Connect with us

kerala

ഇന്ദ്രന്‍സിനെതിരായ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം

മന്ത്രിക്കെതിരെ സി.പി.എം നടപടിയെടുത്തില്ലെങ്കിലും സമൂഹ മാധ്യമത്തില്‍ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം പടരുകയാണ്.

Published

on

ഇന്ദ്രന്‍സിനെതിരെ മന്ത്രി വി.എന്‍ വാസവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം വ്യാപകുന്നു. ഇടതുപക്ഷത്തിന്റെ വികൃതമനസ്സാണ് നടന്‍ ഇന്ദ്രന്‍സിനെതിരായ മന്ത്രി വി.എന്‍ വാസവന്റെ പരാമര്‍ശത്തിലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചു. മന്ത്രിക്കെതിരെ സി.പി.എം നടപടിയെടുത്തില്ലെങ്കിലും സമൂഹ മാധ്യമത്തില്‍ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം പടരുകയാണ്.

ഇന്ത്യയില്‍ പടര്‍ന്ന് കിടക്കുന്ന പാര്‍ട്ടിയാണല്ലോ വാസവന്റേതെന്ന് ചിലര്‍ പരിഹസിച്ചപ്പോള്‍ ഇന്ദ്രന്‍സിനെ അറിയണമെങ്കില്‍ ഗൂഗിളില്‍ തെരഞ്ഞു നോക്കണമെന്നും അദ്ദേഹത്തിന്റെ നാലയലത്തെത്തില്ല വാസവനെന്നും മറ്റു ചിലര്‍ പറഞ്ഞു.

എം.എല്‍ .എ പി.കെ ബഷീര്‍ എം.എം മണിക്കെതിരെ പറഞ്ഞപ്പോള്‍ സാദിഖലി തങ്ങള്‍ അത് പിന്‍വലിപ്പിച്ച കാര്യം ചിലര്‍ ചൂണ്ടിക്കാട്ടി. ഒരാളുടെ ശരീരം നോക്കിയല്ല, പ്രതിഭ നോക്കിയാണ് വിലയിരുത്തേണ്ടത്. കറുത്തവര്‍ക്കെതിരായ മനോഭാവം തന്നെയാണിതെന്ന് മറ്റൊരാള്‍ പറഞ്ഞു.

വിഎന്‍ വാസവന്റേത് നാക്കു പിഴ അല്ല. പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ പിഴവാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. പൊളിറ്റിക്കല്‍ കറക്ട്‌നെസില്ലായ്മ ഇത്തരക്കാര്‍ പ്രകടമാക്കുക രണ്ട് തരം ഉപമകളിലൂടെയാണ്. ഒന്ന് ജാതി/അധികാരം മറ്റൊന്ന് ശരീരം.

അമിതാഭ് ബച്ചന്‍ സ്‌ക്രീനില്‍ വളര്‍ന്ന് നില്‍ക്കുന്ന ഒരു അതികായനാണ്. ഇന്ദ്രന്‍സ് സ്‌ക്രീനില്‍ പൊലിപ്പിക്കപ്പെടാത്ത ഒരു ശരീരവും. അമിതാഭ് ബച്ചനാണ് എല്ലാ ബൂര്‍ഷ്വാസികളെയും പോലെ വാസവന്റെയും കള്‍ട്ട് ഫിഗ!ര്‍. അയാള്‍ ശത്രുവിനെ നിലം പരിശാക്കുന്ന നായകനാണ്. ഇന്ദ്രന്‍സ് വാസവന് അരികു ജീവിതമാണ്. സിംഗപ്പൂര്‍ ദക്ഷിണേഷ്യന്‍ ഫിലിം ഫെസിറ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സ് നേടിയത് ഇതേ ശരീരത്തിന്റെ ബലത്തിലാണെന്ന് ഓര്‍ത്തെടുക്കാനുള്ള വലിപ്പം വാസവന് കാണില്ല. ഇടതുപക്ഷം മുഖ്യധാരയാണ്. സിനിമയിലും കാഴ്ചപ്പാടിലും അങ്ങനെയാകുന്നത് വാസവന്‍മാരുടെ ബോധ്യങ്ങള്‍ കാരണമാണ്.

പൊളിറ്റിക്കല്‍ കറക്ടനെസ്സ് ആ!ര്‍ജിക്കേണ്ടത് രാഷ്ട്രീയ വിദ്യാഭ്യാസത്തിലൂടെയും വായനയിലൂടെയും ആണ്. പുതിയ ആശയങ്ങളിലേക്ക് എത്തണമെങ്കില്‍ പുതിയ കാലത്തിന്റെ ചിന്താഗതികളിലേക്ക് കടന്ന് പോകണം. അത് നടക്കാത്തത് കൊണ്ട് ബച്ചനെപ്പോഴും ഇന്ദ്രന്‍സിനേക്കാളും വളര്‍ന്നതായി തന്നെ വാസവന് തോന്നും.

ബച്ചനെപ്പോലെ അധികാരവ്യവസ്ഥ മാനിക്കുന്ന ഒരാളല്ല ഇന്ദ്രന്‍സ്. അധികാരത്തിന് ബഹുമാനമോ സ്വാധീനശേഷിയോ വേണ്ട പദവിയില്‍ അയാളെ കാണാനാകില്ല. ആ നിലയ്ക്കും ഇന്ദ്രന്‍സ് ചെറുതാണ്. ശരീരം മാത്രമല്ല വ്യവസ്ഥയും മനുഷ്യനെ ചെറുതാക്കും. അതിനെ മറികടന്ന് എല്ലാവരെയും തുല്യരായി കാണാന്‍ നല്ല ഇടതുപക്ഷമാകണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ; ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകള്‍

‘വ്യത്യാസത്തിന് പകരം വൈത്യാസം’

Published

on

പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ . പ്ലസ് വൺ ബയോളജി, കെമിസ്ട്രി പരീക്ഷകളിലെ ചോദ്യങ്ങളിലാണ് അക്ഷരത്തെറ്റ്. ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകളാണുള്ളത്. ചോദ്യ നിർമാണത്തിലും പ്രൂഫ് റീഡിങ്ങിലും ഗുരുതര വീഴ്ചയാണെന്ന് അധ്യാപകർ പറഞ്ഞു.

ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു. അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്ന്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും ചോദ്യത്തിൽ വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത, അറു ക്ലാസുകൾ എന്നിങ്ങനെയും തെറ്റുകൾ ആവര്‍ത്തിക്കുന്നു.

Continue Reading

kerala

ഷാബാ ഷെരീഫ് കൊലക്കേസ്; ശിക്ഷാവിധി ഇന്ന്, കേസിൽ നിർണായകമായത് ഡിഎൻഎ പരിശോധന

കേസിലെ ഒമ്പത് പ്രതികളെ വെറുതെവിട്ടിരുന്നു.

Published

on

പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. മൂന്ന് പ്രതികളാണ് കുറ്റക്കാർ. ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫ്‌, രണ്ടാം പ്രതി ഷൈബിൻ അഷ്‌റഫിന്‍റെ മാനേജർ ശിഹാബുദ്ദീൻ, ആറാം പ്രതിയായ ഡ്രൈവർ നിഷാദ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തി. കേസിലെ ഒമ്പത് പ്രതികളെ വെറുതെവിട്ടിരുന്നു. 2020 ഒക്ടോബർ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്.

മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസുകളിൽ ഒന്നാണ് ഷാബ ഷെരീഫ് കേസ്. 2019 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്.

പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫും കൂട്ടാളിയും വീട്ടിൽ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോർത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വർഷത്തിൽ അധികം ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമർദനം തുടര്‍ന്നു.

മർദനത്തിനിടെ 2020 ഒക്ടോബർ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതോടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ പിന്‍ബലവും അടഞ്ഞു. എന്നാൽ ഷാബാ ഷരീഫിന്റെ തലമുടിയുടെ ഡിഎൻഎ പരിശോധന ഫലം കേസിൽ നിർണായകമായി.

ഒപ്പം മാപ്പുസാക്ഷിയാക്കപ്പെട്ട ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്‍റെ സാക്ഷിമൊഴികളും പ്രോസിക്യൂഷന് പിടിവള്ളിയായി. കേസിൽ ആകെ 13 പ്രതികൾക്കെതിരെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിടികൂടാനുണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാളായ ഫാസിൽ ഗോവയിൽ വെച്ച് മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്.

Continue Reading

crime

കൊല്ലത്ത് എംഡിഎംഎയുമായി യുവതി പിടിയില്‍

കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം.

Published

on

കൊല്ലം നഗരത്തില്‍ വീണ്ടും എംഡിഎംഎ വേട്ട. കര്‍ണാടകയില്‍നിന്ന് കാറില്‍ കടത്തി കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. അഞ്ചാലുംമൂട് സ്വദേശിനി അനിലാ രവീന്ദ്രനെ ഡാന്‍സാഫ് സംഘംവും ശക്തികുളങ്ങര പോലീസും സംയുക്തമായി നടത്തി റെയ്ഡിനൊടുവില്‍ അറസ്റ്റ് ചെയ്തു. എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്.

കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായിട്ടായിരുന്നു പരിശോധനകള്‍. വൈകീട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാര്‍ കണ്ടെങ്കിലും പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നീട് കാര്‍ തടഞ്ഞാണ് യുവതിയെ പിടികൂടിയത്.

Continue Reading

Trending