിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തീരുമാനിക്കും,” ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending