Connect with us

india

മാറ്റത്തിന്റെ കാഹളം മുഴങ്ങട്ടെ —പി.കെ കുഞ്ഞാലിക്കുട്ടി ARTICLE

അന്ധമായ കോൺഗ്രസ് വിരോധം വെച്ചുപുലർത്തുന്ന സി.പി.എം അധികാരം ലഭിക്കുന്നിടങ്ങളിൽ മാത്രം കോൺഗ്രസുമായി കൈക്കോർക്കാൻ വെമ്പൽകൊള്ളുന്നത് നാം കïതാണ്. അല്ലാത്തിടങ്ങളിൽ മതേതര വോട്ടുകളിൽ വിള്ളലുïാക്കി ബി.ജെ.പിക്ക് കടന്നുവരാനുള്ള അവസരങ്ങൾ ഒരുക്കാൻ ശ്രമിക്കുകയാണ്.  .

Published

on

(ജനറൽ സെക്രട്ടറി,
ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ്)

അധികാരത്തിന്റെ അഹന്തയിൽ എല്ലാവരെയും അടക്കിപ്പിടിച്ച് ഭരിക്കാമെന്ന നയമാണ്  സ്വീകരിച്ചുവരുന്നത്. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകൾ ഇ.ഡിയെ ഉപയോഗിച്ച് റെയ്ഡ് ചെയ്യുക വഴി കേന്ദ്ര സർക്കാർ അവരുടെ ഫാസിസ്റ്റ് നയം ലോകത്തിനു മുമ്പിൽ വീïും തെളിയിച്ചിരിക്കുകയാണ്. പുതിയ ഇന്ത്യയുടെ പരിച്ഛേദമായാണ് ലോക മാധ്യമങ്ങൾ ഈ പകപോക്കലിനെ നോക്കിക്കാണുന്നത്. കോർപറേറ്റുകൾക്ക് തടിച്ചുകൊഴുക്കാൻ അവസരമൊരുക്കുമ്പോഴും അടിസ്ഥാന വർഗ്ഗത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന രീതിയാണ് കേന്ദ്ര സർക്കാർ അവലംഭിക്കുന്നത്. കോടിക്കണക്കിന് പട്ടിണിപ്പാവങ്ങൾ അധിവസിക്കുന്ന ഇന്ത്യയുടെ പുരോഗതിയല്ല കേന്ദ്ര ബജറ്റിൽ പോലും സർക്കാർ ലക്ഷീകരിക്കുന്നത്. ഇവിടത്തെ കൃഷിയും വ്യവസായവുമൊന്നും വളരണമെന്ന് ഭരണകൂടം ആഗ്രഹിക്കുന്നില്ല. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ക്ഷേമപദ്ധതികൾ നടപ്പിലാക്കുകയോ സർക്കാരിന്റെ ലക്ഷ്യമല്ല. അദാനിമാർക്കും അംബാനിമാർക്കും അവരുടെ സാമ്രാജ്യത്തിന്റെ കാൽക്കീഴിലേക്ക് രാജ്യത്തെ തീറെഴുതിക്കൊടുക്കാനാണ് കേന്ദ്രസർക്കാറിന്റെ നീക്കങ്ങൾ. ഇതിലൂടെ അവർക്ക് പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങൾ ധാരാളം ലഭിച്ചുകൊïിരിക്കുന്നു.
ജനാധിപത്യ സംവിധാനത്തെ വെല്ലു വിളിച്ച് കൊï് ബി.ജെ.പി ഇതര സർക്കാറുകളെ പണത്തിന്റെ ‘പവറിൽ’ അട്ടിമറിക്കുന്നു. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന സർക്കാറുകൾക്ക് കൂച്ചുവിലങ്ങിടുന്നു. രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് ഏറെ പങ്കുവഹിക്കുന്ന ഫെഡറൽ സിസ്റ്റങ്ങളെ രാഷ്ട്രീയ ചട്ടുകങ്ങളാക്കി മാറ്റുന്നു. ബി.ജെ.പിക്കു  വേïി വിദ്വേഷ പ്രസംഗം നടത്തുന്ന വക്കീലന്മാരെ പിടിച്ച്  ഉന്നത നീതി പീഠങ്ങളിൽ ജഡ്ജുമാരാക്കി ഇരുത്തുന്നു. നീതി പീഢത്തിലുള്ള വിശ്വാസത്തിൽ പോലും സംശയം ജനിപ്പിക്കുന്ന നിലപാടുകൾ ഉïാകുന്നു.   ഇന്ത്യയുടെ ആത്മാവായ ഭരണഘടനയെ പോലും നോക്കുകുത്തിയാക്കി രാജ്യത്ത് പുതിയ നയങ്ങളും നിയമങ്ങളും ചുട്ടെടുക്കുന്നു. പാർലമെന്റിലെ മൃഗീയ ഭൂരിഭക്ഷം ഇന്ത്യയെ കൈവെള്ളയിൽ അമ്മാനമാടാനുള്ള അവസരമായി കാണുന്നു. ഏറെ ആപത്കരമായ ഈ സാഹചര്യം തിരിച്ചറിഞ്ഞു ഒറ്റക്കെട്ടായി നീങ്ങുവാൻ പ്രതിപക്ഷ കക്ഷികൾ ഇനിയും സമയം വൈകിക്കൂടാ.
നരേന്ദ്ര മോദി സർക്കാറിനെതിരെയുള്ള വിരുദ്ധ വികാരങ്ങളുടെ നേർചിത്രം രാജ്യം കïതാണ്. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധിയെ സ്വീകരിച്ച സാധാരണക്കാർ അതിന്റെ ഏറ്റവും വലിയ അടയാളമാണ്. ജീവിതം വഴിമുട്ടിയ ആയിരക്കണക്കിനാളുകൾ രാഹുൽ ഗാന്ധിയെ ചേർത്തുപിടിച്ചു കരഞ്ഞുപറഞ്ഞ വാക്കുകളിൽ അതിന്റെ പൊരുളുകളുï്. നാട് തകരുന്ന വ്യത്യസ്ത മേഖലകളിലെ വേദനകളും വിഹ്വലതകളും അതിൽ അടങ്ങിയിട്ടുï്. കർഷകരുടെയും കച്ചവടക്കാരുടെയും തൊഴിലാളികളുടെയുമെല്ലാം രോദനങ്ങൾ  ജോഡോ യാത്രയിൽ ഇന്ത്യ ഉടനീളം കേട്ടതാണ്. ഈ സർക്കാർ വിരുദ്ധ വികാരങ്ങളെ ജനാധിപത്യ രീതിയിലൂടെ ഉപയോഗപ്പെടുത്താനുള്ള വിലപ്പെട്ട സമയമാണിത്. മുമ്പിലെത്തി നിൽക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഇതേ ഗൗരവത്തിൽ രാജ്യത്ത് കാമ്പയിൻ ചെയ്യാൻ സാധിച്ചാൽ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ സാധിക്കും. പ്രതിപക്ഷത്തെ ഓരോ കക്ഷികളും കൂലങ്കശമായി ഇക്കാര്യം ചർച്ച ചെയ്യേï സന്ദർഭമാണിത്.
മതേതര വോട്ടുകളിൽ വിള്ളലുïാക്കിയാണ് ബി.ജെ.പി ഇന്ത്യയുടെ അധികാരം പിടിച്ചെടുത്തത്. ആറു പതിറ്റാïിലധിക കാലം കോൺഗ്രസ് കാവലിരുന്നത് ഈ മതേതര രാജ്യത്തിനായിരുന്നു. തീവ്ര ഫാസിസ്റ്റുകളുടെ മതവാദങ്ങൾ മുമ്പും രാജ്യത്ത് ശക്തമായി ഉയർന്നുവന്നിട്ടുï്. പക്ഷേ, അതിനെയെല്ലാം നിഷ്പ്രഭമാക്കാൻ മതേതര ശക്തികൾ രാജ്യത്ത് പ്രതിരോധം തീർത്ത് നിന്നിരുന്നു. ഇന്ന് ആ മതേതര ചേരികൾക്കിടയിൽ ഭിന്നിപ്പ് രൂക്ഷമായി നിലനിൽക്കുകയാണ്. ഖേദകരമെന്നു പറയട്ടെ, കൂടുതൽ അടുത്തു നിൽക്കേï ഈ സന്ദർഭത്തിൽ പോലും അകന്നുനിൽക്കാനാണ് ചില മതേതര പാർട്ടികൾ പോലും ചിന്തിക്കുന്നത്. അന്ധമായ കോൺഗ്രസ് വിരോധം വെച്ചുപുലർത്തുന്ന സി.പി.എം അധികാരം ലഭിക്കുന്നിടങ്ങളിൽ മാത്രം കോൺഗ്രസുമായി കൈക്കോർക്കാൻ വെമ്പൽകൊള്ളുന്നത് നാം കïതാണ്. അല്ലാത്തിടങ്ങളിൽ മതേതര വോട്ടുകളിൽ വിള്ളലുïാക്കി ബി.ജെ.പിക്ക് കടന്നുവരാനുള്ള അവസരങ്ങൾ ഒരുക്കാൻ ശ്രമിക്കുകയാണ്.  .
ചിലയിടങ്ങളിൽ ന്യൂനപക്ഷങ്ങൾ ഇത്തരം തെറ്റിദ്ധാരണകളിൽ അകപ്പെട്ട് മതേതര ചേരികളെ ദുർബലപ്പെടുത്തുന്നതും നമ്മൾ കാണുന്നു. യു.പിയിലും ബിഹാറിലും  ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരം കക്ഷികൾ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചതാണ് ബി.ജെ.പിക്ക് തഴച്ചുവളരാനുള്ള അവസരമൊരുക്കിയത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പോലും കോൺഗ്രസ് വിരുദ്ധത ആളിക്കത്തിച്ചാണ് അധികാരത്തിലിരിക്കുന്നവർ ബി.ജെ.പിക്ക് വഴിവെട്ടിക്കൊടുത്തത്. സമീപകാല തിരഞ്ഞെടുപ്പുകളിൽ നാം അത് കïതാണ്. ബല്ലി മാറൻ, ചാന്ദ്‌നി ചൗക്ക് മുതലായ അസംബ്ലി സീറ്റുകളിൽ ന്യൂനപക്ഷ വോട്ടുകളാണ് കൂടുതൽ. ഇവിടെ ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനും കിട്ടിയ വോട്ടുകൾ ഇഴപിരിച്ചാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ ബി.ജെ.പി തട്ടിയെടുത്തതായി കാണാം. 10,000 മുതൽ 17,000ത്തിലേറെ വോട്ടുകൾ ബി.ജെ.പി അധികം നേടിയത് ഈ കോൺഗ്രസ് വിരുദ്ധത ആളിക്കത്തിച്ചതിന്റെ ദുരന്തഫലമാണ്. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി കുരുക്കുന്ന ചരടിൽ ന്യൂനപക്ഷങ്ങളെ കുരുത്തിടാൻ ചില പാർട്ടികൾ നടത്തുന്ന ബുദ്ധിശൂന്യതയാണ് ഇവിടെ ചൂïിക്കാട്ടിയത്. ഇത് തിരിച്ചറിയാനുള്ള ജനാധിപത്യ ബോധമാണ് മതേതര ജനതക്കുïാവേïത്.
ആവുന്നിടങ്ങളിലെല്ലാം കോൺഗ്രസ് വിരുദ്ധതയാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. ബംഗാളിലും ത്രിപുരയിലും മാത്രമല്ല, അവർ നാമമാത്രമായി നിലകൊള്ളുന്ന ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പോലും ‘ബി.ജെ.പിക്ക് എതിരായുള്ള കോൺഗ്രസ് വിരുദ്ധ’ ചേരി കെട്ടിപ്പടുക്കാനാണ് ശ്രമിക്കുകയാണ്. ദേശീയ തലത്തിൽ ലാലുവും നിതീഷും സ്റ്റാലിനുമെല്ലാം കോൺഗ്രസിനെ അനുകൂലിക്കുമ്പോഴും സി.പി.എം മൂന്നാം മുന്നണിയെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യയെ ഏകശിലാ രാജ്യമെന്ന സങ്കൽപത്തിലേക്ക് അടുപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. ഇനിയും ഈ തിരിച്ചറിവ് മതേതര പാർട്ടികൾക്ക് കൈവന്നില്ലെങ്കിൽ ഗാന്ധിജി കെട്ടിപ്പടുത്ത ഇന്ത്യ ഗോഡ്‌സെയുടേത് മാത്രമായി മാറും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം വരിച്ച് ആർ.എസ്.എസിന്റെ  ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയാണ് ബി.ജെപിയുടെ ഉദേദശിക്കുന്നത്. കോടതികളും കൊളീജിയങ്ങളും കോർപ്പറേറ്റുകളും മാത്രമല്ല, സാധാരണക്കാരെ സ്വാധീനിക്കുന്ന മേഖലകൾകൂടി ബി.ജെ.പി കയ്യടക്കിവെച്ചിരിക്കുകയാണ്. എൻ.ഡി.ടി.വിയും ആജ്തകും എ.ബി.പി ന്യൂസും ഇന്ത്യാ ടി.വിയും നൽകുന്ന വാർത്തകൾക്ക് ചുവടുവെച്ചു തന്നെയാണ് പ്രാദേശിക മാധ്യമങ്ങളും പലപ്പോഴും മുന്നേറുന്നത്. ഇന്ത്യ നമ്മുടേതല്ലാതായി മാറുന്നതിനു മുമ്പ് മതേതര പ്രസ്ഥാനങ്ങൾ ഒരുമിച്ചിരുന്ന് മാറ്റത്തിന്റെ കാഹളം മുഴക്കാൻ സമയമായിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മതപരമായ കടമ നിര്‍വഹിക്കാനുള്ള മുസ്‌ലിംകളുടെ അവകാശത്തെ ബില്‍ ലംഘിക്കുന്നു: ടിഎംസി

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ലംഘിക്കുകയും ചെയ്യുന്നുവെന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നിയമസഭാംഗം കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

Published

on

മതപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനും മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുമുള്ള മുസ്‌ലിംകളുടെ അവകാശത്തെ ബില്‍ ലംഘിക്കുകയും അതുവഴി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ലംഘിക്കുകയും ചെയ്യുന്നുവെന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നിയമസഭാംഗം കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

വഖഫ് ഭൂമിയുടെ കാര്യങ്ങളില്‍ സംസ്ഥാന നിയമനിര്‍മ്മാണ അധികാരത്തില്‍ കടന്നുകയറി പാര്‍ലമെന്റ് അതിന്റെ അധികാരപരിധി മറികടക്കുകയാണെന്ന് വാദിച്ച അദ്ദേഹം, ”ബില്‍ മുസ്‌ലിംകള്‍ അവരുടെ മതപരമായ കടമ നിര്‍വഹിക്കുന്നതിനും അവരുടെ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള വ്യക്തമായ ലംഘനമാണ്. അതിനാല്‍, ബില്‍ ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ പൂര്‍ണ്ണമായ ലംഘനമാണ്,” അദ്ദേഹം പറഞ്ഞു.

ഏഴാം ഷെഡ്യൂളിന് കീഴിലുള്ള സംസ്ഥാന ലിസ്റ്റിലെ വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും സര്‍ക്കാര്‍ സ്വത്ത് തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന്റെയോ കളക്ടറുടെയോ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയെ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘ഒരു വ്യക്തിക്ക് സ്വന്തം കാര്യത്തിന്റെ വിധികര്‍ത്താവാകാന്‍ കഴിയില്ല,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

വഖഫായി സ്വത്ത് ദാനം ചെയ്യുന്നതിന് ഒരു വ്യക്തി ‘കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇസ്‌ലാം മതം അനുഷ്ഠിച്ചിരിക്കണം’ എന്ന ബില്ലിന്റെ ആവശ്യകതയെക്കുറിച്ച് ബാനര്‍ജി ആശങ്ക ഉന്നയിച്ചു, അതിനെ ‘അന്യായമായ അടിച്ചേല്‍പ്പിക്കല്‍’ എന്ന് വിളിക്കുന്നു.

‘ഭരണഘടനാ വ്യവസ്ഥ പ്രകാരം ഒരു വ്യക്തിയും അവരുടെ മതം ആചരിക്കാന്‍ നിര്‍ബന്ധിതനാകുന്നില്ലെങ്കില്‍, അത്തരമൊരു വ്യക്തിക്ക് തന്റെ സ്വത്ത് ദൈവത്തിന് സമര്‍പ്പിക്കുന്നതില്‍ നിന്ന് തടയാനാവില്ല,’ മറ്റ് വിശ്വാസങ്ങളില്‍ മതപരമായ സംഭാവനകള്‍ക്ക് അത്തരം ആവശ്യകതകളൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

india

വഖഫ് ബില്‍; മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ട: കെ സി വേണുഗോപാല്‍ എംപി

ബില്ലിനെ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ എതിര്‍ത്തു.

Published

on

വഖഫ് ബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാല്‍ എംപി. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ സി വേണുഗോപാല്‍ എംപിയും പറഞ്ഞു.

ബിജെപി മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ബില്ലിലൂടെ മുസ്‌ലിം വിഭാഗത്തെ ഒറ്റപ്പെടുത്താന്‍ ശ്രമമെന്ന് സിപിഎം അംഗം കെ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെയാണ് വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല, വഖഫ് ഭൂമികള്‍ നിയന്ത്രിക്കാന്‍ മാത്രമാണ് ബില്ലെന്നായിരുന്നു ബില്‍ അവതരിപ്പിച്ച ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവിന്റെ അവകാശ വാദം.

എന്നാല്‍ പ്രതിപക്ഷം ബില്‍ സമൂഹത്തെ വിഭജിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. നിയമനിര്‍മാണത്തെ കേന്ദ്രം അട്ടിമറിക്കുന്നെന്ന് കെ സി വേണുഗോപാലും പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ജെപിസിയ്ക്ക് അധികാരമില്ലെന്ന് എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞു.

ബില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയും മുസ്‌ലിം സമൂഹത്തിന്റെ ഭൂമി തട്ടിയെടുക്കാനാണ് ശ്രമമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ആരോപിച്ചു. ബില്ലിനെ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ എതിര്‍ത്തു.

Continue Reading

india

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കളില്‍ ഒരാളെ ഗുരുതര പരിക്കോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളില്‍ ഒരാളെ ഗുരുതര പരിക്കോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിര്‍ (26) ആണ് മരിച്ചത്.

സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂര്‍ ജില്ല ആശുപത്രിയിലും പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു.

ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഗൂഡല്ലൂര്‍ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡില്‍ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വെച്ചാണ് കടന്നല്‍ കുത്തേറ്റത്.

അതേസമയം കടന്നല്‍ കൂടിന് കല്ലെറിഞ്ഞതോടെ തേനീച്ചകള്‍ ഇളകിയെന്നാണ് വിവരം. ഗൂഡല്ലൂര്‍ ഫയര്‍ഫോഴ്‌സും വനപാലകരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Continue Reading

Trending