Connect with us

kerala

പ്രവാസ ലോകം വിങ്ങിപ്പൊട്ടി; ഗള്‍ഫ് നാടുകളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി ജനസഹസ്രങ്ങള്‍

അബുദാബി മലയാളി സമാജത്തില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും സുന്നി സെന്റര്‍ ഭാരവാഹികളായ സയ്യിദ് റഫീഖ് ഹുദവി, അസീസ് മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. മുസഫ സുന്നി സെന്റര്‍ പ്രസിഡണ്ട് ലത്തീഫ് ഹുദവി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ പ്രവാസലോകവും ശോകമൂകമായിമാറി. മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ ലക്ഷക്കണക്കായ കെഎംസിസി പ്രവര്‍ത്തകരും അനുഭാവികളും പ്രാര്‍ത്ഥനാ നിര്‍ഭരരായി കഴിയുകയായിരുന്നു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. തിങ്കളാഴ്ച നടന്ന മയ്യിത്ത് നമസ്‌കാരത്തിലും പ്രാര്‍ത്ഥനകളിലും ആയിരങ്ങളാണ് സംബന്ധിച്ചത്. ജനബാഹുല്യംമൂലം നിരവധി തവണയായാണ് മയ്യിത്ത് നമസ്‌കാരം നിര്‍വ്വഹിച്ചത്.

അബുദാബി കെഎംസിസി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍ എന്നീ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട് എംപിഎം റഷീദ് അധ്യക്ഷനായിരുന്നു. കെഎംസിസി പ്രസിഡണ്ട് ശുക്കൂറലി കല്ലിങ്ങല്‍ സ്വാഗതം പറഞ്ഞു. സിംസാറുല്‍ ഹഖ് ഹുദവി അനുസ്മരണ പ്രഭാഷണം നടത്തി.

ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി, സുന്നി സെന്റര്‍ പ്രസിഡണ്ട് റഊഫ് അഹ്‌സനി, ഡോ.ഒളവട്ടൂര്‍ അബ്ദുല്‍റഹ്മാന്‍, ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് യോഗേഷ് പ്രഭു, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് കൃഷ്ണകുമാര്‍, മലയാളി സമാജം പ്രസിഡണ്ട് സലീം ചിറക്കല്‍, മൊയ്തു എടയൂര്‍, കരപ്പാത്ത ഉസ്മാന്‍, അസീസ് കാളിയാടന്‍, റസാഖ് ഒരുമനയൂര്‍, ജോജോ അമ്പോക്കന്‍, പികെ അഹമ്മദ് ബല്ലാകടപ്പുറം, ബിസി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. കെഎംസിസി ആക്ടിംഗ് ജനറല്‍ സെക്രട്ടറി സമീര്‍ നന്ദി രേഖപ്പെടുത്തി.

അബുദാബി മലയാളി സമാജത്തില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും സുന്നി സെന്റര്‍ ഭാരവാഹികളായ സയ്യിദ് റഫീഖ് ഹുദവി, അസീസ് മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. മുസഫ സുന്നി സെന്റര്‍ പ്രസിഡണ്ട് ലത്തീഫ് ഹുദവി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

അൽകോബാർ അഖ്റബിയ്യ കെഎംസിസി അദ് വിയ 2024 പരിരക്ഷാ പദ്ധതി ലോഗോ പ്രകാശനം ചെയ്തു

Published

on

ദമ്മാം: അൽഖോബാറിലെ അഖ്റബിയ്യ ഏരിയ കെഎംസിസി യുടെ കീഴിൽ രോഗങ്ങൾ കൊണ്ട് നാട്ടിൽ പ്രായസപ്പെടുന്ന മുൻ പ്രവാസികളെ സഹായിക്കുന്നതിന്റെ ഭാഗമായി അദ് വിയ 2024 പരിരക്ഷാ പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ലോഗോ പ്രകാശനം ബഹു. പാണക്കാട് സയ്യിദ് മുനവ്വർഅലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ഈ പദ്ധതിപ്രകാരം തെരെഞ്ഞെടുക്കുന്ന അംഗങ്ങൾക്ക് മരുന്നുകൾക്കായി
പ്രതിമാസം 1000 രൂപ വീതം നൽകും. ആദ്യ ഘട്ടമായി 15 ഓളം അംഗങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നു അക്രബിയ്യാ കെഎംസിസി നേതാക്കളായ
സലീം തുറക്കൽ, മുനീർ നന്തി, അൻവർ ശാഫി, റാഷിദ് തിരൂർ, സകരിയ ചൂരിയാട്ട് എന്നിവർ വ്യക്തമാക്കി.

പാണക്കാട് കൊടപ്പനക്കൽ വെച്ച് നടന്ന ചടങ്ങിൽ അക്രബിയ്യ കെഎംസിസി ജനറൽ സെക്രട്ടറി മൊയ്തീൻ ദേലമ്പാടി അധ്യക്ഷത വഹിച്ചു.മുസ്തഫ കമാൽ കോതമംഗലം ആമുഖ പ്രഭാഷണം നടത്തി.

സൗദി കെഎംസിസി ദേശീയ കമ്മിറ്റി മുൻ ഓഡിറ്ററും കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ വൈസ് പ്രസിഡൻ്റ്മായ യുഎ റഹീം അഴിയൂർ,സൗദി കെഎംസിസി മുൻ ദേശീയ സെക്രട്ടറി യേറ്റംഗവും കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ സീനിയർ വൈസ് പ്രസിഡൻ്റ് മായ സുലൈമാൻ കൂലേരി, അൽകോ ബാർ സെൻട്രൽ കമ്മിറ്റി മുൻ ഭാരവാഹികളായ മുഹമ്മദ് ഇഫ്തിയാസ് അഴിയൂർ,സിറാജ് ആലുവ, അക്രബിയ്യ കെഎംസിസി മുൻ ട്രഷറർ അബ്ദുൽ ഖാദർ പൊന്നാനി,കിഴക്കൻ പ്രവിശ്യാ കെഎംസിസി സെക്രട്ടറി ഒപി ഹബീബ് ബാലുശ്ശേരി,നജീബ് ചീക്കിലോട്,
അൽകോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഇക്ബാൽ ആനങ്ങാട്,വനിതാ വിംഗ് പ്രസിഡണ്ട് ശബ്‌നാ നജീബ്, വൈസ് പ്രസിഡൻ്റ് നാസർ ദാരിമി അസ്സഅദി കമ്പിൽ,സുബൈക്ക കെഎംസിസി മുൻ പ്രസിഡൻ്റ് മുഹമ്മദ് പുതുക്കുടി, റാക കെഎംസിസി ഭാരവാഹി ആബിദ് ഫറോക്ക്,അബൂബക്കർ പാറക്കൽ,
ആക്രബിയ്യ കെഎംസിസി ,ഭാരവാഹികളായ ഇർഷാദ് കാവുങ്ങൽ ,ഷാനവാസ് പത്തനംതിട്ട,ഇസ്സുദ്ദീൻ വളപുരം,നൗഫൽ താനൂർ, അഫ്സൽ മരുത്തോട്ടി,മുഹമ്മദലി കിനാലൂർ,മൊയ്തീൻ ദാരിമി കാസർഗോഡ്,ഫസല് പാലപ്പെട്ടി,അബ്ദുല്ല കോയ ഒതുക്കുങ്ങൽ,മുഷ്താഖ് അഹമ്മദ് കൂട്ടിലങ്ങാടി എന്നിവർ സംബന്ധിച്ചു.

Continue Reading

kerala

‘ഉന്നതപദവിയിലിരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കി; ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു’; പി ജയരാജനെതിരെ മനു തോമസ്

ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയ സെക്രട്ടറിയെ വരെ പി ജയരാജന്‍ മാറ്റിയിരുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ മനു തോമസ് പറയുന്നു.

Published

on

സിപിഎം നേതാവ് പി ജയരാജനെതിരെ തുറന്നടിച്ച് മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം മനു തോമസ്. ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയ ആളാണ് പി ജയരാജന്‍ എന്ന് മനു തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയ സെക്രട്ടറിയെ വരെ പി ജയരാജന്‍ മാറ്റിയിരുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ മനു തോമസ് പറയുന്നു.

പി ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് മനു തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ കോപ്പി കച്ചവടങ്ങളുണ്ടെന്നും മനു തോമസ് പറയുന്നു. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് പറഞ്ഞ മനു തോമസ് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ പി ജയരാജന്‍ ശ്രമിച്ചതായും വെളിപ്പെടുത്തി.

സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് കഴിഞ്ഞ ദിവസം മനു തോമസ് പാര്‍ട്ടി വിട്ടിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചത് മനസ് മടുത്തത് കൊണ്ടാണെന്നായിരുന്നു മനു തോമസ് പറഞ്ഞിരുന്നത്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സിപിഎമ്മില്‍ നിന്ന് സഹായം ലഭിച്ചിരുന്നതായി മനു തോമസ് പറഞ്ഞിരുന്നു.

ഡിവൈഎഫ്ഐയുടെ ഏറ്റവും ശക്തമായ കണ്ണൂര്‍ യൂണിറ്റിന്റെ പ്രസിഡന്റായും സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിരുന്ന യുവ നേതാവായിരുന്നു മനു തോമസ്.

Continue Reading

crime

കളിയിക്കാവിള കൊലപാതകം: പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ

അറസ്റ്റിലായ അമ്പിളി 50ലധികം കേസുകളിൽ പ്രതി

Published

on

ക്വാറി ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ചൂഴാറ്റുകോട്ട അമ്പിളി എന്നറിയപ്പെടുന്ന സജികുമാർ ആണ് പിടിയിലായത്. കസ്റ്റഡിയിലുള്ള അമ്പിളിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. തിങ്കളാഴ്ച രാത്രിയിലാണ് ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഇന്നലെ അർധരാത്രിയോടെയാണ് പ്രതിയായ മലയം ചൂഴാറ്റുകോട്ട സ്വദേശി അമ്പിളി കന്യാകുമാരി എസ്.പി ചുമതലപ്പെടുത്തിയ പ്രത്യേക സ്ക്വാഡിൻ്റെ പിടിയിലാവുന്നത്. മലയത്ത് നിന്നാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ട ദീപുവിൻ്റെ ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്.

നെയ്യാറ്റിൻകര മുതൽ കാറിൽ ഒപ്പമുണ്ടായിരുന്ന പ്രതി ദീപുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. കാറിൽനിന്ന് പ്രതി പോകുന്ന സിസിടിവി ദൃശ്യങ്ങളും നിർണായകമായി. ഇരുവരും തമ്മിലുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ചോദ്യം ചെയ്യലിൽ അമ്പിളിയിൽ നിന്ന് ചില നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അമ്പിളി നടത്തിയ വെളിപ്പെടുത്തലുകൾ സത്യമാണോ എന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണം. അറസ്റ്റിലായ അമ്പിളി 50ലധികം കേസുകളിൽ പ്രതിയാണ്. കൊലപാതകവും, ഗുണ്ടാ പ്രവർത്തനവും, സ്പിരിറ്റ് കടത്തും ഉൾപ്പെടെ ഇയാൾക്കെതിരായ കേസുകൾ നിരവധിയാണ്.

Continue Reading

Trending