Connect with us

News

റൊണാള്‍ഡോ കേവലമൊരു പകരക്കാരന്‍ മാത്രമോ?

തങ്ങള്‍ക്കു വിജയിക്കാന്‍ റൊണാള്‍ഡോ അനിവാര്യനല്ലെന്നു തെളിയിക്കുക മാത്രമല്ല മാനേജര്‍ ഫെര്‍ണാണ്ടോ സാന്റ്‌റോസ് ചെയ്തത് മറിച്ചു റൊണാള്‍ഡോ എന്ന അതികായനു പകരം റാമോസ് എന്ന പുതിയൊരു താരപ്പിറവിക്കു വഴിയൊരുക്കുക കൂടിയായിരുന്നു.

Published

on

എസ് എ എം ബഷീര്‍

ഈ ഭൂമുഖത്തെ ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടിയിറക്കം തുടങ്ങിയോ? ചര്‍ച്ചയാണ് എവിടെയും.
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെയും വാര്‍ത്താ മാധ്യമങ്ങളുടെ യും നിരീക്ഷകരുടെയും ഫുട്ബാള്‍ പണ്ഡിതന്മാരുടേയും ചൂടേറിയ ചര്‍ച്ചകള്‍ കൊഴുക്കുമ്പോഴും ഡിസംബര്‍ ആറു ചൊവ്വാഴ്ച ഖത്തര്‍ ലുസൈല്‍ സ്‌റ്റേഡിയ ത്തില്‍ 89000 ത്തോളം കാണികള്‍ക്ക് മുന്‍പില്‍ വെച്ച് നടന്ന ആ അപമാനം പക്ഷെ റൊണാള്‍ഡോ എന്ന ഫുട്ബാള്‍ നായകന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല.

Goncalo Ramos dazzles the soccer world in debut for Portugal

പകരം കളിക്കാരുടെ ക്യൂവില്‍ സൈഡില്‍ ഇരിക്കുന്ന റൊണാള്‌ഡോയുടെ മുഖത്തിനു നേരെ ക്യാമറകള്‍ മിഴികള്‍ തുറന്നു കൊണ്ടേ ഇരുന്നപ്പോള്‍ ഗ്യാലറികള്‍ തിങ്ങി നിറഞ്ഞു ആവേശക്കടല്‍ തീര്‍ത്ത ആരാധകര്‍ അപ്പോഴും റൊണാള്‍ഡോ യുടെ പേര്‍ ആര്‍ത്തു വിളിക്കുകയായിരുന്നു..
സത്യത്തില്‍ എന്താണ് പോര്‍ച്ചുഗല്‍ ടീമില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്?

റൊണാള്‍ഡോ ഇല്ലെങ്കി ലും തങ്ങള്‍ വിജയിക്കും എന്ന് പോര്‍ച്ചുഗലിന്റെ ടീം ലോകത്തിനു കാണിച്ചു കൊടുത്തി രിക്കുന്നു എന്ന സത്യം അംഗീകരിച്ചു കൊണ്ട് തന്നെ ചോദിക്കേണ്ടി വരുന്നു.
2003ല്‍ റൊണാള്‍ഡോ ആദ്യമായി പോര്‍ച്ചുഗലിന്റെ ബൂട്ടണിഞ്ഞു കളിക്കാനിറങ്ങുമ്പോള്‍ കൃത്യമായി രണ്ടു വയസ്സും രണ്ടു മാസവും പ്രായമുണ്ടായിരുന്ന ഗോണ്‍സാലോ റാമോസ് എന്ന ആ കൈക്കുഞ്ഞ് റൊണാള്‍ഡോയെന്ന വിശ്വ പ്രസിദ്ധ കളിക്കാരനെ ബെഞ്ചിലിരുത്തി ഹാട്രിക്ക് ഗോള്‍ വര്‍ഷത്തോടെ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നു.

കളിയുടെ പതിനേഴാം മിനിട്ടിലും അന്‍പത്തി ഒന്നാം മിനിട്ടിലും അറുപത്തി യേഴാം മിനിട്ടിലും റാമോസ് എന്ന ആ 21 വയസ്സുകാരന്‍ പന്ത് വലയിലാക്കിയപ്പോള്‍ അമ്പരന്നത് ലോകമാകെ ഖത്തര്‍ ലോകകപ്പ് കണ്ടു കൊണ്ടിരിക്കുന്ന കോടി ക്കണ ക്കിന് ഫുട്ബാള്‍ പ്രേമികളാണ്. ഈ ഗോള്‍ വര്ഷം സ്വിസ് പടയുടെ ആത്മവീര്യം ചോര്‍ത്തിക്കളഞ്ഞു. റൊണാള്‍ഡോക്ക് പകരം ക്യാപ്റ്റനായി വന്ന പെപ്പെയും റാഫേല്‍ ഗുരീറോ യും റാഫേല്‍ ലിയാവോയും ഇടയ്ക്കു ഓരോ ഗോള്‍ വീതം നേടി ലീഡ് ഉറപ്പി ച്ചു 6 – 1 നു സ്വിസ് പടയെ തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ തകര്‍ന്നു വീണത് റൊണാള്‌ഡോ എന്ന ഫുട്ബാള്‍ നായകന്റെ താര പരിവേഷം കൂടിയാണ്.

തങ്ങള്‍ക്കു വിജയിക്കാന്‍ റൊണാള്‍ഡോ അനിവാര്യനല്ലെന്നു തെളിയിക്കുക മാത്രമല്ല മാനേജര്‍ ഫെര്‍ണാണ്ടോ സാന്റ്‌റോസ് ചെയ്തത് മറിച്ചു റൊണാള്‍ഡോ എന്ന അതികായനു പകരം റാമോസ് എന്ന പുതിയൊരു താരപ്പിറവിക്കു വഴിയൊരുക്കുക കൂടിയായിരുന്നു.
റൊണാള്‍ഡോയെ ആഘോഷിക്കുന്ന മാധ്യമങ്ങളും ലോകമെമ്പാടുമുള്ള ആരാധകരും അത്ഭുതത്തോടെയാണ് ആ കാഴ്ച കണ്ടു നിന്നത്.

ഗോണ്‍സാലോ റാമോസ് തന്നെ പറഞ്ഞത് ലോക കപ്പു മത്സരങ്ങളില്‍ തന്റെ ടീമിനുവേണ്ടി തുടക്കത്തിലേ ഇറങ്ങുമെന്നും ഇങ്ങനെ ഹാട്രിക് ഗോളുകള്‍ അടിക്കാന്‍ കഴിയുമെന്നും തന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും കരുതിയിരുന്നില്ല എന്നാണ്.
കളിയുടെപതിനേഴാം മിനുട്ടില്‍ സ്വിസ് ഗോള്‍ കീപ്പറെ നിസ്സഹായനായി നിര്‍ത്തി തന്റെ ഇടങ്കാലുകൊണ്ട് റാമോസ് സ്വിസ്സ് ഗോള്‍ പോസ്റ്റിലേക്ക് പായിച്ച ആ പന്ത് നെഞ്ചേറ്റിയത് ലുസൈല്‍ സ്‌റ്റേഡിയത്തിലെ പതിനായിരങ്ങള്‍ മാത്രമല്ല ലോകത്തിലെ കോടിക്കണക്കിനു ഫുട്ബാള്‍ ആരാധകര്‍ കൂടിയായിരുന്നു. അങ്ങനെ ആ ഇടങ്കാല്‍ ഗോള്‍ ചരിത്രത്തിന്റെ ഭാഗമായി മാറി.
സൌമ്യനായ ആ ‘പാവം’ ചെറുപ്പക്കാരന്‍ തുടര്‍ന്ന് രണ്ടു തവണയും സ്വിസ് വല കുലുക്കിയപ്പോള്‍ പിറന്നു വീണത് ഈ ലോക കപ്പിലെ റിക്കാര്‍ഡു മാത്രമല്ല ഒരു പുതിയ ഫുട്‌ബോള്‍ താരം കൂടിയാണ്. പതിനേഴാം മിനുട്ടില്‍ ആ ഗോള്‍ എങ്ങനെ പറന്നു പോസ്റ്റില്‍ വീണുവെന്ന് പലരും അത്ഭുതം കൂറി.

സ്വന്തം ടീമിന്റെ വിശ്വ പ്രസിദ്ധനായ ക്യാപ്റ്റനെ മൂലക്കിരുത്തി ഫെര്‍ണാണ്ടോ സാന്റോസ് നടത്തിയ പരീക്ഷണം പക്ഷെ വിജയിച്ചു. അതൊരു കൈവിട്ട കളി തന്നെ ആയിരുന്നു. മത്സരത്തില്‍ പോര്‍ച്ചുഗല്‍ എങ്ങാനും തോറ്റിരുന്നുവെങ്കില്‍ മാനേജരുടെ അവസ്ഥ എന്താകുമായിരുന്നുവെന്ന് ഊഹിക്കാന്‍ പോലും പറ്റില്ല.

തുടരെത്തുടരെ ഗോളുകള്‍ തങ്ങളുടെ പോസ്റ്റിലേക്ക് വീണു കൊണ്ടിരുന്ന പ്പോള്‍ സ്വിസ് കളിക്കാര്‍ അടപടലം പതറി. അവരുടെ ഡിഫന്‍സും തകര്‍ന്നു. ഫോര്‍ വേഡ്കളുടെ മുന്നേറ്റം ചിന്നിച്ചിതറി.
ഈ വേള്‍ഡ് കപ്പിലെ പോര്‍ച്ചുഗലിന്റെ ഈ കളി ഏറ്റവും മികച്ച തായിരുന്നു. അതില്‍ റൊണാള്‍ഡോയുടെ റോള്‍ ആകട്ടെ എഴുപത്തി രണ്ടാം മിനുട്ടിലിറങ്ങി പതിനേഴു മിനിട്ട് മാത്രം ഗ്രൗണ്ടില്‍ ഓടി നടന്ന കേവലമൊരു പകരം കളിക്കാരന്‍ മാത്രമായിട്ടും.
എന്നിട്ടും സ്‌റ്റേഡിയ മാകെ മുഴങ്ങിക്കേട്ടത് റൊണാള്‍ഡോ റൊണാള്‍ഡോ എന്ന ആര്‍പ്പു വിളികള്‍ മാത്രം.

താനിറങ്ങിക്കളിച്ച പതിനേഴു മിനിട്ട് കൊണ്ട് പലപ്രദമായ ഒരു നീക്കം നടത്താന്‍ പോലും താരത്തിനു കഴിഞ്ഞുമില്ല. അടുത്ത കളിയില്‍ പരീക്ഷണം ആവര്‍ത്തിക്കുകയും റൊണാള്‍ഡോ എന്ന ക്യാപ്റ്റന്‍താരത്തെ കേവലമൊരു പകരക്കാരന്‍ മാത്രമായി ബെഞ്ചില്‍ ത്തന്നെ ഇരുത്തുകയും ചെയ്യുമെന്നുമുള്ള സൂചനയാണ് മാനേജര്‍ ഫെര്‍ണാണ്ടോ നല്‍കുന്നത്.
റൊണാള്‍ഡോയെന്ന സൂപ്പര്‍ താരത്തെ തുടക്കത്തിലെ ലൈന്‍ അപ്പില്‍ നിര്‍ത്താന്‍ പോലും കൂട്ടാക്കാതിരുന്ന ഫെര്‍ണാണ്ടോ പക്ഷെ പറയുന്നത് റൊണാള്‍ഡോയും താനുമായി ഒരു പ്രശ്‌നവും ഇല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെന്നുമാണ്.

പക്ഷെ സൌത്ത് കൊറിയയുമായി ഉള്ള കളിയില്‍ തന്നെ കേവലം പകരക്കാരനാക്കിയതിനെതിരെ റൊണാള്‍ഡോ നടത്തിയ രൂക്ഷമായ പ്രതികരണവും കൊറിയന്‍ കളിക്കാരനോടുള്ള മോശം പെരുമാറ്റവുമാണ് ഫെര്‌നാണ്ടോയെ ചൊടിപ്പിച്ചത് എന്നാണു പറഞ്ഞു കേള്‍ക്കുന്നത്. റൊണാള്‍ഡോ ഇല്ലാതെയും തങ്ങള്‍ക്കു കളിയില്‍ ജയിക്കനാകും എന്ന് ബോധ്യപ്പെടുത്താനാകും ഇനി ഇനി ഫെര്‍ണാണ്ടോ യുടെ ശ്രമം.

ഏറ്റവും രസകരമായ കാര്യം ഇന്നിപ്പോള്‍ കോടിക്കണക്കിനു ജനങ്ങള്‍ ആരാധിക്കുന്ന രണ്ടു സൂപ്പര്‍ താരങ്ങള്‍ റൊണാള്‍ഡോക്കും ലയണല്‍ മെസ്സിക്കും തങ്ങളുടെ ടീമിനെ ലോക കപ്പു ജയിപ്പിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ്.
മെസ്സിയെക്കാള്‍ ആരാധകരുടെ എണ്ണം കൂടുതല്‍ ഉള്ള റൊണാള്‍ഡോ ഇത് വരെയായി 1142 കളികളിലായി 819 ഗോളുകളാണ് നേടിയത്.
മെസ്സിയാവട്ടെ 1020 കളികളിലായി 794 ഗോളുകളാണ് നേടിയിട്ടുള്ളത്. ബ്രസീലിന്റെ നെയ്മാര്‍ 122 കളികളിലായി 75 ഗോളുകളാണ് ഇത് വരെയായി നേടിയിട്ടുള്ളത്.

kerala

പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവം: പ്രതിക്ക് 43 വര്‍ഷം തടവ്

Published

on

കോഴിക്കോട് വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

2023 ലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഇതതിനിടെയാണ് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പത്തുവയസ്സുകാരിയുടെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്.

 

 

Continue Reading

News

കരിങ്കടലില്‍ വെടിനിര്‍ത്താന്‍ റഷ്യ-യുക്രൈന്‍ ധാരണ

സൗദി അറേബ്യയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്താന്‍ തീരുമാനമായത്.

Published

on

റഷ്യയും യുക്രൈനും തമ്മില്‍ കരിങ്കടലില്‍ വെടിനിര്‍ത്താന്‍ ധാരണയായി. സൗദി അറേബ്യയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്താന്‍ തീരുമാനമായത്. യുഎസ് ഉദ്യോഗസ്ഥരും ഉക്രെയ്‌നില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള പ്രതിനിധികളും തമ്മില്‍ മൂന്ന് ദിവസത്തെ തീവ്രമായ സമാന്തര ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ വരുന്നത്, കഴിഞ്ഞയാഴ്ച സമ്മതിച്ച ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മേലുള്ള പണിമുടക്ക് നിര്‍ത്തലാക്കുന്നതില്‍ ബുദ്ധിമുട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും ഏറ്റവും പുതിയ കരാര്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.
അതേസമയം ധാരണ നിലവില്‍ വരുന്നതിനു മുമ്പായി ചില ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടു. ധാരണ അനുസരിക്കാന്‍ യുക്രൈന്‍ പ്രസിഡന്റിനോട് അമേരിക്ക നിര്‍ദേശിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ യുക്രൈനിന് ഇനി കരിങ്കടല്‍ വഴി ധാന്യ കയറ്റുമതിക്ക് തടസ്സമുണ്ടാവില്ല. ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ ആക്രമിക്കില്ല, ചരക്ക് കപ്പലുകള്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല തുടങ്ങിയ ധാരണകളിലേക്കും ഇരു രാജ്യങ്ങളും എത്തിയിട്ടുണ്ട്.

റഷ്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെയും വളത്തിന്റെയും കയറ്റുമതിക്ക് മേലെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കിയേക്കും. ഇത് സംബന്ധിച്ച് റഷ്യയ്ക്ക് അമേരിക്ക ഉറപ്പ് നല്‍കിയിട്ടുണ്ട്. റിയാദില്‍ ഉണ്ടാക്കിയ കരാറുകള്‍ക്ക് അനുസൃതമായി ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്നത് തുടരുമെന്ന് അമേരിക്ക പ്രതിജ്ഞയെടുത്തു.

Continue Reading

kerala

യാക്കോബായ സഭക്ക് പുതിയ ഇടയന്‍; പുതിയ കാതോലിക്കയായി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു

ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്.

Published

on

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി.

ബെയ്‌റൂത്തിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റത്.

കുര്‍ബാനമധ്യേയുള്ള ചടങ്ങുകള്‍ക്ക് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിച്ചു.

Continue Reading

Trending