Connect with us

kerala

മദ്രസാ അധ്യാപകര്‍ക്കുള്ള ഭവന വായ്പയും നിര്‍ത്തലാക്കി പിണറായി സര്‍ക്കാര്‍

ഇസ്‌ലാമോഫോബിയ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന സി.പി.എമ്മിന്റെ കുടിലതയാണ് മദ്രസ്സാ അധ്യാപകര്‍ക്കുള്ള സഹായഹസ്തം നിര്‍ത്തലാക്കിയതിന്റെയും ചേതോവികാരം.

Published

on

ലുഖ്മാന്‍ മമ്പാട്

കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വഴിയുള്ള മദ്രസാ അധ്യാപകര്‍ക്കുള്ള പലിശ രഹിത ഭവന വായ്പ പദ്ധതി നിലച്ചു. രാജ്യത്തെ മുസ്‌ലിം ദയനീയത പഠനത്തിലൂടെ ബോധ്യപ്പെട്ട സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരം രൂപീകരിച്ച കെ.എസ്.എം.ഡി.എഫ്.സിയുടെ മുഖ്യസ്ഥാനങ്ങളില്‍ നിന്നെല്ലാം പിണറായി സര്‍ക്കാര്‍ മുസ്‌ലിങ്ങളെ ഒഴിവാക്കിയതിന്റെ തുടര്‍ച്ചയാണിത്. ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുളള നിയന്ത്രണത്തിലാണ് മറയില്ലാത്ത മുസ്‌ലിം വിരുദ്ധത.
കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സ്റ്റീഫന്‍ ജോര്‍ജ്ജിനെയും മാനേജിംഗ് ഡയറക്ടറായി സുനില്‍ ചാക്കോയെയും നിയമിച്ചാണ് 100 കോടി രൂപ രൂപയുടെ ഷെയര്‍ ആസ്ഥിയുള്ള പൊതുമേഖലാ കോര്‍പ്പറേഷനെ വെള്ളാനയാക്കുന്നത്. മദ്രസ്സ അധ്യാപകര്‍ക്ക് പലിശയില്ലാതെ രണ്ടര ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പ്രതിവര്‍ഷം 200 പേര്‍ക്ക് വരെ ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ ഇതു നൂറില്‍ പരിമിതപ്പെടുത്തിയപ്പോഴും അപേക്ഷകര്‍ ഏറെയായിരുന്നു.
എന്നാല്‍, ഇത്തവണ ഈ സാമ്പത്തിക വര്‍ഷം തീരാറായിട്ടും അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. ഇതേകുറിച്ച് അന്വേഷിച്ചവരോട് മദ്രസ്സ ക്ഷേമ നിധി ബോര്‍ഡു വഴി അത്തരമൊരു പദ്ധതിക്ക് ആലോചിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക മറുപടി. മുസ്‌ലിം പിന്നോക്ക അവശത പരിഹരിക്കാന്‍ ലക്ഷ്യമിട്ടു സ്ഥാപിച്ച കെ.എസ്.എം.ഡി.എഫ്.സിയില്‍ നിന്ന് ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധര്‍, പാഴ്‌സി, ജൈന മതങ്ങൡ പെട്ടവര്‍ക്കാണ് സാമ്പത്തിക പിന്തുണ ലഭിക്കുക.
സ്വയം തൊഴില്‍ വായ്പ, വ്യവസായ വായ്പ, വിദ്യാഭ്യാസ വായ്പ, പ്രവാസി വിസ വായ്പ, മദ്രസ അധ്യാപകര്‍ക്കുള്ള ഭവന വായ്പ എന്നിവയെല്ലാമാണ് കെ.എസ്.എം.ഡി.എഫ്.സി നടപ്പാക്കിയിരുന്നത്. ഇതില്‍ ഏറ്റവും പ്രാധാന്യമുള്ള പ്രഖ്യാപിച്ച പദ്ധതിയായ മദ്രസ അധ്യാപകര്‍ക്കുള്ള പലിശ രഹിത ഭവന വായ്പ നിര്‍ത്തലാക്കിയതിനു പുറമെ മറ്റാനുകൂല്ല്യ വിതരണത്തിലും വലിയ വിവേചനമാണ് നടക്കുന്നതെന്നാണ് കോര്‍പ്പറേഷനെ സമീക്കുന്നവരുടെ ആരോപണം. ഇസ്‌ലാമോഫോബിയ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന സി.പി.എമ്മിന്റെ കുടിലതയാണ് മദ്രസ്സാ അധ്യാപകര്‍ക്കുള്ള സഹായഹസ്തം നിര്‍ത്തലാക്കിയതിന്റെയും ചേതോവികാരം.

 

kerala

മെയ് 15വരെ 28 വിമാനത്താവളങ്ങള്‍ അടച്ചിടും

ഇന്ത്യാ – പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ 28 വിമാനത്താവളങ്ങള്‍ മെയ് 15വരെ അടച്ചിടുമെന്ന് വ്യോമയാന മന്ത്രാലയം.

Published

on

ഇന്ത്യാ – പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ 28 വിമാനത്താവളങ്ങള്‍ മെയ് 15വരെ അടച്ചിടുമെന്ന് വ്യോമയാന മന്ത്രാലയം. ഇക്കാര്യം വിമാനക്കമ്പനികളെയും വിമാനത്താവള അധികൃതരെയും അറിയിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മെയ് 15 രാവിലെ അഞ്ചരവരയെുള്ള വിമാനങ്ങള്‍ റദ്ദാക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ലേ, ചണ്ഡിഗഡ്, ധരംശാല, ബിക്കാനീര്‍, രാജ്ക്കോട്ട്, ജോധ്പൂര്‍, കിഷന്‍ഗഢ് അടച്ചിടുന്നവയില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള 138 വിമാനങ്ങള്‍ റദ്ദാക്കി. മെയ് ഒന്‍പതുവരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനത്താവളങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 62 പേരെ അറസ്റ്റ് ചെയ്തു

ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ (മേയ് 08) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 62 പേരെ അറസ്റ്റ് ചെയ്തു.

Published

on

ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ (മേയ് 08) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 62 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.0105 കി.ഗ്രാം ), കഞ്ചാവ് (0.0619 കി.ഗ്രാം), കഞ്ചാവ് ബീഡി (39 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1901 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 08 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്‍. പ്രവീണ്‍ അറിയിച്ചു.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Trending