Connect with us

kerala

അരീക്കോട്ടുകാരന്‍ കത്തെഴുതി; വിദ്യാര്‍ഥിക്ഷേമത്തിന് ബ്രിട്ടന്‍ 150 കോടി രൂപ വകയിരുത്തി

ബ്രിട്ടീഷ് കെ.എം.സി.സി അംഗമാണ്.

Published

on

അനീഷ് ചാലിയാര്‍

പാലക്കാട്: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാതലത്തില്‍ വിദേശികളടക്കുള്ള വിദ്യാര്‍ഥികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യൂണിവേഴ്സിറ്റികള്‍ക്ക് 15 മില്യണ്‍ പൗണ്ട് (150 കോടിയോളം ഇന്ത്യന്‍ രൂപ) ഹാര്‍ഡ്ഷിപ്പ് ഫണ്ട് ബ്രിട്ടന്‍ അനുവദിച്ചത് യു.കെ നോര്‍താംപ്റ്റണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി അരീക്കോട്ടുകാരന്റെ കത്തില്‍. യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ വിദ്യാര്‍ഥി യൂണിയന്‍ ഉപാധ്യക്ഷന്‍ കൂടിയായ മുഹമ്മദ് അഫ്സല്‍ ഇരുമ്പടശ്ശേരി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് നോര്‍ത്താംപ്ടണ്‍ സൗത്ത് മണ്ഡലത്തിലെ എം.പിയായ ആന്‍ഡ്രൂ ലുവര്‍ ന് എഴുതിയ കത്ത് ബ്രിട്ടന്‍ പാര്‍ലമെന്റ് ചര്‍ച്ചയായി. തുടര്‍ന്നാണ് ബ്രിട്ടണ്‍ ഗവര്‍ണ്‍മെന്റ് ഇത്രയും വലിയ തുക ഹാര്‍ഡ് ഷിപ്പ് ഫണ്ടായി അനുവദിച്ചത്.

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണി നേരിടുന്ന പശ്ചാതലത്തില്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ചൂണ്ടക്കാണിച്ച് യു.കെ ദേശീയ വിദ്യാര്‍ഥി യൂണിയന്‍ കഴിഞ്ഞ ക്രിസ്തുമസിന്റെ ഭാഗമായി ഒരു കാമ്പയിനുമായി മുന്നോട്ടു വന്നത്. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ഥി യൂണിയന്‍ ഭാരവഹാകളോടും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് തുറന്ന കത്തെഴുതാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുഹമ്മദ് അഫ്സല്‍ കത്ത് എഴുതിയത്. മുഹമ്മദ് അഫസിലിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് കാണിച്ചും യു.കെ ദേശീയ വിദ്യാര്‍ഥിയൂണിയന്‍ അഭിനന്ദന കുറിപ്പയച്ചു.

ഒരുവര്‍ഷം മുമ്പാണ് അരീക്കോട് വാക്കാലൂര്‍ സ്വദേശി ഇരുമ്പടശ്ശേരി അബ്ദുല്‍ റഷീദിന്റെയും കെ.സി സൗദാബീവിയുടെയും മകനായ ഇ.സി മുഹമ്മദ് അഫ്സല്‍ (23) യു.കെ നോര്‍ത്താംപടണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയൂണിയന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഈ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹത്വം നേടുന്ന ആദ്യത്തെ ഏഷ്യക്കാരന്‍ കൂടിയാണ് മുഹമ്മദ് അഫ്സല്‍. എം.ബി.എ പഠനത്തിനായി 2022 ല്‍ യൂണിവേഴ്സിറ്റിയിലെത്തിയ മുഹമ്മദ് അഫ്സല്‍ ഒരു മാസത്തിനകം നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയം നേടുകയുമായിരുന്നു. നാലു വര്‍ഷത്തോളം യൂണിവേഴ്സിറ്റ കാമ്പസിലുള്ള പോര്‍ച്ചീഗീസുകാരനെ പരാജയപ്പെടുത്തിയാണ് അരീക്കോട്ടെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ കൂടിയായ മുഹമ്മദ് അഫ്സല്‍ ഈ നേട്ടം കൈവരിച്ചത്. ഇലക്്ഷന്‍ ഡിബേറ്റിലുള്‍പ്പടെ എം.എസ്.എഫിലൂടെ നേടിയെടുത്ത നതേൃപാഠവം സംബന്ധച്ച് കാമ്പസിലെ വിദ്യാര്‍ഥികളുമായി സംവിദിക്കാനായത് മികച്ച നേട്ടമായി മുഹമ്മദ് അഫ്സല്‍ പറയുന്നു. കായിക രംഗത്ത് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ കാണാനായത് മികച്ച നേട്ടമാണെന്നും വിദ്യാര്‍ഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടത്താനുള്ള ശ്രമം തുടരുകയാണെന്നും മുഹമ്മദ് അഫ്സല്‍ പറയുന്നു. തുര്‍ക്കിയിലുണ്ടായ ഭൂകമ്പ ബാധിതര്‍ക്കുള്ള സഹായമെത്തിക്കുന്നതിനുള്ള വിദ്യാര്‍ഥി കാമ്പയിന്റെ തിരക്കിലാണ് ഇപ്പോള്‍ കാവനൂര്‍ പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറിയായിരുന്നു മുഹമ്മദ് അഫസല്‍. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, കൊണ്ടോട്ടി ഇ.എം.ഇ.എ, കോഴിക്കോട് ജെ.ഡി.ടി ഇസ്്ലാം കോളജ് എന്നിവിടങ്ങളില്‍ പഠനത്തിന് ശേഷമാണ് യു.കെയിലേക്ക് പോയത്. ബ്രിട്ടീഷ് കെ.എം.സി.സി അംഗമാണ്.

kerala

യുഡിഎഫിന്റെ ജയമാണ് ഇനി ജനങ്ങള്‍ക്ക് വേണ്ടത്: ഷാഫി പറമ്പില്‍

Published

on

കേരളത്തിലെ മുഴുവൻ ജനങ്ങളും കാത്തിരിക്കുന്ന വിജയം 2026ൽ കോൺഗ്രസ് നേടുമെന്ന് ഷാഫി പറമ്പിൽ എംപി. വ്യക്തിപരമായി കിട്ടുന്ന അവസരമായല്ല ഇതിനെ കാണുന്നത്. പാർട്ടിയെ തിരികെ കൊണ്ടുവരാനാണ് നോക്കുന്നത്. 2021 അല്ല ആവർത്തിക്കാൻ പോകുന്നത് 2001 ആണ്.

ആ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചത്. പിണറായി വിജയനെതിരായ പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ല എന്ന് കെ സുധാകരൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള റിലേയാണ് ഇനി. 2022ലെ അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ 2026ൽ UDFന്റെ വിജയം കാത്തിരിക്കുകയാണ് ജനം.

അതിന് ഒരു ടീം എന്ന നിലയിൽ മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരായി ചുമതലയേറ്റത്. കൂട്ടായ്മയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണ് കേരളത്തിന് ആവശ്യമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കെപിസിസി അധ്യക്ഷമായി ചുമതലയേറ്റ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സണ്ണി ജോസഫ്.

സാധാരണ കാര്‍ഷിക കുടുംബത്തില്‍ നിന്നും വന്ന തന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത ഹൈക്കമാന്‍ഡിനും കേരളത്തിലെ കോണ്‍ഗ്രസിനും നന്ദിയെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കൂട്ടായമയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമായിരിക്കും. ഐക്യത്തിന്റെ കണ്ണിയാണ് കോണ്‍ഗ്രസ്. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ വിജയിപ്പിക്കും. അതിനായി ഒന്നിച്ചുനിന്ന് പോരാടും. കണ്ണൂരില്‍ ഇപ്പോഴും അക്രമ രാഷ്ട്രീയം അരങ്ങേറുകയാണ്. അഴിമതി ആരോപണങ്ങളിലും പിണറായി വിജയന് ഉത്തരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

crime

നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.

നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.

Continue Reading

kerala

ഇനി സണ്ണി ഡേയ്സ്; കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു

Published

on

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിലെത്തിയായിരുന്നു ചുമതലയേറ്റത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി. വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ഇന്ന് ചുമതലയേല്‍ക്കും.

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Continue Reading

Trending