Connect with us

india

കർണാടക ഹിജാബ് പോരാട്ടത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന പെൺകുട്ടിക്ക് പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ ഉന്നതവിജയം

ഒരു വിദേശ സർവകലാശാലയിൽ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടണമെന്നാണ് തബസ്സുത്തിന്റെ ലക്‌ഷ്യം

Published

on

കർണ്ണാടകയിൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പെൺകുട്ടികൾക്ക് യൂണിഫോമിനോടൊപ്പം ഹിജാബ് ധരിക്കുന്നത് നിരോധിച്ചപ്പോൾ പ്രതിഷേധവുമായി ക്‌ളാസിൽ പോകുന്നത് നിർത്തിയ തബസ്സും ഷെയ്ക്ക് പന്ത്രണ്ടാം ക്‌ളാസ് പരീക്ഷയിൽ ഉന്നത വിജയം നേടി പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ ആർട്‌സ് സ്ട്രീമിൽ നിന്ന് 600-ൽ 593 മാർക്ക് നേടിയാണ് തബസ്സം വിജയിച്ചത്

കർണാടകയിൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസ് മുറികളിൽ ഹിജാബ് നിരോധിച്ചപ്പോൾ ഞാനും ആശയക്കുഴപ്പത്തിലായി, ഒരു മതേതര രാജ്യത്ത് എനിക്ക് രഎന്റെ വിദ്യാഭ്യാസം തുടരാൻ എന്റെ ഹിജാബ് ഉപേക്ഷിക്കേണ്ടിവന്നത് വളരെ അന്യായവും യുക്തിരഹിതവുമാണെന്ന് എനിക്ക് തോന്നി’
സമപ്രായക്കാരിൽ പലരെയും പോലെ, ക്ലാസുകളിൽ പോകുന്നത് നിർത്തി.പക്ഷെ ഇത് മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ഒരു തരം കെണിയാണെന്നും ഇത് ഞങ്ങളുടെ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്നും ഞങ്ങളെ പിന്നാക്കാവസ്ഥയിലേക്ക് ആഴത്തിൽ തള്ളിവിടും എന്നും മനസ്സിലാക്കിയപ്പോൾ പഠനം തുടരാൻ തീരുമാനിക്കുകയായിരുന്നു തബസ്സും ഷെയ്ക്ക് ഒരു മാധ്യമത്തോട് പറഞ്ഞു.

ക്ലാസ്സിൽ പോകുന്നത് നിർത്തി വിദൂര വിദ്യാഭ്യാസത്തിനു ചേർന്നു.തന്റെ മതപരമായ കടമകൾക്ക് തുല്യ പ്രാധാന്യം നൽകിക്കൊണ്ടുതന്നെ വിദ്യാഭ്യാസവും തുടർന്നു തബസ്സും ഇപ്പോൾ ആർ.വി.യിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദ കോഴ്‌സ് ചെയ്യാനൊരുങ്ങുന്നു. ക്ലാസ് മുറിയിൽ ഹിജാബ് വീണ്ടും ധരിക്കാൻ കഴിയുമെന്ന ആശ്വാസത്തിലാണ്‌ ഇപ്പോൾ ഈ പെൺകുട്ടി നിരോധനം പന്ത്രണ്ടാം ക്ലാസ് വരെ മാത്രമേ ബാധകമാകൂ, അതായത് സ്കൂളുകളും കോളേജുകളും യൂണിഫോം നിർദ്ദേശിക്കുന്ന ഘട്ടം വരെ എന്നതാണ് കാരണം.പക്ഷേ, നിലവിലെ രാഷ്ട്രീയ അന്തരീക്ഷം കണക്കിലെടുക്കുമ്പോൾ ഒരു ആശങ്കയും ഇല്ലാതില്ലെന്നും തബസ്സും വ്യക്തമാക്കുന്നു.ഭാവിയിൽ സർവ്വകലാശാലയിലും ഹിജാബ് ധരിക്കാൻ അനുവദിക്കാതിരിക്കുമോ എന്നതാണ് ആശങ്ക .

ഇലക്ട്രോണിക്സ് എഞ്ചിനീയറായ അബ്ദുൾ ഖൗം ഷെയ്ക്കിന്റെയും പർവീൺ ഷെയ്ക്കിന്റെയും രണ്ടാമത്തെ കുട്ടിയാണ് തബസ്സും അവളുടെ മൂത്ത സഹോദരൻ അബ്ദുൾ കലാം ഷെയ്ക്ക് ബാംഗ്ലൂർ എഞ്ചിനീയറിംഗ് കോളേജിൽ മെഷീൻ ഡിസൈനിംഗിൽ എംടെക് ചെയ്യുന്നു.ഒരു വിദേശ സർവകലാശാലയിൽ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടണമെന്നാണ് തബസ്സുത്തിന്റെ ലക്‌ഷ്യം

2021 ഡിസംബറിൽ ഉഡുപ്പിയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് ക്ലാസ് മുറികളിൽ ശിരോവസ്ത്രം നിരോധിച്ചതോടെയാണ് ഹിജാബ് വിവാദം ആരംഭിച്ചത്. മിക്ക മുസ്ലീം പെൺകുട്ടികളും ഇത് പാലിച്ചപ്പോൾ, ആറ് വിദ്യാർത്ഥികൾ അവരുട അധ്യയന വർഷത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് വിട്ടുനിന്നു. അതിലൊരാളാണ് തബസ്സും കർണാടക ഹൈക്കോടതിയിലെ ഒരു ഫുൾ ബെഞ്ച് പിന്നീട് ഹിജാബ് നിരോധിക്കാനുള്ള സ്ഥാപനങ്ങളുടെ അവകാശം ശരിവച്ചു, വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജസ്റ്റിസ് യശ്വന്ത് വര്‍മക്ക് ജുഡീഷ്യല്‍ ചുമതലകള്‍ നല്‍കരുത്: സുപ്രിംകോടതി

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

Published

on

ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തിനു പിന്നാലെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് ജുഡിഷ്യല്‍ ചുമതലകള്‍ നല്‍കരുതെന്ന് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.

യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടിയോളം രൂപ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് സംഘമാണ് വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഈ സമയം യശ്വന്ത് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സ് സംഘം സംഭവം പൊലീസിനെ അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിവരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിന് പിന്നാലെ കൊളിജീയം തീരുമാനം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയും രാഷ്ട്രപതി അംഗീകരിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുകയുമായിരുന്നു.

 

 

Continue Reading

india

ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി

കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു

Published

on

ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തത്തെ തുടര്‍ന്ന് അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ജസ്റ്റിസ് യശ്വന്ത് വര്‍മയെ സ്ഥലംമാറ്റാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറപ്പെടുവിച്ചു.

അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുള്ള കൊളീജിയം തീരുമാനത്തിനെതിരെ അലഹാബാദ് ബാര്‍കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. ഇത്തരം നടപടിക്കെതിരെ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്കും ആരംഭിച്ചിരുന്നു. ഈ പ്രതിഷേധം അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

മാര്‍ച്ച് 14 ന് രാത്രി 11. 35 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായത്.

 

Continue Reading

india

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്

സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

Published

on

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്. ഡോങ്റി മേഖലയിൽ സംഘർഷമുണ്ടാവുമെന്നാണ് ഭീഷണി. ​സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

നവി മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ഉപഭോക്താവിന്റെ എക്സ് പോസ്റ്റ്. മുംബൈ ​പൊലീസ് ജാഗ്രത പാലിക്കണം. മാർച്ച് 31നും ഏപ്രിൽ ഒന്നിനും ഇടയിലുള്ള ഈദ് ആഘോഷവേളയിൽ അനധികൃതമായി രാജ്യത്തെത്തിയ റോഹിങ്ക്യകളും ബംഗ്ലാദേശ്, പാകിസ്താൻ അനധികൃത കുടിയേറ്റക്കാരും ചേർന്ന് ഹിന്ദു-മുസ്‍ലിം കലാപത്തിന് തുടക്കം കുറിക്കുമെന്നും ബോംബ് സ്ഫോടനം നടത്തുമെന്നുമായിരുന്നു എക്സിലെ പോസ്റ്റിൽ പറഞ്ഞത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നവിമുംബൈ പൊലീസ് ഉടൻ തന്നെ വിവരം മുംബൈ ​പൊലീസിനെ അറിയിച്ചു. തുടർന്നാണ് നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള തീരുമാനം മുംബൈ ​പൊലീസ് എടുത്തത്. എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം മുംബൈ പൊലീസിന്റെ സൈബർ വിഭാഗം ആരംഭിച്ചിട്ടുണ്ട്.

ഭീഷണി ഗൗരവത്തിലാണ് എടുക്കുന്നത്. സ്ഥിതി മോശമാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. നാഗ്പൂരിലെ സംഘർഷങ്ങൾക്ക് പിന്നാലെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുംബൈ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

Continue Reading

Trending