Connect with us

india

ജാതീയതയുടെയും വര്‍ഗീയതയുടെയും വേരുകള്‍ക്ക് ഇന്ത്യയില്‍ കാലപ്പഴക്കമേറെയുണ്ട്

മണിപ്പാലില്‍ ഒരു അധ്യാപകനെങ്കില്‍
വിഴിഞ്ഞത്ത് ഒരു പാതിരിയാണ് ഉള്ളില്‍
കെട്ടിക്കിടക്കുന്ന വര്‍ഗീയത ചര്‍ദ്ദിക്കുന്നത്….
രണ്ടുപേരുടേയും പൊതുശത്രു മുസ്ലീമാണ്.
മുസ്ലീം പേരുകളാണ്..

Published

on

ജാതീയതയുടെയും വര്‍ഗീയതയുടെയും വേരുകള്‍ക്ക് ഇന്ത്യയില്‍ കാലപ്പഴക്കമേറെയുണ്ട്. കര്‍ണാടക  മണിപ്പാലിലെ വിദ്യാഭ്യാസസ്ഥാപനത്തില്‍ മുസ്‌ലിംവിദ്യാര്‍ത്ഥിയെ തീവ്രവാദിയെന്ന്  അധിക്ഷേപിച്ച പശ്ചാത്തലത്തില്‍ അത്തരം ജാതീയവിളികള്‍ ഓര്‍മിക്കുന്നവരേറെയുണ്ട്. അതിലൊന്ന് പ്രമുഖസാമ്പത്തികവിദഗ്ധനും അക്കാദമീഷ്യനും അധ്യാപകനുമായ ഡോ.എം കുഞ്ഞാമന്റെ പുസ്‌കത്തില്‍ പറയുന്നുണ്ട്. സമൂഹമാധ്യമത്തില്‍നിന്ന്.

‘ഞാന്‍ മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍
ആ മാഷ് എന്നെ പേര് വിളിക്കില്ല.
പാണന്‍ എന്നാണ് വിളിക്കുക.
ബോര്‍ഡില്‍ കണക്കെഴുതിഃ
”പാണന്‍ പറയെടാ ” എന്നുപറയും.
സഹികെട്ട് ഒരിക്കല്‍ ഞാന്‍ പറഞ്ഞുഃ
”സാര്‍ എന്നെ ജാതിപ്പേര് വിളിക്കരുത്,
കുഞ്ഞാമന്‍ എന്നു വിളിക്കണം”
”എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാല്‍ ” എന്നുചോദിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചു. അയാള്‍ നാട്ടിലെ പ്രമാണിയാണ്.
എവിടെടാ പുസ്തകം എന്ന് ചോദിച്ചു.
ഇല്ലെന്ന് പറഞ്ഞപ്പോള്‍ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം.
അടിയേറ്റ് വിങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്…..
ആ അധ്യാപകന്റെ മര്‍ദ്ദനം ജീവിതത്തിലെ വഴിത്തിരിവായി.
കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി….”
(എതിര് -ഡോ.എം.കുഞ്ഞാമന്‍ )

മണിപ്പാലില്‍ ഒരു അധ്യാപകനെങ്കില്‍
വിഴിഞ്ഞത്ത് ഒരു പാതിരിയാണ് ഉള്ളില്‍
കെട്ടിക്കിടക്കുന്ന വര്‍ഗീയത ചര്‍ദ്ദിക്കുന്നത്….
രണ്ടുപേരുടേയും പൊതുശത്രു മുസ്ലീമാണ്.
മുസ്ലീം പേരുകളാണ്..
ഒരാള്‍ക്ക് കസബാണെങ്കില്‍
മറ്റൊരാള്‍ക്ക് അബ്ദുറഹിമാനാണ്.
അതവര്‍ പരസ്യമായ് തന്നെ പ്രകടിപ്പിക്കുന്നു..

പാണന്‍ എന്ന് ക്ലാസില്‍ പരസ്യമായി അധിക്ഷേപിക്കപ്പെട്ടപ്പോള്‍
കുഞ്ഞാമന്‍ അതിനെ ചെറുപ്രായത്തിലേ ചോദ്യം ചെയ്യുന്നുണ്ട്.
മണിപ്പാലിലെ വിദ്യാര്‍ത്ഥിയും തന്നെ തീവ്രവാദ ചാപ്പകുത്തുന്നതില്‍ ശക്തമായ് പ്രതികരിക്കുന്നുണ്ട്.
സ്‌കൂളിലെ കഞ്ഞികുടി നിര്‍ത്തിയശേഷം ഉച്ചഭക്ഷണസമയത്ത് സ്‌കൂളിലെ പ്ലാവില്‍ ചോട്ടില്‍ ചെന്നിരിക്കുമ്പോള്‍
മര്‍ദ്ദിച്ച മാഷ് കുഞ്ഞാമനെ ചെന്ന് കാണുന്നുണ്ട്.
അടിച്ചതിലുള്ള കുറ്റബോധം കൊണ്ടാകണം
അടുത്ത് ചെന്ന് മാഷ് ചോദിക്കുന്നുണ്ട്
”കുഞ്ഞാമാ, പോയി കഞ്ഞി കുടിക്ക് ‘
അന്നാണ് ആദ്യമായ് കുഞ്ഞാമന്‍ എന്ന പേര് മാഷ് വിളിക്കുന്നത്.
അതുവരേയും പാണാ എന്ന വിളിയായിരുന്നു.
ദൃഡനിശ്ചയത്തോടെയായിരുന്നു കുഞ്ഞാമന്റെ മറുപടി.
”വേണ്ട സര്‍ ”
”സര്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല.
കഞ്ഞി കുടിക്കാന്‍ വേണ്ടിമാത്രമാണ് ഞാന്‍ വന്നിരുന്നത്.
പക്ഷേ, ഇനി എനിക്കു കഞ്ഞി വേണ്ട, എനിക്കു പഠിക്കണം. ”

തൂക്കിലേറ്റപ്പെട്ട കസബിന്റെ പേര് വിളിച്ച് മണിപ്പാലിലെ വിദ്യാര്‍ത്ഥിയെ അധിക്ഷേപിക്കുമ്പോള്‍
ആ വിദ്യാര്‍ത്ഥി നിശ്ശബ്ദനാകുന്നില്ല.
ശക്തമായ ഭാഷയില്‍തന്നെ പ്രതികരിക്കുന്നുണ്ട്
‘സോറി,ഞാന്‍ തമാശക്ക് പറഞ്ഞതാണെന്ന് അധ്യാപകന്‍ പറഞ്ഞപ്പോള്‍
”നോ…
തീവ്രവാദി എന്ന് വിളിക്കുന്നത് ഒരു തമാശയല്ല….
നീ എന്റെ മകനെപോലെയാണെന്ന് മാഷ് പറഞ്ഞപ്പോള്‍
അതിനും ആ വിദ്യാര്‍ത്ഥിക്ക് ശക്തമായ പ്രതികരണമുണ്ടായിരുന്നു
”നിങ്ങളുടെ മകനോട് നിങ്ങള്‍ ഇതുപോലെ സംസാരിക്കുമോ ?

ജാതി തിരിച്ചുള്ള ഒറ്റപ്പെടുത്തലൊക്കെ നമ്മുടെ കലാലയങ്ങളിലും കുറവൊന്നുമല്ല..
ടഇ കുട്ടികളൊക്കെ ഇപ്പോഴും ഇതൊക്കെ നേരിടുന്നുണ്ട്..
നിനക്ക് പരീക്ഷ പാസാകാന്‍ പകുതി പഠിച്ചാല്‍ പോരേയെന്ന് പരിഹസിച്ച് പറഞ്ഞ ഒരു അധ്യാപകനെ കേട്ടിട്ടുണ്ട്..
അയാളില്‍ കട്ടപ്പിടിച്ചുകിടന്ന ജാതിബോധംതന്നെ കാരണം..
‘എന്റെ ജന്മം തന്നെയാണ് എന്റെ മരണകാരണമെന്ന് ‘
രോഹിത് വെമുലെ തന്റെ ആത്മഹത്യാകുറിപ്പില്‍ എഴുതിയതും
ജാതിതീര്‍ത്ത ഒറ്റപ്പെടുത്തലാല്‍തന്നെ..’
(സതീഷ് തോട്ടത്തില്‍ )

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി

അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും വെബ്സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു.

Published

on

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും വെബ്സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു. ജഡ്ജിമാരുടെ വ്യക്തിഗത സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പങ്കാളികളുടെയും മറ്റ് ആശ്രിതരുടെയും പേരിലുള്ള ആസ്തിയുടെ വിവരങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള ഏപ്രില്‍ ഒന്നിലെ തീരുമാനപ്രകാരമാണ് ഇന്നലെ രാത്രിയോടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയ്ക്ക് ദക്ഷിണ ഡല്‍ഹിയില്‍ മൂന്ന് കിടപ്പുമുറികളുള്ള ഡിഡിഎ ഫ്ലാറ്റുള്ളതായും 55 ലക്ഷത്തോളം രൂപ ബാങ്ക് ബാലന്‍സുള്ളതായുമാണ് റിപ്പോര്‍ട്ട്. പിപിഎഫില്‍ 1,06,86,000 രൂപയുടെ നിക്ഷേപമുള്ളതായി കൃത്യമായി രേഖപ്പെടുത്തിയുണ്ട്. കൂടാതെ ഇദ്ദേഹത്തിന് സ്വന്തമായി 2015 മോഡല്‍ മാരുതി സ്വിഫ്റ്റ് കാറുമുണ്ട്.

Continue Reading

india

മകന്റെ പത്താം ക്ലാസ് തോല്‍വി കേക്ക് മുറിച്ച് ആഘോഷിച്ച് രക്ഷിതാക്കള്‍

കര്‍ണാടകയിലെ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് മകന്റെ തോല്‍വി കേക്ക് മുറിച്ച് ആഘോഷിച്ചത്.

Published

on

കര്‍ണാടകയിലെ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് മകന്റെ തോല്‍വി കേക്ക് മുറിച്ച് ആഘോഷിച്ചത്. വിജയിച്ചവരെ അനുമോദിച്ചുകൊണ്ടുളള അനുമോദനങ്ങള്‍ നമ്മുടെ നാട്ടില്‍ സാധാരയാണ്. എന്നാല്‍ കര്‍ണാടകയിലെ ഒരു വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ കേക്ക് മുറിച്ച് ആഘോഷിച്ചത് മകന്റെ പരാജയമാണ്. അടുത്ത തവണ ജയിക്കാനായി അവനെ പ്രോത്സാഹിപ്പിക്കാനാണ് ഈ ആഘോഷമെന്നാണ് കുടുംബം പറയുന്നത്.

ബഗല്‍കോട്ടിലെ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് പത്താം ക്ലാസിലെ മകന്റെ തോല്‍വിക്ക് കേക്ക് മുറിച്ചത്. 625ല്‍ 200 മാര്‍ക്ക് മാത്രമാണ് അഭിഷേകിന് നേടാനായത്. എല്ല വിഷയത്തിലും തോറ്റെങ്കിലും മകനെ കുറ്റപ്പെടുത്താതിരുന്ന രക്ഷിതാക്കളള്‍ നന്നായി പഠിക്കാന്‍ പ്രോത്സാഹനം നല്‍കുകയായിരുന്നു.

Continue Reading

india

തുടര്‍ച്ചയായ 12-ാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍

പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

Published

on

തുടര്‍ച്ചയായ 12-ാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ തുടങ്ങിയ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ സൈന്യത്തിന്റെ വെടിവയ്പ്പുണ്ടായി. പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയും ഇന്നലെ അര്‍ദ്ധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക് പ്രകോപനമുണ്ടായിയെന്ന് പ്രതിരോധ വക്താവ് അറിയിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ഏഴ് അതിര്‍ത്തി ജില്ലകളിലെ അഞ്ച് ജില്ലകളിലാണ് വെടിവയ്പ്പ് നടന്നത്. സാംബ, കതുവ ജില്ലകളിലെ അതിര്‍ത്തിയിലൊഴികെ ഇന്ന് പുലര്‍ച്ചെയും ഇന്നലെ അര്‍ദ്ധരാത്രിയിലുമായി വെടിവയ്പ്പുണ്ടായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകള്‍ നടത്താന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍, സിവിലിയന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംരക്ഷണ സിവില്‍ ഡിഫന്‍സ് പ്രോട്ടോക്കോളുകളില്‍ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങള്‍ നടപ്പിലാക്കല്‍ എന്നിവയില്‍ ആകും മോക് ഡ്രില്‍ നടത്തുക. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇന്‍സ്റ്റാളേഷനുകളും സംരക്ഷിക്കാനും നിര്‍ദേശമുണ്ട്.

Continue Reading

Trending