gulf
മുഖ്യമന്ത്രിക്ക് ഇത്രയധികം സുരക്ഷ സി.പി.എം ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് രക്ഷ നേടാന്‍: പി.കെ.ഫിറോസ്
ജനങ്ങളുടെ മേല്‍ നികുതി അടിച്ചേല്‍പ്പിച്ചും പോലീസ് രാജ് നടപ്പിലാക്കിയും മുന്നോട്ട് പോവുന്ന പിണറായി ഭരണത്തിനെതിരെ സമരം ശക്തിപ്പെടുത്തും.

ദോഹ: കേരള മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയത് ഈയ്യിടെ സ്വന്തമായി വളര്‍ത്തിയെടുത്ത ക്വട്ടേഷന്‍ സംഘത്തില്‍ നിന്നുണ്ടായ ഭീഷണി മൂലമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. കെ.എം.സി.സി. ഖത്തര്‍ ബൌദ്ധിക വിഭാഗമായ ‘ധിഷണ’ സംഘടിപ്പിച്ച കോണ്വൊക്കേഷന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് വഴി വിളിച്ചു പറഞ്ഞത് ഇതിനകം ചര്‍ച്ചയായതാണ്.എടയന്നൂര്‍ പാര്‍ട്ടി നേതാക്കളാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നും നമ്മള് വായ തുറന്നാല്‍ പലര്‍ക്കും വെളിയില്‍ നടക്കാന്‍ പറ്റില്ലെന്നും പറഞ്ഞ ആകാശ് തങ്ങളെ കൊലപാതകം നടത്താന്‍ വിളിച്ചവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കിയിട്ടുണ്ടെന്നും ഉത്തരവ് നടപ്പിലാക്കിയ ഞങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നുമാണ് എഫ്.ബി പോസ്റ്റില്‍ പരാതിപെട്ടത്.പാര്‍ട്ടി അവഗണിച്ചപ്പോള്‍, നിലനില്‍പ്പിനായി സ്വര്‍ണ്ണ കള്ളക്കടത്തിലേക്ക് തിരിയേണ്ടി വന്നതായും ആകാശ് സമ്മതിക്കുന്നു.
പാര്‍ട്ടിയില്‍ നിന്ന് ആരും ഞങ്ങളെ തടയാനോ തിരുത്താനോ ശ്രമിച്ചിട്ടില്ല എന്നും ഇപ്പോള്‍, ക്ഷമ നഷ്ടപ്പെട്ടതിനാല്‍ ആളുകള്‍ക്ക് വസ്തുതകള്‍ അറിയുന്നതിനായി തുറന്ന് പറയുകയാണെന്നും ആകാശ് പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് വേണ്ടി വളര്‍ത്തിയെടുത്ത ഇത്തരം ക്വട്ടേഷന്‍ ആളുകളുടെ ഭീഷണിയാണ് മുഖ്യമന്ത്രി നേരിടുന്നത് എന്നും ഫിറോസ് വിശദീകരിച്ചു.
ജനങ്ങളുടെ മേല്‍ നികുതി അടിച്ചേല്‍പ്പിച്ചും പോലീസ് രാജ് നടപ്പിലാക്കിയും മുന്നോട്ട് പോവുന്ന പിണറായി ഭരണത്തിനെതിരെ സമരം ശക്തിപ്പെടുത്തും. അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയും കേരളത്തിലെ യുവാക്കളുടെ സമരവീര്യം നശിപ്പിക്കാന്‍ കഴിയില്ല. ജനവിരുദ്ധ നിലപാടുകളില്‍ റിക്കാര്‍ഡിട്ട ഭരണമാണ് കേരളത്തിലേത് . കിറ്റില്‍ കുരുക്കി ജനങ്ങളെ കബളപ്പിച്ച് നേടിയ രണ്ടാം ഭരണത്തിന്റെ അഹങ്കാരത്തില്‍ സാധാരണക്കാരെ പിഴിയുകയാണ്. എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യം കൊണ്ടാണ് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ദുര്‍ഭരണത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കും വരെ യൂത്ത് ലീഗിന്റെ സമരം തുടരുമെന്ന് ഫിറോസ് പ്രഖ്യാപിച്ചു.
ധിഷണ ചെയര്മാന് അബ്ദുല്‍ ഖാദര്‍ ചേലാട്ട് അധ്യക്ഷത വഹിച്ചു. ധിഷണ പഠനകോഴ്സ് പൂര്‍ത്തിയാക്കിയ അമ്പത് പേര്‍ക്ക് ഫിറോസ് ഉപഹാരങ്ങള്‍ നല്കി. ഗ്രന്ഥകാരനും ധിഷണ ഫെസിലിറ്റേറ്ററുമായ ഷരീഫ് സാഗര്‍ സനദ് ദാന പ്രസംഗവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ഇജാസ് പുനത്തില്‍, അഡ്വ. എം.ജാഫര്‍ഖാന്‍, സിറാജുല്‍മുനീര്‍, ഫൈസല്‍ വാഫി അടിവാരം, കെ.കെ.മുഹമ്മദ് ആരിഫ്, എ.കെ.ബാസില്‍, എം.മൊയ്തീന്‍കുട്ടി എന്നിവര്‍ റാങ്ക് ജേതാക്കളായി.
കെ.എം.സി.സി. പ്രസിഡണ്ട് എസ്.എ.എം.ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ധിഷണ 2023 സുവനീര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ഉപദേശക സമിതി വൈസ് ചെയര്മാന് എം.പി. ഷാഫിഹാജി ആദ്യപ്രതി ഏറ്റുവാങ്ങി. കണ്‍വീനര്‍ ജാഫര്‍ സാദിഖ് സുവനീര്‍ ഉള്ളടക്കം വിശദീകരിച്ചു. സെക്രട്ടറി റയീസ് വയനാട്, നിയാസ് ഹുദവി ആശംസകള്‍ നേര്‍ന്നു. ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് വൈസ് ചെയര്മാന് ഡോ.അബ്ദുസ്സമദ്, എം.പി.ഷാഫി ഹാജി, അബ്ദുല്‍ അസീസ് ഫൈസി, കെ.എസ്.മുഹമ്മദ്, മുസമ്മില്‍ വടകര, എം.മൊയ്തീന്‍കുട്ടി, സിറാജുല്‍ മുനീര്‍ തൃത്താല എന്നിവര്‍ വിവിധ ഉപഹാരങ്ങള്‍ കൈമാറി. ധിഷണ ഡയരക്ടര്‍ ഇ.എ.നാസര്‍ ധിഷണയുടെ നാള്‍വഴികള്‍ അവതരിപ്പിച്ചു. ഫൈസല്‍ വാഫി ഖിറാഅത്ത് നടത്തി.ജനറല്‍ കണ്‍വീനര്‍ എം.എ.നാസര്‍ കൈതക്കാട് സ്വാഗതവും കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
gulf
ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു
. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.
ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.
നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്
gulf
അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു
അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.
അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.
ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News23 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india1 day ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്