Connect with us

kerala

പിണറായി വിജയന്‍ ശ്രീധരന്‍പിള്ളയെ പ്രശംസിച്ചതില്‍ പ്രതിഷേധം: എന്തു ബഹുസ്വരതയാണ് ഈ ഹിന്ദുത്വപ്രതിനിധിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്?

ഹിന്ദു രാഷ്ട്രത്തില്‍ ശ്രീധരന്‍ പിള്ളയുടേത് പോലുള്ള സൃഷ്ടികളേ അനുവദിക്കപ്പെടൂ എന്നതും ഓര്‍ക്കുന്നത് നല്ലതാണ്.’

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പി നേതാവും ഗോവ ഗവര്‍ണറുമായ ശ്രീധരന്‍പിള്ളയെ പ്രശംസിച്ചതില്‍ പ്രതിഷേധം.  കഴിഞ്ഞദിവസം പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രശംസ ഉണ്ടായത്. ശ്രീധരന്‍പിളള മനുഷ്യപക്ഷം ചേര്‍ന്നുനില്‍ക്കുന്ന ബഹുമുഖപ്രതിഭയാണെന്നായിരുന്നു പിണറായിയുടെ പ്രസ്താവന. അതിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്.

സി.എന്‍ ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

നവ ഫാസിസത്തിന്റെ വക്താക്കളെ നിഷ്പക്ഷമായി വാഴ്ത്തിപ്പാടരുത്. സാംസ്‌കാരിക ബഹുസ്വരതയാണ് പി എസ് ശ്രീധരന്‍ പിള്ള മുന്നോട്ടു വെയ്ക്കുന്നത് എന്ന് അദ്ദേഹത്തിന്റെ പുസ്തക പ്രകാശന വേളയില്‍ പിണറായി വിജയന്‍ പറയുന്നതിന്റെ അപകടം വലുതാണ്… ശ്രീധരന്‍ ഗവര്‍ണര്‍ ആകുന്നത് നവ ഫാസിസ്റ്റ് ഭരണകൂട നോമിനി എന്ന നിലയ്ക്കാണ്. എന്തു ബഹുസ്വരതയാണ് ഈ ഹിന്ദുത്വപ്രതിനിധിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്?

തന്റെ കൃതികളിലൂടെയും പരസ്യമായും മാര്‍ക്‌സിസം കാലഹരണപ്പെട്ടു എന്ന നിലപാടാണ് ശ്രീധരന്‍ പിള്ള മുന്നോട്ടു വെച്ചിട്ടുള്ളത്. മുസ്ലീങ്ങളാവുമ്പോള്‍ വസ്ത്രങ്ങള്‍ മാറ്റി നോക്കണമെന്ന മട്ടിലുള്ള ഇസ്ലാമികവിരുദ്ധതയും ശ്രീധരന്‍ പിള്ള പ്രകടിപ്പിച്ചിട്ടുണ്ട്. ഹിന്ദു രാഷ്ട്രത്തില്‍ ശ്രീധരന്‍ പിള്ളയുടേത് പോലുള്ള സൃഷ്ടികളേ അനുവദിക്കപ്പെടൂ എന്നതും ഓര്‍ക്കുന്നത് നല്ലതാണ്.’

ഒരു സാധാരണ വായനക്കാരന്‍ മാത്രമായ എനിക്ക് സാഹിത്യത്തില്‍ വലിയ ജ്ഞാനമൊന്നുമില്ല. ചിലത് മനുഷ്യപക്ഷമാണെന്നും ചിലത് അല്ലെന്നുമൊക്കെ മനസിലാകുന്നത് ഇതുപോലെ അഗാധജ്ഞാനികളായ നിരൂപകര്‍ പറഞ്ഞുതരുമ്പോഴാണ്. സംഘ്പരിവാര്‍ കാഴ്ചപ്പാട് മനുഷ്യപക്ഷത്താണെങ്കില്‍ അതൊരു വിലപ്പെട്ട അറിവ് തന്നെയാണ്.- വി.അബ്ദുല്‍മജീദ് കുറിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി; കര്‍ണപടം പൊട്ടി

കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു

Published

on

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി. ചെറുവണ്ണൂര്‍ സ്വദേശി ആദിലിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ആദിലിന്റെ കര്‍ണപടം പൊട്ടി. കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച, മേപ്പയ്യൂര്‍ എസ്ബിഐ ബാങ്കില്‍ വെച്ചായിരുന്നു സംഭവം. ഗുണ്ടകളെന്ന് തോന്നിക്കുന്ന ചിലരെത്തി പിടികൂടുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെന്ന് ആദില്‍ പറഞ്ഞു. അവിടെയെത്തിയപ്പോഴാണ് പൊലീസുകാരാണെന്ന് മനസിലായത്. തുടര്‍ന്ന് സ്റ്റേഷനുള്ളില്‍ കൊണ്ടുപോയി മര്‍ദിച്ചതായും ചെവിയുടെ കര്‍ണപടം പൊട്ടിയതായും ആദില്‍ പറഞ്ഞു.

മറ്റൊരു പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു കളമശ്ശേരിയിലെ പൊലീസ് സംഘം. ഈ സമയം ആദിലിന്റെ സമീപമായിരുന്നു പൊലീസ് അന്വേഷിച്ചെത്തിയ പ്രതി നിന്നിരുന്നത്. ഇതോടെ ഇയാള്‍ക്കൊപ്പം ആദിലിനെയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇയാളെ തനിക്കറിയില്ലെന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ലെന്നും ആദിലിന്റെ പരാതിയില്‍ പറയുന്നു.

അതേസമയം, ആളുമാറി എന്ന് അറിഞ്ഞതോടെ സംഭവം പുറത്തുപറയരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മര്‍ദനത്തില്‍ മുസ്ലിം ലീഗും യൂത്ത് കോണ്‍ഗ്രസും വെല്‍ഫയര്‍ പാര്‍ട്ടിയും പ്രതിഷേധിച്ചു.

Continue Reading

kerala

മുഖത്ത് തുപ്പി, നായയെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു; കാഞ്ഞങ്ങാട് ദലിത് യുവാവിന് നേരെ ക്രൂരമര്‍ദനം

പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം

Published

on

കാഞ്ഞങ്ങാട് എളേരിത്തട്ടില്‍ പറമ്പില്‍ കയറി വാഴയില വെട്ടിയെന്നാരോപിച്ച് ദലിത് യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം ക്രൂരമായി ആക്രമിച്ചു. വളര്‍ത്തു നായയെ ഉപയോഗിച്ച് കടിപ്പിക്കാനും ശ്രമിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. എളേരിത്തട്ട് മയിലുവള്ളിയിലെ കെ.വി. വിജേഷിന്റെ (32) പരാതിയില്‍ എളേരിത്തട്ട് സ്വദേശികളായ റജി, രേഷ്മ, രതീഷ്, നിധിന എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞദിവസം മാവിലന്‍ സമുദായക്കാരനായ യുവാവിനെ ഉയര്‍ന്ന ജാതിയില്‍പെട്ട പ്രതികള്‍ ആക്രമിച്ചെന്നാണ് പരാതി. തടഞ്ഞുനിര്‍ത്തി കൈകൊണ്ട് അടിച്ചും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചശേഷം പിടിച്ചുകൊണ്ടുപോയി റജിയുടെ കടയിലെത്തിച്ച് മരവടി കൊണ്ട് അടിച്ചും അടിയേറ്റ് നിലത്തുവീണ സമയം മറ്റ് പ്രതികള്‍ കാല്‍കൊണ്ട് ചവിട്ടിയും പരിക്കേല്‍പിച്ചു. റജി കാര്‍ക്കിച്ച് മുഖത്ത് തുപ്പിയതായും പരാതിയില്‍ പറഞ്ഞു.

റജിയുടെ പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ കാമറദൃശ്യം പുറത്തുവന്നിട്ടുണ്ട്. കേസ് കാസര്‍കോട് എസ്.എം.എസ് ഡിവൈ.എസ്.പിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം; ഒരു മരണം

അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

Published

on

തിരുവനന്തപുരം പട്ടത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനത്തിലും ഇടിച്ച് അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

തിരുമല സ്വദേശി ശിവകുമാര്‍ പൊള്ളലേറ്റ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending