Connect with us

kerala

പ്രിയവര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി തടഞ്ഞു

പ്രിയയുടെ നിയമനത്തില്‍ തെറ്റില്ലെന്നായിരുന്നു സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വാദം.

Published

on

കൊച്ചി : കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികക്കായി ഒന്നാംറാങ്ക് നല്‍കിയ പ്രിയവര്‍ഗീസിന്റെ നിയമനം ഹൈക്കോടതി തടഞ്ഞു. നിയമനാധികാരിയായ സ്‌ക്രൂട്ടിനി സമിതിയുടെ നടപടി തെറ്റാണെന്ന് കോടതി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറിയും സി.പി.എം മുന്‍എം.പിയുമായ കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയവര്‍ഗീസ്. പ്രിയയുടെ നിയമനത്തില്‍ തെറ്റില്ലെന്നായിരുന്നു സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വാദം. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കംചെയ്യാന്‍ നിയമം കൊണ്ടുവരാനിരിക്കെയുള്ള ഈ വിധി സര്‍ക്കാരിനെയും സി.പി.എമ്മിനെയും സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്. തദ്ദേശസ്ഥാപനങ്ങളിലും സഹകരണസ്ഥാപനങ്ങളിലും സര്‍വകലാശാലകളിലുമുള്‍പ്പെടെ സി.പി.എമ്മുകാരെയും അവരുടെ ബന്ധുക്കളെയും നിയമിക്കുന്നത് വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലുള്ള വിധിക്ക് വളരെയേറെ രാഷ്ട്രീയപ്രാധാന്യമുണ്ട്.

എട്ടുവര്‍ഷത്തെ അധ്യാപനപരിചയം വേണമെന്ന യു.ജി.സി ചട്ടം ലംഘിച്ചാണ് പ്രിയയെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാംറാങ്കുകാരനായ ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളം വിഭാഗംമേധാവി ജോസഫ്സ്‌കറിയയാണ് ഹര്‍ജി നല്‍കിയിരുന്നത്. കാല്‍നൂറ്റാണ്ട് അധ്യാപനപരിചയവും നൂറില്‍പരം ഗവേഷണപ്രബന്ധങ്ങളുമുള്ള ജോസഫ് സ്‌കറിയയെയും മലയാളം സര്‍വകലാശാലയിലെ രണ്ട് അദ്ധ്യാപകരെയും പിന്തള്ളിയാണ് പ്രിയവര്‍ഗീസിന് ഒന്നാംറാങ്ക് നല്‍കിയത്. പ്രിയയ്ക്ക് അഞ്ചുവര്‍ഷവും അഞ്ചുദിവസവും മാത്രമാണ് പരിചയം. പ്രിയ പിഎച്ച് ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്‌സ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ പോയതുമൊക്കെ അധ്യാപനപരിചയമായി കണക്കാക്കിയാണ് നിയമനം നല്‍കാനൊരുങ്ങുന്നതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാക്കാനാവില്ലെന്നാണ് കോടതി തീര്‍പ്പുകല്‍പിച്ചിരിക്കുന്നത്. ഗവര്‍ണറും നേരത്തെ നിയമനം തടഞ്ഞിരുന്നു.

അപേക്ഷകരായ നാലുപേരില്‍ ഏറ്റവുംകുറവ് റിസര്‍ച്ച് സ്‌കോറുള്ളയാളായിരുന്നു പ്രിയ. അധ്യാപനത്തോടൊപ്പം ഗവേഷണം നടത്തിയാലേ ആ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയൂ. പ്രിയയുടെ ഗവേഷണകാലം അധ്യാപന പരിചയത്തില്‍പ്പെടുന്നില്ല. പിഎച്ച് ഡി ഹാജര്‍ സംബന്ധിച്ചും സംശയമുണ്ടെന്നാണ് യു ജി സി ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ പി.എച്ച്.ഡി പഠനവും ഡെപ്യൂട്ടേഷന്‍ കാലാവധിയുമൊക്കെ അധ്യാപനപരിചയമായി കണക്കാക്കണമെന്നായിരുന്നു പ്രിയ വര്‍ഗീസിന്റെ വാദം. സ്റ്റുഡന്റ്‌സ്ഡയറക്ടര്‍ പദവിയിലിരിക്കെ എന്‍.എസ.്എസ് കോ-ഓര്‍ഡിനേറ്ററായിരുന്നുവെന്നും പ്രിയ പറയുന്നു. അധ്യാപകര്‍ രാഷ്ട്രനിര്‍മാതാക്കളാണെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു പ്രിയയുടെവാദം. റാങ്ക് പട്ടികമാത്രമേ തയ്യാറാക്കിയിട്ടുള്ളൂവെന്നും നിയമനം ലഭിച്ചിട്ടില്ലെന്നും പ്രിയ വാദിച്ചു.

ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പ്രിയവര്‍ഗീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതിയുടേതായി വന്ന വാര്‍ത്തയില്‍ പരാമര്‍ശിച്ചതുപോലെ നാഷണല്‍ സര്‍വീസ് സ്‌കീമിനെ കോടതി അധിഷേപിച്ചിട്ടില്ലെന്നും, കോടതിയില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ കോടതിക്കുള്ളില്‍തന്നെ നില്‍ക്കണമെന്നും കോടതി പരാമര്‍ശിച്ചു.’കുഴിവെട്ട്’ എന്ന പ്രയോഗം താന്‍ പ്രയോഗിച്ചതായി ഓര്‍മയിലില്ലെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായി കുഴി വെട്ടിയത് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഹൈക്കോടതിയുടെ പരാമര്‍ശനത്തിനു മറുപടിയായി പ്രിയ വര്‍ഗീസ് താന്‍ കുഴിമാത്രമല്ല, കക്കൂസ് കുത്തിയതിലും അഭിമാനമുണ്ടെന്ന് കാട്ടി ഫേസ്ബുക്ക്പോസ്റ്റിടുകയും പിന്നീട് വിവാദമായതോടെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

 

 

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

റീസെന്‍സറിങ്ങിനു മുമ്പ് ‘എമ്പുരാന്‍’ കാണാന്‍ വ്യാപക തിരക്ക്

ചിത്രത്തിലെ 17 രംഗങ്ങള്‍ ഒഴിവാക്കുമെന്നാണ് വിവരം.

Published

on

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമ കാണാന്‍ തിയേറ്ററുകളില്‍ വന്‍ തിരക്ക്. സിനിമ റീസെന്‍സറിങ് നടത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിലെ 17 രംഗങ്ങള്‍ ഒഴിവാക്കുമെന്നാണ് വിവരം. എഡിറ്റ് ചെയ്തതിനു ശേഷമുള്ള പുതിയ പതിപ്പ് അടുത്തയാഴ്ച തിയറ്ററില്‍ എത്തുമെന്നാണ് സൂചന. വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയിലെ ചില രംഗങ്ങള്‍ക്കെതിരെ ബിജെപിയും സംഘപരിവാറും രംഗത്തംത്തിയിരുന്നു. സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെയാണ് റീഎഡിറ്റിങ്ങിന് തയാറായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്. ഇതോടെ ബുക്ക് മൈ ഷോ ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകളില്‍ സിനിമയുടെ ബുക്കിങ് വലിയ തോതില്‍ വര്‍ധിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

ശനിയാഴ്ച വൈകിട്ട് സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറില്‍ 14.45 K എന്ന നിരക്കിയിലായിരുന്നുവെങ്കില്‍ ഇപ്പോഴത് മണിക്കൂറില്‍ 46.5 K എന്ന നിരക്കിലേക്ക് കുതിച്ചിരിക്കുകയാണ്. സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ ഉള്ള അതിക്രമ രംഗങ്ങള്‍, കലാപത്തിലെ ചില രംഗങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നതിനൊപ്പം പ്രധാന വില്ലന്റെ പേര് വരുന്നിടത്ത് മ്യൂട്ട് ചെയ്യാനുമാണ് നീക്കം.

വോളന്ററി മോഡിഫൈഡ് കോപ്പിയായിരിക്കും ആന്റണി പെരുമ്പാവൂര്‍ സെന്‍സര്‍ ബോര്‍ഡിനു മുന്നാകെ സമര്‍പ്പിക്കുക. തിങ്കളാഴ്ച അവധിയായതിനാല്‍ ചൊവ്വാഴ്ചയായിരിക്കും വിഷയം ഇനി സെന്‍സര്‍ ബോര്‍ഡ് പരിഗണനയില്‍ എത്തുക. അങ്ങനെയെങ്കില്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും പരിഷ്‌കരിച്ച പതിപ്പ് തിയേറ്ററില്‍ റിലീസ് ചെയ്യുക.

അതേസമയം എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാര്‍ ഭീഷണിയ ഉയര്‍ന്നിരിക്കെ സിനിമ കാണില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. നേരത്തെ എമ്പുരാന്‍ കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ന് രാവിലെയാണ് നിലപാട് മാറ്റി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്.

Continue Reading

kerala

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

താമരശ്ശേരി അമ്പായത്തോട് ജിതിന്‍ ആണ് മരിച്ചത്.

Published

on

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. താമരശ്ശേരി അമ്പായത്തോട് ജിതിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മൂന്ന് ദിവസം മുമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിക്കുന്നത്.

 

Continue Reading

film

‘എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നത് മറക്കരുത്’: വി ഡി സതീശന്‍

സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ലെന്നും ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് ഒരുക്കിയ എമ്പുരാന്‍ ചിത്രത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ലെന്നും ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും അദ്ദേഹം പ്രതികരിച്ചു.

സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണെന്നും ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണെന്നും എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നതും മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

സിനിമ തിയേറ്ററിലേക്ക് എത്തിയതിനു പിന്നാലെ വ്യാപക പ്രതിഷേധവും സൈബര്‍ ആക്രമണവുമാണ് മോഹന്‍ലാലിനെതിരെയും പ്രിഥ്വിരാജിനെതിരെയും ഉയരുന്നത്. സിനിമയ്‌ക്കെതിരെ ബിജെപിയും സംഘപരിവാറും രംഗത്തുവന്നിരുന്നു. സിനിമ ബഹിഷ്‌കരിക്കാനു ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുഖപത്രത്തിലും സിനിമയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ സിനിമയിലെ ചില ഭാഗങ്ങള്‍ കട്ട് ചെയ്യാനു പുതിയ പതിപ്പ് അടുത്തയാഴ്ച ഇറങ്ങാനും തീരുമാനമായിരുന്നു.

 

വി ഡി സതീശന്റെ ഫേസബുക്ക് കുറിപ്പ്:

 

സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ട.

സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നതും മറക്കരുത്.

എമ്പുരാനൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം.

 

Continue Reading

Trending