Connect with us

kerala

സംഘപരിവാരുകാരുടെ തനിനിറം മാറില്ല, മാറില്ല; സഖാക്കളുടെയും ..!

ഇല്ല കേട്ടോ സംഘപരിവാരം മാത്രമല്ല, സി.പി.എമ്മുകാരും മാറാന് പോകുന്നില്ല. ജനാധിപത്യം, മതേതരത്വം ,സോഷ്യലിസം ന്നൊക്കെ പറയുന്ന സഖാക്കള്‍ക്കും പരിവാറുകാര്‍ക്കും
കാര്യത്തോടടുക്കുമ്പോള്‍ ഇതിനോടൊക്കെ എത്ര പുച്ഛമാണെന്ന് മോദിമാരും സജി ചെറിയാനും കാണിച്ചുതന്നിട്ടുണ്ട്.

Published

on

വീണ്ടുവിചാരം- മീഡിയന്‍

മുജാഹിദ് സംസ്ഥാനസമ്മേളനവേദിയിലേക്ക് സംഘപരിവാറുകാരെ  ക്ഷണിച്ചതില്‍ അരിശം തീരാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ല സഖാക്കള്‍ക്ക്. കൈരളി സഖാവ ്‌ടേണ്‍ഡ് രാജ്യസഭാ എം.പിക്കും സാക്ഷാല്‍ പി.ബി. പിണറായിക്കും കഴിഞ്ഞ രണ്ടുമൂന്നുദിവസമായി ഈ ശ്വാസം മുട്ടല്‍ തുടങ്ങിയിട്ട്. മുജാഹിദുകാര്‍ അവരുടെ സമ്മേളനം നടത്തുന്നു. ആരെയൊക്കെ ക്ഷണിക്കണമെന്ന് ചര്‍ച്ച ചെയ്ത് സംസ്ഥാനകമ്മിറ്റി തീരുമാനിക്കുന്നു. അതില്‍ ഔദ്യോഗികസ്ഥാനത്തിരിക്കുന്നവരെയെല്ലാം പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെയാകണം, ഗോവ ഗവര്‍ണറും കേന്ദ്രസഹമന്ത്രിയും കേരളമുഖ്യനും ബ്രിട്ടാസ് എം.പിയും എം.പിമാരും എം.എല്‍.എമാരും ഒക്കെ കോഴിക്കോട്ടെ സ്വപ്‌നനഗരിയിലേക്കെത്തുന്നു. അല്ലാതെ ആരും വലിഞ്ഞുകേറുകയോ ഇറങ്ങുകയോ ചെയ്തതല്ല. എന്നാല്‍ ഞങ്ങളുടെ സമ്മേളനത്തിന് ഞങ്ങള്‍ക്കിഷ്ടമുള്ളവരെ വിളിക്കും, നിങ്ങള്‍ ഞങ്ങള്‍ പറയുന്നവരെ വിളിച്ചാമതി എന്ന മട്ടിലാണ് ബ്രിട്ടാസ് സഖാവും പിണറായി സഖാവുമൊക്കെ പറഞ്ഞുകളഞ്ഞത്.

സംഘപരിവാരത്തിന്റെ മുസ്‌ലിം വിരോധം ഇന്നും ഇന്നലെയുമുളളതല്ലെന്നും അതിന് നൂറ്റാണ്ടിന്റെയപ്പുറം പഴക്കമുണ്ടെന്നുമെല്ലാം അറിയുന്നവര്‍തന്നെയാണ് അവരെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. അതിന് മറ്റുള്ളവര്‍ മറുപടി പറയുക. അങ്ങനെ സംവാദവേദിയാക്കുക. നെല്ലും പതിരും തിരിച്ചറിയാന്‍ ജനതക്ക് അവസരം നല്‍കുക. ഇതേ കേരള നദ് വത്തുല്‍ മുജാഹിദീന്റെ നേതാക്കള്‍ ചെയ്തുള്ളൂ. അതില്‍ പക്ഷേ ഇടങ്കോലിടാനും നാലുപേരെയെങ്കിലും അതിന്റെ നേതൃത്വത്തിനെതിരെ തിരിക്കാനും പറ്റുമോ എന്നായിരുന്നു സി.പി.എം സഖാക്കളുടെ ഉള്ളിലിരിപ്പ്. സംഘപരിവാറുകാര്‍ എന്തൊക്കെ പറഞ്ഞാലും തനിനിറം മാറ്റില്ലെന്ന ്പറഞ്ഞ കക്ഷിതന്നെയാണ ്മുമ്പ് അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാവരെയും യോഗത്തില്‍ പങ്കെടുപ്പിച്ചതിനെ ശ്ലാഖിച്ചത്. 2021 നവംബറില്‍ സാക്ഷാല്‍ സംഘപരിവാര്‍ നേതാവ് കെ.ജി മാരാറുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് മുജാഹിദിനെ ഉപദേശിച്ച ബ്രിട്ടാസ് പ്രസംഗിച്ചതും മാരാറെയുള്‍പ്പെടെ വാഴ്ത്തിപ്പാടിയതും.

അല്ലെങ്കിലും കേരളരാഷ്ട്രീയത്തില്‍ മെയ് വഴക്കത്തിന് സഖാക്കളെ കണ്ടുപഠിക്കണം .അതും ജോണ്‍ബ്രിട്ടാസിനെപോലുള്ള സഖാക്കളെ. മുമ്പ് വിവാദവ്യവസായി ഫാരിസ് അബൂബക്കറിനെ കൈരളിചാനലില്‍ ഇരുത്തി സുഖിപ്പിച്ചുവിട്ട കക്ഷിയാണ് ഇപ്പോഴത്തെ എം.പി. ഇതുപോലെ പലതും ചെയ്തുകൊടുത്തതിന്റെ പ്രത്യുപകാരമാണ് രാജ്യസഭാസീറ്റ് തന്നെ. അല്ലെങ്കിലിപ്പോഴും പാവം ചെറിയാന്‍ ഫിലിപ്പ് ആ പാര്‍ട്ടിയുടെ അരികില്‍ ഉണ്ടാവുമായിരുന്നു.
സംഘപരിവാറുകാര്‍ മാറില്ലെന്ന ്പറയുന്ന ബ്രിട്ടാസും പിണറായിചങ്കനും ന്യൂനപക്ഷങ്ങളെ ഉപദേശിക്കുന്നത് കേള്‍ക്കുമ്പോള്‍ തോന്നും, ദാ മുജാഹിദ് വേദിയില്‍ വന്ന് ഞങ്ങളങ്ങ് മാറാന്‍പോകുമെന്ന ്പ്രഖ്യാപിക്കുകയാണെന്ന്.. ! ഇല്ല കേട്ടോ സംഘപരിവാരം മാത്രമല്ല, സി.പി.എമ്മുകാരും മാറാന്‍ പോകുന്നില്ല. ജനാധിപത്യം, മതേതരത്വം ,സോഷ്യലിസം ന്നൊക്കെ പറയുന്ന സഖാക്കളും പരിവാറുകാരും കാര്യത്തോടടുക്കുമ്പോള്‍ ഇതിനോടൊക്കെ എത്ര പുച്ഛമാണെന്ന് മോദിമാരും സജി ചെറിയാനും കാണിച്ചുതന്നിട്ടുണ്ട്. ഒരാള്‍ ഗുജറാത്തിലെ പട്ടിക്കുട്ടികളോടാണ് മുസ്‌ലിംകളെ ഉപമിച്ചതെങ്കില്‍, നിരവധി മുസ്‌ലിം-മതവിരുദ്ധ ഉത്തരവുകളാണ് പിണറായിസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പിന്നെ ജനാധിപത്യം, മതേതരത്വം ഒക്കെ കുന്തോം കുടച്ചക്രോം പോലാണെന്നും !

സഖാവേ, പി.കെ ബഷീര്‍ എം.എല്‍.എ പറഞ്ഞത് പോലെ പശ്ചിമബംഗാളില്‍ നിങ്ങള്‍ തോറ്റമ്പിയത് അവിടെ മുസ്‌ലിംകളെയും മറ്റും ക്ഷേമപ്പെടുത്തിയതുകൊണ്ടൊന്നുമല്ല. അതെങ്ങനെയെന്ന് അലി മുഹമ്മദും അമീനും കുടുംബസമേതം കേരളത്തിലെ ഹോട്ടല്‍തുടയ്ക്കാന്‍ വരില്ലായിരുന്നു. അതെ, വല്ലാതങ്ങ് ചെലക്കണ്ട, മുജാഹിദല്ല, സാക്ഷാല്‍ സമസ്തവേദിയിലായാലും നാല് വോട്ടിനപ്പുറം നിങ്ങക്കെന്ത് ന്യൂനപക്ഷപ്രേമം സഖാക്കളേ, പരിവാറുകാരേ.. !?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവം: പ്രതിക്ക് 43 വര്‍ഷം തടവ്

Published

on

കോഴിക്കോട് വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

2023 ലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഇതതിനിടെയാണ് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പത്തുവയസ്സുകാരിയുടെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്.

 

 

Continue Reading

kerala

യാക്കോബായ സഭക്ക് പുതിയ ഇടയന്‍; പുതിയ കാതോലിക്കയായി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു

ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്.

Published

on

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി.

ബെയ്‌റൂത്തിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റത്.

കുര്‍ബാനമധ്യേയുള്ള ചടങ്ങുകള്‍ക്ക് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിച്ചു.

Continue Reading

kerala

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞ സംഭവം: അധ്യാപകന് സസ്‌പെന്‍ഷന്‍

പാണക്കാട് ഡി.യു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഹബീബ് റഹ്‌മാനെതിരെയാണ് നടപടി.

Published

on

പ്ലസ്ടു പരീക്ഷയ്ക്കിടെ മറ്റ് വിദ്യാര്‍ത്ഥി സംസാരിച്ചതിനെ തുടര്‍ന്ന് പരാതിക്കാരിയായ വിദ്യാര്‍ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞുവെച്ച സംഭവത്തില്‍ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

പാണക്കാട് ഡി.യു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഹബീബ് റഹ്‌മാനെതിരെയാണ് നടപടി. കുറ്റൂര്‍ നോര്‍ത്ത് കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കണോമിക്‌സ് പരീക്ഷ എഴുതുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പറാണ് ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടിക്കെത്തിയ ഹബീബ് റഹ്‌മാന്‍ പിടിച്ചുവെക്കുകയും അര മണിക്കൂറോളം പരീക്ഷ എഴുതാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തത്. വിദ്യാര്‍ഥിനി വിദ്യാഭ്യാസമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

വീണ്ടും പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന് കുട്ടിയും കുടുംബവും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥിനി ഫുള്‍ എ പ്ലസ് നേടിയിരുന്നു. പിന്നാലെ സിവില്‍ സര്‍വിസ് പരീക്ഷക്കും തയാറെടുക്കുന്നുണ്ട്.

ചോദ്യപേപ്പര്‍ വാങ്ങിവെച്ച് പരീക്ഷ എഴുതാനുള്ള സമയം നഷ്ടപ്പെടുത്തിയതിലൂടെ വിദ്യാര്‍ത്ഥിനിയുടെ അവകാശത്തെ ഹനിച്ചതായും ഭാവിയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതായും ഡി.ജി.ഇയുടെ ഉത്തരവില്‍ പറയുന്നു. ഇന്‍വിജിലേറ്ററുടെ ഭാഗത്തുനിന്ന് വീഴ്ചയും അച്ചടക്ക ലംഘനവുമാണുണ്ടായതെന്നും ഉത്തരവില്‍ അറിയിച്ചു.

 

Continue Reading

Trending