Connect with us

india

കേരളത്തില്‍ കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പെന്ന് കേന്ദ്രം

കേരളത്തില്‍ അഞ്ചു വയസിന് താഴെയുള്ള 23.4 ശതമാനം കുട്ടികളില്‍ വളര്‍ച്ച മുരടിപ്പുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.

Published

on

ന്യൂഡല്‍ഹി: കേരളത്തില്‍ അഞ്ചു വയസിന് താഴെയുള്ള 23.4 ശതമാനം കുട്ടികളില്‍ വളര്‍ച്ച മുരടിപ്പുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ ബെന്നി ബഹനാന്‍, ടി.എന്‍ പ്രതാപന്‍, കെ മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിന് വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് മറുപടി നല്‍കിയത്.

പോഷകാഹാരത്തിന്റെ അപര്യാപ്ത പരിഹരിക്കുന്നതിനായി രാജ്യവ്യാപകമായി അങ്കണവാടികളുടെ കീഴില്‍ ധാരാളം പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കുട്ടികളില്‍ വളര്‍ച്ച മുരടിപ്പ് കൂടുതലായി കണ്ടെത്തിയത് ബിഹാറിലാണെന്നും ദേശീയ കുടുംബാരോഗ്യ സര്‍വേ വ്യക്തമാക്കുന്നുണ്ട്. 42.9 ശതമാനമാണ് ബിഹാറില്‍. വളര്‍ച്ച മുരടിപ്പ് ഏറ്റവും കുറവ് പുതുച്ചേരിയിലാണ്. 20 ശതമാനം. ഭാരക്കുറവുള്ള കുട്ടികളുടെ കാര്യത്തിലും ബിഹാറാണ് മുന്നില്‍. 41 ശതമാനം. കേരളത്തില്‍ ഇത് ഏഴ് ശതമാനം മാത്രമാണ്. പോഷകാഹാര കുറവില്‍ 15 മുതല്‍ 49 വയസുവരെയുള്ളവരില്‍ നടത്തിയ പഠനത്തില്‍ ജാര്‍ഖണ്ഡാണ് മുന്നില്‍. 26.2 ശതമാനം. എന്നാല്‍ 4.2 ശതമാനം രേഖപ്പെടുത്തിയ ലഡാക്കിലാണ് ഏറ്റവും കുറവ് സ്ത്രീകളില്‍ പോഷകാഹാരക്കുറവുള്ളത്. പോഷകാഹാരക്കുറവ് നിയന്ത്രിക്കുന്നതിനായി അങ്കണവാടികളില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും മന്ത്രി അറിയിച്ചു.

india

അംബേദ്കര്‍ പരാമര്‍ശം; അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

ബി ആര്‍ അംബേദ്കറിനെ കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ്. വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയ അമിത് ഷാ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. അദാനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടേയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടേയും പ്രതികരണം.

അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്‍ക്കാര്‍ അംബേദ്കറുമായി ബന്ധപ്പെട്ട വിവാദമുണ്ടാക്കിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം നെഹ്റുവിനേയും അംബേദ്കറിനേയും കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ബിജെപി പിന്തിരിയണമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

നെഹ്റുവിനേയും അംബേദ്കറിനേയും കുറിച്ച് അമിത് ഷാ പറയുന്നത് നുണയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അദാനി വിഷയത്തില്‍ 14 ദിവസമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണെന്നും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.

 

 

Continue Reading

india

കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; പുനരന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

സിബിഐയുടെ കുറ്റപത്രം വൈകിയതിള്‍പ്പടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ ഹര്‍ജി.

Published

on

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കൊല്‍ക്കത്ത ഹൈക്കോടതിയില്‍. സിബിഐയുടെ കുറ്റപത്രം വൈകിയതിള്‍പ്പടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ ഹര്‍ജി.

ഈ വര്‍ഷം ഓഗസ്റ്റ് 6 ന്് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്ടര്‍ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. കേസിലെ പ്രതിയും മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലുമായ സന്ദീപ് ഘോഷിനും കൊല്‍ക്കത്ത മുന്‍ പൊലീസ് ഓഫീസര്‍ അഭിജിത്ത് മൊണ്ഡലിനും സീല്‍ദാ കോടതി ദിവസങ്ങള്‍ക്കു മുമ്പ് ജാമ്യം അനുവദിച്ചിരുന്നു. സംഭവത്തില്‍ വീണ്ടും പ്രതിഷേധം ശക്തമായിരുന്നു. സിബിഐയുടെ അന്വേഷണം പരാജയപ്പെട്ടെന്നാരോപിച്ച് കൊല്‍ക്കത്തയിലെ അഞ്ച് മെഡിക്കല്‍ അസോസിയേഷനുകളുടെ സംഘടനയായ WBJPD പത്തുദിവസത്തെ കുത്തിയിരിപ്പ് സമരവും പ്രഖ്യാപിച്ചു. ഈ മാസം 26 വരെ സമരം ഉണ്ടാകും.

കൊല്‍ക്കത്ത പൊലീസിലെ സിവിക് വോളണ്ടിയര്‍ സഞ്ജയ് റോയാണ് കേസിലെ പ്രധാനപ്രതി. മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടറെ പുലര്‍ച്ചെ പ്രതികൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹത്തില്‍ ധാരാളം മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Continue Reading

india

ജമ്മു കശ്മീരില്‍ അജ്ഞാതരോഗം; എട്ടുപേര്‍ മരിച്ചു

മരിച്ചവരില്‍ ഏഴുപേരും പതിനാലു വയസ്സിന് താഴെയുള്ളവരാണ്

Published

on

ജമ്മു കശ്മീരിലെ രജോരി ജില്ലയെ ഭീതിയിലാഴ്ത്തി അജ്ഞാതരോഗം. കോട്രംക താലൂക്കിലെ ബാഥല്‍ ഗ്രാമത്തില്‍, ഒന്‍പതു ദിവസത്തിനിടെ രണ്ട് കുടുംബത്തിലെ എട്ടുപേര്‍ക്ക് അജ്ഞാതരോഗം പിടിപെട്ട് ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ ഏഴുപേരും പതിനാലു വയസ്സിന് താഴെയുള്ളവരാണ്.

ബുധനാഴ്ച 12 വയസ്സുകാരന്‍ കൂടി മരണത്തിന് കീഴടങ്ങി.ഇതോടെ രോഗത്തെയും അതിന്റെ കാരണത്തെയും കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധസംഘത്തിന് രൂപീകരിച്ചു. പരിശോധനകള്‍ക്കായി ബി.എസ്.എല്‍ മൊബൈല്‍ ലാബോറട്ടറി രജോരിയിലേക്ക് അയച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആറുദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് അഷ്ഫാഖ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച അഷ്ഫാഖിന്റെ സഹോദരങ്ങളായ ഇഷ്തിയാഖ് (7), നസിയ(5) എന്നിവരും അജ്ഞാതരോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ഇവരെ കൂടാതെ ഒരു പുരുഷനും അദ്ദേഹത്തിന്റെ അഞ്ച് മക്കള്‍ക്കുമാണ് അജ്ഞാതരോഗത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

മരണങ്ങളുടെ പശ്ചാത്തലത്തില്‍ രജോരി ഡെപ്യൂട്ടി കമ്മിഷണര്‍ അഭിഷേക് ശര്‍മ ബഥാല്‍ തിങ്കളാഴ്ച ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മരണങ്ങള്‍ സംഭവിച്ച രണ്ട് കുടുംബങ്ങളിലെ മറ്റ് ചില അംഗങ്ങളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇവരുടെ നില തൃപ്തികരമാണെന്നാണ് വിവരം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, പി.ജി.ഐ. ചണ്ഡീഗഢ്, നാഷണല്‍ സെന്റര്‍ ഫോര്‍ വൈറോളജി എന്നിവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യ്തിട്ടുണ്ട്.

Continue Reading

Trending