Connect with us

kerala

ഹജ്ജ് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ ഒളിവില്‍ കഴിഞ്ഞു വന്ന സമയത്തും വിസ വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായും പൊലീസ് പറഞ്ഞു.

Published

on

കൊണ്ടോട്ടി: ഹജ്ജിന് പോകുന്നതിനായി കുറഞ്ഞ ചെലവില്‍ വിസ ശരിയാക്കി തരുമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയിലായി. വണ്ടൂര്‍ തിരുവാലി, ചേന്നന്‍കുളത്തില്‍ അനീസ് (33)നെ യാണ് ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞവര്‍ഷം ജൂണ്‍രണ്ടിനാണ് കേസിനാസ്പദമായ സംഭവം . കൊണ്ടോട്ടി സ്വദേശിയായ പരാതിക്കാരിയെ ഹജ്ജിന് പോകുന്നതിന് കുറഞ്ഞചെലവില്‍ വിസ ശരിയാക്കിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2 ലക്ഷത്തോളം രൂപ തട്ടിയെടുക്കുക യായിരുന്നു. ഇവരുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതറിഞ്ഞ് ഒളിവില്‍ പോയ പ്രതി ബാംഗ്ലൂരിലെ വിവിധ സ്ഥലങ്ങളില്‍ വിവിധപേരുകളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ട്രാവല്‍ ഏജന്‍സിയില്‍ ജോലിചെയ്ത പരിചയം വച്ചാണ് ഇയാള്‍ ആളുകളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നത്.സമാന സംഭവത്തിന് ഇയാള്‍ മുമ്പും പിടിയിലായിട്ടുണ്ട്.
അന്യ സംസ്ഥാന തൊഴിലാളികളുടെ പേരില്‍ നിരവധി സിം കാര്‍ഡുകള്‍ എടുത്താണ് ഇയാള്‍ തട്ടിപ്പു നടത്തി വന്നിരുന്നത്. ഇയാളുടെ പേരില്‍ വിസ തട്ടിപ്പിന് മലപ്പുറം നിലമ്പൂര്‍, പൊന്നാനി, തിരൂര്‍, കാടാമ്പുഴ, വണ്ടൂര്‍, കാസര്‍ക്കോട്, ബേഡകം, എറണാംകുളം ജില്ലകളിലുയി 15ഓളം കേസുകള്‍ നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ ഒളിവില്‍ കഴിഞ്ഞു വന്ന സമയത്തും വിസ വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായും പൊലീസ് പറഞ്ഞു.
മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ.സി.പി വിജയ് ഭാരത്‌റെഡി, കൊണ്ടോട്ടി എസ്.ഐനൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡി.എ.എന്‍.എസ്. എഫ് സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തി വരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

kerala

അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങി; പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

പി എഫ് ലോണ്‍ എടുത്തു തരാമെന്ന വ്യാജേനയാണ് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയത്

Published

on

സ്‌കൂള്‍ അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ പ്രധാന അധ്യാപകന്‍ അറസ്റ്റില്‍. വടകരയിലെ ജെ.ബി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഇ.എം രവീന്ദ്രനാണ് വിജിലന്‍സ് പിടിയിലായത്. പി എഫ് ലോണ്‍ എടുത്തു തരാമെന്ന വ്യാജേനയാണ് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയത്

3 ലക്ഷം രൂപയുടെ ലോണ്‍ എടുത്തു നല്‍കുന്നതിനായി ഒരു ലക്ഷം രൂപ കൈ കൂലി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ അധ്യാപിക വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

Continue Reading

Trending