Connect with us

kerala

കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: കേരളം അടക്കം 60 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

കൊച്ചിയില്‍ അറസ്റ്റിലേക്ക് കടന്നുവെന്നും സൂചനയുണ്ട്

Published

on

കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളം അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ 60 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചിയില്‍ അറസ്റ്റിലേക്ക് കടന്നുവെന്നും സൂചനയുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജമേഷ മുബീന്‍, മംഗലാപുരം സ്‌ഫോടനത്തില്‍ പ്രവര്‍ത്തിച്ച ഷാരിഖ് എന്നിവരുമായി ബന്ധപ്പെട്ട ആളുകളിലേക്കാണ് അന്വേഷണം നീങ്ങുന്നത്. തമിഴ്‌നാട്ടില്‍ മാത്രം 40 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നാണ് കോയമ്പത്തൂര്‍ ഉക്കട കോട്ടമാട് ഈശ്വരന്‍ ക്ഷേത്രത്തിന് സമീപത്തുവച്ച് ജമീഷ മുബീന്‍ സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിന് രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി

പാലക്കാട് ഗോണ്ടിയ സ്റ്റേഷനില്‍ ഒന്നിലധികം ദിവസങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

Published

on

പാലക്കാട് ഗോണ്ടിയ സ്റ്റേഷനില്‍ ഒന്നിലധികം ദിവസങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. മേയ് ഒന്നിന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് രാവിലെ 6.15ന് ആരംഭിക്കുന്ന നമ്പര്‍ 22648 തിരുവനന്തപുരം-കോര്‍ബ ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, മേയ് മൂന്നിന് കോര്‍ബയില്‍നിന്ന് വൈകുന്നേരം 7.40ന് ആരംഭിക്കുന്ന നമ്പര്‍ 22647 കോര്‍ബ-തിരുവനന്തപുരം നോര്‍ത്ത് ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവ പൂര്‍ണമായി റദ്ദാക്കി.

മേയ് ഏഴിന് എറണാകുളത്തു നിന്ന് രാവിലെ 8.40ന് ആരംഭിക്കുന്ന നമ്പര്‍ 22816 എറണാകുളം-ബിലാസ്പുര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, മേയ് അഞ്ചിന് ബിലാസ്പുര്‍ ജങ്ഷനില്‍നിന്ന് രാവിലെ 8.15ന് ആരംഭിക്കുന്ന നമ്പര്‍ 22815 ബിലാസ്പുര്‍-എറണാകുളം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.

 

Continue Reading

kerala

മാസപ്പടിക്കേസ്; പേര് വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണം; മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങളാണ് ഹാജരാക്കേണ്ടത്.

Published

on

മാസപ്പടിക്കേസില്‍ പേര് വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങളാണ് ഹാജരാക്കേണ്ടത്. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ഹരജിയില്‍ മുഖ്യമന്ത്രി, മകള്‍ ടി.വീണ എന്നിവര്‍ ഉള്‍പ്പടെ 19 എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഇവരെ കൂടാതെ കേന്ദ്രസര്‍ക്കാര്‍, ഇന്ററിം ബോര്‍ഡ് ഓഫ് സെറ്റില്‍മെന്റ്, സെബി, സിബിഐ, സിഎംആര്‍എല്‍, സിഎംആര്‍എല്‍ രജിസ്റ്റാര്‍, ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത, ഭാര്യ, ജീവനക്കാര്‍, എക്സാലോജിക് സൊലൂഷ്യന്‍സ്, കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ അടക്കം 19 കക്ഷികള്‍ക്കാണ് നോട്ടീസ്.

സിബിഐ അന്വേഷണ ആവശ്യവുമായി ബന്ധപ്പെട്ട് എതിര്‍കക്ഷികളെ കൂടി കേള്‍ക്കാനുള്ള പ്രാഥമിക നടപടിയാണിത്. വിശദീകരണം കേട്ട ശേഷമായിരിക്കും തുടര്‍നടപടികള്‍.

 

Continue Reading

kerala

തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന കുടിശ്ശിക ഉടന്‍ തീര്‍ക്കണം: കേന്ദ്ര ഗ്രാമവികസന മന്ത്രിക്ക് കത്തുനല്‍കി കെ.സി വേണുഗോപാല്‍

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന കുടിശ്ശിക ഉടന്‍ തീര്‍ക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി.

Published

on

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന കുടിശ്ശിക ഉടന്‍ തീര്‍ക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ഛൗഹാന് കെ.സി.വേണുഗോപാല്‍ കത്തു നല്‍കി.

ശമ്പള കുടിശ്ശിക വരുത്തുന്നത് തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും പദ്ധതി നടത്തിപ്പിനെ കാര്യമായി ബാധിക്കുകയും ചെയ്യുന്നെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിഷുവും ഈസ്റ്ററും ആഘോഷിക്കുമ്പോഴും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം കുടിശ്ശികയാണെന്നും കുടിശ്ശിക തുക ഏതാണ്ട് 450 കോടിയോളമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ 14 ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഇത് ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കാന്‍ ആവശ്യമായ നടപടി ഉടന്‍ നടപ്പാക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വ്യവസ്ഥ അനുസരിച്ച് തൊഴിലാളികള്‍ക്കുള്ള വേതന വിതരണം 15 ദിവസം വൈകിയാല്‍ പോലും പലിശക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. തൊഴിലാളികള്‍ക്ക് മുടക്കം കൂടാതെ വേതനവും അര്‍ഹമായ പലിശയും നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

 

Continue Reading

Trending