Connect with us

Views

റെക്കോര്‍ഡുകള്‍ അംഗീകരിക്കപ്പെടണം

Published

on

സ്വന്തം കഴിവുകളെ റെക്കോര്‍ഡുകളാക്കി സമൂഹത്തില്‍ മാതൃകയാകുന്ന വ്യക്തികള്‍ ഇന്ന് രാജ്യത്ത് അവഗണന നേരിടുന്നു. ജീവിതം തന്നെ പണയംവെച്ചു നേടുന്ന ദേശീയ, അന്തര്‍ ദേശീയ റെക്കോര്‍ഡുകള്‍ ജന പിന്തുണ ഏറെ യുള്ള പുസ്തകങ്ങളില്‍ കുറിക്കപ്പെടുമ്പോള്‍ അവ കണ്ടില്ലെന്നു മറ്റു മനുഷ്യരും മാധ്യമങ്ങളും സര്‍ക്കാരുകളും നടിക്കുബോള്‍ റെക്കോര്‍ഡ് ഉടമകള്‍ ഒരുപക്ഷേ മനസ് തളരുന്ന അവസ്ഥയിലാണ്. ഗിന്നസ്, ലിംകാ, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡുകള്‍ നേടിയവരുടെ കഥയാണിത്. സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡുകള്‍ നല്‍കുന്നത് നല്ലത് തന്നെ. എന്നാല്‍ അവയെ കുറച്ചു കാണുന്നു എന്ന തോന്നലും അല്ല. പക്ഷേ വ്യക്തി മുദ്ര പതിപ്പിച്ച റെക്കോര്‍ഡ് ഉടമകളുടെ കഴിവുകള്‍ നിസ്സാരമാണോ ?. പ്രസംഗത്തിലും വരയിലും മാജിക്കിലും ഡാന്‍സിലും എഴുത്തിലും കരാട്ടെയിലും എല്ലാ മനുഷ്യ കഴിവുകളിലും റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്ന വ്യക്തികള്‍ നിസ്സാരക്കാരല്ല. അവരെ അംഗീകരിച്ചു മുഖ്യ ധാരയിലേക്ക് എത്തിക്കേണ്ടത് ഒരോരുത്തരുടെയും കടമയാണ്.

ലിംകാ ബുക്കും ഇന്ത്യ ബുക്കും ദേശീയ റെക്കോര്‍ഡുകളാണ്. ഈ റെക്കോര്‍ഡുകള്‍ നേടിയവര്‍ പിന്നീട് ഗിന്നസ് റെക്കോര്‍ഡിന് വേണ്ടിയാണ് ശ്രമിക്കുന്നത്. ഒറ്റയടിക്ക് ഗിന്നസ് റെക്കോര്‍ഡുകള്‍ നേടുന്നവരും ഉണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ ആസ്ഥാനം ഫരീദാബാദിലാണ്. ലിംകാ ബുക്കിന്റെ ആസ്ഥാനം ഹരിയാനയിലാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ 2017 എഡിഷന്‍ കഴിഞ്ഞ മാസം പുറത്തിറക്കി. കേരളത്തില്‍ നിന്നും നിരവധി പേരുടെ കഴിവുകള്‍ രേഖപ്പെടുത്തിട്ടുണ്ട്. കുമളി സ്വദേശി കെ.എ അബ്ദുല്‍ റസാഖ് ഓയില്‍ പേസ്റ്റല്‍ ഉപയോഗിച്ചു വരച്ച ചിത്രങ്ങള്‍ നാലു ദേശീയ റെക്കോര്‍ഡുകള്‍ നേടി. ലേഖകന്‍ ഒരു വര്‍ഷം കൊണ്ട് എഴുതി കുട്ടിയ നൂറു ലേഖനങ്ങളുടെ റെക്കോര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി. എരുമേലി സ്വദേശിയായ ഇന്ത്യന്‍ ബ്രൂസ് ലീ ഡോ കെ.ജെ ജോസഫ് കൈക്കരുത്തു മുഖേനെ 18 ഇഞ്ച് കമ്പി പൊട്ടിച്ചതും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി. അങ്ങനെ നിരവധിയായ കേരള റെക്കോര്‍ഡുകള്‍ ദേശീയ അളവില്‍ എത്തിക്കപ്പെട്ടു. അടുത്ത ഏപ്രില്‍ ഏഴിന് ഇന്ത്യയില്‍ 230 നഗരങ്ങളില്‍ ഇന്ത്യ ഓഫ് റെക്കോര്‍ഡ് റെക്കോര്‍ഡുകളുടെ ഉത്സവം സംഘടിപ്പിക്കുകയാണ്. ഒരു മിനിറ്റ് കാലയളവില്‍ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്ന വ്യക്തികള്‍ ഒരേ വേദിയില്‍ ഒത്തു കൂടും. ഒരു മിനിറ്റിനുള്ളില്‍ 100 പുഷ് അപ്പ് മുതല്‍ ഒരു മിനിറ്റുനുള്ളില്‍ കൂടുതല്‍ വെള്ളം കുടിക്കല്‍, സി.ഡി മാനിപുലേഷന്‍, 300 സ്‌കിപ്പിങ്, അങ്ങനെ നിരവധിയായ റെക്കോര്‍ഡുകള്‍ അന്ന് കേരളത്തില്‍ സ്ഥാപിക്കപ്പെടും. കേരളത്തില്‍ എറണാകുളം ചാവറ സാംസ്‌കാരിക കേന്ദ്രത്തില്‍ ഏപ്രില്‍ ഏഴിന് റെക്കോര്‍ഡ് ഉത്സവം നടത്തും. സ്വന്തം കഴിവുകള്‍ ജീവിതത്തിനും നാടിനും വേണ്ടി എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് അവതരിപ്പിക്കുന്ന റെക്കോര്‍ഡുകളുടെ ഉത്സവം ആഘോഷമാക്കി മാറ്റാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

kerala

സ്വര്‍ണത്തിന് വില വീണ്ടും ഇടിഞ്ഞു, നാലുമാസത്തെ ഏറ്റവും കുറഞ്ഞ വില; നാലുനാള്‍ കൊണ്ട് കുറഞ്ഞത് 3,760രൂപ

നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇ

Published

on

ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുത്തനെ കുറഞ്ഞ സ്വർണത്തിന് ഇന്നും പവന് 800 രൂപ കുറഞ്ഞു. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ 50,400 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. നാലുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ വർഷം മാർച്ച് 29നായിരുന്നു ഈ വില ഉണ്ടായിരുന്നത്.

കേന്ദ്ര ബജറ്റ് അവതരണം നടന്ന ജൂലൈ 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 760 രൂപയും കുറഞ്ഞിരുന്നു. 51,200 രൂപയായിരുന്നു ഒരു പവന്‍റെ ഇന്നലത്തെ വില.

ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

Continue Reading

india

ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടവില്‍

മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും റെക്കോർഡ് ഇടിവുണ്ടായത്.

Published

on

ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയില്‍.രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 83.71 രൂപയിലെത്തി.

മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും റെക്കോർഡ് ഇടിവുണ്ടായത്.വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളില്‍ നിന്ന് 350 മില്യണ്‍ ഡോളർ പിൻവലിച്ചതിനാല്‍ ഓഹരിവിപണിയില്‍ ഇടിവുണ്ടായി.

അതെസമയം സെൻസെക്സ് 0.3 ശതമാനവും നിഫ്റ്റി 0.2 ശതമാനവും ഇടിഞ്ഞു. വിദേശ വിപണിയിലെ അമേരിക്കൻ ഡോളറിന്റെ ആവശ്യകതയും രാജ്യത്തുനിന്ന് വിദേശ ഫണ്ടിന്റെ ഒഴുക്കും കാരണമാണ് ഇന്ത്യൻ രൂപയുടെ വിലയിടിഞ്ഞത്. കഴിഞ്ഞ ദിവസവും ഓഹരി വിപണികളില്‍ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. 5,130.90 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. ബജറ്റ് ദിവസത്തിലും രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു.

Continue Reading

Trending