Connect with us

main stories

കള്ളക്കണക്ക് നിരത്തി ഉദ്യോഗാര്‍ത്ഥികളുടെ സമരം പൊളിക്കാന്‍ ശ്രമം-ചെന്നിത്തല

സ്വര്‍ണക്കടത്തിന്റെ ഉത്തരവാദിത്തം കൂടി ചിലപ്പോള്‍ പിണറായി, ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടി വയ്ക്കുമെന്നാണ് ഇപ്പോള്‍ തോന്നുന്നത്. സമരക്കാരുമായി ചര്‍ച്ചയില്ലെന്നു പറയുന്ന പിണറായി വിജയനു മോദിയുടെ സ്വരമാണ്.

Published

on

പത്തനംതിട്ട: പിഎസ് സി നിയമനങ്ങളുടെ കാര്യത്തില്‍ കള്ളക്കണക്കുകള്‍ നിരത്തി ഉദ്യോഗാര്‍ത്ഥികളുടെ സമരം പൊളിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സഹന സമരത്തിലെ കാഴ്ചകള്‍ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ കണക്കുകള്‍ എവിടെ നിന്ന് കിട്ടിയതാണെന്ന് പറയണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 12,185 പൊലീസ് നിയമങ്ങള്‍ നടന്നു. 4791 അല്ല. ഉദ്യോഗാര്‍ഥികള്‍ നീതിക്കു വേണ്ടിയാണ് സമരം നടത്തുന്നത്. അതിനെ കള്ളക്കണക്ക് കൊണ്ട് സര്‍ക്കാര്‍ നേരിടുകയാണ്.

1,57,909 നിയമന ശുപാര്‍ശ നടത്തിയെന്ന് എല്‍ഡിഎഫ് പറയുമ്പോള്‍, 1,58,680 പേരെ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചുവെന്ന് അഭിമാനത്തോടെ പറയാം. 5000 അധ്യാപകര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിട്ടും ജോലി നല്‍കിയില്ല. 2000 സിവില്‍ പൊലീസ് ഓഫിസര്‍മാരുടെ ഒഴിവുകള്‍ ഇപ്പോഴുമുണ്ട്. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തു കേസ് പ്രതികള്‍ ലിസ്റ്റില്‍ വന്നതിന്റെ പേരിലാണ് സിപിഒ ലിസ്റ്റ് മരവിപ്പിച്ചത്. ആ ലിസ്റ്റ് 6 മാസം നീട്ടിയിരുന്നെങ്കില്‍ പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഐടി വകുപ്പിലെ അനധികൃത നിയമനങ്ങളെക്കുറിച്ചുള്ള ധനകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തിന്റെ ഉത്തരവാദിത്തം കൂടി ചിലപ്പോള്‍ പിണറായി, ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടി വയ്ക്കുമെന്നാണ് ഇപ്പോള്‍ തോന്നുന്നത്. സമരക്കാരുമായി ചര്‍ച്ചയില്ലെന്നു പറയുന്ന പിണറായി വിജയനു മോദിയുടെ സ്വരമാണ്. യുവജനങ്ങള്‍ക്കു വേണ്ടി മിണ്ടാത്ത ഡിവൈഎഫ്‌ഐ സര്‍ക്കാരിനെ സ്തുതിക്കുകയാണ്. 3 ലക്ഷത്തോളം താല്‍ക്കാലികക്കാരെ നിയമിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് വസ്തുതകളുടെ ബലത്തിലാണ്. സ്പാര്‍ക്ക് വഴി ശമ്പളം നല്‍കുന്ന താല്‍ക്കാലിക ജീവനക്കാരുടെ കണക്ക് പുറത്തു വിടാന്‍ ചെന്നിത്തല ആവശ്യപ്പെട്ടു.

ഐടി മിഷനില്‍ നിന്ന് ശിവശങ്കര്‍ പോയിട്ടും അഴിമതിക്കു കുറവില്ല. അനധികൃത നിയമനം തകൃതിയായി നടക്കുന്നു. യുഡിഎഫിലേക്ക് ആരെങ്കിലും കടന്നു വന്നത് എന്തെങ്കിലും സ്ഥാനങ്ങള്‍ മോഹിച്ചോ സീറ്റുകള്‍ മോഹിച്ചോ അല്ലെന്നും ചെന്നിത്തല പറഞ്ഞു. സഭാതര്‍ക്കം ബാവമാരുമായി ചര്‍ച്ച ചെയ്തു രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഹല്‍ഗാം ആക്രമണം; ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാകിസ്ഥാന്‍ കപ്പലുകള്‍ നിരോധിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പതാകയുള്ള എല്ലാ കപ്പലുകളും ഇന്ത്യന്‍ തുറമുഖത്ത് പ്രവേശിക്കുന്നത് കേന്ദ്രം ശനിയാഴ്ച നിരോധിച്ചു.

Published

on

ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പതാകയുള്ള എല്ലാ കപ്പലുകളും ഇന്ത്യന്‍ തുറമുഖത്ത് പ്രവേശിക്കുന്നത് കേന്ദ്രം ശനിയാഴ്ച നിരോധിച്ചു.

മെയ് 3 ലെ വിജ്ഞാപനത്തില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഒരു ഇന്ത്യന്‍ കപ്പല്‍ ഒരു പാകിസ്ഥാന്‍ തുറമുഖവും സന്ദര്‍ശിക്കില്ലെന്ന് അറിയിച്ചു.
പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതിയും ഇന്ത്യ നിരോധിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്.

”പാകിസ്ഥാന്‍ പതാക വഹിക്കുന്ന ഒരു കപ്പല്‍ ഒരു ഇന്ത്യന്‍ തുറമുഖവും സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല,” ഉത്തരവില്‍ പറയുന്നു. ‘ഇന്ത്യന്‍ പതാകക്കപ്പല്‍ പാകിസ്ഥാനിലെ ഒരു തുറമുഖവും സന്ദര്‍ശിക്കരുത്.’ ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അത് പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

എല്ലാ പാകിസ്ഥാന്‍ കപ്പലുകളും തങ്ങളുടെ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയെന്നും മന്ത്രാലയം വിജ്ഞാപനത്തില്‍ പറഞ്ഞു.

‘ഇന്ത്യന്‍ ആസ്തികള്‍, ചരക്ക്, ബന്ധിപ്പിച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പൊതുതാല്‍പ്പര്യത്തിനും ഇന്ത്യന്‍ ഷിപ്പിംഗിന്റെ താല്‍പ്പര്യത്തിനും വേണ്ടിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്,” അതില്‍ പറയുന്നു.

”ഈ ഉത്തരവില്‍ നിന്നുള്ള ഏതെങ്കിലും ഇളവുകളും വിതരണവും ഓരോ കേസിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തീരുമാനിക്കും,” ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

44 വിദേശ സന്ദര്‍ശനങ്ങളും 250 ആഭ്യന്തര സന്ദര്‍ശനങ്ങളും, മണിപ്പൂരിലേക്ക് ഒരുവട്ടം പോലുമില്ല; മോദിയെ വിമര്‍ശിച്ച് ഖാര്‍ഗെ

സുരക്ഷ നല്‍കാനുള്ള ഭരണഘടനാപരമായ കടമയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Published

on

2022 ജനുവരി മുതല്‍ മോദി 44 വിദേശ സന്ദര്‍ശനങ്ങളും 250 ആഭ്യന്തര സന്ദര്‍ശനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം കേന്ദ്രം നീട്ടിയിട്ടും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മെയ്‌തേയ് ജനതയ്ക്കും കുക്കി-സോ ഗോത്രവര്‍ഗക്കാര്‍ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ അക്രമത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ഈ വിമര്‍ശനം.

”മണിപ്പൂര്‍ രണ്ട് വര്‍ഷം അക്രമം ആചരിക്കുന്നത് പ്രധാനമന്ത്രി സ്വന്തം മണ്ണില്‍ കാലുകുത്താതെയാണ്.” അക്രമം 2023 മെയ് 3 ന് ആരംഭിച്ചുവെന്നും ഇന്നും തുടരുന്നു, അടുത്തിടെ നടന്ന ഒരു ഏറ്റുമുട്ടലില്‍ 25 പേര്‍ക്ക് പരിക്കേറ്റു, മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു,

260-ലധികം ആളുകള്‍ മരിച്ചു, 68,000 പേര്‍ പലായനം ചെയ്യപ്പെട്ടു, ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. 2022 ജനുവരി മുതല്‍ മോദി 44 വിദേശ സന്ദര്‍ശനങ്ങളും 250 ആഭ്യന്തര സന്ദര്‍ശനങ്ങളും നടത്തിയെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

മണിപ്പൂരിലെ ജനങ്ങളോട് എന്തിനാണ് ഈ നിസ്സംഗതയും വെറുപ്പും രാഷ്ട്രീയ ഉത്തരവാദിത്തം എവിടെയാണെന്നും ഖാര്‍ഗെ ചോദിച്ചു. സുരക്ഷ നല്‍കാനുള്ള ഭരണഘടനാപരമായ കടമയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം മണിപ്പൂരിലെ ജനങ്ങളില്‍ നിന്ന് തന്നെയാണെന്നും ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ കഴിവില്ലായ്മയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി, ”നിങ്ങളുടെ ‘ഇരട്ട എന്‍ജിന്‍’ സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണം ഉണ്ടായിട്ടും അക്രമം തുടരുന്നതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും രാഷ്ട്രപതി ഭരണ പ്രമേയം രാത്രി വൈകി പാസാക്കിയതിനെ ചോദ്യം ചെയ്യുകയും ചെയ്തു.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജപകടം: മൂന്ന് പേരുടെ മരണം പുക ശ്വസിച്ചതിനെ തുടര്‍ന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വടകര, കൊയിലാണ്ടി, മേപ്പയൂര്‍ സ്വദേശികളുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങളാണ് പുറത്തുവന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടായ അപകടത്തില്‍ മൂന്ന് പേരുടെ മരണം പുക ശ്വസിച്ചതിനെ തുടര്‍ന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വടകര, കൊയിലാണ്ടി, മേപ്പയൂര്‍ സ്വദേശികളുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങളാണ് പുറത്തുവന്നത്. രോഗികളുടെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്ന കണ്ടെത്തലില്ല. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്.

വെന്റിലേറ്ററിലുള്ള 16 രോഗികളെയും മറ്റു 60 രോഗികളെയുമാണ് ഇന്നലെ മാറ്റിയത്.

ഇന്നലെ രാത്രി 7.45 ഓടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അപകടം നടന്നത്. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളില്‍ പടര്‍ന്നു. റെഡ് സോണ്‍ ഏരിയയില്‍ അടക്കം നിരവധി രോഗികള്‍ ആ സമയത്ത് ഉണ്ടായിരുന്നു. ഇവരെയെല്ലാം മെഡിക്കല്‍ കോളജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം പൊട്ടിത്തെറിയില്‍ പൊട്ടിത്തെറിയില്‍ വിദഗ്ധ സംഘം അന്വേഷണം നടത്തും. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടേഴ്‌സിന്റെ നേതൃത്വത്തിലാകും അഞ്ച് പേരുടെ മരണത്തിലെ അന്വേഷണം. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അഞ്ചുപേരുടെയും മരണം മെഡിക്കല്‍ കോളജുകളിലെ വിദഗ്ധസംഘം അന്വേഷിക്കുന്നത്. പൊട്ടിത്തെറി നടന്ന UPS മുറിയില്‍ PWD വിഭാഗം പരിശോധന നടത്തി. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് എന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.

കാന്‍സര്‍, ലിവര്‍ സിറോസിസ്, ന്യുമോണിയ എന്നീ രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് മരിച്ച മൂന്നു പേര്‍. വെന്റിലേറ്റര്‍ നീക്കം ചെയ്തതും പുക ശ്വസിച്ചതുമാണ് മരണകാരണമെന്നു മരിച്ചവരുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

Continue Reading

Trending