Connect with us

Culture

ഗോവിന്ദച്ചാമിയെ രക്ഷിച്ചത് ഡോ. ഷെര്‍ളി വാസുവെന്ന് ആരോപണം; വെളിപ്പെടുത്തലുമായി ഡോ. ഹിതേഷ് ശങ്കര്‍

Published

on

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്ന് രക്ഷിച്ചത് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷെര്‍ളി വാസുവാണെന്ന ആരോപണവുമായി ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍. ഗോവിന്ദച്ചാമി സൗമ്യയെ കൊല്ലാനുള്ള പ്രേരണ തെളിയിക്കാന്‍ ഷെര്‍ളി വാസു കഥകള്‍ മെനയുകയായിരുന്നുവെന്നും അവര്‍ കുറ്റസമ്മതത്തില്‍ പറയുന്നതിന് വിഭിന്നമായി ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യയെ ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്ന്‌ തള്ളിയിടുകയായിരുന്നുവെന്നും ഹിതേഷ് ശങ്കര്‍ ‘ഗോകുലം ശ്രീ’ മാസികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. നേരത്തെ, സൗമ്യ കൊല്ലപ്പെട്ട സ്ഥലം പരിശോധിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് തയാറാക്കിയതും ഗോവിന്ദച്ചാമിയുടെ മൊഴി രേഖപ്പെടുത്തിയതും ഡോ. ഹിതേഷ് ശങ്കറായിരുന്നു.

ഡോ. ഹിതേഷ് ശങ്കര്‍

ഡോ. ഹിതേഷ് ശങ്കര്‍

ശ്വാസകോശത്തിലേക്ക് രക്തം കടന്നതു കൊണ്ടാണ് സൗമ്യയുടെ മരണം സംഭവിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ ഡോ. ഹിതേഷ് ശങ്കര്‍ ചോദ്യം ചെയ്യുന്നുണ്ട്. മോഷണം ആയിരുന്നു ഗോവിന്ദച്ചാമിയുടെ ലക്ഷ്യം. അതിനുള്ള ശ്രമത്തില്‍ സൗമ്യയെ സ്പര്‍ശിച്ചപ്പോള്‍ ലൈംഗിക ഉത്തേജനമുണ്ടായി. അക്രമിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തീവണ്ടിയുടെ സൗമ്യ വാതിലിനടുത്ത് അടുത്തു. ചാമി തള്ളിയിടുകയും ചെയ്തു. അല്ലാതെ, ഷെര്‍ളി വാസു പറയുംപോലെ ഗോവിന്ദച്ചാമി എടുത്തുറെയികുയായിരുന്നില്ല. തല പാളത്തില്‍ ഇടിച്ചാണ് സൗമ്യ വീണത്. ട്രെയിനിന് വേഗത ഇല്ലാത്തതിനാലാണ് ഗോവിന്ദച്ചാമിക്കും ഇറങ്ങാന്‍ കഴിഞ്ഞത്. പാതി അബോധാവസ്ഥയിലായ സൗമ്യ ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശബ്ദമുണ്ടാക്കി. ശബ്ദും പുറത്തുവരാതിരിക്കാന്‍ പ്രതി തലയിലും മുഖത്തും വായഭാഗത്തും കല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു.

മലര്‍ത്തിക്കിടത്തിയാല്‍ വായിലെ രക്തം ശ്വാസകോശത്തില്‍ പ്രവേശിച്ച് മരണം സംഭവിക്കുമോ എന്ന് അറിയാന്‍ വിദഗ്ധ ഡോക്ടര്‍ക്കേ കഴിയൂ എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. അക്കാര്യം ഗോവിന്ദച്ചാമിക്ക് അറിയില്ലാത്തതിനാല്‍ കൊലപാതകം മനപ്പൂര്‍വമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതാണ് ചാമിയുടെ ശിക്ഷ കുറക്കാന്‍ കാരണമായത്. ശ്വാസകോശത്തില്‍ രക്തം കടന്നുവെന്ന ഡോ. ഷെര്‍ളി വാസുവിന്റെ റിപ്പോര്‍ട്ട് ചാമിക്ക് അനുഗ്രഹമായി.

പീഡനത്തിനു ശേഷം അഞ്ചാറു ദിവസം ഹോസ്പിറ്റലില്‍ കഴിഞ്ഞ സൗമ്യക്ക് മികച്ച ചികിത്സ ലഭിച്ചിരുന്നു. ഡോക്ടര്‍മാര്‍ ആദ്യം ചെയ്യുക ശ്വാസതടസ്സമുണ്ടാക്കുന്ന ശ്വാസനാളത്തിലെ രക്തവും മറ്റും നീക്കം ചെയ്യുക എന്നതാണ്. അഞ്ചു ദിവസം കഴിഞ്ഞിട്ടും ശ്വാസനാളത്തില്‍ രക്തമുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കുക വഴി ചികിത്സിച്ച ഡോക്ടര്‍മാരെക്കൂടിയാണ് ഷെര്‍ളിവാസു കുറ്റക്കാരാക്കുന്നത് – ഡോ. ഹിതേഷ് പറയുന്നു.

ട്രെയിനില്‍ നിന്ന് തള്ളിയിടുന്നതിലും കല്ലെടുത്ത് കുത്തുന്നതിലും ഗോവിന്ദച്ചാമിക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഷെര്‍ളി വാസുവിന് കഴിയുമായിരുന്നു. പക്ഷേ, നേരിട്ട് പരിശോധന നടത്താതെ റിപ്പോര്‍ട്ട് തയാറാക്കിയത് പ്രതിയുടെ ശിക്ഷ കുറയാന്‍ കാരണമായി. തലക്ക് കല്ലെടുത്ത് കുത്തിയാല്‍ മരിക്കുമെന്ന് ഏത് സാധാരണക്കാരനും അറിയാം. ഇക്കാര്യം കോടതിയെ ബോധിപ്പിക്കുന്നതിനു പകരം ശ്വാസനാളത്തിലെ രക്തത്തെ പറ്റി കെട്ടുകഥയുണ്ടാക്കി പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയാണ് – ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

chami-01 chami-02

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

business

ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 57,000ല്‍ താഴെ, എട്ടുദിവസത്തിനിടെ 1700 രൂപയുടെ ഇടിവ്

യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്.

Published

on

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഗ്രാമിന് 65 രൂപയുടേയും പവന് 520 രൂപയുടേയും കുറവുണ്ടായിട്ടുണ്ട്. പവന്റെ വില 56,560 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 7070 രൂപയായും ഇടിഞ്ഞു. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്.

അതേസമയം, ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികളിലും കനത്ത നഷ്ടം രേഖപ്പെടുത്തി. 25 ബേസിക് പോയിന്റ് കുറവാണ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകളില്‍ വരുത്തിയത്. ഇതിന് പിന്നാലെ ബോംബെ സൂചികയായ സെന്‍സെക്‌സ് 925.1 പോയിന്റ് ഇടിഞ്ഞ് 79,256.59ലെത്തി. നിഫ്റ്റി 309 പോയിന്റ് ഇടിഞ്ഞ് 23,889 പോയിന്റിലെത്തി.

ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 1100 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. പിന്നീട് ഓഹരി സൂചിക തിരികെ കയറുകയായിരുന്നു. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 5.94 ലക്ഷം കോടി ഇടിഞ്ഞു. 446.66 ലക്ഷം കോടിയായാണ് വിപണിമൂല്യം കുറഞ്ഞത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്.ബി.ഐ, എച്ച്.സി.എല്‍ ടെക് എന്നീ കമ്പനികള്‍ ചേര്‍ന്ന് 600 പോയിന്റിന്റെ നഷ്ടമാണ് സെന്‍സെക്‌സിലുണ്ടാക്കിയത്. ആക്‌സിസ് ബാങ്ക്, എം&എം, കൊട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നീ കമ്പനികളും തകര്‍ച്ചക്കുള്ള കാരണമായി.

സെക്ടറുകളില്‍ എല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റല്‍ 1.67, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ് 1.32, നിഫ്റ്റി ഓട്ടോ 1.27, നിഫ്റ്റി ബാങ്ക് 1.24, നിഫ്റ്റി ഐ.ടി 1.25, നിഫ്റ്റി പി.എസ്.യു ബാങ്ക് 1.27, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 1.14, നിഫ്റ്റി ഐ.ടി.

Continue Reading

Film

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ‘എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറി’; വി.സി. അഭിലാഷിന്റെ സംവിധാനമികവിന് പ്രേക്ഷകരുടെ കൈയടി

Published

on

കുടുംബബന്ധങ്ങളുടെ ആര്‍ദ്രതയും പ്രാധാന്യവും ചര്‍ച്ച ചെയ്യുന്ന ‘എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറി’ക്ക് ഐഎഫ്എഫ്‌കെയില്‍ മികച്ച പ്രതികരണം. മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം വി.സി. അഭിലാഷാണ് സംവിധാനം ചെയ്തത്.

ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളെ കോര്‍ത്തിണക്കിയുള്ള സിനിമയാണ് ‘എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറി’. ഈ കഥാപശ്ചാത്തലം തന്നെയാണ് മേളയില്‍ സിനിമയുടെ സ്വീകാര്യത കൂട്ടുന്നത്. കുടുംബ, സാമൂഹിക മൂല്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയില്‍ ബാലതാരങ്ങളുടെ അഭിനയവും എടുത്തുപറയേണ്ടതാണ്. സിനിമയുടെ അവസാന പ്രദര്‍ശനം ശ്രീ തീയേറ്ററില്‍ ഇന്ന് രാവിലെ 9.15ന് നടന്നു.
.

Continue Reading

Film

‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിന് മികച്ച പ്രതികരണം; പ്രദര്‍ശിപ്പിക്കുന്നത് 3 ആനിമേഷന്‍ ചിത്രങ്ങള്‍

എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്

Published

on

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മൂന്ന് ആനിമേഷന്‍ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം. എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ ഐഎഫ്എഫ്‌കെയിലാണ് ആനിമേഷന്‍ സിനിമകള്‍ മേളയില്‍ ഒരു പ്രത്യേക വിഭാഗമായി ആദ്യം അവതരിപ്പിച്ചത്.

ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരവും പ്രാധാന്യവും കേരളത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തിലേക്കും കൊണ്ടുവരാനാണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിലൂടെ ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പറഞ്ഞു. ആനിമേഷന്‍ സിനിമകളോട് പുതുതലമുറയ്ക്ക് ഏറെ പ്രിയമാണെന്നും മറ്റ് സിനിമകളെപ്പോലെ തന്നെ പ്രാധാന്യം നല്‍കേണ്ടതാണെന്നുമുള്ള വസ്തുത കൂടി കണക്കിലെടുത്താണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ പാക്കേജ് ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിയാറാ മാള്‍ട്ടയും സെബാസ്റ്റ്യന്‍ ലോഡെന്‍ബാക്കും ചേര്‍ന്ന് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച ചിത്രമാണ് ചിക്കന്‍ ഫോര്‍ ലിന്‍ഡ. പാചകമറിയാത്ത പോളിറ്റ്, മകള്‍ ലിന്‍ഡയെ അന്യായമായി ശിക്ഷിച്ചതിന് പ്രായശ്ചിത്തമായി ചിക്കന്‍ വിഭവം തയ്യാറാക്കാന്‍ നെട്ടോട്ടമോടുന്ന കഥയാണ് ചിത്രം പറയുന്നത്. 2023ലെ സെസാര്‍ പുരസ്‌കാരവും മാഞ്ചസ്റ്റര്‍ ആനിമേഷന്‍ ഫെസ്റ്റിവലില്‍ മികച്ച ആനിമേഷന്‍ ചിത്രത്തിനുമുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ചിക്കന്‍ ഫോര്‍ ലിന്‍ഡയ്ക്ക്.

ജീന്‍ ഫ്രാന്‍സ്വ സംവിധാനം ചെയ്ത എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, സര്‍ഗാത്മക സ്വപ്നങ്ങള്‍ കാണുന്ന ഫ്രാന്‍സ്വ എന്ന കുട്ടിയുടെ കഥയാണ് പറയുന്നത്. കാന്‍ ചലച്ചിത്രമേള ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പരസ്പര വ്യത്യാസം മറയ്ക്കാന്‍ തല കടലാസുസഞ്ചികള്‍ കൊണ്ട് മൂടിയ ഒരുജനതയുടെ കഥയാണ് ഇഷാന്‍ ശുക്ല സംവിധാനം ചെയ്ത ‘ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റി’ല്‍ പറയുന്നത്. 2024ല്‍ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സിനിമ സ്വന്തമാക്കിയിട്ടുണ്ട്.

Continue Reading

Trending