Connect with us

More

സി.എച്ചും ചന്ദ്രികയും നിറഞ്ഞ തലസ്ഥാന സായാഹ്നം

Published

on

ന്യൂഡല്‍ഹി: ചന്ദ്രിക മുന്‍ മുഖ്യപത്രാധിപര്‍ സി.എച്ച് മുഹമ്മദ് കോയയുടെ സമ്പന്നമായ സ്മരണകളാല്‍ സമൃദ്ധമായിരുന്നു വെള്ളിയാഴ്ച്ച രാജ്യ തലസ്ഥാനം. കാലിക്കറ്റ് പ്രസ് ക്ലബും സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ജര്‍ണലിസം ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച സി.എച്ച് ദേശീയ മാധ്യമ പുരസ്‌ക്കാരദാനം ഉപരാഷ്ട്രപതി ഭവനില്‍ നടന്നപ്പോള്‍ സംസാരങ്ങളില്‍ നിറയെ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്നു. ഉപരാഷ്ട്രപതി ഭവനിലെ പ്രൗഡഗംഭീരമായ ചടങ്ങില്‍ സംസാരിച്ചവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് സി.എച്ച് എന്ന രണ്ടക്ഷരത്തെക്കുറിച്ചായിരുന്നു.

 

ആറാമത് സി.എച്ച് പുരസ്‌ക്കാരം ടൈംസ് ഓഫ് ഇന്ത്യ കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ സാഗരിഗാ ഘോഷ്, ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച നീന വ്യാസ്, ചന്ദ്രിക ചീഫ് എഡിറ്ററായിരുന്ന ടി.പി ചെറൂപ്പ, മനോരമ ചാനല്‍ ന്യൂസ് ഡയരക്ടര്‍ ജോണി ലൂക്കോസ് എന്നിവര്‍ക്ക് സമ്മാനിക്കാനെത്തിയ ഉപരാഷ്ട്രപതി ഡോ.ഹാമിദ് അന്‍സാരി ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിശദീകരിച്ചാണ് സി.എച്ച് മുഹമ്മദ് കോയ എന്ന മുഖ്യപത്രാധിപരുടെ ശക്തമായ തൂലികയെക്കുറിച്ച് വാചാലനായത്. ചടങ്ങിന്റെ മുഖ്യാതിഥിയായി സ്വാഗതം പറഞ്ഞപ്പോള്‍ തന്റെ വസതിയില്‍ താന്‍ അതിഥിയോ എന്ന് സരസമായി പ്രതികരിച്ചായിരുന്നു ഡോ.ഹാമിദ് അന്‍സാരി സംസാരം തുടങ്ങിയത്.

 

മഹാത്മാഗാന്ധിജിയായിരുന്നു രാജ്യം കണ്ട മികച്ച പത്രാധിപ പ്രതിഭ. എന്നാല്‍ കേരളം പോലെ ചെറിയ സംസ്ഥാനത്തിന്റെ രാഷ്ട്രീയ, സാമുഹ്യ, സാംസ്‌കാരിക ചിത്രങ്ങളെ പഠിക്കാനും തന്റെ തൂലിക വഴി നാടിനും സമുഹത്തിനുമായി വിട്ടുവീഴ്ച്ചയില്ലാതെ പ്രവര്‍ത്തിക്കാനും കഴിഞ്ഞത് വഴിയാണ് സി.എച്ചിലെ മാധ്യമ പ്രതിഭയെ ചരിത്രം വായിച്ചെടുക്കുന്നത്. സാഗരിഗാഘോഷും നീന വ്യാസും ഉത്തരേന്ത്യന്‍ മാധ്യമ പ്രവര്‍ത്തന ലോകത്തുള്ളവരായിട്ടും സി.എച്ചിനെ മകന്‍ മൂനിറിലൂടെയാണ് തങ്ങള്‍ പഠിച്ചതെന്നായിരുന്നു പറഞ്ഞത്. ചടങ്ങില്‍ സംബന്ധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഏ.കെ ആന്റണിക്ക് സി.എച്ച് എന്നാല്‍ ഉറ്റമിത്രമായിരുന്നു.

 

2008 ല്‍ സി.എച്ച് പുരസ്‌ക്കാരം സ്വന്തമാക്കിയ രാജ്ദീപ് സര്‍ദേശായി കുടുംബ സമേതമാണ് ഭാര്യ സാഗരിഗയുടെ നേട്ടത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്. പ്രാദേശിക മാധ്യമ പ്രവര്‍ത്തനത്തിന്റെ കരുത്ത് ഭരണതലത്തിലേക്ക് വ്യാപിപ്പിക്കുക മാത്രമല്ല ഏത് ഭരണാധികാരിക്കും നല്ല മാധ്യമ പ്രവര്‍ത്തകനായി ഇരിക്കാന്‍ കഴിയുമെന്ന് തെളിയിച്ച വ്യക്തിയാണ് സി.എച്ചെന്ന് സര്‍ദേശായി പറഞ്ഞു.സാധാരണക്കാരനായ പത്രാധിപ പ്രതിഭയായിരുന്നു സി.എച്ചെന്ന് അധ്യക്ഷനായിരുന്ന ചന്ദ്രിക ഡയരക്ടര്‍ ഡോ.പി.എ ഇബ്രാഹീം ഹാജി പറഞ്ഞപ്പോള്‍ പിതാവിന്റെ വഴിയില്‍ അഭിമാനത്തോടെയാണ് സഞ്ചരിക്കുന്നതെന്ന് ചന്ദ്രിക ഡയരക്ടറായ ഡോ.എം.കെ മുനീര്‍ പറഞ്ഞു.
ഭയമെന്നത് സി.എച്ചിന് അറിയാത്ത വികാരമായിരന്നുവെന്ന് സ്വാഗതം പറഞ്ഞ ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ പറഞ്ഞു. മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്ക് തല ഉയര്‍ത്തി പറയാവുന്ന നാമമാണ് സി.എച്ചിന്റേതെന്ന് പ്രസ് ക്ലബ് സെക്രട്ടറിയും മാധ്യമം ന്യൂസ് എഡിറ്ററുമായ എന്‍.രാജേഷ് പറഞ്ഞു. ട്രസ്റ്റ് അംഗം പി.എ ഹംസ, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഹമ്മദ് സാജു, ഡല്‍ഹി കെ.എം.സി.സി പ്രസിഡണ്ട് അഡ്വ.ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ 45 മിനുട്ട് ദീര്‍ഘിച്ച പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

kerala

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്

Published

on

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്.

ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു.

പിന്നാലെയാണ് തനിക്കെതിരായ വ്യാജ പീഡന പരാതിയില്‍ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കിയത്. ഡിജിപിക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്.

Continue Reading

kerala

ആർഎസ്എസ് നേതാവ് റാം മാധവിനെയും അജിത് കുമാർ കണ്ടു; കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച

Published

on

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിരം.

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തൃശൂരിൽവച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപിയും ബിജെപി നേതൃത്വവും സമ്മതിച്ചതിനു പിന്നാലെയാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച വിവരവും പുറത്തുവരുന്നത്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാം മാധവുമായി എഡിജിപി സ്ഥാനത്തുള്ള എംആര്‍ അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

Continue Reading

Film

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’; 69 വയസ്സില്‍ എഐ പഠിക്കാന്‍ ഉലകനായകന്‍ അമേരിക്കയിലേക്ക്‌

90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്

Published

on

വീണ്ടും പഠിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. എ ഐ ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായാണ് താരം അമേരിക്കയിൽ പോയിരിക്കുന്നത്. 90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്. കരാറിലേർപ്പെട്ടിരിക്കുന്ന ഷൂട്ടിങ്ങുകള്‍ പൂർത്തിയാക്കാൻ ഉള്ളതിനാൽ 45 ദിവസം മാത്രമേ താരം കോഴ്‌സ് അറ്റൻഡ് ചെയ്യുകയുള്ളൂ.

പുത്തന്‍ സാങ്കേതികള്‍ വിദ്യകളില്‍ അറിവ് നേടുന്നതില്‍ നിന്ന് ഈ പ്രായം എന്നെ പിന്നോട്ട് വലിക്കുന്നില്ലായെന്ന് കമൽ ഹാസൻ പറയുന്നു.

“പുതിയ സാങ്കേതികവിദ്യയില്‍ എനിക്കു വലിയ താല്പര്യമാണുള്ളത്. എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാനാകും. സിനിമയാണ് എന്റെ ജീവിതം. എന്റെ സാമ്പാദ്യങ്ങള്‍ എല്ലാം പലവഴിയിലൂടെ സിനിമയിലേക്കു തന്നെയാണ് പോയിരിക്കുന്നത്. ഞാനൊരു നടൻ മാത്രമല്ല, ഒരു നിർമാതാവ് കൂടിയാണ്,” കമല്‍ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

Continue Reading

Trending