Connect with us

india

ബിഹാറില്‍ ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം പണിയാന്‍ ഭൂമി സംഭാവന ചെയ്ത് മുസ്ലീം കുടുംബം

Published

on

രാജ്യത്തെ സാമുദായിക സൗഹാര്‍ദത്തിന് മാതൃകയായി ബീഹാറിലെ ഒരു മുസ്ലീം കുടുംബം. ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ കൈത്വാലിയ പ്രദേശത്താണ് ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ വിരാട് രാമായണ മന്ദിറിന്റെ നിര്‍മ്മാണത്തിനായി 2.5 കോടി രൂപ വിലമതിക്കുന്ന ഭൂമി മുസ്ലീം കുടുംബം സംഭാവന ചെയ്തത്.

ഗുവാഹത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഴക്കന്‍ ചമ്പാരനില്‍ നിന്നുള്ള വ്യവസായിയായ ഇഷ്തിയാഖ് അഹമ്മദ് ഖാനാണ്
ഭൂമി സംഭാവന ചെയ്തത്. ക്ഷേത്രം പണിയുന്നതിനായി തന്റെ കുടുംബത്തിന്റെ ഭൂമി സംഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അദ്ദേഹം അടുത്തിടെ കേസരിയ സബ് ഡിവിഷന്റെ രജിസ്ട്രാര്‍ ഓഫീസില്‍ പൂര്‍ത്തിയാക്കിയതായി ബന്ധപ്പെട്ടവര്‍ പറയുന്നു.

രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ ഉദാഹരണമാണ് ഖാനും കുടുംബവും നല്‍കിയ ഈ സംഭാവനയെന്ന് ക്ഷേത്രകമ്മറ്റിക്കാര്‍ പറയുന്നു.ഇവരുടെ സഹായമില്ലായിരുന്നെങ്കില്‍ ഈ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പ്രയാസമായേനെ, അവര്‍ കൂട്ടിച്ചേര്‍ത്തു.

മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് ഇതുവരെ 125 ഏക്കര്‍ ഭൂമി ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ലഭ്യമായിട്ടുണ്ട്. പ്രദേശത്ത് 25 ഏക്കര്‍ ഭൂമി കൂടി ട്രസ്റ്റ് ഉടന്‍ ലഭ്യമാക്കും.

215 അടി ഉയരമുള്ള കമ്പോഡിയയിലെ 12-ാം നൂറ്റാണ്ടിലെ ലോകപ്രശസ്തമായ അങ്കോര്‍ വാട്ട് സമുച്ചയത്തേക്കാള്‍ ഉയരം കൂടിയതാണ് വിരാട് രാമായണ മന്ദിര്‍. കിഴക്കന്‍ ചമ്പാരനിലെ സമുച്ചയത്തില്‍ ഉയര്‍ന്ന ശിഖരങ്ങളുള്ള 18 ക്ഷേത്രങ്ങള്‍ ഉള്‍പ്പെടും, അതിലെ ശിവക്ഷേത്രത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഉണ്ടാകും.

ഏകദേശം 500 കോടി രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്. ന്യൂഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദഗ്ധരില്‍ നിന്ന് ട്രസ്റ്റ് ഉടന്‍ ഉപദേശം സ്വീകരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ടെസ്റ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്;  ഇനി ഏകദിനത്തില്‍ മാത്രം

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം

Published

on

ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഏവരെയും അമ്പരപ്പിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കുവേണ്ടി ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമാകും താരം കളിക്കുക. 67 ടെസ്റ്റുകളില്‍നിന്ന് 4301 റണ്‍സാണ് ഇതുവരെ താരം ഇന്ത്യക്കായി നേടിയത്. 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.

‘ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്ന വിവരം ഏവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വെള്ളക്കുപ്പായത്തില്‍ രാജ്യത്തിനുവേണ്ടി കളിക്കാനായത് വലിയ അംഗീകാരമാണ്. ഇത്രയുംകാലം നിങ്ങള്‍ തന്ന സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഇന്ത്യക്കുവേണ്ടി ഏകദിന ക്രിക്കറ്റില്‍ തുടരും’ -രോഹിത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ജൂണ്‍ 20നാണ് ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. മോശം ഫോമിലുള്ള രോഹിത്തിനെ നേരത്തെ തന്നെ ടെസ്റ്റ് ടീമില്‍നിന്ന് ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2024 ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു.

38കാരനായ രോഹിത്തിന്റെ കീഴിലാണ് ഇന്ത്യ കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്‍ ആസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആസ്‌ട്രേലിയയോട് നാണംകെട്ടതും രോഹിത്തിന്റെ നായക പദവി തുലാസിലാക്കിയിരുന്നു. രണ്ടു പരമ്പരകളിലും രോഹിത് ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. എന്നാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തോടെ രോഹിത് തന്നെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും ടീം ഇന്ത്യയെ നയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളും, വിഡിയോകളും പങ്കുവയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് എന്‍ഐഎ

9654958816 എന്ന നമ്പറിലോ 011 24368800 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു

Published

on

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകള്‍, വിഡിയോകള്‍ എന്നിവ കൈവശമുളള വിനോദസഞ്ചാരികളും പ്രദേശവാസികളും ഉടന്‍ തങ്ങളുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ച് എന്‍ഐഎ. ആക്രമണത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഫോട്ടോകളും വിഡിയോകളും എന്‍ഐഎ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 9654958816 എന്ന നമ്പറിലോ 011 24368800 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതലയുളള എന്‍ ഐ എ അക്രമികളെക്കുറിച്ചും അവരുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും സൂചനകള്‍ ലഭിക്കുന്നതിനായാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്.

ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടത്. അതിനുപിന്നാലെ പ്രദേശത്തുനിന്നുളള നിരവധി വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഈ തെളിവുകള്‍ പങ്കുവയ്ക്കാന്‍ എന്‍ഐഎ ആവശ്യപ്പെടുന്നത്.

Continue Reading

india

രാജ്യത്ത് ഇന്ന് ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തും

ഡല്‍ഹിയില്‍ രാത്രി 8 മണി മുതല്‍ 8:15 വരെയും പഞ്ചാബില്‍ 9 മുതല്‍ 9.30 വരെ ലൈറ്റുകള്‍ അണയ്ക്കും

Published

on

രാജ്യത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തും. ഡല്‍ഹിയില്‍ രാത്രി 8 മണി മുതല്‍ 8:15 വരെയും പഞ്ചാബില്‍ 9 മുതല്‍ 9.30 വരെ ലൈറ്റുകള്‍ അണയ്ക്കും. ലൈറ്റുകള്‍ അണച്ച് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പാണ് ബ്ലാക്ക് ഔട്ട്.

ഇന്ത്യ-പാക് സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ഏത് സാഹചര്യവും നേരിടാന്‍ പൊതുജനങ്ങളെ തയ്യാറെടുപ്പിക്കുന്നതിനായി രാജ്യത്ത് ഇന്ന് സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടത്തിയിരുന്നു. രാജ്യത്തെ 259 സിവില്‍ ഡിഫന്‍സ് ജില്ലകളിലാണ് മോക്ഡ്രില്‍ നടന്നത്. 244 ഇടത്ത് അതിജാഗ്രതാ മോക്ഡ്രില്‍ നടന്നു. കേരളത്തില്‍ അഗ്‌നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. നൂറിലധികം ഇടങ്ങളിലാണ് മോക് ഡ്രില്‍ നടന്നത്.

എയര്‍ വാണിങ് ലഭിച്ചതോടെ കൃത്യം നാലുമണിക്ക് സയറന്‍ മുഴങ്ങി 14 ജില്ലകളും മോക് ഡ്രില്‍ ആരംഭിച്ചു. 4 മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സയറണ്‍ 3 തവണ നീട്ടി ശബ്ദിച്ചു. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രില്‍ നടത്തിയത്. സൈറണ്‍ ഇല്ലാത്ത ഇടങ്ങളില്‍ അനൗണ്‍സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചു. 4.28 മുതല്‍ സുരക്ഷിതം എന്ന സയറണ്‍ 30 സെക്കന്‍ഡ് മുഴങ്ങി.

ഫ്‌ലാറ്റുകള്‍, ഷോപ്പിങ് മാളുകള്‍, സിനിമ തിയറ്ററുകള്‍ എന്നിങ്ങനെ തിരക്കേറിയ സ്ഥലങ്ങളില്‍ പ്രതീകാത്മക യുദ്ധ സമാന സാഹചര്യങ്ങള്‍ സൃഷ്ടിച്ചായിരുന്നു മോക് ഡ്രില്‍ നടത്തിയത്.1971 ലെ ഇന്ത്യാപാക് യുദ്ധസമയത്താണ് രാജ്യം മുഴുവന്‍ ഇത് പോലെ മോക്ഡ്രില്‍ നടന്നത്. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ മോക്ഡ്രില്‍ നടത്തുന്നത് ഇതാദ്യമാണ്.

Continue Reading

Trending