Connect with us

india

കെ.ടി.യുവിലെ താല്‍ക്കാലിക വി.സി നിയമനം; ഗവര്‍ണറുടെ നടപടിക്ക് തിരിച്ചടി

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്ക് ഇത് പരിഗണിക്കേണ്ടിവരും.

Published

on

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ താല്‍ക്കാലിക വി.സി നിയമനത്തില്‍ ഡിവിഷന്‍ ബെഞ്ച് വിധി ചാന്‍സലറായ ഗവര്‍ണര്‍ക്ക് തിരിച്ചടിയായി. കേരള സര്‍വകലാശാല വി.സി നിയമനത്തിന് സര്‍വകലാശാല പ്രതിനിധിയില്ലാതെ സെര്‍ച് കമ്മിറ്റി രൂപവത്കരിച്ച കേസിലും ഡിവിഷന്‍ ബെഞ്ചില്‍ രാജ്ഭവന്‍ നടപടിക്ക് തിരിച്ചടിയേറ്റിരുന്നു. സാങ്കേതിക സര്‍വകലാശാല വി.സിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് താല്‍ക്കാലിക വി.സി നിയമനം ആവശ്യമായി വന്നത്. സര്‍വകലാശാല നിയമപ്രകാരം മറ്റ് സര്‍വകലാശാല വി.സിെയയോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെയോ പ്രോ വൈസ്ചാന്‍സലറെയോ സര്‍ക്കാര്‍ ശിപാര്‍ശ പ്രകാരം താല്‍ക്കാലിക വി.സിയായി നിയമിക്കണം.

ഇതുപ്രകാരം ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ. സജി ഗോപിനാഥിന്‍റെ പേരും പിന്നീട് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയിയുടെ പേരും സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തെങ്കിലും രണ്ടും തള്ളിയ ഗവര്‍ണര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയന്‍റ് ഡയറക്ടര്‍ ഡോ. സിസ തോമസിനാണ് വി.സിയുടെ ചുമതല നല്‍കിയത്. നടപടി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് ഗവര്‍ണറുടെ നടപടി ശരിവെച്ചു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിലെത്തിയത്.

താല്‍ക്കാലിക വി.സി നിയമനത്തിന് പാനല്‍ നല്‍കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതോടെ പുതിയ താല്‍ക്കാലിക വി.സിയെ നിയമിക്കാന്‍ സര്‍ക്കാര്‍ പാനല്‍ സമര്‍പ്പിച്ചേക്കും. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്ക് ഇത് പരിഗണിക്കേണ്ടിവരും.

india

വഖഫ് ബില്‍; മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ട: കെ സി വേണുഗോപാല്‍ എംപി

ബില്ലിനെ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ എതിര്‍ത്തു.

Published

on

വഖഫ് ബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാല്‍ എംപി. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ സി വേണുഗോപാല്‍ എംപിയും പറഞ്ഞു.

ബിജെപി മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ബില്ലിലൂടെ മുസ്‌ലിം വിഭാഗത്തെ ഒറ്റപ്പെടുത്താന്‍ ശ്രമമെന്ന് സിപിഎം അംഗം കെ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെയാണ് വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല, വഖഫ് ഭൂമികള്‍ നിയന്ത്രിക്കാന്‍ മാത്രമാണ് ബില്ലെന്നായിരുന്നു ബില്‍ അവതരിപ്പിച്ച ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവിന്റെ അവകാശ വാദം.

എന്നാല്‍ പ്രതിപക്ഷം ബില്‍ സമൂഹത്തെ വിഭജിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. നിയമനിര്‍മാണത്തെ കേന്ദ്രം അട്ടിമറിക്കുന്നെന്ന് കെ സി വേണുഗോപാലും പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ജെപിസിയ്ക്ക് അധികാരമില്ലെന്ന് എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞു.

ബില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയും മുസ്‌ലിം സമൂഹത്തിന്റെ ഭൂമി തട്ടിയെടുക്കാനാണ് ശ്രമമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ആരോപിച്ചു. ബില്ലിനെ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ എതിര്‍ത്തു.

Continue Reading

india

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കളില്‍ ഒരാളെ ഗുരുതര പരിക്കോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളില്‍ ഒരാളെ ഗുരുതര പരിക്കോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിര്‍ (26) ആണ് മരിച്ചത്.

സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂര്‍ ജില്ല ആശുപത്രിയിലും പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു.

ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഗൂഡല്ലൂര്‍ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡില്‍ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വെച്ചാണ് കടന്നല്‍ കുത്തേറ്റത്.

അതേസമയം കടന്നല്‍ കൂടിന് കല്ലെറിഞ്ഞതോടെ തേനീച്ചകള്‍ ഇളകിയെന്നാണ് വിവരം. ഗൂഡല്ലൂര്‍ ഫയര്‍ഫോഴ്‌സും വനപാലകരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Continue Reading

india

വഖഫ് ഭേദഗതി ബില്ലിലൂടെ മോദി സര്‍ക്കാര്‍ ‘ഭരണഘടനയെ നേര്‍പ്പിക്കാന്‍’ ശ്രമിക്കുന്നു; കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്

ബില്ലിലെ ഭേദഗതികള്‍ ഇന്ത്യയില്‍ കൂടുതല്‍ വ്യവഹാരങ്ങളിലേക്ക് നയിക്കുമെന്നും ഗൊഗോയ് അവകാശപ്പെട്ടു.

Published

on

വഖഫ് ഭേദഗതി ബില്ലിലൂടെ മോദി സര്‍ക്കാര്‍ ‘ഭരണഘടനയെ നേര്‍പ്പിക്കാന്‍’ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്.

”ഭരണഘടനയെ ദുര്‍ബലപ്പെടുത്താനും ന്യൂനപക്ഷ സമുദായങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ഇന്ത്യന്‍ സമൂഹത്തെ ഭിന്നിപ്പിക്കാനും ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാനുമാണ് ഈ ബില്‍ ലക്ഷ്യമിടുന്നത്,” ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ കൗണ്ടര്‍ തുറന്ന് കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടു.

എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) ചര്‍ച്ച നടന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും റിജിജുവിന്റെയും അവകാശവാദങ്ങള്‍ നിരസിച്ച കോണ്‍ഗ്രസ് നേതാവ്, ക്ലോസ് ബൈ ക്ലോസ് ചര്‍ച്ച നടന്നിട്ടില്ലെന്ന് പറഞ്ഞു.

പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഒരു ഭേദഗതി പോലും അംഗീകരിച്ചിട്ടില്ലെന്നും വഖഫിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരെയാണ് ജെപിസിയിലേക്ക് ക്ഷണിച്ചതെന്നും ഗൊഗോയ് പറഞ്ഞു.

ഭാവിയില്‍ സര്‍ക്കാര്‍ മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് വഖഫ് ഭേദഗതി ബില്ലിനെതിരെ ചര്‍ച്ച ചെയ്ത ഗൊഗോയ് മുന്നറിയിപ്പ് നല്‍കി. ‘ഇന്ന്, അവര്‍ ലക്ഷ്യമിടുന്നത് ഒരു സമുദായത്തിന്റെ ഭൂമിയാണ്, നാളെ അവര്‍ മറ്റൊരു സമുദായത്തെ ലക്ഷ്യമിടുന്നു,’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബില്ലിലെ ഭേദഗതികള്‍ ഇന്ത്യയില്‍ കൂടുതല്‍ വ്യവഹാരങ്ങളിലേക്ക് നയിക്കുമെന്നും ഗൊഗോയ് അവകാശപ്പെട്ടു.

 

Continue Reading

Trending